നാട്ടുവാര്‍ത്തകള്‍

എംബിഎ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്
കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവര്‍ പിടിയിലായത്. കാലിന് വെടിവെച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാര്‍ത്ഥിനിയായ 19കാരിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ്‍ സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു. പരിക്കേറ്റ ആണ്‍സുഹൃത്ത് അക്രമ വിവരം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോയമ്പത്തൂര്‍

More »

കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി; നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍
നെഹ്റു കുടുംബത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂര്‍ എം പി. രാഹുലിനെയും പ്രിയങ്കയെയും സോണിയെയും പരോക്ഷമായി തരൂര്‍ വിമര്‍ശിച്ചു. മംഗളം ദിനപത്രത്തിലെ ലേഖനത്തിലാണ് കുടുംബ വാഴ്ചയ്ക്കെതിരെ തരൂരിന്റെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കോണ്‍ഗ്രസില്‍ കുടുംബവാഴ്ച എന്ന ബിജെപി ആരോപണം സാധൂകരിക്കുന്നതാണ് ശശി തരൂരിന്റെ ലേഖനം. 'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമര്‍ശനം. കുടുംബവാഴ്ചയ്‌ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്‌ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്‌ക്ക് ഇത് അടിത്തറയിടുന്നതാണെന്നുമാണ് തരൂരിന്റെ വിമര്‍ശനം. നെഹ്റു ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനം മറ്റു

More »

ദൈവം ജീവന്‍ രക്ഷിച്ചു, പക്ഷെ... എയര്‍ ഇന്ത്യ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട് മാസങ്ങള്‍ക്ക് ശേഷവും സാധാരണ ജീവതത്തിലേക്ക് മടങ്ങാന്‍ കഴിയാതെ വിശ്വാസ്
ജൂണ്‍ മാസത്തില്‍ അഹമ്മദാബാദില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 241 പേരാണ് കൊല്ലപ്പെട്ടത്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തി ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. താന്‍ ജീവനോടെ ഇരിക്കുന്നത് അത്ഭുതമാണെങ്കിലും, സഹോദരന്റെ മരണം എല്ലാ സന്തോഷങ്ങളും കവര്‍ന്നുവെന്നാണ് അപകടം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് പറയുന്നത്. ഇപ്പോഴും അന്ന് നടന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് മനസ്സിലെത്തുന്നതിന്റെ ആഘാതം മറികടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് വിശ്വാസ്. ഇതേ വിമാനത്തില്‍ തനിക്കൊപ്പം യാത്ര ചെയ്ത സഹോദരന്‍ അജയും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 'എല്ലാം നഷ്ടപ്പെട്ടു, സന്തോഷവും. ദൈവം ജീവന്‍ തന്നു, പക്ഷെ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും കവര്‍ന്നു. കുടുംബം ആകെ തകര്‍ന്ന

More »

പുതുചരിത്രം; ആദ്യ ഏക ദിന ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു ഇന്ത്യന്‍ വനിതകള്‍
ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യന്‍ വനിതകളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടവും ഒപ്പം തന്നെ ആദ്യ ഐ സി സി കിരീടവും കൂടിയാണ് ഇത്. മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സറും അടക്കമായിരുന്നു ലോറയുടെ 101 റണ്‍സിന്റെ ഇന്നിങ്‌സ്.ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ അഞ്ചു വിക്കറ്റും ഷെഫാലി വര്‍മ രണ്ട് വിക്കറ്റും നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു ഇന്ത്യ. ഷെഫാലി വര്‍മ(87), ദീപ്തി ശര്‍മ (58), സ്‌മൃതി മന്ദാന (45) എന്നിവര്‍ തിളങ്ങി. റിച്ച ഘോഷ് (34),

More »

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തട്ടിപ്പല്ലെന്ന് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പിആര്‍ എന്ന് സതീശന്‍
നവകേരളത്തിലേക്കുള്ള ചവിട്ടുപടിയാണ് അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം തട്ടിപ്പല്ല യാഥാര്‍ഥ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അസാധ്യം എന്നൊന്ന് ഇല്ലെന്ന് തെളിഞ്ഞു. അതിദാരിദ്ര്യ അവസ്ഥയെ കേരളം മറികടന്നു. ഫലപ്രദമായ ഇടപെടലുകള്‍ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കേരളത്തിന്റെ ഉദയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ച‌ടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകള്‍ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസം​ഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പിആര്‍ ആണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനമെന്ന് പ്രതിപക്ഷ

More »

ഫോണ്‍ കാള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഹാക്കര്‍ പിടിയില്‍
പത്തനംതിട്ടയില്‍ ഫോണ്‍ കാള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഹാക്കര്‍ പിടിയിലായി. അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്‍ വി ജോസാണ് പിടിയിലായത്. തന്നെ സമീപിക്കുന്നവര്‍ക്ക് ഫോണ്‍ കാള്‍ രേഖകളും മറ്റ് ലൊക്കേഷന്‍ വിവരങ്ങളും ഇയാള്‍ ചോര്‍ത്തി നല്‍കുകയാണ് പതിവ്. ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പത്തനംതിട്ട സൈബര്‍ പൊലീസ് ആണ് 23കാരനായ ജോയലിനെ പിടികൂടിയത്. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.

More »

കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് കാനഡയിലെ എഡ്മണ്ടണില്‍ ഇന്ത്യന്‍ വംശജനെ മര്‍ദിച്ച് കൊലപ്പെടുത്തി
കാനഡയിലെ എഡ്മണ്ടണില്‍ ഇന്ത്യന്‍ വംശജനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബിസിനസുകാരനായ അര്‍വി സിംഗ് സാഗു (55)ആണ് കൊല്ലപ്പെട്ടത്. പ്രതി കൈല്‍ പാപ്പിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ചാം ദിവസമാണ് അര്‍വി സിംഗ് സാഗു മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളെ സഹായിക്കുന്നതിനും ജീവിത ചിലവുകളും ശവസംസ്‌കാര ചെലവുകളും വഹിക്കുന്നതിനുമായി അര്‍വി സിംഗ് സാഗുവിന്റെ സുഹൃത്ത് ഒരു ഫണ്ട് റൈസര്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19 നാണ് സംഭവം നടന്നത്. രാത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കാമുകിക്കൊപ്പം പാര്‍ക് ചെയ്ത തന്റെ കാറിലേക്ക് മടങ്ങുകയായിരുന്നു അര്‍വി സിംഗ് സാഗു. ഈ സമയത്താണ് തന്റെ കാറില്‍ കൈല്‍ പാപ്പിന്‍ മൂത്രമൊഴിക്കുന്നത് ഇദ്ദേഹം കണ്ടത്. ഇരുവരും തമ്മില്‍ മുന്‍പരിചയമില്ലെന്നാണ് വിവരം. 'ഹേയ്, നീ എന്താണ് ചെയ്യുന്നത് ?' എന്ന് അര്‍വി സിംഗ് സാഗു, കൈല്‍ പാപ്പിനോട് ചോദിച്ചു. 'എനിക്ക് വേണ്ടതെന്തും ഞാന്‍

More »

പോക്സോ അതിജീവിത വീണ്ടും പീഡിപ്പിക്കപ്പെട്ട സംഭവം: കുട്ടിയെ ബീച്ചിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചെന്ന് മൊഴി
കോഴിക്കോട് പോക്സോ കേസ് അതിജീവിത വീണ്ടും പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ ബീച്ചിന് സമീപത്തും ലോഡ്ജിലും എത്തിച്ച് പീഡനത്തിന് ഇരയാക്കി. പീഡിപ്പിച്ചവരില്‍ ഒരാള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണ് എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ചേവായൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വെളളയില്‍, ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. പെണ്‍കുട്ടിയെ വീണ്ടും വെളളിമാടുകുന്നിലെ എന്‍ട്രി ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ച വെളളിമാടുകുന്ന് എന്‍ട്രി ഹോമില്‍ നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതായിരുന്നു. അന്നു രാത്രിയോടെ ബീച്ചില്‍ നിന്ന് കുട്ടിയെ കണ്ടെത്തി ചേവായൂര്‍ പൊലീസ് സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കി. കുട്ടിയെ വീണ്ടും രണ്ടുപേര്‍ പീഡിപ്പിച്ചതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കുട്ടിയെ കണ്ടെത്തി ഹാജരാക്കുന്നതില്‍ കാലതാമസം വരുത്തിയതിനും കണ്ടെത്തിയ

More »

വിമാനയാത്രയ്ക്കിടെ യുവാവിന് ഹൃദയസ്തംഭനം; രക്ഷകരായി യുവ മലയാളി നഴ്സുമാര്‍
പുതിയ ജോലിയ്ക്കായുള്ള ആദ്യ വിമാനയാത്രയില്‍ യുവ മലയാളി നഴ്സുമാര്‍ ഒരു വിലപ്പെട്ട ജീവന്‍ രക്ഷപ്പെടുത്താന്‍ പങ്കാളികളായി. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ അറേബ്യയുടെ വിമാനത്തില്‍ ഹൃദയസ്തംഭനം മൂലം ബോധരഹിതനായ 34കാരന്റെ ജീവന്‍ ആണ് കേരളത്തില്‍ നിന്നുള്ള രണ്ട് യുവ നഴ്‌സുമാരുടെ സമയോചിതമായ ഇടപെടലോടെ രക്ഷപ്പെടുത്തിയത്. വയനാട് സ്വദേശി അഭിജിത് ജീസും ചങ്ങനാശേരി സ്വദേശി അജീഷ് നെല്‍സണുമാണ് വിമാനയാത്രയ്ക്കിടെ അതിവേഗത്തില്‍ സിപിആര്‍ (CPR) നടത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. രാവിലെ 5.50ഓടെ അറബി കടലിനു മുകളിലൂടെ പറന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. യാത്രക്കാരന്‍ ബോധരഹിതനായി വീഴുന്നത് കണ്ട അഭിജിത് ഉടന്‍ പരിശോധന നടത്തി ഹൃദയമിടിപ്പ് നിന്നതാണെന്ന് മനസിലാക്കുകയായിരുന്നു . അജീഷ് സഹായിയായി ചേര്‍ന്നതോടെ ഇരുവരും ചേര്‍ന്ന് രണ്ട് റൗണ്ട് CPR നടത്തി. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുല്‍ ഖാദര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions