യു.കെ.വാര്‍ത്തകള്‍

എന്‍ എച്ച് എസില്‍ കാന്‍സര്‍ പരിശോധന ഫലത്തിനുള്ള കാത്തിരിപ്പ് സമയം കൂടുന്നു



കാന്‍സര്‍ ബാധിച്ച്, പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു. 28 ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ചവരുടെ എണ്ണം 2021 ല്‍ നിന്നും 2024 ആയപ്പോഴേക്കും 57 ശതമാനത്തില്‍ നിന്നും 52 ശതമാനമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കാന്‍സര്‍ ഫ്രീ ഫലങ്ങളും 77 ശതമാനം രോഗികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളിലാണ് ലഭിക്കുനത്.കാന്‍സര്‍ പരിശോധനാ ഫലം നല്‍കുന്നത് മന്ദഗതിയിലായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫലം ലഭിക്കാന്‍ വൈകുന്നത്, നേരത്തേ ചികിത്സ ലഭ്യമാക്കുന്നതിന് തടസമാകുന്നു എന്നും തത്ഫലമായി രോഗത്തെ അതിജീവിക്കാനുള്ള സാധ്യത കുറയുന്നു എന്നും കാന്‍സര്‍ റിസര്‍ച്ച് യു കെ പറയുന്നു.

പ്രോസ്‌ട്രേറ്റ്, വൃക്ക, മസ്തിഷ്‌കം, കഴുത്ത് എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിതരായവരും പരിശോധനാ ഫലത്തിനായി പതിവിലധികം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കാന്‍സര്‍ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് അതി കഠിനമായ ഒരു അനുഭവമാണെന്നാണ് കാന്‍സര്‍ റിസര്‍ച്ച് യു കെ സി ഇ ഒ മിഷേലെ മിറ്റ്ചല്‍ പറയുന്നത്. കാന്‍സര്‍ ബാധിതരില്‍ പകുതി പേരില്‍ മാത്രമാണ് നിശ്ചിത സമയത്തിനുള്ളില്‍ കാന്‍സര്‍ ബാധ കണ്ടെത്താന്‍ കഴിയുന്നത് എന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും മിറ്റ്ചല്‍ പറയുന്നു.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions