നാട്ടുവാര്‍ത്തകള്‍

പ്രണയം നടിച്ച് 13ഉം 17ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; വര്‍ക്കലയില്‍ ബസ് കണ്ടക്ടറും പ്ലസ് ടു വിദ്യാര്‍ത്ഥിയും അറസ്റ്റില്‍
തിരുവനന്തപുരം വര്‍ക്കലയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 17കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖില്‍(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂര്‍- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടര്‍ ആണ് അഖില്‍. 13ഉം 17ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. 2023 മുതല്‍ 17 കാരിയായ പെണ്‍കുട്ടിയെ പ്രതികളിലൊരാളായ സഹപാഠികൂടിയായ 17കാരന്‍ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെണ്‍കുട്ടികളെയും 17കാരനെയും ബസില്‍ വെച്ചാണ് കണ്ടക്ടര്‍ അഖില്‍ പരിചയത്തിലാകുന്നത്. ഇവരുമായി തന്ത്രപരമായി ചങ്ങാത്തം കൂടിയശേഷം കണ്ടക്ടര്‍ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടികളുടെ അധ്യാപികമാരാണ് ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്. 17കാരനായ

More »

കാസര്‍കോട് 15കാരിയും അയല്‍വാസിയായ 42 കാരനും മരിച്ച സംഭവം; പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും
കാസര്‍കോട് പൈവളിഗയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെയും അയല്‍വാസിയുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. തുടര്‍ന്ന് ഇരുവരുടെയും വീടുകളില്‍വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഇന്നലെയാണ് പതിനഞ്ചുകാരിയെയും അയല്‍വാസിയായ പ്രദീപിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ വനപ്രദേശത്ത് നിന്ന് തൂങ്ങിയ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന് 200 മീറ്റര്‍ അകലെയുള്ള കാട്ടിലെ മരത്തില്‍ കഴുത്തില്‍ കുരുക്കിട്ട്

More »

'ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി'
ദുബായ് : പാകിസ്ഥാന്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഇന്ത്യ ദുബായിലേക്ക് 'ഹൈജാക്ക്' ചെയ്തു കിരീടം ചൂടി. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു തോല്‍പ്പിച്ച് രോഹിതും കൂട്ടരും മൂന്നാംതവണ രാജ്യത്തിന് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം സമ്മാനിച്ചു. ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഒരു വ്യാഴവട്ടത്തിനുശേഷം ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് അഭിമാന നേട്ടം. കളിയിലെ താരവും രോഹിതാണ്. ന്യൂസിലന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയാണ് ടൂര്‍ണമെന്റിലെ താരം. ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തെ

More »

'സമ്മേളനത്തിന് പോകുന്നില്ലേയെന്ന ചോദ്യം ലണ്ടനില്‍ നിന്നുവരെ എത്തി, പരിഹാസവുമായി- മുകേഷ്
വിവാദങ്ങള്‍ക്കിടെ കൊല്ലം സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്തി മുകേഷ് എംഎല്‍എ. ലൈംഗിക പീഡന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട മുകേഷിനെ സമ്മേളന വേദിയില്‍ കാണാതിരുന്നത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജോലി തിരക്കുണ്ടായിരുന്നതിനാല്‍ ആണ് രണ്ട് ദിവസം സമ്മേളനത്തില്‍ എത്താതിരുന്നത്. വിലക്കൊന്നുമില്ല, പാര്‍ട്ടി അംഗമല്ലെന്നും സമ്മേളനത്തില്‍ പ്രതിനിധി അല്ലെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ മണ്ഡലം എംഎല്‍എ ആയ മുകേഷ് സമ്മേളനത്തില്‍ എത്താത്തത്തില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. രണ്ട് ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്. പിന്നെ, നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാന്‍ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍

More »

താനൂരിലെ പെണ്‍കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റും; പൊലീസ് ഉദ്യോഗസ്ഥര്‍ മുംബൈയിലേക്ക്
മലപ്പുറം താനൂരില്‍ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവില്‍ മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കെയര്‍ ഹോമിലേക്ക് മാറ്റും. താനൂര്‍ പൊലീസ് മുംബൈയില്‍ എത്തിയ ശേഷം പെണ്‍കുട്ടികളെ കൈമാറും. താനൂര്‍ സ്റ്റേഷനിലെ എസ്ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി തിരിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടികളുമായി ഇവര്‍ നാട്ടിലേക്ക് തിരിക്കും. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ മുംബൈയിലെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ഇതിന് പിന്നാലെ രണ്ട്

More »

എസ്‌.ഡി.പി.ഐയെ നിയന്ത്രിക്കുന്നത്‌ പോപ്പുലര്‍ ഫ്രണ്ട്‌ തന്നെയെന്ന്‌ ഇ.ഡി.; നിരോധിക്കാന്‍ കേന്ദ്രനീക്കം
കോട്ടയം : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്‌ തന്നെയാണ്‌ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്‌.ഡി.പി.ഐയെ നിയന്ത്രിക്കുന്നതെന്ന്‌ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്ടറേറ്റ്‌. ഇതോടെ എസ്‌.ഡി.പി.ഐയെയും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തേക്കുമെന്ന്‌ സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പുറമേ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനും ഇക്കാര്യത്തില്‍ പരിശോധനകള്‍ നടത്തും. എസ്‌.ഡി.പി.ഐയ്‌ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട്‌ തന്നെയാണെന്ന്‌ എന്‍ഫോഴ്‌സമെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) കണ്ടെത്തിയിട്ടുണ്ട്‌. രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇ.ഡി. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട്‌ എസ്‌.ഡി.പി.ഐ. ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസിയെ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍വച്ച്‌ ഇ.ഡി.

More »

കിലോക്കണക്കിനുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ ബ്ലാക്ക്മെയിലാണെന്ന് നടി രന്യ റാവു
ബ്ലാക്മെയില്‍ ചെയ്താണ് തന്നെ കൊണ്ട് സ്വര്‍ണം കടത്തിച്ചതെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി കന്നഡ നടി രന്യ റാവു. 14 കിലോ വരുന്ന സ്വര്‍ണക്കട്ടികള്‍ ബെല്‍റ്റില്‍ ഒളിപ്പിപ്പിച്ചും 800 ഗ്രാം ആഭരണങ്ങള്‍ അണിഞ്ഞുമായിരുന്നു രന്യ കഴിഞ്ഞ ദിവസം റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലാകുന്നത്. നിലവില്‍ നടിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് രന്യ റാവുവിന്റെ വീട്ടില്‍ നിന്ന് അനധികൃത പണവും സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. 2.5 കോടി രൂപയും 2.06 കോടിയുടെ സ്വര്‍ണവുമാണ് റവന്യു ഇന്റലിജന്‍സ് കണ്ടെടുത്തത്. ബെംഗളൂരുവിലെ ലവല്ലേ റോഡിലെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ ദുബായ് സന്ദര്‍ശനം നടത്തിയതോടെയാണ് നടി ഡി ആര്‍ ഐയുടെ നിരീക്ഷണത്തിലായത്. 15 ദിവസത്തിനിടെ നാല് ദുബായ് യാത്രകളാണ് രന്യ നടത്തിയിരുന്നത്. ഈ യാത്രകളിലെല്ലാം ഒരേ വസ്ത്രം ധരിച്ചതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. സ്വര്‍ണം

More »

'അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചതല്ല, മരുന്ന് കഴിച്ചപ്പോള്‍ ഡോസ് കൂടിയതാണ്': ഗായിക കല്‍പനയുടെ മകള്‍
പ്രശസ്ത പിന്നണി ഗായിക കല്‍പന രാഘവേന്ദ്ര ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മകള്‍ ദയാ പ്രസാദ് പ്രഭാകര്‍. തന്റെ അമ്മയുടേത് ആത്മഹത്യാ ശ്രമമല്ലെന്നും മരുന്ന് കഴിച്ചപ്പോള്‍ ഡോസ് കൂടി പോയതാണെന്നും മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. 'എന്റെ അമ്മയ്ക്ക് ഒരു പ്രശ്നവുമില്ല. അവര്‍ പൂര്‍ണമായും സുഖമായിരിക്കുന്നു, സന്തോഷവതിയും ആരോഗ്യവതിയുമാണ്. അവര്‍ ഒരു ഗായികയാണ്, കൂടാതെ പിഎച്ച്ഡിയും എല്‍എല്‍ബിയും പഠിക്കുന്നു. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിച്ചു. ഉറക്കമില്ലായ്മയ്ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഗുളികകള്‍ അമ്മ കഴിച്ചു. സമ്മര്‍ദം കാരണം ചെറിയ അളവിലുള്ള മരുന്ന് അമിതമായി കഴിച്ചു. ദയവായി ഒരു വാര്‍ത്തയും തെറ്റായി വ്യാഖ്യാനിക്കരുത്. മാതാപിതാക്കള്‍ രണ്ടുപേരും സന്തുഷ്ടരാണ്', ദയാ പ്രസാദ് പറഞ്ഞു. ഹൈദരാബാദിലായിരുന്നു കല്‍പന താമസിച്ചുവന്നിരുന്നത്. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍

More »

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും രണ്ടു പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്‌റ്റഡിയില്‍. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭാര്യയുടെയും മക്കളുടെയും മരണത്തില്‍ ഭര്‍ത്താവ് നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഏറ്റുമാനൂര്‍ എസ്എച്ച്ഒ എഎസ് അന്‍സലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നോബി ലൂക്കോസിനെ കസ്‌റ്റഡിയിലെടുത്തത്. ഭാര്യയേയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതില്‍ നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കസ്റ്റഡിയില്‍ എടുത്ത നോബിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇക്കഴിഞ്ഞ കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി (43) മക്കളായ അലീന എലിസബത്ത്(11), ഇവാന മരിയ(10) എന്നിവര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions