യു.കെ.വാര്‍ത്തകള്‍

പീഡനക്കേസില്‍പ്പെട്ട 24% ഡോക്ടര്‍മാര്‍ക്കും ജോലി തുടരാന്‍ അനുമതി കിട്ടുന്നു!

ലൈംഗിക പീഡനങ്ങളില്‍ കുറ്റക്കാരായി കണ്ടെത്തുന്ന യുകെ ഡോക്ടര്‍മാര്‍ക്ക് മെഡിസിന്‍ ജോലി തുടരാന്‍ അനുമതി കിട്ടുന്നതായി റിപ്പോര്‍ട്ട്. ലൈംഗിക ആരോപണത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ ശേഷവും 24 ശതമാനം ഡോക്ടര്‍മാരും സസ്‌പെന്‍ഷന്‍ ലഭിച്ച ശേഷം മെഡിസിന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചെന്നാണ് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് നടത്തിയ ഫിറ്റ്‌നസ് ടു പ്രാക്ടീസ് പരിശോധനയില്‍ തിരിച്ചറിഞ്ഞത്.

ഇത്തരം ഡോക്ടര്‍മാരെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും പുറത്താക്കണമെന്ന് റെഗുലേറ്ററായ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുമ്പോഴാണ് ഈ സ്ഥിതി. ഡോക്ടര്‍മാര്‍ക്ക് എതിരായ പരാതികള്‍ അന്വേഷിക്കുന്ന ജിഎംസി, ഏറ്റവും ഗുരുതരമായ സംഭവങ്ങള്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസിന്റെ വിധിയെഴുത്തിനായി റഫര്‍ ചെയ്യും. ഇവിടെ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് പ്രാക്ടീസ് ചെയ്യാനുള്ള ഫിറ്റ്‌നസ് ഉണ്ടോയെന്ന് തീരുമാനിക്കുക.

2023 ആഗസ്റ്റ് മുതല്‍ 2024 ആഗസ്റ്റ് വരെയുള്ള 222 പുതിയ എംപിടിഎസ് ട്രിബ്യൂണല്‍ കേസുകളാണ് പഠനവിധേയമാക്കിയത്. ലൈംഗിക അച്ചടക്കലംഘനം തെളിഞ്ഞ 46 കേസുകളില്‍ 35 എണ്ണത്തിലും ജിഎംസി നിര്‍ദ്ദേശിച്ച അച്ചടക്ക നടപടി മാത്രമാണ് എംപിടിഎസും പിന്തുടര്‍ന്നത്. 11 കേസുകളില്‍ എംപിടിഎസ് ഇവരെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും പുറത്താക്കുന്നതിന് പകരം സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്.

അതേസമയം, ലൈംഗിക വേട്ടക്കാരായി കണ്ടെത്തിയ എല്ലാവരും പുരുഷ ഡോക്ടര്‍മാരാണെന്നും റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 80 ശതമാനത്തിലേറെ ആളുകളും അധികാര സ്ഥാനങ്ങളിലുള്ളവരാണ്. നിരവധി കേസുകളില്‍ പലരെയും ഉപദ്രവിക്കുകയും, പതിവായി ഇത്തരം സംഭവങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions