നാട്ടുവാര്‍ത്തകള്‍

പഠിപ്പീര്, എച്ച്.എം ഡ്യുട്ടി, സ്‌കൂള്‍ വാന്‍ ഡ്രൈവറും; സിസ്റ്ററിന്റെ ട്രിപ്പിള്‍ റോള്‍
കാലം മാറി, സ്‌കൂള്‍ അന്തരീക്ഷം മാറി, പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു. ചെലവ് ചുരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഒന്നിലധികം ജോലി ചെയ്യേണ്ടതായി വന്നു. അത്തരത്തില്‍ വയലാര്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളിലെ സിസ്റ്റര്‍ മേരിബോണ ലോറന്‍സിനു മൂന്ന് വലിയ ഉത്തരവാദിത്വങ്ങളാണ് ചെയ്യേണ്ടിവന്നത്. പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിര്‍വഹിക്കണം, പിന്നെ, രാവിലെയും വൈകുന്നേരവും സ്‌കൂള്‍ വാന്‍ മൂന്നു ട്രിപ്പുകള്‍ വീതം ഓടിക്കണം. കൂടാതെ വയലാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലെ മതബോധന ക്ലാസിന്റെ പ്രിന്‍സിപ്പല്‍ പദവിയും . സാഹചര്യമാണ് അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ എന്ന വലിയ ഉത്തരവാദിത്തം ഏല്‍ക്കാനിടയാക്കിയത് എങ്കിലും അതൊരു പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍ കരുതുന്നത്. ഡ്രൈവറാകുന്നതു

More »

'ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖം, സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പമുണ്ടാകും'; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണ ജോര്‍ജ്
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍പെട്ട് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ മന്ത്രി ബിന്ദുവിന്റെ കുടുംബത്തിന്റെ തന്റെയും ദു :ഖമാണെന്നും കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 'കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു :ഖം എന്റേയും ദു :ഖമാണ്. കുടുംബത്തിന്റെ ദു :ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.' കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പിന്തുണയുമായി ഉന്നത

More »

'മന്ത്രിപോയിട്ടു എംഎല്‍എ പോലും ആകാന്‍ യോഗ്യതയില്ല'- വീണാ ജോര്‍ജിനെതിരെ സിപിഎം നേതാക്കളും
കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങള്‍ക്കു പിന്നാലെ വീണാ ജോര്‍ജിനെതിരെ സിപിഎം നേതാക്കളും. മന്ത്രി അല്ല എംഎല്‍എ പോലും ആകാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പിജെ ജോണ്‍സന്റെ പോസ്റ്റ്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് ആണ് ജോണ്‍സണ്‍ പിജെ. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സിപിഎം പ്രവര്‍ത്തകരെയടക്കം പ്രകോപിപ്പിച്ചത്. ഇതിനിടെ വീണാ ജോര്‍ജിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം ഏരിയ കമ്മറ്റി അംഗവും രഗത്തെത്തി. പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവര്‍ക്കെതിരെ നടപടി വന്നേക്കും. പോസ്റ്റുകള്‍

More »

55 കാരനായ അമ്മാവനുമായി കടുത്ത പ്രണയം; ഭര്‍ത്താവിനെവിവാഹം കഴിഞ്ഞു 45-ാം നാള്‍ വെടിവെച്ചു കൊന്നു യുവതി
വിവാഹത്തിന്റെ 45-ാം നാള്‍ നവവരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 25കാരനായ, പ്രിയാന്‍ഷു എന്ന ചോട്ടുവാണ് വെടിയേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 24നായിരുന്നു സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയാന്‍ഷുവിന്റെ ഭാര്യ ഗൂഞ്ച സിംഗ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയുടെ സഹോദരന്‍ ജീവന്‍ സിംഗു(55)മായി പ്രണയത്തിലായിരുന്നു ഗൂഞ്ച സിംഗ്. ഇരുവരുടേയും പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ഗൂഞ്ചയെ വിവാഹം കഴിച്ചയക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗൂഞ്ച സിംഗ് പ്രിയാന്‍ഷുവിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും ഗൂഞ്ചയും ജീവനും തമ്മിലുള്ള ബന്ധം തുടര്‍ന്നു. പ്രിയാന്‍ഷു ബന്ധം തുടരാന്‍ തടസ്സമാകുമെന്ന് മനസിലാക്കിയ ഗൂഞ്ചയും ജീവനും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ സിംഗ് വാടക

More »

കോട്ടയം മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ഇടിഞ്ഞ് വീണു സ്ത്രീ മരിച്ചു
കോട്ടയം : മെഡിക്കല്‍ കോളേജില്‍ 14 ാം വാര്‍ഡ് ഇടിഞ്ഞുവീണ സംഭവത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണു മരിച്ചതെന്നാണ് വിവരം. അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷമായിരുന്നു അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആളെ പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ തന്നെ ജീവന്‍ നഷ്ടമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തേ മെഡിക്കല്‍ കോളേജിലെ പതിനൊന്നാം വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു എന്ന സ്ത്രീയെ കാണാനില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് നേരത്തേ രംഗത്ത് വന്നിരുന്നു. പതിനാലാം വാര്‍ഡ് ഇടിഞ്ഞതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതിന്റെ വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രംഗത്ത് വന്നിരുന്നത്. മകള്‍ക്കൊപ്പം നില്‍ക്കുന്ന ബിന്ദു കാണാതാകുമ്പോള്‍ ബാത്ത്

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും 60 കഴിഞ്ഞവര്‍ക്കു കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കൂടുന്നു
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലാണ് ഏറ്റവും വലിയ വര്‍ദ്ധന, 3.4%. ലണ്ടനില്‍ 1.8 ശതമാനവും ജനന നിരക്ക് ഉയര്‍ന്നു ബ്രിട്ടനിലെ യുവാക്കളുടെ ഇടയില്‍ ജനന നിരക്ക് കുറയുമ്പോള്‍ 60 കഴിഞ്ഞവര്‍ക്കു കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കൂടുന്നൂ. ബ്രിട്ടനില്‍ ജനന നിരക്ക് പൊതുവെ ഇപ്പോഴും താഴ്ന്ന നിലയിലാണ്. ഇതില്‍ അല്‍പ്പം ആശ്വാസം നല്‍കി ആദ്യമായി ഇംഗ്ലണ്ടിലും, വെയില്‍സിലും ജനനങ്ങളില്‍ ചെറിയൊരു വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതിന് കാരണമായതാകട്ടെ 60 വയസ്സ് കഴിഞ്ഞ പുരുഷന്‍മാരും! നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരമാണ് 2021ന് ശേഷം ആദ്യമായി രാജ്യത്ത് ജനങ്ങള്‍ ഉയര്‍ന്നത്. 2024-ല്‍ 594,677 ജനനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023-ല്‍ നിന്നും 0.6% വര്‍ദ്ധന. എങ്കിലും ചരിത്രപരമായ തോതില്‍ ഈ ജനനങ്ങള്‍ കുറഞ്ഞ നിലയില്‍ തന്നെയാണ്. 1977-ന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും താഴ്ന്ന ടോട്ടലാണ് ഇത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ താഴേക്ക് പോയിരുന്ന

More »

മാരാരിക്കുളത്ത് പിതാവ് മകളെ കൊലപ്പെടുത്തി; സഹികെട്ടു ചെയ്തതെന്ന് കുറ്റസമ്മതം
മാരാരിക്കുളം ഓമനപ്പുഴയില്‍ ജോസ്മോന്‍ 28 വയസ്സുകാരിയായ മകള്‍ എയ്ഞ്ചല്‍ ജാസ്മിനെകഴുത്തുഞെരിച്ചു കൊന്നെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാര്‍. ജോസ്മോനെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ലതേ പറയാനുള്ളൂ. പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കുന്ന ആളല്ലെന്നും അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സഹികെട്ടാണ് മകളെ കൊല്ലേണ്ടി വന്നതെന്നാണ് ജോസ്മോന്‍ പൊലീസിനോടു പറഞ്ഞത്. 'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ'- പൊലീസിന്റെ ചോദ്യംചെയ്യലില്‍ ജോസ്മോന്‍ പറഞ്ഞത് ഇങ്ങനെ. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വഴക്കിട്ടെത്തിയ എയ്ഞ്ചല്‍ സ്വന്തം വീട്ടുകാരോടും വഴക്ക് കൂടി. അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മ ജെസിക്ക് കൃത്യത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

More »

വിസ്മയ കേസില്‍ പ്രതി അരുണ്‍ കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി
വിസ്മയ കേസില്‍ പ്രതിയായ അരുണ്‍ കുമാറിന് ജാമ്യം. ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരണ്‍ കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു. ഹൈക്കോടതി അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കിരണ്‍ കുമാറിന് ജാമ്യം ലഭിക്കും. കിരണ്‍ കുമാറിനായി അഭിഭാഷകന്‍ ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്. ഭര്‍തൃ പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഈ വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതി കിരണ്‍ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ്

More »

യന്ത്ര തകരാര്‍; നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെട്ടില്ല
ബുധനാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടില്ല. യന്ത്ര തകരാറിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങവെയാണ് യന്ത്ര തകരാര്‍ കണ്ടെത്തിയത്. ബോര്‍ഡിങ് പൂര്‍ത്തിയായി വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യന്ത്ര തകരാര്‍ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുണ്ടായിരുന്നില്ല. അപ്രതീക്ഷിത വൈകലില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലായി. അതേസമയം ബദല്‍ ക്രമീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions