നാട്ടുവാര്‍ത്തകള്‍

യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ജോസ് തോമസാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ നിന്ന് മതപരമായ പുസ്തകങ്ങളും സംഗീതോപകരണങ്ങളും മൈക്രോഫോണുകളും അടക്കം പിടിച്ചെടുത്തു ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും ജോസ് തോമസിനെതിരെ പരാതിയിലുണ്ടായിരുന്നു. പാസ്റ്റര്‍ കുറച്ചുദിവസങ്ങളായി ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്റെ ജില്ലാ കോഓര്‍ഡിനേറ്ററാണ് പൊലീസില്‍ പരാതി നല്‍കിയത്.. ബിഹാറിലെ പട്നയിലായിരുന്നു ജോസ് തോമസ് മുന്‍പ്

More »

തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്. അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരമെന്നാണ് തന്ത്രിയുടെ വാദം. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങള്‍. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നാണ് തന്ത്രിയുടെ വാദം. ജാമ്യ ഉത്തരവ് പുറത്തുവന്നപ്പോഴുള്ള തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങള്‍ സര്‍ക്കാരിനെ കുരുക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ കുടുക്കിയതാണെന്നും അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരമാണെന്നുമാണ് തന്ത്രിയുടെ വാദം. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം. സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നോട് പ്രതികാരമാണ്. ഭരണ കക്ഷിയിലെ ഉന്നതര്‍ക്കും തന്നോട് രോഷമാണ്. ഭരണ കക്ഷി നേതാക്കള്‍ക്കൊപ്പം

More »

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. തൃശൂര്‍ അത്താണി മാളിയേക്കല്‍ ബെന്നി (57) യെയാണ് പിറവം പൊലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്വദേശിയായ യുവാവില്‍ നിന്നും 12 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2023 മാര്‍ച്ചിലായിരുന്നു സംഭവം. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബെന്നി ഒളിവിലായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലായി 13 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പി നിഷാദ് മോന്റെ നിര്‍ദ്ദേശാനുസരണം പിറവം എസ്എച്ച്‌ഒ സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ സെയ്തു മുഹമ്മദ്, എന്‍.പി.ബിജു, എഎസ്ഐമാരായ ചന്ദ്രബോസ്, സന്ദീപ്, യോഹന്നാന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ

More »

ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു എംഎല്‍എ. താന്‍ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും മികച്ച സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനും മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷനുമൊപ്പം ഡിസിഡി ഓഫിസിലെത്തിയായിരുന്നു കെ ബാബുവിന്റെ പ്രഖ്യാപനം. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇന്നാണ്. തൃപ്പൂണിത്തുറയില്‍ പിന്‍ഗാമിയെ നിര്‍ദേശിക്കാനില്ലെന്നും കെ ബാബു വ്യക്തമാക്കി. ‘ഒന്നു പോയി നോക്ക്, വേറൊന്നും ശരിയായില്ല’ എന്നാണ് 1991ല്‍ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് പറയാന്‍ വിളിച്ചപ്പോള്‍ എ.കെ.ആന്റണി പറഞ്ഞതെന്നു കെ.ബാബു പറഞ്ഞു. എന്നാല്‍

More »

കാന്‍സര്‍ ചികിത്സയിലിരിക്കേ സൗത്താംപ്ടണ്‍ മലയാളി മരണമടഞ്ഞു
നാട്ടില്‍ കാന്‍സര്‍ ചികിത്സയിലിരിക്കേ സൗത്താംപ്ടണ്‍ മലയാളി മരണമടഞ്ഞു. മലയാളി സമൂഹത്തില്‍ ഏറെ സജീവമായിരുന്ന ചങ്ങനാശ്ശേരി പൂവം സ്വദേശി ലിജോ ടി ജോസഫ് ആണ് വിടവാങ്ങിയത്. ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. യുകെയിലെത്തി ഭാര്യയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം താമസിക്കവേ മൂന്നു വര്‍ഷത്തോളം മുമ്പാണ് രോഗം തിരിച്ചറിയുന്നത്. സൗത്താംപ്ടണില്‍ കെയര്‍ ഹോമിന് വേണ്ടി സ്റ്റാഫിംഗ് ഏജന്‍സി നടത്തവേയായിരുന്നു രോഗം തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ലിജോയേയും കൊണ്ട് ഭാര്യ ഷാന്റി ലിജോ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് എത്തി. 2008-09 വര്‍ഷങ്ങളിലാണ് ലിജോ യുകെയിലെത്തിയത്. രണ്ട് പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്ക്. ആനില്‍ ലിജോ ജിസിഎസ്ഇ വിദ്യാര്‍ത്ഥിയും ആഡ്രിയ ലിജോ ഒന്‍പതാം ക്ലാസ്

More »

യുകെയില്‍ പറന്നിറങ്ങാന്‍ 'ലക്കി ഡ്രോ': 3000 ഇന്ത്യന്‍ യുവാക്കള്‍ക്ക് സുവര്‍ണാവസരം
യുകെയില്‍ ജോലിയും പഠനവും സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണാവസരം. യങ് പ്രഫഷണല്‍ സ്കീമിനായി അപേക്ഷ ക്ഷണിച്ചതായി ഹോം ഓഫിസ് അറിയിച്ചു. നറുക്കൊടുപ്പിനായി (ബാലറ്റ്) ഫെബ്രുവരി 19ന് ഇന്ത്യന്‍ സമയം 2.30 വരെ അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് രണ്ടുവര്‍ഷം പഠിക്കാനും ജോലി ചെയ്യാനും അവസരം ലഭിക്കും. ബിരുദമാണ് യോഗ്യത. അപേക്ഷകരുടെ അക്കൗണ്ടില്‍ 2,530 പൗണ്ട് (മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സമ്പാദ്യമായി ഉണ്ടായിരിക്കണം. 18വയസ്സിനു താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്നവരോ കൂടെ താമസിക്കുന്നവരോ ആകരുത് അപേക്ഷകര്‍. ബാലറ്റില്‍ പേര് ചേര്‍ക്കുമ്പോള്‍ പേര്, ജനനത്തീയതി, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, പാസ്‌പോര്‍ട്ടിന്റെ സ്കാന്‍ ചെയ്ത കോപ്പി അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം. യങ് പ്രഫഷണല്‍ സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ 90

More »

കേരളം പോളിംഗ് ബൂത്തിലേക്ക്: തെരഞ്ഞെടുപ്പ് ഏപ്രിലില്‍
കേരളത്തില്‍ പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. സംസ്ഥാന നിയമസഭയുടെ കാലാവധി മേയ് 23-ന് അവസാനിക്കാനിരിക്കെ, ഏപ്രില്‍ മാസത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് പകുതിയോടെ പ്രഖ്യാപിച്ചേക്കും. ഏപ്രില്‍ മാസത്തില്‍ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കുന്നു. മാര്‍ച്ച് പകുതിയോടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇതിനു മുന്നോടിയായി തിരക്കിട്ട ഉദ്ഘാടന മഹാമഹങ്ങള്‍ ഒരുങ്ങുകയാണ്. ഒപ്പം മുന്നണികളുടെ സംസ്ഥാന ജാഥകളും പുരോഗമിക്കുന്നു. കേരളം, തമിഴ്‌നാട്,

More »

വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം തിരുവനന്തപുരം : വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേല്‍ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീനയെ പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച കുട്ടികളടക്കം മൂന്ന് പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. മരണത്തിന് കാരണം അലര്‍ജിയാണെന്നാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചന. ഭക്ഷ്യവിഷബാധയെന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്നാണ് വിഴിഞ്ഞം പൊലീസ് വിശദമാക്കുന്നത്. വൈകുന്നേരം മാത്രം

More »

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
പത്തനംതിട്ട : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു മൊഴിയെടുപ്പ്. അതിജീവിത വിദേശത്തെ ഇന്ത്യന്‍ എംബസിയില്‍ എത്തിയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിച്ചത്. അതേസമയം, ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന ഒന്നാമത്തെ കേസിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്. ഈ മാസം 16 മുതല്‍ 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. സമാനമായ ഉപാധികളോടെയാണ് രണ്ടാം ബലാത്സംഗക്കേസിലും രാഹുലിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions