നാട്ടുവാര്‍ത്തകള്‍

ട്രംപ് അയഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന
ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ദ്ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ഇന്ന് പവന് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 2160 രൂപയാണ്. ഇതോടെ ഇന്നത്തെ ഒരുപവന്റെ സ്വര്‍ണവില 68480 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 2160 രൂപ വര്‍ദ്ധിച്ച് 68480 രൂപയായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7050 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ മരവിപ്പിക്കല്‍ തീരുമാനമാണ് യുദ്ധമാണ് സ്വര്‍ണ്ണവിലയിലെ കുതിപ്പിന് കളമൊരുക്കിയത്. അന്താരാഷ്ട്ര

More »

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ 90% പരസ്പരം അംഗീകരിച്ചു; ഇന്ത്യന്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ വിസ ലഭിച്ചേക്കും
ഇന്ത്യയും, യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് 90 ശതമാനം കാര്യങ്ങളിലും പരസ്പര ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുമായി വ്യാപാര കരാര്‍ ഉറപ്പിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് യുകെ നോക്കിക്കാണുന്നത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ഇന്ത്യയിലെ 1.4 ബില്ല്യണ്‍ ജനസംഖ്യയുള്ള സമ്പദ് വ്യവസ്ഥയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് യുകെ ഗവണ്‍മെന്റ്. ഇന്ത്യന്‍ ജോലിക്കാരുടെ വിസ സംബന്ധിച്ച പ്രശ്‌നമാണ് ഇതുവരെ ചര്‍ച്ചകളില്‍ കീറാമുട്ടിയായി നിലനിന്നിരുന്നത്. ഈ വിഷയത്തില്‍ ധാരണ എത്തിയെന്നാണ് ഗവണ്‍മെന്റ് ശ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'നമ്മള്‍ അടുത്ത് എത്തിക്കഴിഞ്ഞു. ഇതുവരെയില്ലാത്ത അത്രയും അരികിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും രാഷ്ട്രീയ ചര്‍ച്ചകള്‍ ഇരുഭാഗത്തും തുടരുന്നുണ്ട്', ശ്രോതസ്സ് പറഞ്ഞു. കരാറിലെ 90 ശതമാനവും അംഗീകരിച്ചതായി ട്രേഡ്

More »

കുങ്ഫു പഠിക്കാനെത്തിയ പതിനാറുകാരനുനേരെ ലൈംഗിക പീഡനം; പരിശീലകന്‍ അറസ്റ്റില്‍
പത്തനംതിട്ട : കുങ്ഫു പഠിക്കാനെത്തിയ പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ അധ്യാപകന്‍ പിടിയില്‍ . പന്തളം ഉളളനാട് സജിഭവനം വീട്ടില്‍ സാം ജോണാ (45) യാണ് പിടിയിലായത് . ഇലവും തിട്ട പോലീസ് വീടിനടുത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാള്‍ക്കെതിരെ ഇലവും തിട്ട പോലീസ് സ്റ്റേഷനില്‍ മറ്റ് രണ്ട് ദേഹോപദ്രവ പീഡനക്കേസുകളുണ്ട് . ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തില്‍ വെച്ചായിരുന്നു പീഡനം. 2023 ഓഗസ്റ്റ് 15-നായിരുന്നു സംഭവം. രാവിലെ 10-ന് ശേഷം സ്ഥാപനത്തില്‍വെച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് പ്രതി ഇരയാക്കി. പിന്നീടും ഇത് ആവര്‍ത്തിക്കുകയും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും ഇത് തുടര്‍ന്നു. ഈ മാസം ഏഴിന് പന്തളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇലവുംതിട്ട സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ കൗണ്‍സലിങ്ങും മറ്റും

More »

'നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോര, അത് അത്ര വേഗം കിട്ടുമെന്ന് കരുതേണ്ട'; മാസപ്പടിക്കേസില്‍ മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി
മാധ്യമങ്ങള്‍ക്ക് വേണ്ടത് തന്റെ ചോരയാണെന്നും അത് അത്ര വേഗം കിട്ടുമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണാ വിജയനെതിരായ മാസപ്പടിക്കേസില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും കേസിന്റെ ലക്ഷ്യം താനാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കേസിന്റെ ലക്ഷ്യം താനാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞതാണ്. മകളുടെ പേരു മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവച്ചത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. സേവനത്തിന് നല്‍കിയ പണമെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുണ്ട്. ഈ കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞതു കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ നിലയില്‍ പ്രതികരിക്കുന്നത്.

More »

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. തഹാവൂര്‍ റാണയുമായി ഉദ്യോഗസ്ഥര്‍ ഇന്ന്ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. റാണയെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് യുഎസ് അറിയിച്ചു. തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള തഹാവൂര്‍ റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതി തളളിയതിനുപിന്നാലെയാണ് ഇന്ത്യ നടപടികള്‍ വേഗത്തിലാക്കിയത്. പ്രത്യേക വിമാനത്തിലാണ് ഇയാളെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. തിഹാര്‍ ജയിലില്‍ റാണയെ പാര്‍പ്പിക്കാനുളള സൗകര്യമൊരുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുളള നിരീക്ഷണത്തിലാണ് നീക്കം. പാകിസ്താന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണ ലൊസാഞ്ചല്‍സിലെ തടങ്കല്‍ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക്

More »

കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ നിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തയ്ക്കാട് മുളങ്കുന്ന് ലക്ഷം വീട്ടില്‍ അനില്‍കുമാര്‍-മായ ദമ്പതികളുടെ മകന്‍ അര്‍ജുനെ (14)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അര്‍ജുനെ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങിയെങ്കിലും അര്‍ജുനെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെവന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ബുധനാഴ്ച രാവിലെ വീടിന് സമീപം മറ്റൊരു പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച പ്രദേശത്തെ മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിരപ്പന്‍കോട് ഹൈസ്കുളിലെ 10-ാം ക്ലാസ്

More »

അമ്മയുടെ ഒത്താശയോടെ 11 വയസുകാരിയെ കാമുകന്‍ പീഡിപ്പിച്ചു; കുട്ടിയുടെ വെളിപ്പെടുത്തല്‍ മാതാപിതാക്കളുടെ വിവാഹമോചന കൗണ്‍സിലിങ്ങിനിടെ
തിരുവനന്തപുരം പോത്തന്‍കോടില്‍ 11 വയസുകാരിക്ക് പീഡനം. അമ്മയുടെ ആണ്‍സുഹൃത്താണ് കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ വിവാഹമോചന കൗണ്‍സിലിനിങ്ങിനിടെയാണ് 11 വയസുകാരി വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പ്രതി ചേര്‍ത്ത് പൊലീസ് കേസ് എടുത്തു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പോത്തന്‍കോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുടുംബകോടതിയിലാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അമ്മയുടെ ഒത്താശയോട് കൂടിയാണ് പീഡനം നടന്നത്. സ്വന്തം വീട്ടില്‍ വച്ചായിരുന്നു പീഡനമെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനവിവരം അമ്മയോട് പറഞ്ഞെങ്കിലും പുറത്ത് പറയുന്നത് അമ്മ വിലക്കിയെന്നും കുട്ടി പറഞ്ഞു. സുഹൃത്തിനെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും അച്ഛന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പീഡനം നടന്നതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. പിന്നാലെ കോടതിയുടെ നിര്‍ദേശപ്രകാരം

More »

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂ, യുകെ അറിയിപ്പ് വിവാദത്തില്‍
ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂവെന്ന ജോലി ഒഴിവ് അറിയിപ്പുമായി എത്തിയ യുകെയിലെ ഒരു സോഫ്‌റ്റ്വെയര്‍ കമ്പനി വിവാദത്തില്‍. പരസ്യത്തിലെ വിചിത്രമായ ആവശ്യം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയതോടെ കമ്പനി ഖേദപ്രകടനവും നടത്തി. ലണ്ടനിലെ ഇല്‍ഫോഡില്‍ പ്രവര്‍ത്തിക്കുന്ന അവന്താവോ ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഗ്ലാസ്‌ഡോര്‍ ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് സൈറ്റുകളില്‍ ഡെവലപ്‌മെന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ജോലി ഒഴിവിന്റെ അറിയിപ്പ് നല്‍കിയത്. അറിയിപ്പില്‍ നിങ്ങള്‍ യുകെയില്‍ ജോലിക്കായി സ്‌പോണ്‍സര്‍ഷിപ്പ് തേടുകയാണോ ? നിങ്ങളുടെ മാതൃരാജ്യം ഏതാണ് ? എന്നിങ്ങനെയുള്ള വീസയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. വിചിത്രമായ ആവശ്യങ്ങളും വിവേചനവും ശ്രദ്ധയില്‍പ്പെട്ടവര്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ത്തിയതോടെ കമ്പനി ക്ഷമാപണം നടത്തി. യുഎസിലെ

More »

'ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെണ്‍ സുഹൃത്തിന്റെ സിം, മലയാളത്തിലെ മൂന്ന് നടന്മാരുമായി തസ്ലിമക്ക് ഇടപാട്'; നിര്‍ണായക വിവരങ്ങള്‍ എക്‌സൈസിന്
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ പിടിയിലായ പ്രതി തസ്ലീമയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ ശേഖരിച്ച് എക്‌സൈസ്. ലഹരി ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാര്‍ഡായിരുന്നുവെന്ന് എക്‌സൈസ് കണ്ടെത്തി. പെണ്‍ സുഹൃത്തിന്റെ പേരിലായിരുന്നു സിം കാര്‍ഡെന്നും ഈ സിം ഉപയോഗിച്ചാണ് ശ്രീനാഥ് ഭാസി തസ്ലിമയെ ബന്ധപ്പെട്ടിരുന്നതെന്നും എക്‌സൈസ് കണ്ടെത്തി. നടന്റെ പെണ്‍ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. അതേസമയം പെണ്‍ സുഹൃത്ത് മാസങ്ങള്‍ക്ക് മുന്‍പ് വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിയത് ഇവര്‍ വഴിയാണോ എന്ന് സംശയമുണ്ട്. ബാംഗ്ലൂരില്‍ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ മൂന്ന് ദിവസവും ഇവര്‍ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന വിവരവും എക്‌സൈസിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions