യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മറിന്റെ നാഷണല്‍ ഐഡി കാര്‍ഡിനെതിരെ പ്രതിഷേധം കൊടുക്കുന്നു; എതിര്‍ത്ത് ഒപ്പിട്ടത് ഒരു മില്യണ്‍ പേര്‍!

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് തിരിച്ചടിയായി നാഷണല്‍ ഡിജിറ്റല്‍ ഐ ഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. ഐഡി കാര്‍ഡിനെതിരെയുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഒറ്റ ദിവസം ഒപ്പിട്ടത് പത്ത് ലക്ഷത്തിലധികം പേര്‍ ആണ്. ഡെയ്ലി മെയില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഡിജിറ്റല്‍ കാര്‍ഡിനോട് യോജിച്ചത് വെറും ഇരുപത്തഞ്ച് ശതമാനം പേര്‍ മാത്രം.

ബ്രിട്ടന്‍ പിന്തുടര്‍ന്ന് വരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ഈ കാര്‍ഡ് എന്നാണ് സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, വൃദ്ധജനങ്ങളെ അവശ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നിന്നും ഇത് തടഞ്ഞേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ജൂണില്‍ മാക്സിം സറ്റ്ക്ലിഫ് ആരംഭിച്ച, ഡിജിറ്റല്‍ കാര്‍ഡ് ഒഴിവാക്കണമെന്ന ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ ഒപ്പിട്ടുകഴിഞ്ഞിരിക്കുന്നു.

ഡിജിറ്റല്‍ ഐ ഡി കാര്‍ഡുകള്‍ ഇറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിഞ്ഞെന്നും അതില്‍ നിന്നും പിന്മാറണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട പരാതികള്‍ പാര്‍ലമെന്റ് പരിഗണിക്കണം. അതേസമയം, 10 ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ടാല്‍, ആ പരാതിക്ക് സര്‍ക്കാര്‍ പ്രതികരണം അറിയിക്കേണ്ടതുണ്ട്. അതേസമയം., ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് വേണമോ എന്ന ഡെയ്ലി മെയിലിന്റെ ചോദ്യത്തോട് ഒരു ലക്ഷത്തിലേറെ പേര്‍ പ്രതികരിച്ചപ്പോള്‍ അതില്‍ വെറും 26 ശതമാനം പേര്‍ മാത്രമായിരുന്നു കാര്‍ഡിനെ അനുകൂലിച്ചത്. 74 ശതമാനം പേര്‍ അതിനെ എതിര്‍ക്കുകയായിരുന്നു.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് എങ്ങനെ നല്‍കും എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. അത്തരക്കാര്‍ക്ക് ഫിസിക്കല്‍ കാര്‍ഡുകള്‍ നല്‍കും എന്നാണ്‍- ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബില്ല്യണ്‍ കണക്കിന് പൗണ്ട് ചെലവിട്ട് ഇത്തരമൊരു സ്‌കീം നടപ്പാക്കുമ്പോള്‍ ഹാക്കര്‍മാര്‍ വ്യക്തഗത വിവരങ്ങള്‍ അടിച്ചുമാറ്റുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അനധികൃത കുടിയേറ്റത്തിന് പകരം സ്വദേശികളെ ബുദ്ധിമുട്ടിപ്പിക്കാനാണ് ഇത് സഹായിക്കുകയെന്ന് നിഗല്‍ ഫരാഗ് ആരോപിച്ചു. ബോട്ടുകള്‍ തടയാന്‍ സഹായിക്കാത്ത വെറും ഗിമ്മിക്ക് മാത്രമാണ് ഇതെന്ന് കെമി ബാഡെനോകും കുറ്റപ്പെടുത്തി.

ജോലി ചെയ്യുന്ന എല്ലാ മുതിര്‍ന്ന ആളുകള്‍ക്കും സ്‌കീം ബാധകമാകുമെന്നാണ് സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്. അതായത് രാജ്യത്ത് ജോലി ചെയ്യാന്‍ അവകാശമുണ്ടെന്ന് തെളിയിക്കാന്‍ ഈ കാര്‍ഡ് കൈവശം വെയ്‌ക്കേണ്ടതായി വരും. ആദ്യ ഘട്ടത്തിന് ശേഷം ഈ കാര്‍ഡ് പൊതുസേവനങ്ങള്‍ ഉപയോഗിക്കുന്നതിനും, എല്ലാവര്‍ക്കും ആവശ്യമുള്ള ഡിജിറ്റല്‍ ഐഡി'യായി മാറുമെന്നും വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊതുജനങ്ങള്‍ക്കിടയില്‍ ഐഡി കാര്‍ഡിന് പിന്തുണ ഏറുന്നുണ്ട്. ഐഡി കാര്‍ഡിന് അനുകൂലമാണ് തന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ കാഴ്ചപ്പാടെന്ന് പുതിയ ഹോം സെക്രട്ടറി ഷബാന മഹ്മൂദും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഡ് നിലവില്‍ വന്നാല്‍ അനധികൃതമായി ജോലി ചെയ്യുന്നത് തടയാനും, കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.

  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions