യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടില്‍ പുതിയതായി നിര്‍മിച്ചത് രണ്ടുലക്ഷം വീടുകള്‍ മാത്രം

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ വര്‍ഷം ഇംഗ്ലണ്ടില്‍ പുതുതായി നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2025 ജൂണില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 2,01,000 വീടുകള്‍ക്ക് അവരുടെ ആദ്യ എനര്‍ജി പെര്‍ഫോര്‍മന്‍സ് സര്‍ട്ടിഫിക്കറ്റ് (ഇപിസി) ലഭിച്ചതായി ബിബിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനം കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

എന്നാല്‍, പുതിയ വീടുകള്‍ പണിയുന്നതിനുള്ള അപേക്ഷകള്‍ കഴിഞ്ഞ ആറ് മാസക്കാലത്തിനിടയില്‍ വര്‍ധിച്ചിട്ടുണ്ട്.
പ്ലാനിംഗ് പോര്‍ട്ടലിലെ കണക്കുകള്‍ പറയുന്നത് ലണ്ടന് പുറത്ത് പുതിയ വീടുകള്‍ പണിയുന്നതിനുള്ള അപേക്ഷകളുടെ എണ്ണം ജനുവരിക്കും ജൂണിനും ഇടയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ദ്ധിച്ചു എന്നാണ്.

ഗൃഹ നിര്‍മ്മാണ രംഗത്ത് വലിയൊരു പ്രതിസന്ധിയായിരുന്നു പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്നത് എന്നാണ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണം. എന്നാല്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി 15 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം നിറവേറ്റുമെന്നും വക്താവ് അറിയിച്ചു.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions