നാട്ടുവാര്‍ത്തകള്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; 10 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി പോലീസ് പിടികൂടി. ബാംഗ്ലൂരില്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന സാജന്‍ എന്നയാളാണ് അറസ്റ്റിലായത്. യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ശരിയാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ച് ഫോര്‍ട്ട്‌കൊച്ചി സ്വദേശിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വിസ പ്രൊസസിംഗ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയാണ് പ്രതി വിശ്വാസം നേടിയെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ബാംഗ്ലൂരില്‍ ആഡംബര വാഹനങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. അവിടെ 'റെന്റ് എ കാര്‍' ബിസിനസ്സ് നടത്തി

More »

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കി ജൂലൈ വരെ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : കുതിച്ചുയരുന്ന ഇന്ധനവിലയും പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നുള്ള വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും കണക്കിലെടുത്ത് ജൂലൈ വരെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. നൂറോളം സര്‍വീസുകള്‍ ആണ് റദ്ദ് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 22,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. യുദ്ധസംഘര്‍ഷങ്ങള്‍ കാരണം അനേകം അന്താരാഷ്ട്ര വിമാനങ്ങള്‍ എയര്‍ ഇന്ത്യക്ക് വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതുകാരണം ഇന്ധന ഉപയോഗം വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി പ്രവര്‍ത്തന ചെലവ് വര്‍ദ്ധനവും കമ്പനിക്ക് നേരിടേണ്ടതായി വന്നു. ഇക്കാരണങ്ങളാല്‍ ജൂലൈ വരെ സര്‍വീസുകള്‍ റദ്ദാക്കാതെ മറ്റുവഴിയില്ലെന്ന് എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംപെല്‍ വില്‍സണ്‍ പറഞ്ഞു. പുതിയ തീരുമാനത്തില്‍ യാത്രക്കാരോടും ജീവനക്കാരോടും കാംപെല്‍ ക്ഷമ ചോദിച്ചു. പശ്ചിമേഷ്യയിലെ

More »

തെരഞ്ഞെടുപ്പ് കഴിഞ്ഞു; രാജ്യത്ത് ഇന്ധന വില ഇനി ഉയരാന്‍ സാധ്യത; പെട്രോള്‍-ഡീസലിന് 5 വരെ, എല്‍പിജിക്ക് 50 വരെ
ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരാനിടയുണ്ടെന്ന് സൂചന. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ധിക്കാനും ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെ കൂടാനുമാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധനവും എല്‍പിജി സിലിണ്ടറുകളും വില വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍, ഏകദേശം നാല് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഉണ്ടാകുന്ന ആദ്യത്തെ വര്‍ധനവായിരിക്കും ഇത്. എണ്ണ വിപണന കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദം പരിഗണിച്ചാണ് വില വര്‍ധനവിനുള്ള സാധ്യത ശക്തമാകുന്നതെന്ന് മുമ്പും

More »

കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ പ്രവാസി സഹോദരിമാര്‍ കടലില്‍ മരിച്ചനിലയില്‍
അവധിക്കാല യാത്രയ്ക്കുപോയി കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ പ്രവാസി സഹോദരിമാരെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂരിലെ ഫിലിപ്പ്-മേരി ദമ്പതിമാരുടെ മക്കളായ ആനി ഫിലിപ്പ്(35) മീര ഫിലിപ്പ്(32) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച കടലില്‍ കണ്ടെത്തിയത്. കാണാതായ സഹോദരിമാര്‍ക്കായി കന്യാകുമാരി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന ആനി ഫിലിപ്പും മീര ഫിലിപ്പും വിനോദസഞ്ചാരത്തിനായാണ് കന്യാകുമാരിയിലെത്തിയത്. വര്‍ഷങ്ങളായി വിദേശത്ത് ജോലിചെയ്യുന്ന സഹോദരിമാര്‍ അവധിക്കാലത്ത് നാട്ടിലെത്തി ഒരുമിച്ച് യാത്രപോകുന്നത് പതിവാണ്. ഇത്തവണ മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഇരുവരും കന്യാകുമാരിയിലെത്തിയത്. എന്നാല്‍, ഏപ്രില്‍ 26 മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു. കന്യാകുമാരിയിലെ ഒരു ലോഡ്ജിലാണ് ഇരുവരും

More »

ബേപ്പൂരില്‍ റിയാസ് ജയിച്ചാല്‍ കോഴിക്കോട് ആങ്ങാടിയിലൂടെ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പി വി അന്‍വര്‍
കോഴിക്കോട് : ബേപ്പൂര്‍ മണ്ഡലത്തില്‍ തനിക്ക് ജയമുറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീ​റ്റ് വഴി റെയില്‍വേ സ്​റ്റേഷന്‍ വരെ നടക്കും. മറിച്ച് സംഭവിച്ചാല്‍ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അന്‍വര്‍ ചോദിച്ചു. മണ്ഡലത്തില്‍ അന്‍വറിന് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും വോട്ടുശതമാനത്തില്‍ കുറവുവരുമെങ്കിലും ബേപ്പൂര്‍ ഉറച്ച എല്‍ഡിഎഫ് കോട്ടയായി തന്നെ നില്‍ക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനത്തിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരില്‍ 25000 വോട്ടിന് ജയിക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം. 'റിയാസിന് 65000 വോട്ടുകള്‍ക്ക് മുകളില്‍ കിട്ടില്ല. മരുമോനിസം എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. യുഡിഎഫ് നേതാക്കള്‍ പിരിവ് നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നത് യഥാര്‍ത്ഥത്തില്‍

More »

തുടര്‍ഭരണമില്ല: യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
കേരളത്തില്‍ യുഡിഎഫിന് ഭരണത്തിനുള്ള വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 70 മുതല്‍ 90 വരെ സീറ്റുകള്‍ യുഡിഎഫിന് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. നാല് വരെ സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്നത്. AXIS MY INDIA എക്സിറ്റ് പോള്‍ ഫലം യുഡിഎഫിന് 78-90 സീറ്റുകളാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 49-62 വരെയും എന്‍ഡിഎയ്ക്ക് 0-3 വരെയും പ്രവചിക്കുന്നു. പീ മാര്‍ക്കിന്റെ എക്സിറ്റ് പോള്‍ ഫലവും തുടര്‍ ഭരണം പ്രവചിക്കുന്നില്ല. യുഡിഎഫ് 71-79 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 62-69 സീറ്റുകള്‍ വരെ നേടുമെന്നും ബിജെപി 1-4 സീറ്റ് നേടുമെന്നും എക്സിറ്റ് പോളില്‍ പറയുന്നു. ഐസിപിഎല്ലും യുഡിഎഫ് ഭരണം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 63-74 വരെ നേടുമെന്നും എല്‍ഡിഎഫ് 58-70 സീറ്റുകള്‍

More »

സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; എയര്‍ ഇന്ത്യ അടക്കം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു
യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ്( എഫ്ഐഎ) സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനവില പിടിച്ചു കെട്ടാനാവാതായതോടെയാണ് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടുന്ന സംഘടന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്ത് അയച്ചത്. ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനക്കമ്പനികള്‍ അയച്ച കത്തില്‍ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ എയര്‍ലൈന്‍ വ്യവസായം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണുള്ളതെന്നും വ്യക്തമാക്കി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് എഫ്ഐഎ കേന്ദ്ര വ്യോമയാന

More »

നെടുങ്കണ്ടത്തെ ഇരട്ടക്കൊല: അമ്മയേയും സഹോദരനേയും കൊന്ന് മൃതദേഹം കുഴിച്ചിട്ടത് മൂന്നാം ദിവസം
ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അമ്മയേയും സഹോദരനേയും കൊന്ന് അതിക്രൂരമായി. ഭക്ഷണം കഴിക്കുന്നതിനിടെയാണ് സജി സഹോദരന്‍ റെജിയുടെ തലയ്ക്ക് അടിച്ചത്. ശേഷം തുണി ഉപയോഗിച്ച് കഴുത്ത് വലിഞ്ഞുമുറുക്കി. ഇതുകണ്ട് ബഹളം വെച്ച മാതാവ് മേരിക്കുട്ടിയെ കൈ ഒടിച്ച ശേഷം മൂക്കിന് ഇടിച്ചാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ നാലിനായിരുന്നു കൊലപാതകം. രണ്ട് ദിവസം മൃതദേഹം വീട്ടിനുള്ളില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച ശേഷം മൂന്നാം ദിനമാണ് കുഴിച്ചുമൂടിയതെന്ന് പ്രതിയുടെ മൊഴി നല്‍കി. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാള്‍ മുന്നേ തയ്യാറാക്കി വെച്ച ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു. സജിയുടെ അമ്മ മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി

More »

ഇംഗ്ലണ്ടിലും വെയില്‍സിലും ഗാര്‍ഹിക പീഡന കേസുകളും ആത്മഹത്യയും വര്‍ധിക്കുന്നു
ഇംഗ്ലണ്ടിലും വെയില്‍സിലും ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നതോടെ ഇതുമൂലമുള്ള ആത്മഹത്യാ കേസുകളും വര്‍ധിക്കുന്നു. പുതിയ കണക്ക് പ്രകാരം കൊലപാതക കേസുകളേക്കാള്‍ വര്‍ധനവാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍.കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 347 മരണങ്ങളില്‍ 150 പേര്‍ ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്‌നങ്ങളില്‍ 125 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 1,452 മരണങ്ങളില്‍ 73% ഇരകളും സ്ത്രീകളായിരുന്നുവെന്നും 79% പ്രതികളും പുരുഷന്മാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 16 മുതല്‍ 19 വയസ് വരെയുള്ള യുവജനങ്ങളില്‍ കുടുംബ പീഡന കേസുകള്‍ വേഗത്തില്‍ ഉയരുന്നതായി മെട്രോപൊളിറ്റന്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലൂയിസ റോള്‍ഫ് അറിയിച്ചു. കുടുംബ പീഡനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ആദ്യ കൗമാരക്കാരിയുടെ കേസ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യയായി രേഖപ്പെടുത്തിയ കേസുകളില്‍ 88%

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions