യു.കെ.വാര്‍ത്തകള്‍

അനധികൃത ജോലിക്കാരെ കണ്ടെത്താന്‍ ഇമിഗ്രേഷന്‍ റെയ്ഡ്; നിരവധി ഇന്ത്യക്കാര്‍ അറസ്റ്റില്‍

യുകെയില്‍ അനധികൃതമായി ജോലി നോക്കുന്നവരെ കണ്ടെത്താനുള്ള ഇമിഗ്രേഷന്‍ റെയ്ഡില്‍ നിരവധി സൈറ്റുകളില്‍ നിന്നായി ഇന്ത്യക്കാരായ തൊഴിലാളികള്‍ പിടിയില്‍. ഇന്ത്യന്‍ ബില്‍ഡര്‍മാരുടെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ നടന്ന റെയ്ഡിലാണ് വ്യാപക അറസ്റ്റ്.

സര്‍ക്കാരിന്റെ ധനസഹായത്തോടെ വീടുകള്‍ നിര്‍മ്മിക്കുന്ന സൈറ്റുകളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായിരുന്നു റെയ്ഡ്.

അനധികൃതമായി ജോലി നല്‍കിയെന്ന് കണ്ടെത്തിയാല്‍ ഒരു തൊഴിലാളികള്‍ക്ക് 60000 പൗണ്ടുവീതം സ്ഥാപനം പിഴ നല്‍കേണ്ടിവരും. ഭാവിയില്‍ കരാര്‍ ഏറ്റെടുക്കുന്നതില്‍ അയോഗ്യതയുമുണ്ടാകും. ചില സാഹചര്യത്തില്‍ അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും.

തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യാനെത്തുന്ന തൊഴിലാളികള്‍ക്ക് നിയമപരമായി ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണ്.

കഴിഞ്ഞാഴ്ച റെയ്ഡില്‍ 20 ഇന്ത്യക്കാര്‍ പിടിയിലായിരുന്നു. ഇതില്‍ 16 പേര്‍ വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവരായിരുന്നു. ഒരാള്‍ അനധികൃതമായി ബ്രിട്ടനിലെത്തിയ വ്യക്തിയും. മറ്റൊരാള്‍ ഒളിവില്‍ കഴിയുന്ന വ്യക്തിയും ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തിയ രണ്ടുപേരും ഉള്‍പ്പെടുന്നു. രാജ്യത്തുടനീളം വ്യാപക റെയ്ഡ് തുടരുകയാണ് ഇമിഗ്രേഷന്‍ വിഭാഗം.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions