നാട്ടുവാര്‍ത്തകള്‍

അയര്‍ലന്‍ഡ് അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍ മലയാളി താരം
ഡബ്ലിന്‍ : അയര്‍ലന്‍ഡ് അണ്ടര്‍-19 മെന്‍സ് ക്രിക്കറ്റ് ടീമിലേക്ക് മലയാളി യുവതാരം ഫെബിന്‍ മനോജ് ഇടം നേടി. സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്കാണ് ഫെബിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അയര്‍ലന്‍ഡ് 19 ടീമില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ -ഐറിഷ് കളിക്കാരനാണ് ഫെബിന്‍. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിന്റെ അണ്ടര്‍ 17 ദേശീയ ക്രിക്കറ്റ് ടീമിലേക്കും ഫെബിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓള്‍റൗണ്ടറായ ഫെബിന്‍ മികച്ച പ്രകടനമാണ് ആഭ്യന്തര മത്സരങ്ങളില്‍ കാഴ്ചവെച്ചത്. കില്‍ഡെയര്‍ കൗണ്ടിയിലെ അത്തെയില്‍ ആണ് ഫെബിനും കുടുംബവും താമസിക്കുന്നത്. മനോജ് ജോണിന്റെയും ബീന വര്‍ഗീസിന്റെയും മകനാണ്. നേഹ മനോജ് ആണ് സഹോദരി. ഈ നേട്ടം അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും അഭിമാനകരമായ മുഹൂര്‍ത്തമാണ്. ഫെബിന്റെ കഠിനാധ്വാനത്തിനും പ്രതിഭയ്ക്കുമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ്. സിംബാബ്വെ പരൃടനത്തില്‍ മികച്ച

More »

തിരുവനന്തപുരത്ത് യുവ ദന്തഡോക്ടര്‍ കഴുത്തറത്ത് മരിച്ച നിലയില്‍
തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണ് മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിന് മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്. ഭര്‍ത്താവ് അനൂപിന്റെ ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാലുവര്‍ഷം മുന്‍പായിരുന്നു

More »

ഡല്‍ഹിയിലെത്തിയ യുകെ യുവതിയ്ക്ക് നേരെ രണ്ടുപേരുടെ ലൈംഗികാതിക്രമം
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളെ കാണാനെത്തിയ ബ്രിട്ടീഷ് യുവതി ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിന് ഇരയായി. ഡല്‍ഹിയിലെ ഹോട്ടലില്‍ വച്ചാണ് രണ്ടുപേര്‍ ലൈംഗികാതിക്രമം നടത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 'സുഹൃത്തിനെ' കാണാനെത്തിയ ബ്രിട്ടീഷ് വനിതയെ ആദ്യം ഡല്‍ഹി ഹോട്ടലില്‍ ബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിന്റെ ബലാത്സംഗത്തിന് പുറമെ സഹായം തേടിയപ്പോള്‍ ഹോട്ടല്‍ ലിഫ്റ്റില്‍ വെച്ച് മറ്റൊരു പുരുഷനും ഇവരെ ലൈംഗികമായി ഉപദ്രവിച്ചെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ മഹിപാല്‍പൂര്‍ മേഖലയില്‍ വെച്ചാണ് സംഭവം. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയത്തിലായതെന്ന് പോലീസ് വ്യക്തമാക്കി. പതിവായി ചാറ്റിംഗ് നടത്തിയിരുന്നു. ഒടുവില്‍ സുഹൃത്തിനെ നേരില്‍ കാണാനായി യുവതി ഇന്ത്യയിലെത്തുകയായിരുന്നു. ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വനിത ഇന്ദിരാ ഗാന്ധി

More »

പിണറായി വിജയന്റെ ആയൂര്‍ ആരോഗ്യ സൗഖ്യത്തിനായി ആറ്റുകാലില്‍ പൊങ്കാലയിട്ട് ശോഭന ജോര്‍ജ്
മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂര്‍ ആരോഗ്യ സൗഖ്യത്തിനായി ആറ്റുകാലില്‍ പൊങ്കാലയിട്ട് ഔഷധി ചെയര്‍പേഴ്സണും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ ശോഭന ജോര്‍ജ്. തന്റെ ഇത്തവണത്തെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂര്‍ ആരോഗ്യ സൗഖ്യത്തിന് വേണ്ടിയാണെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രിയ്ക്ക് ഈശ്വരാനുഗ്രഹത്താല്‍ കിട്ടേണ്ടതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം പിണറായി വിജയനുണ്ട്. പൊങ്കാലയടുപ്പ് വെച്ച സമയത്താണ് ഇത്തരമൊരു കാര്യം തോന്നിയത്. ആറ്റുകാല്‍ അമ്മ തോന്നിപ്പിച്ചതാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. നമുക്ക് പ്രാര്‍ത്ഥന മാത്രമാണ് നല്‍കാനുള്ളത്. അദ്ദേഹത്തിന് ആയൂരാരോഗ്യസൗഖ്യമുണ്ടാകട്ടെയെന്നും ശോഭന വ്യക്തമാക്കി. താന്‍ സഹോദര സ്ഥാനത്ത് കാണുന്ന ആളാണ് പിണറായിയെന്നും ഒരു അനിയത്തിയുടെ പൊങ്കാലയാണ് ഇതെന്നും ശോഭന ജോര്‍ജ്

More »

'ലഹരിയും പ്രണയക്കെണിയും യാഥാര്‍ത്ഥ്യം'; പി സി ജോര്‍ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭയും കെസിബിസിയും
പ്രണയക്കെണി, ലഹരി വിഷയങ്ങളില്‍ പി സി ജോര്‍ജിനെ പിന്തുണച്ച് കെസിബിസിസിയും സിറോ മലബാര്‍ സഭയും. പി സി ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് സിറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങളാണെന്നും അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണെന്നും സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പി സി ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളില്‍ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സഭ ആവശ്യപ്പെട്ടു. വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ശ്രീ. പി.സി. ജോര്‍ജ് ലഹരി വ്യാപനത്തെക്കുറിച്ചും

More »

ഷൈനി വായ്പയെടുത്തത് ഭര്‍ത്താവിന്റെ അച്ഛന്റെ ചികിത്സയ്‌ക്കെന്ന് വെളിപ്പെടുത്തല്‍; നോബിയ്ക്ക് ജാമ്യമില്ല
ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭര്‍ത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായി ആണെന്ന് വെളിപ്പെടുത്തല്‍. ഷൈനി വായ്പയെടുത്ത ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങളാണ് ഇക്കാര്യം പറഞ്ഞത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവര്‍ കൈയൊഴിഞ്ഞു എന്നാണ് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് ഉഷ രാജു പറയുന്നത്. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം ഷൈനി പണം തിരിച്ചടച്ചു തുടങ്ങിയിരുന്നു. കുടുംബശ്രീ യൂണിറ്റിന് ഇപ്പോഴും ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ ബാധ്യത ഉണ്ട്. ഷൈനി മരിച്ചതോടെ വായ്പാ തുക എങ്ങനെ കിട്ടും എന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബശ്രീ യൂണിറ്റ്. ഷൈനി വീട്ടില്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഒരിക്കലും പറഞ്ഞിരുന്നില്ല എന്നും കരിങ്കുന്നത്തെ പുലരി കുടുംബശ്രീ യൂണിറ്റ്

More »

നടി സൗന്ദര്യയുടെത് കൊലപാതകമെന്ന്; മോഹന്‍ ബാബുവിനെതിരെ ഗുരുതര ആരോപണം
21 വര്‍ഷം മുമ്പ് തെന്നിന്ത്യന്‍ താരം സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് ആരോപണം. നടന്‍ മോഹന്‍ ബാബുവാണ് സൗന്ദര്യയുടെ മരണത്തിന് കാരണം എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ആന്ധ്രയിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്നയാളാണ് മോഹന്‍ ബാബുവിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്. നടി അന്തരിച്ച് 21 വര്‍ഷം ആവുമ്പോഴാണ് പുതിയ ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നു വന്നിരിക്കുന്നത്. ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മോഹന്‍ ബാബുവുമായി സൗന്ദര്യക്ക് ഉണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹന്‍ ബാബു ഈ ഭൂമി ബലമായി എഴുതി വാങ്ങി. മോഹന്‍

More »

പരുന്തുംപാറയില്‍ കൈയേറ്റ ഭൂമിയിലെ റിസോര്‍ട്ടിനു സുരക്ഷയൊരുക്കാന്‍ സ്ഥാപിച്ച കൂറ്റന്‍ കുരിശ് പൊളിച്ചുനീക്കി
പീരുമേട് : പരുന്തുംപാറയില്‍ വന്‍കിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ പണിത കൂറ്റന്‍ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റി. കൈയേറ്റസ്ഥലത്തെ ഒന്‍പത് റിസോര്‍ട്ടുകള്‍ക്കു മുമ്പില്‍ സ്ഥാപിച്ച കുരിശാണു പൊളിച്ചുനീക്കിയത്. ഇടുക്കി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. ചങ്ങനാശേരി സ്വദേശി സജിത് ജോസഫിന്റെ കൈയേറ്റഭൂമിയിലാണു കുരിശ് സ്ഥാപിച്ചിരുന്നത്. അനധികൃത നിര്‍മാണം തടഞ്ഞുകൊണ്ട് ഈ മാസം രണ്ടിന് ജില്ലാ കലക്ടര്‍ റിസോര്‍ട്ടിനു സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇതു മറികടക്കാനാണു കുരിശ് സ്ഥാപിച്ചത്. കൈയേറ്റ ഭൂമിയില്‍ യാതൊരു നിര്‍മാണവും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് സജിത് ജോസഫിന്റെ പേരിലുള്ള ഭൂമിയില്‍ കഴിഞ്ഞദിവസം കുരിശ് സ്ഥാപിച്ചത്. പരുന്തുംപാറയിലെ

More »

കെ വി തോമസിന് പ്രതിമാസം കിട്ടുന്നത് 30ലക്ഷം; ഇതൊക്കെ അയാള്‍ പുഴുങ്ങി തിന്നുമോയെന്ന് ജി സുധാകരന്‍
ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പാഴ്ചിലവെന്നും ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണെന്നും വ്യക്തമാക്കി സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. പഴയ കോണ്‍ഗ്രസുകാരനായ തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ് കിട്ടുന്നത്. ഇതൊക്കെ അദേഹം കൊണ്ടുപോയി പുഴുങ്ങിത്തിന്നുമോയെന്നും സുധാകരന്‍ ചോദിച്ചു. അയാള്‍ ഫ്ലൈറ്റില്‍ പോയി വരുന്നതിന് ചെലവുണ്ടാകും. മാസം 10 തവണ ഡല്‍ഹിയില്‍ പോയി വരുന്നതിന് എത്ര ചെലവ് വരും. അതോ ദിവസവും പോയി വരുന്നുണ്ടോ ? 'ഡല്‍ഹിയിലിരിക്കുന്ന കെവി തോമസിന് 12 ലക്ഷം രൂപ യാത്രാ ചെലവ്. രണ്ടര, മൂന്നര ലക്ഷം ശമ്പളം മാസം. അയാള്‍ക്ക് കോളേജ് പ്രൊഫസറുടെ പെന്‍ഷന്‍, എംഎല്‍എയുടെ പെന്‍ഷന്‍, എംപിയുടെ പെന്‍ഷന്‍. പിന്നെ ഈ ശമ്പളവും. ഒരു മാസം എത്രലക്ഷം രൂപ കിട്ടും. ഇതൊക്കെ പുഴുങ്ങിത്തിന്നുമോ ? എന്തിനാ ഇത്രയും പൈസ. പത്തുമുപ്പത് ലക്ഷം രൂപയല്ലേ കിട്ടുന്നത്. ഒരുമാസം കൈയില്‍. അയാളാണെങ്കില്‍ പഴയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions