നാട്ടുവാര്‍ത്തകള്‍

രഞ്ജിത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമം; നടന്‍ ബോബി കുര്യനും ശാലിനിയ്ക്കും കുരുക്ക്
കൊച്ചി : യുവ നടിയ്ക്ക് കാരവാനില്‍ ലൈംഗിക അതിക്രമം നേരിട്ട കേസില്‍ ര‌ഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംഭവം നടന്ന കാരവാന്‍ ഇതിനോടകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാരവാനിനുള്ളില്‍ സിസിടിവി ഇല്ലാത്തതിനാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. നടന്‍ ബോബികുര്യന്‍, സഹ സംവിധായിക ശാലിനി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റില്‍ നിന്നും ര‌‌ഞ്ജിത്തിന് ഒളിവില്‍ പോകാന്‍ ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംശയിക്കുന്നത്. രണ്ട് അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ജാമ്യം കിട്ടുന്ന കാര്യങ്ങളടക്കം പ്രശ്നത്തിലാകുമെന്ന് മനസിലാക്കി അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനാണ് ര‌ഞ്ജിത്ത് ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിനായി ബോബിയും ശാലിനിയും സംവിധായകനെ സഹായിച്ചുട്ടുണ്ടെന്നാണ് പൊലീസിന്റെ

More »

യുവ നടിയുടെ ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍
കൊച്ചി : യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിവിട്ട രഞ്ജിത്തിനെ നേരെ മരടിലെ സിവില്‍ ജഡ്ജിന്റെ വീട്ടിലെത്തിച്ചാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംവിധായകനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. രാത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച രഞ്ജിത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ്

More »

ഉത്സവ പ്ലോട്ടിന് മുന്നില്‍ നൃത്തം ചെയ്യവേ കാലില്‍ ചവിട്ടിയതിന്റെ പേരില്‍ തര്‍ക്കം; 19കാരനെ നടുറോഡില്‍ കുത്തിക്കൊന്നു
കൊല്ലം ജില്ലയിലെ കൊട്ടിയം ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തില്‍ 19കാരനെ കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂര്‍ സ്വദേശിയായ അമ്പാടി എന്ന തേജസാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏകദേശം 8.30ഓടെ ഫ്‌ലോട്ടിനു മുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ തേജസ് അക്രമികളില്‍ ഒരാളുടെ കാലില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതില്‍ പ്രകോപിതരായ അഞ്ചംഗ സംഘം തേജസിനെ വളഞ്ഞിട്ട് മര്‍ദിക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ തേജസിന്റെ വയറ്റിലും ഇടുപ്പിലും മൂന്നു തവണ കുത്തിയതായി പൊലീസ് അറിയിച്ചു. ആക്രമണ സമയത്ത് മറ്റൊരു പ്രതി തേജസിനെ പിടിച്ചുവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉച്ചത്തിലുള്ള സംഗീതവും ലൈറ്റുകളും കാരണം ആക്രമണം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ചിലര്‍ തേജസിനെ റോഡരികിലേക്ക് മാറ്റി. പിന്നീട് സുഹൃത്തുക്കള്‍ എത്തി

More »

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും വിദ്യാര്‍ഥിനിയും അടക്കം 8 പേര്‍ പിടിയില്‍
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മയക്കുമരുന്നുമായി എട്ടുപേരെ പിടികൂടി. കൊക്കെയ്ന്‍, എം.ഡി.എം.എ, എക്സ്റ്റസി തുടങ്ങിയ മാരകമായ ലഹരിവസ്തുക്കള്‍ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷാജി ഫെര്‍ണാണ്ടോ (ഷോണ്‍-44), റസ്റ്ററന്റ് നടത്തുന്ന കലൂര്‍ സ്വദേശി ഓസ്റ്റിന്‍ ജോസ് (31), കലൂര്‍ സ്വദേശി അഡ്വ. രോഹിത് നായര്‍ (25), ബിസിനസുകാരനായ ആലുവ സ്വദേശി ജിനോ മുരളി, ആലപ്പുഴ സ്വദേശിയായ ന്യൂട്രീഷന്‍ അക്ബര്‍ ഷാ (30), പന്തളം സ്വദേശിനിയായ ദന്തഡോക്ടര്‍ ബെന്‍സി റാവുത്തര്‍ (29), ഫിസിയോ തെറപ്പിസ്റ്റായ കൊല്ലം സ്വദേശിനി സെയ്തലി ഫാത്തിമ (29), ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി അമല്‍ റൗഫ് (26) എന്നിവരെയാണ് കടവന്ത്ര പോലീസും കൊച്ചി സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. കടവന്ത്രയിലെ ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

More »

ദളിത് യുവതിയുടെ പീഡന പരാതി; പ്രശോഭ് വത്സനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി
പാലക്കാട് : ദളിത് യുവതിയുടെ പീഡന പരാതിയില്‍ കുടുങ്ങിയ പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പീഡന പരാതിയില്‍ നേരിട്ട് ഇടപെട്ട കെപിസിസിയുടേതാണ് നടപടി. ഡിസിസി പ്രസിഡന്റ് സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ട് പുറത്താക്കിയത്. പാലക്കാട് 24 ാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശാഭ് വത്സന്‍. സംഭവത്തിന് പിന്നാലെ പോലീസും അന്വേഷണം ആരംഭിക്കാനൊരുങ്ങുകയാണ്. പ്രശോഭ് വത്സന്‍ തന്നെ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് യുവതി രംഗത്ത് വരികയായിരുന്നു. പ്രശോഭ് വത്സന്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. പരാതിക്കാരിയായ യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പരിചയപ്പെട്ടശേഷം ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് ആക്ഷേപം. ജോലിയുടെ

More »

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു; വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ദുരന്തം
സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം ഉണ്ടായ ഈ ദുരന്തം കുടുംബത്തെയും നാടിനേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. വയനാട് വൈത്തിരി സ്വദേശിനിയായ ഹിദ നൗറിന്‍ (23) ആണ് മരിച്ചത്. ദമാം റിയാദ് ഹൈവേയിലെ ഉമ്മുല്‍ അറാര്‍ പ്രദേശത്തുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഹിദ നൗറിന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചത്. ഭര്‍ത്താവ് യാസീര്‍ ചികിത്സയിലാണ്. ഹിദയുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒരാഴ്ച മുമ്പായിരുന്നു വിവാഹം.

More »

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി
തിരുവനന്തപുരം : തിരുവനന്തപുരത്ത് വയോധികയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. മംഗലപുരത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു വയോധിക. രാത്രി വീട്ടില്‍ അതിക്രമിച്ചെത്തിയ ആള്‍ ബലാത്സംഗം ചെയ്തതായാണ് ആരോപണം. വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ബലാത്സംഗം ചെയ്തതെന്നും പരാതിയുണ്ട്. ആദ്യം ഇവര്‍ ബലാത്സംഗത്തിനിരയായ കാര്യം പൊലീസിനോട് പറഞ്ഞിരുന്നില്ല. പൊലീസ് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ബലാത്സംഗത്തിനിരയായ കാര്യം ഇവര്‍ പറഞ്ഞത്. വയോധികയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ടാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ്

More »

വിവാഹിതനായ പുരുഷന്റെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് കുറ്റകരമല്ല, ധാര്‍മികതയും നിയമവും ഒന്നല്ല: അലഹബാദ് ഹൈക്കോടതി
അലഹബാദ് : വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്നത് കുറ്റകരമല്ലെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. സമൂഹത്തിന്റെ ധാര്‍മ്മികതയുടെ അളവുകോല്‍ വെച്ച് പൗരാവകാശങ്ങള്‍ അളക്കാനാകില്ലെന്നാണ് ജസ്റ്റിസ് ജെ ജെ മുനീര്‍, ജസ്റ്റിസ് തരുണ്‍ സക്‌സേന തരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ലിവ് ഇന്‍ റിലേഷിപ്പിലുള്ള അനാമിക എന്ന യുവതി ഈ ബന്ധത്തെ എതിര്‍ക്കുന്ന തന്റെ കുടുംബത്തില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നതിനെ കുറിച്ചുള്ള നിയമവശം കോടതി വ്യക്തമാക്കിയത്. ഹര്‍ജിക്കാരിയായ യുവതിക്കൊപ്പമുള്ള പുരുഷന്‍ വിവാഹിതനായതിനാല്‍ മറ്റൊരു സ്ത്രീക്കൊപ്പം ഇയാള്‍ കഴിയുന്നത് കുറ്റകരമാണ് എന്നായിരുന്നു യുവതിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍

More »

പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ് മുഖ്യമന്ത്രി
പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടില്‍ പോയി ചോദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ഒരാള്‍ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ആയിരുന്നു ചോദ്യമെത്തിയത്. ഈ ചോദ്യം ചോദിച്ചത് ദാസ് പി ജോര്‍ജ് ആയിരുന്നു. സജീവ സിപിഎം പ്രവര്‍ത്തകന്‍ കൂടിയാണ് ദാസ് പി ജോര്‍ജ്. എന്നാല്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ താന്‍ അങ്ങനെ ചോദിക്കാന്‍ പാടില്ലായിരുന്നുവെന്നും മറുപടിയില്‍ വിഷമം തോന്നിയില്ല എന്നും ദാസ് പി ജോര്‍ജ് പിന്നീട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ആവേശഭരിതനായി, വീണ്ടും ഭരണം കിട്ടുമെന്ന് തോന്നി. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരിക്കുമ്പോള്‍ ആ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും, എങ്ങനെ വികസനം നടത്തും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions