യു.കെ.വാര്‍ത്തകള്‍

കോവിഡ് മഹാമാരി കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു? അന്വേഷണം തുടങ്ങി

കോവിഡ് മഹാമാരി യുകെയിലെ കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു എന്നറിയാനുള്ള അന്വേഷണം തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. മഹാമാരി കാലത്ത് കെയര്‍ ഹോമുകളെ കൈകാര്യം ചെയ്ത രീതി വലിയ പരാജയമായാണ് കരുതുന്നത്. അവിടെ അന്തേവാസികളും ജീവനക്കാരും വലിയ തോതില്‍ ഇരകളായി.

ഇംഗ്ലണ്ടിലും, വെയില്‍സിലും ഏകദേശം 46,000 കെയര്‍ ഹോം അന്തേവാസികളാണ് മരിച്ചത്. 2020 മാര്‍ച്ച് മുതല്‍ 2022 ജനുവരി വരെ കാലയളവിലായിരുന്നു ഇത്. അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും, ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2020 മാര്‍ച്ചില്‍ ആശുപത്രിയിലെ രോഗികളെ തിടുക്കം പിടിച്ച് കെയര്‍ ഹോമുകളിലേക്ക് ഡിസ്ചാര്‍ജ് ചെയ്തത് ഉള്‍പ്പെടെ സംഭവങ്ങളില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്. മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍ ഈ ഡിസ്ചാര്‍ജ്ജാണ് കെയര്‍ ഹോമുകളിലേക്ക് വൈറസ് എത്തിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍.

ചില കെയര്‍ ഹോമുകളില്‍ രോഗികളെ രക്ഷപ്പെടുത്താന്‍ നില്‍ക്കേണ്ടതില്ലെന്ന നോട്ടീസ് നല്‍കിയതും അന്വേഷണ വിധേയമാകും. പ്രിയപ്പെട്ടവരെ മാസങ്ങളോളം അകറ്റി നിര്‍ത്തിയ സന്ദര്‍ശന നയങ്ങളും ഇതില്‍ പെടും. 2020 ഏപ്രില്‍ 17- ആയതോടെ ദിവസേന കെയര്‍ ഹോമുകളില്‍ 540 പേര്‍ വീതം മരിക്കുന്ന അവസ്ഥയിലായിരുന്നു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions