നാട്ടുവാര്‍ത്തകള്‍

എയര്‍ഇന്ത്യയുടെ വാഗ്ദാനം നിരസിച്ചു: തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധ വിമാനം ഹാങ്ങറിലേക്ക് മാറ്റിയില്ല; സാങ്കേതിക രഹസ്യം പുറത്താകാതിരിക്കാനെന്ന്‌
സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരാഴ്ചയായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധ വിമാനം ഹാങ്ങറിലേക്ക് (അറ്റകുറ്റപണി നടത്തുന്ന കെട്ടിടം) മാറ്റാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് നാവിക സേന. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും വലിയ യുദ്ധ വിമാനങ്ങളില്‍ ഒന്നായ അമേരിക്കന്‍ നിര്‍മിത എഫ് 35 ബി വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതാരിക്കാനാകും ബ്രിട്ടീഷ് നാവിക സേന ഈ തീരുമാനത്തിലെത്തിയതെന്നാണ് സൂചന. വിമാനം പാര്‍ക്കു ചെയ്യാന്‍ എയര്‍ഇന്ത്യ ഹാങ്ങര്‍ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ മറ്റുള്ളവര്‍ അറിയാന്‍ കാരണമായേക്കുമെന്നതിനാല്‍ ഇതിന് തയ്യാറായില്ല. അവസാന ഘട്ട രിശോധനകള്‍ക്കും അറ്റകുറ്റപണിക്കുമായി മാത്രം വിമാനം ഹാങ്ങറില്‍ കയറ്റൂവെന്നാണ് തീരുമാനം. ബ്രിട്ടീഷ് നാവിക സേനയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്ന്

More »

യുകെ സ്റ്റുഡന്റ് വിസയുടെ പേരില്‍ മലയാളിയില്‍ നിന്നും 65 ലക്ഷം തട്ടി; തമിഴ്നാട് സ്വദേശി പിടിയില്‍
തിരുവനന്തപുരം : യുകെ സ്റ്റുഡന്റ് വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 65 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശി മെഡിക്കല്‍ കോളജ് പൊലീസിന്റെ പിടിയിലായി. തമിഴ്നാട് തിരുവള്ളൂര്‍ ചൗളാ നഗര്‍ സ്വദേശി അജീഷ്(37) ആണ് പിടിയിലായത്. പൂന്തുറ സ്വദേശി ജീനിനെയാണ് ഇയാള്‍ കബളിപ്പിച്ചത്. ജീനിനും സുഹൃത്തുക്കള്‍ക്കും യുകെയിലേക്ക് വിസ തരപ്പെടുത്താമെന്നു പറഞ്ഞാണ് അജീഷ് പണം തട്ടിയെടുത്തത്. 2022ല്‍ ആയിരുന്നു സംഭവം. വഞ്ചനാക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഹോങ്കോങ്ങിലേക്കു പോകാനായി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ അജീഷിനെ മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ബി.എം.ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

More »

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനത്തിന് ഉടന്‍ മടക്കമില്ല; 'വില്‍പ്പനയ്ക്ക് വച്ച്' സോഷ്യല്‍മീഡിയ
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് ചെയ്‌ത ബ്രിട്ടീഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്‌ചയിലേറെ സമയമെടുത്തേക്കും. വിമാനവാഹിനി കപ്പലില്‍ നിന്ന് കഴിഞ്ഞ ദിവസമെത്തിയ രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് തകരാര്‍ പരിഹരിക്കാനായിട്ടില്ല. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍ നിന്ന് വിദഗ്ദ്ധര്‍ ഉടന്‍ എത്തുമെന്നാണ് വിവരം. ഇന്ധനം കുറഞ്ഞതോടെ അടിയന്തര ലാന്‍ഡിംഗ് നടത്തിയപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്ക് വിമാനം മാറ്റിയേക്കും. ഇന്തോ -പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്‌എംഎസ് പ്രിന്‍സ് ഓഫ് വെയ്‌ല്‍സില്‍ നിന്ന് പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്‌‌ചയാണ് തിരുവനന്തപുരത്ത് അടിയന്തരമായി

More »

ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഓപ്പറേഷന്‍ സിന്ധു
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ ഇസ്രായേലില്‍ നിന്ന് ഒഴിപ്പിക്കാന്‍ കേന്ദ്ര നീക്കം. ഇസ്രായേലില്‍ നിന്ന് തിരികെ പോകാന്‍ താത്പര്യമുള്ള ഇന്ത്യക്കാരെ ഉടന്‍ തിരികെ കൊണ്ടുവരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ ഇസ്രായേലില്‍ നിന്ന് ഒഴിപ്പിക്കുന്ന ദൗത്യത്തിന് 'ഓപ്പറേഷന്‍ സിന്ധു' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇസ്രായേലില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി നല്‍കിയ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഇവരെ കരമാര്‍ഗമോ, വ്യോമ മാര്‍ഗമോ നാട്ടിലെത്തിക്കാനാണ് തീരുമാനം. ഇന്ത്യന്‍ എംബസിയുടെ ഏകോപനത്തിലായിരിക്കും ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുക. ജോര്‍ദാന്‍, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക. ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. 110

More »

വയറിലെ കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയ; ഐടി ജീവനക്കാരിയ്ക്ക് നഷ്ടമായത് 9 വിരലുകള്‍; ചെലവായത് 30 ലക്ഷവും
വയറിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയപ്പിഴവിനെത്തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍ നഷ്ടപ്പെട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ഐടി ജീവനക്കാരി എം എസ് നീതു. ക്ലിനിക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനീതിയാണെന്ന് നീതു ഒരു ചാനലിനോട് പറഞ്ഞു. എല്ലാം നിസാരമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആദ്യ പ്രതികരണം. ഒമ്പത് വിരലുകളാണ് നീതുവിന് നഷ്ടമായത്. ഫെബ്രുവരി 22 നാണ് കഴക്കൂട്ടം കോസ്‌മെറ്റിക് ഹോസ്പിറ്റലില്‍ നീതു ശസ്ത്രിക്രിയ നടത്തിയത്. 23 ന് വീട്ടിലെത്തിയ ശേഷം ക്ഷീണവും തളര്‍ച്ചയും അനുഭപ്പെട്ടു. ആശുപത്രിയില്‍ വിവരം അറിയിച്ചപ്പോള്‍ ഇതൊക്കെ സാധാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. കോസ്‌മെറ്റിക് ആശുപത്രി കാണിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നും നീതു ആരോപിക്കുന്നു. ക്ലിനിക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയുന്നതെന്നും നീതു കൂട്ടിച്ചേര്‍ത്തു. ചികിത്സയ്ക്കായി ഇതുവരെ 30 ലക്ഷം രൂപയാണ് നീതുവിന് ചെലവായത്. ഐടി

More »

കോണ്‍ഗ്രസ് വിട്ടു എവിടേക്കുമില്ല; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ശശി തരൂര്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തിരുവനന്തപുരം എംപിയായ ശശി തരൂരും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത സജീവ ചര്‍ച്ചയാകവെയാണ് തന്നെ ഇലക്ഷന്‍ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ എതിര്‍പ്പ് ശശി തരൂര്‍ പ്രകടിപ്പിച്ചത്. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നെന്നും തരൂര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. ഞാന്‍ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തില്‍ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന്

More »

വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ
അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ. അടുത്ത ഏതാനും ആഴ്ചകളില്‍ വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകളില്‍ 15 ശതമാനം കുറയ്ക്കുന്നുവെന്നാണ് എയര്‍ഇന്ത്യയുടെ അറിയിപ്പ്. സൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ എയര്‍ ഇന്ത്യ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഖാചരണം തുടരുന്നതിനിടയിലാണ് എയര്‍ഇന്ത്യ ഇക്കാര്യം അറിയിച്ചത്. പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാര്‍ക്കുണ്ടാകുന്ന തടസങ്ങള്‍ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് കുറിപ്പില്‍ എയര്‍ ഇന്ത്യ വിശദമാക്കുന്നു. വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം

More »

ചെന്നൈയില്‍ ഇറങ്ങേണ്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കി
ചെന്നൈയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ബോയിങ് ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലണ്ടനിലേക്ക് തിരിച്ചയച്ചു. പതിവുപോലെ ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് പ്രസ്താവന നടത്തി. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതിന് പിന്നാലെയാണ് ഈ സംഭവം. എന്നിരുന്നാലും വിമാനം പുറപ്പെടുന്ന സമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണം, ലണ്ടനിലേക്ക് മടങ്ങുന്നതിന് മുമ്പ് വിമാനം എത്രനേരം വായുവില്‍ തുടര്‍ന്നു തുടങ്ങിയ മറ്റ് വിവരങ്ങള്‍ എയര്‍ലൈന്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒരു സാധാരണ മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനം ഹീത്രോയിലേക്ക് തിരിച്ചുവന്നു എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്സ് നല്‍കിയ പ്രസ്താവന.

More »

സഹോദരനെ ഒരുമിച്ച് ഇരുത്താന്‍ അവസരം നഷ്ടമാക്കിയതില്‍ ദുഃഖമെന്ന് വിശ്വാഷ്
എയര്‍ ഇന്ത്യ ദുരന്തത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് രമേഷിന് ഇപ്പോഴും അത്ഭുതം ബാക്കിയാണ്, പക്ഷെ അതോടൊപ്പം അടക്കാന്‍ കഴിയാത്ത പശ്ചാത്താപവും അദ്ദേഹത്തെ വേട്ടയാടുന്നു. നൂറുകണക്കിന് യാത്രക്കാര്‍ക്കൊപ്പം വിശ്വാഷിന്റെ സഹോദരന്‍ അജയും അപകടത്തോടെ ഇല്ലാതായി. വിമാനം തകര്‍ന്നുവീണ് നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിഗോളമായി പൊട്ടിത്തെറിച്ചതോടെ ഒരാള്‍ക്ക് പോലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. ഇതില്‍ നിന്നും താന്‍ മാത്രം രക്ഷപ്പെട്ടതിന്റെ വ്യഥയിലാണ് വിശ്വാഷ്. എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള 11-ാം നിരയില്‍ ഇരിക്കാന്‍ കഴിഞ്ഞതാണ് ഈ 40-കാരന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. ഇവിടെ തന്നെ സഹോദരനും സീറ്റ് ലഭ്യമാക്കാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ സീറ്റ് തെരഞ്ഞെടുക്കുന്ന സമയത്ത് മറ്റ് യാത്രക്കാര്‍ ഈ സ്ഥലങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഇതോടെയാണ് സഹോദരങ്ങള്‍ രണ്ട് ഭാഗത്തായി ഇരിക്കേണ്ടി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions