യു.കെ.വാര്‍ത്തകള്‍

ആന്‍സിയ്ക്ക് വിടയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനവും സംസ്‌കാരവും 17ന്

കാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയ കെന്റിലെ നഴ്സ് ആന്‍സി പദ്മകുമാറി (സോണിയ- 46) ന്റെ സംസ്‌കാരം 17ന് തിങ്കളാഴ്ച നടക്കും. രാവിലെ ഒന്‍പതു മണിയ്ക്ക് സ്ട്രൂഡ് ഇംഗ്ലീഷ് മാര്‍ട്ടിയാഴ്‌സ് ചര്‍ച്ചില്‍ കുര്‍ബാനയോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുക. പത്തു മണി മുതല്‍ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ചടങ്ങുകളും ഉണ്ടാകും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ജില്ലിംഗ്ഹാമിലെ വൂഡ്‌ലാന്‍ഡ് സെമിത്തേരിയിലാണ് സംസ്‌കാരം. ആന്‍സിയെ അവസാന നോക്കുകാണാന്‍ എത്തുന്ന പുരുഷന്മാര്‍ കറുത്ത വസ്ത്രത്തിലും സ്ത്രീകള്‍ വെളുത്ത വസ്ത്രത്തിലും എത്തണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു.

ആന്‍സിയോടുള്ള ആദരസൂചകമായി പൂക്കള്‍ കൊണ്ടുവരുന്നതിനുപകരം മാക്മില്ലന്‍ കാന്‍സര്‍ സപ്പോര്‍ട്ടിന് സംഭാവനകള്‍ നല്‍കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പള്ളിയില്‍ പാര്‍ക്കിംഗ് സൗകര്യമില്ല. എങ്കിലും, 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിനുള്ളില്‍ അടുത്തുള്ള റോഡുകളില്‍ സൗജന്യ പാര്‍ക്കിംഗ് ലഭ്യമാണ്. പ്രാദേശിക സമൂഹത്തെ പരിഗണിക്കണമെന്നും ഡ്രൈവ് വേകള്‍ തടഞ്ഞുകൊണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സമീപത്തുള്ള ചില പണമടച്ചുള്ള പാര്‍ക്കിംഗ് ഓപ്ഷനുകള്‍ ചുവടെ:

ഗ്രോവ് റോഡ് കാര്‍ പാര്‍ക്ക് - ME2 4BL (0.3 മൈല്‍)

സ്റ്റേഷന്‍ കാര്‍ പാര്‍ക്ക് - ME2 4DR (0.4 മൈല്‍)


ദേവാലയത്തിന്റെ വിലാസം

English Martyrs Church, Strood ME24JA

സെമിത്തേരിയുടെ വിലാസം

Woodlands Cemetery, Gillingham, ME7 2DX


മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശിനിയായ ആന്‍സി കെന്റിലെ മെഡ്വേ എന്‍എച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 2005ല്‍ യുകെയിലെത്തിയ ആന്‍സി, തന്റെ 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ആരോഗ്യരംഗത്ത് വിലപ്പെട്ട സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ആറ് വര്‍ഷമായി ആന്‍സി കാന്‍സര്‍ രോഗബാധിതയായിരുന്നു. ആദ്യഘട്ടത്തില്‍ ചികിത്സയിലൂടെ രോഗമുക്തി നേടിയെങ്കിലും, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന്, ജോലി ചെയ്തിരുന്ന അതേ ആശുപത്രിയില്‍ ചികിത്സ തേടി. മരണസമയത്ത് ഭര്‍ത്താവ് ഡോ. കെ.പി. പത്മകുമാര്‍, മകന്‍ നവീന്‍ എന്നിവരോടൊപ്പം കെന്റിലെ ഗില്ലിങ്ങാമില്‍ താമസിക്കുകയായിരുന്നു ആന്‍സി. ഡോ. പത്മകുമാര്‍ തിരുവനന്തപുരം സ്വദേശിയാണ്.

രോഗം വീണ്ടും ഗുരുതരമായതിനെത്തുടര്‍ന്ന് ആന്‍സിയുടെ മാതാപിതാക്കളായ മുണ്ടഞ്ചിറ ജോണും ലൂസിയും യുകെയിലെത്തിയിരുന്നു. കഴിഞ്ഞ നാലു മാസമായി ഇവര്‍ മകളോടൊപ്പം യുകെയിലുണ്ടായിരുന്നു. ആന്‍സിയുടെ സഹോദരങ്ങളില്‍ ജോണ്‍ മുണ്ടഞ്ചിറ ഗില്ലിങ്ങാമിലും സന്ദീപ് ജോണ്‍ ബാംഗ്ലൂരുമാണ് താമസിക്കുന്നത്.

  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions