ആരോഗ്യം

യുകെയിലെ കുട്ടികളുടെ ആരോഗ്യസ്‌ഥിതി മോശമാകുന്നതായി വിദഗ്ധര്‍
യുകെയിലെ കുട്ടികളുടെ ആരോഗ്യസ്‌ഥിതി അനുദിനം മോശമായി വരുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. മോശം ഭക്ഷണക്രമം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ദാരിദ്ര്യം എന്നിവ മൂലം യുകെയിലെ കുട്ടികളില്‍ ഭൂരിഭാഗം പേരും ഉയരം കുറഞ്ഞവരും പൊണ്ണത്തടിയുള്ളവരും ആയി മാറുന്നതായി ഫുഡ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കുട്ടികളെ പല രോഗങ്ങള്‍ക്കും അടിമയാക്കുകയും ചെയ്യുന്നു. റിപ്പോര്‍ട്ടില്‍ അഞ്ച് വയസ്സുള്ള കുട്ടികളുടെ ശരാശരി ഉയരം കുറയുന്നതായി പറയുന്നു. ഇതിന് പുറമെ കുട്ടികളില്‍ പൊണ്ണത്തടിയുടെ അളവ് ഏകദേശം മൂന്നിലൊന്ന് വര്‍ധിച്ചു. യുവാക്കള്‍ക്കിടയില്‍ ടൈപ്പ് 2 പ്രമേഹ രോഗനിര്‍ണയം 20ശതമാനത്തിലധികം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയിലെ വിലകുറഞ്ഞ അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ലഭ്യതയും പോഷകാഹാരങ്ങളുടെ കുറവ്, ഉയര്‍ന്ന ദാരിദ്ര്യം എന്നിവയാണ് റിപ്പോര്‍ട്ട് കുട്ടികളുടെ ആരോഗ്യം മോശമാകുന്നതിന്റെ കാരണങ്ങളായി

More »

യുകെയില്‍ കാന്‍സര്‍ കണ്ടെത്തുന്നതില്‍ വന്‍വീഴ്ച; 1 ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി വഷളായപ്പോള്‍
യുകെയില്‍ കാന്‍സര്‍ രോഗികളും മരണങ്ങളും കുതിച്ചുയരുമ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന കണക്ക് പുറത്തുവരുന്നു. രാജ്യത്തു കാന്‍സര്‍ കണ്ടെത്തുന്നതില്‍ വന്‍വീഴ്ച ഉണ്ടാകുന്നു എന്നാണ് കണ്ടെത്തല്‍. 1 ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി വഷളായപ്പോള്‍ മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 100,000-ലേറെ രോഗികള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത് എ&ഇയില്‍ വെച്ചെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ ആണ് പുറത്തുവന്നത്. ഈ അവസ്ഥയില്‍ രോഗം സ്ഥിരീകരിക്കുമ്പോഴേക്കും ഇത് മൂര്‍ച്ഛിച്ച് ചികിത്സ അസാധ്യമാകുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഈ ഘട്ടത്തില്‍ ചികിത്സയ്ക്ക് ചെലവേറുകയും, ചികിത്സ ബുദ്ധിമുട്ടാകുകയും, രക്ഷപ്പെടാനുള്ള സാധ്യത കുറയുകയും ചെയ്യും. ജിപിമാരുടെ സേവനങ്ങളിലെ അതൃപ്തി റെക്കോര്‍ഡ് കീഴടക്കുകയും, ഡയഗനോസ്റ്റിക് ടെസ്റ്റുകള്‍ക്ക് സുദീര്‍ഘമായ കാത്തിരിപ്പ്

More »

ഇ.കോളി സാധ്യത; സൂപ്പര്‍മാര്‍ക്കറ്റുകള്‍ സാന്‍ഡ്‌വിച്ചുകളും റാപ്പുകളും സലാഡുകളും തിരിച്ചുവിളിക്കുന്നു
യുകെയില്‍ ഇ.കോളി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സാന്‍ഡ്‌വിച്ചുകളും റാപ്പുകളും സലാഡുകളും അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ തിരിച്ചുവിളിക്കുന്നു. ഇ.കോളി സാധ്യത സാധ്യതയുള്ളതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന കുറഞ്ഞത് 60 തരം പ്രീ-പാക്ക്ഡ് സാന്‍ഡ്‌വിച്ചുകളും റാപ്പുകളും സലാഡുകളും ആണ് ഭക്ഷ്യ നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിക്കുന്നത്. നിലവില്‍ ഉല്‍പ്പന്നങ്ങളില്‍ ഇ.കോളി ബാക്ടീരിയയെ കണ്ടെത്തിയിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവ തിരിച്ചുവിളിക്കുന്നത്. ആല്‍ഡി, അസ്ഡ, കോ-ഓപ്പ്, മോറിസണ്‍സ് എന്നിവ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . യുകെയിലുടനീളം ഏകദേശം 211 പേര്‍ക്ക് നിലവില്‍ ഇ.കോളി ബാധിച്ചതായി അറിയപ്പെടുന്നു - കഴിഞ്ഞ ആഴ്ച ഇത് 113 ആയിരുന്നു. 67 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് യുകെ ഹെല്‍ത്ത്

More »

എനര്‍ജി ഡ്രിങ്ക് ഉപയോഗം; പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം പെട്ടെന്നുള്ള ഹൃദയസ്തംഭനവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്നും ഇത് അസാധാരണമായ ഹൃദയമിടിപ്പ് ഉണ്ടാക്കാമെന്നും ശാസ്ത്രജ്ഞര്‍. ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങളും ടൗറിന്‍ പോലുള്ള മറ്റ് ആക്സിലറന്റ്കളും അടങ്ങിയ പാനീയങ്ങള്‍ അസാധാരണമായ ഹൃദയ താളം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അപായ ഹൃദ്രോഗമുള്ള ആളുകളെ ഉപഭോഗം പരിമിതപ്പെടുത്താനും ആളുകള്‍ മിതമായ അളവില്‍ പാനീയങ്ങള്‍ കഴിക്കാനും അവര്‍ ഉപദേശിക്കുന്നു. പെട്ടെന്നു ഹൃദയസ്തംഭനമുണ്ടായ 144 പേരുടെ കേസുകള്‍ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു, അവരില്‍ ഏഴുപേര്‍ സംഭവത്തിന് തൊട്ടുമുമ്പ് എനര്‍ജി ഡ്രിങ്ക് കഴിച്ചതായി കണ്ടെത്തി, അവരുടെ ഹൃദയമിടിപ്പ് നിലച്ചു. മയോ ക്ലിനിക്കില്‍ നിന്നുള്ള വിശകലനത്തില്‍ പാനീയങ്ങളും ഹൃദ്രോഗവും തമ്മില്‍ കാര്യകാരണബന്ധം കണ്ടെത്തിയില്ല, എന്നാല്‍

More »

യുകെയില്‍ ഭക്ഷ്യവസ്തുവില്‍ നിന്ന് ഇ.കോളി പൊട്ടിപ്പുറപ്പെട്ടു; അടിയന്തര ദേശീയ ആരോഗ്യ മുന്നറിയിപ്പ്
യുകെയില്‍ ഇ.കോളി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര ആരോഗ്യ മുന്നറിയിപ്പ്. 'ദേശീയമായി വിതരണം ചെയ്ത ഭക്ഷണ'വുമായി ബന്ധപ്പെട്ടാണ് ഇ.കോളി പൊട്ടിപ്പുറപ്പെട്ടത് എന്നാണ് സംശയം. ഇതിനെ തുടര്‍ന്ന് ആണ് അടിയന്തര ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത 113 കേസുകളില്‍ ഭൂരിഭാഗവും 'ഒറ്റ പൊട്ടിത്തെറിയുടെ ഭാഗമാണ്' എന്ന് പരിശോധന സൂചിപ്പിക്കുന്നു, എന്നാല്‍ ഉറവിടമെന്ന് കരുതുന്ന 'ഭക്ഷണ ഇനത്തെ' കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് യുകെഎച്ച്എസ്എ പറഞ്ഞു. രണ്ട് വയസ് മുതല്‍ 79 വയസ് വരെയുള്ളവരിലാണ് കേസുകള്‍ ഉണ്ടാകുന്നത്, കൂടുതലും യുവാക്കളിലാണ്. UKHSA പറയുന്നു : • ഇംഗ്ലണ്ടില്‍ 81 കേസുകള്‍ • 18 വെയില്‍സില്‍

More »

യുകെയില്‍ യുവതീയുവാക്കളില്‍ ടൈപ്പ് 2 പ്രമേഹം കുതിച്ചുയരുന്നു
യുകെയില്‍ 40 വയസില്‍ താഴെയുള്ളവരില്‍ ടൈപ്പ് 2 പ്രമേഹം കൂടുന്നതായി കണക്കുകള്‍. പ്രമേഹമുള്ളവരുടെ എണ്ണം 6 വര്‍ഷത്തിനുള്ളില്‍ 39 ശതമാനം കൂടി. അമിതവണ്ണവും ഭക്ഷണരീതിയുമാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അമിതവണ്ണം ഉള്ള ആളുകളുടെ എണ്ണത്തില്‍ ബ്രിട്ടന്‍ മുന്നിലാണ്. മുതിര്‍ന്നവരില്‍ മൂന്നില്‍ രണ്ടുപേര്‍ അമിതഭാരമോ അമിത വണ്ണമോ ഉള്ളവരാണ്. അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ചികിത്സിക്കാന്‍ എന്‍ എച്ച് എസ് പ്രതിവര്‍ഷം 6 ബില്യണ്‍ പൗണ്ട് ചിലവഴിക്കുന്നു എന്നാണ് ഏകദേശ കണക്ക്. 2050 ഓടെ ഇത് പ്രതിവര്‍ഷം 10 ബില്യണ്‍ പൗണ്ട് ആയി ഉയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 40 വയസില്‍ താഴെയുള്ളവരിലുള്ള ടൈപ്പ് 2 പ്രമേഹം 2016- 17 കാലയളവില്‍ 12,000 ആയിരുന്നു. എന്നാല്‍ നിലവില്‍ ഇവരുടെ എണ്ണം 168,000 ആയി വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. 40 വയസ് ഉള്ളവരേക്കാള്‍ കൂടുതല്‍

More »

ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയെ ചെറുക്കാന്‍ ഫലപ്രദമായ മരുന്നുകള്‍
ബ്രിട്ടനില്‍ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ബാധിച്ചു പതിനായിരങ്ങളാണ് ഓരോ വര്‍ഷവും മരണപ്പെടുന്നത്. ഇപ്പോഴിതാ ഇത്തരം രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അമിതവണ്ണത്തിന് ഉപയോഗിക്കുന്ന മരുന്ന് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്ന് ഹൃദ് രോഗമുള്ളവര്‍ക്ക് അനുഗ്രഹപ്രദമാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. അമിതവണ്ണത്തിനായി ഉപയോഗിക്കുന്ന ഒസെംപിക്, വെഗോവി എന്നീ മരുന്നുകളുടെ ഉപയോഗമാണ് വന്‍ പ്രതീക്ഷയേകുന്നത്. 1990 കളില്‍ ഹൃദ് രോഗത്തിനായി റ്റാറ്റിന്‍സിന്‍ ഉപയോഗിച്ച് തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും നിര്‍ണ്ണായകമായ ചുവടുവെയ്പ്പാണ് പുതിയ നിര്‍ദേശമെന്നാണ് കരുതുന്നത്. സെമാഗ്ലൂറ്റൈഡ് അമിതവണ്ണത്തിനുള്ള മരുന്ന് എന്നതിനേക്കാള്‍ മറ്റ് രോഗങ്ങള്‍ക്കും ഉപയോഗപ്രദമാണെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി

More »

പക്ഷിപ്പനി ആദ്യമായി സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതായി ശാസ്ത്രജ്ഞര്‍! ആശങ്ക
ലോകത്തെ ആശങ്കയിലാഴ്ത്തി പക്ഷിപ്പനി ആദ്യമായി സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതായി ശാസ്ത്രജ്ഞര്‍! ഇത് വൈറസിന്റെ പരിണാമത്തിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട് പറയുന്നു. എച്ച് 5 എന്‍ 1 വൈറസ് ടെസ്റ്റിന് പോസിറ്റീവായ ടെക്സാസിലെ ഫാം തൊഴിലാളിക്ക് രോഗബാധിതരായ കന്നുകാലികളില്‍ നിന്നാണ് ഇത് പിടിച്ചതെന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. അടുത്ത കാലത്ത് നിരവധി ആളുകള്‍ക്ക് വൈറസ് ബാധിച്ചിരുന്നു. വൈറസ് ബാധമൂലം മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും പക്ഷികളില്‍ നിന്നാണ് ഇവ ബാധിച്ചത്. വൈറസിന്റെ വ്യാപനം തടയുന്നതില്‍ അമേരിക്കന്‍ അധികാരികളുടെ പരാജയത്തെ കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒമ്പത് സംസ്ഥാനങ്ങളിലായി ഇതുവരെ 36 കന്നുകാലികളില്‍ പക്ഷിപ്പനി

More »

മൈഗ്രെയിനുകള്‍ ഇനി പ്രശ്നമാകില്ല: ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ഉപയോഗത്തിനായി പുതിയ മൈഗ്രെയ്ന്‍ മരുന്ന്
വിട്ടുമാറാത്ത മൈഗ്രെയിനുകള്‍ തടയുന്നതിനുള്ള പുതിയ ചികിത്സ ഉടന്‍ എന്‍എച്ച്എസില്‍ ലഭ്യമാക്കുന്നു. ഇംഗ്ലണ്ടിലെ 1,70,000 പേര്‍ക്ക് വരെ കഠിനമായ തല വേദന തടയാന്‍ അറ്റോജിപന്റ് എന്ന മരുന്ന് കഴിക്കുന്നതിലൂടെ പ്രയോജനം ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. കഠിനമായ തല വേദനയെ ഇത് ദുര്‍ബലമാക്കും. മറ്റ് മരുന്നുകളോട് നന്നായി പ്രതികരിക്കാത്തവര്‍ക്കും കുത്തിവയ്പ്പുകള്‍ നടത്താന്‍ കഴിയാത്തവര്‍ക്കും ഇത് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു മൈഗ്രെയ്ന്‍ ചാരിറ്റി ഇതിനെ ഒരു നല്ല നടപടിയായി വിശേഷിപ്പിക്കുകയും മരുന്നിലേക്കുള്ള പ്രവേശനം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സ് (NICE) ടാബ്‌ലെറ്റ് രൂപത്തില്‍ വരുന്ന മരുന്ന്, ചില മുതിര്‍ന്നവരില്‍ ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ട്രയലുകള്‍ നിര്‍ദ്ദേശിച്ചതിന് ശേഷം ശുപാര്‍ശ ചെയ്തിട്ടുണ്ട്. NICE അതിന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions