നാട്ടുവാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്‌ത്രക്രിയാ പ്രതിസന്ധി ഉണ്ടെന്നും ഇല്ലെന്നും
തിരുവനന്തപുരം : സാധാരണക്കാരായ രോഗികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധിയെന്ന ആരോപണവുമായി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹാരിസ്

More »

സ്വകാര്യനിമിഷങ്ങള്‍ ഓണ്‍ലൈനില്‍, കാണാന്‍ 2000 രൂപ വരെ; ദമ്പതികള്‍ അറസ്റ്റില്‍
പണം സമ്പാദിക്കാനായി മൊബൈല്‍ ആപ്പില്‍ സ്വകാര്യ നിമിഷങ്ങള്‍ ലൈവ് സ്ട്രീം ചെയ്ത ദമ്പതികള്‍ അറസ്റ്റിലായി. പണം നല്‍കുന്ന ഉപയോക്താക്കളുമായി ദമ്പതികള്‍ ആപ്പിലെ ആക്സസ് ലിങ്കുകള്‍ പങ്കിട്ടാണ് സ്വകാര്യനിമിഷങ്ങള്‍ കാണിച്ചിരുന്നത്. കാര്‍ ഡ്രൈവറായ 41 കാരനും 37 കാരിയുമായ ഭാര്യയുമാണ് അറസ്റ്റിലായത്. ഐഡന്റിറ്റി മറയ്ക്കാന്‍ ഇവര്‍ മാസ്‌ക് ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് ദമ്പതികള്‍ സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് മാസമായി ദമ്പതികള്‍ ഇത് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ആംബര്‍പേട്ടിലാണ് ദമ്പതികള്‍ താമസിക്കുന്നത്. ജൂണ്‍ 17 ന് ഉച്ചകഴിഞ്ഞ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടാസ്‌ക് ഫോഴ്സ് സംഘവും ആംബര്‍പേട്ട്

More »

അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ എയര്‍ ഇന്ത്യ ജീവനക്കാരുടെ ഡാന്‍സ് പാര്‍ട്ടി; നാലു പേരെ പുറത്താക്കി
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ജോലിസ്ഥലത്ത് ആഘോഷം നടത്തുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, നാല് ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് ഗേറ്റ്വേ സേവന ദാതാവായ എയര്‍ ഇന്ത്യ എസ്എടിഎസിന്റെ നാല് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളെ പിരിച്ചുവിട്ടു. ഇവരുടെ ആഘോഷ വീഡിയോ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ടി നടന്ന തീയതി കമ്പനി പരാമര്‍ശിച്ചില്ല എങ്കിലും 275 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനം എഐ 171 അഹമ്മദാബാദില്‍ ദാരുണമായി തകര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എഐഎസ്എടിഎസിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എബ്രഹാം സക്കറിയ സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം നൃത്തം

More »

തൃശൂരില്‍ കെട്ടിടം ഇടിഞ്ഞുവീണു മൂന്ന് മരണം; മൃതദേഹങ്ങള്‍ പുറത്തെടുത്തു
തൃശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്ത മൂന്ന് പേരും മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. 14 പേര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നതായി തൊഴിലാളികള്‍

More »

കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമയെന്ന് നാട്ടുകാര്‍
കോട്ടയം : കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വാക്കത്തി ഉപയോഗിച്ച് സിന്ധുവിന്റെ കഴുത്തിലാണ് അരവിന്ദ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ അമ്മയുടെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. ജെസിബി ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന അരവിന്ദ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഞ്ചാവിന് അടിമയായിരുന്ന ഇയാള്‍ നേരത്തേ ചികിത്സതേടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

More »

ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍; ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്തു
ഫ്ലോറിഡ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ചരിത്രം കുറിച്ചു! . ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഡ്രാഗണ്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തത്. ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളെ നാസ നിലയത്തിലേക്ക് സ്വാഗതം ചെയ്തു. ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേസ് എക്‌സിന്‍റെ 'ഗ്രേസ്' ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍

More »

ആരെയും അടുപ്പിക്കാതെ 10 ദിവസം; ബ്രിട്ടന്റെ F 35 'കെട്ടിവലിയ്ക്കും'
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിവന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35 പത്തു ദിവസമായിട്ടും ഇനിയും കൊണ്ടുപോകാനായിട്ടില്ല. അമേരിക്കന്‍ നിര്‍മിതമായ അത്യാധുനിക യുദ്ധവിമാനത്തിന്റെ രഹസ്യം പുറത്താവാതെ ഇരിക്കുന്നതിന് വ്യോമസേനയുടെയോ ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരുടെയോ സഹായം തേടാന്‍ യുകെ വിമുഖത കാണിക്കുകയാണ്. ഇംഗ്ലണ്ടില്‍ നിന്നടക്കം വിദഗ്ധരെത്തി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ല. ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എങ്കിലും വിമാനത്തിന്റെ മടക്കയാത്രയില്‍ അനിശ്ചിതത്വം തുടരുന്നു, ഒപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. പത്ത് ദിവസമായി വിമാനത്താവളത്തില്‍ തുറസായ സ്ഥലത്താണ് എഫ് 35 തുടരുന്നത്. വിമാനത്തിന്റെ കേടുപാട് പരിഹരിക്കാന്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ 40 അംഗസംഘം എത്തുന്നുണ്ടെന്നാണ് വിവിരം.

More »

യുകെയില്‍ നിന്ന് കൊച്ചിയിലേക്കെത്താന്‍ മലയാളി കുടുംബത്തിന് വേണ്ടിവന്നത് 63 മണിക്കൂര്‍!
യുകെയിലെ ബര്‍മ്മിങ്ഹാമില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്താന്‍ മലയാളി കുടുംബത്തിന് വേണ്ടിവന്നത് 63 മണിക്കൂറിലേറെ. ശനിയാഴ്ച യുകെ സമയം രാത്രി 8.15നാണ് മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശിയായ ജിജോ ഡാനിയേലും കുടുംബവും എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഭാര്യ ബിന്ദുവും മൂത്തമകന്‍ ജോവനും ഒപ്പമുണ്ടായിരുന്നു. ഞായര്‍ രാവിലെ 10.55ന് ന്യൂഡല്‍ഹിയിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്ക് വരാനായിരുന്നു പദ്ധതി, ജിജോയും കുടുംബവും കൊച്ചിയിലെത്തിയത് ഉച്ചയ്ക്ക് 12 നാണ്. ഞായര്‍ രാവിലെ 6ന് ഇവര്‍ സഞ്ചരിച്ച വിമാനം സൗദിയുടെ മുകളില്‍ പറക്കുമ്പോള്‍ ബോംബു ഭീഷണിയുണ്ടായി. വിമാനത്തിന്റെ ശുചിമുറിയില്‍ ടിഷ്യു പേപ്പറില്‍ എഴുതിയ നിലയിലായിരുന്നു ഭീഷണി. വിമാനം അടിയന്തരമായി റിയാദില്‍ ഇറക്കി. കാബിന്‍ ബാഗേജു പോലും എടുപ്പിക്കാതെ എല്ലാവരേയും വൈകീട്ട് വരെ ടെര്‍മിനലില്‍ ഇരുത്തി. ബോംബ് പരാശോധന പൂര്‍ത്തിയാക്കി

More »

സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ കയറി സ്വയംഭോഗം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് യുകെയില്‍ 14 മാസം തടവുശിക്ഷ
സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ മുറിയില്‍ ആരുമറിയാതെ കയറി സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥി പിടിയില്‍. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ ഉദ്കര്‍ഷ യാദവിനെയാണ് നോര്‍ത്താംബ്രിയ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്കര്‍ഷ് യാദവ് സഹപാഠിയായ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു. അവധിക്കാലത്ത് സഹപാഠിയായ വിദ്യാര്‍ത്ഥിനി വിനോദയാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്കര്‍ഷ് മുറിയില്‍ കയറിയത്. ഇയാള്‍ ഗേറ്റ്‌സ്‌ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാര്‍ഡ് ഉപയോഗിച്ചു. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇദ്കര്‍ഷ് മുറിയില്‍ കയറി സ്വയംഭോഗം ചെയ്തതായി വിദ്യാര്‍ത്ഥിനി തിരിച്ചറിയുന്നത്. കിടക്കവിരിയിലും പാവയിലും എന്തോ വസ്തു പറ്റിപിടിച്ചിരിക്കുന്നതായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions