വിദേശം

ബലൂണ്‍ ബോംബുകളയച്ച് ഹമാസ്; വ്യോമാക്രമണം നടത്തി ഇസ്രായേല്‍ തിരിച്ചടി
ഇടവേളയ്ക്ക് ശേഷം ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ വീണ്ടും സംഘര്‍ഷം. വെടിനിര്‍ത്തലിന് ശേഷം ആഴ്ചകളായി ശാന്തമായിരുന്ന മേഖലയില്‍ ബലൂണ്‍ ബോംബുകളയച്ച് ഹമാസ് നടത്തിയ പ്രകോപനമാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് വഴിതുറന്നത്. സൗത്തേണ്‍ ഇസ്രായേലിലേക്ക് ഹമാസ് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ചതിനെതിരെ ഇസ്രായേല്‍ സൈന്യം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി. ഗാസ സിറ്റിയിലെയും ഖാന്‍ യുനിസിലെയും ഹമാസ് സൈനിക കേന്ദ്രങ്ങളിലേക്കും വ്യോമാക്രണണം നടന്നതായി ഇസ്രായേല്‍ സേന അറിയിച്ചു. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. കിഴക്കന്‍ ജറുസേലമില്‍ ജൂത ദേശീയ വാദികളുടെ റാലി കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനെതിരെ ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ നാശനഷ്ടം സംബന്ധിച്ച് നിലവില്‍ വിവരമില്ല. ഗാസയില്‍

More »

ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ 17കാരിക്ക് പുലിറ്റ്‌സര്‍ പ്രൈസ്
വാഷിംഗ്ടണ്‍ : കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ അമേരിക്കന്‍ പോലീസ് വാഹനത്തിനടിയിലിട്ടു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ലോകത്തെ കാണിച്ച 17കാരി ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്‌സര്‍ പ്രൈസില്‍ പ്രത്യേക അവാര്‍ഡ്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം വീഡിയോയില്‍ പകര്‍ത്താന്‍ ധീരത കാണിച്ചതിനാണ് ഡാര്‍നല്ലയെ ആദരിക്കുന്നതെന്ന് പുലിറ്റ്‌സര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറഞ്ഞു. പൊലീസ് അനീതിക്കെതിരെ പ്രതിഷേധത്തിന് കാരണമായ ഈ വീഡിയോ നീതിക്കും സത്യത്തിനും വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ സാധാരണ പൗരന്മാരുടെ പ്രാധാന്യം വിളിച്ചോതുന്നതാണെന്നും അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറയുന്നു. അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ച് 2020 മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ

More »

ഫ്രഞ്ച് പ്രസിഡന്റിന്റെ കാരണത്തടിച്ച യുവാവിന് തടവ് വിധിച്ച് കോടതി
പാരിസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ച യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി. നാല് മാസത്തേക്കാണ് യുവാവിന് ശിക്ഷ വിധിച്ചത്. 28കാരനായ ഡാമിയന്‍ താരേല്‍ എന്നയാളായിരുന്നു പൊതുപരിപാടിക്കിടെ മാക്രോണിന്റെ മുഖത്തടിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. മാക്രോണിന് അടിയേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബി.എഫ്. എം. ന്യൂസ് ചാനലാണ് പുറത്തുവിട്ടത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പര്യടനത്തിനിടെ തന്നെ കാണാനെത്തിയ കാണികളോട് സംസാരിക്കുകയായിരുന്നു മാക്രോണ്‍. ഇതിനിടെ കാഴ്ചക്കാരുടെ കൂട്ടത്തില്‍ നിന്നും ഡാമിയന്‍ അദ്ദേഹത്തെ ഹസ്തദാനം ചെയ്യാനെത്തുകയും തുടര്‍ന്ന് മുഖത്തടിക്കുകയുമായിരുന്നു. ഉടന്‍ തന്നെ മാക്രോണിന്റെ അംഗരക്ഷകര്‍ ഡാമിയനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഡ്രോം പ്രദേശത്തെ തെയ്ന്‍ ഇല്‍ ഹെര്‍മിറ്റേജ് ഗ്രാമത്തിലാണ് സംഭവം

More »

ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കി; നിരോധനം രണ്ട് വര്‍ഷത്തേക്ക്
ന്യൂയോര്‍ക്ക് : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു. രണ്ട് വര്‍ഷത്തേക്കാണ് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തത്. 2023 വരെ സസ്‌പെന്‍ഷന്‍ തുടരുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്രംപ് പോസ്റ്റ് ചെയ്ത ചില സന്ദേശങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. കലാപത്തെത്തുടര്‍ന്ന് ട്രംപ് പോസ്റ്റ് ചെയ്ത ട്വീറ്റുകളും വീഡിയോയും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും യൂട്യൂബും ഇവ നീക്കം ചെയ്തതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ

More »

കാനഡയിലെ സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
ഒട്ടാവ : കാനഡയിലെ ഒരു മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംപൂല ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് 1978ല്‍ അടച്ച ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗം അറിയിച്ചു. ഈ വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും സാംസ്‌കാരിക വംശഹത്യയായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നതെന്നും 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആറ് വര്‍ഷം നീണ്ട

More »

ആക്ടിവിസ്റ്റിനെ പിടികൂടാന്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; ബെലാറസ് പ്രസിഡന്റ് വിവാദത്തില്‍
ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്യാനായി ഒരു രാഷ്ട്ര തലവനും ചെയ്യാത്ത അതിനാടകീയ രംഗങ്ങളൊരുക്കി ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാന്‍ഷ്‌കോ. ആക്ടിവിസ്റ്റ് റോമന്‍ പ്രൊട്ടാസെവിച്ചിനെ അറസ്റ്റ് ചെയ്യാനായി ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റിന് വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കി ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്ക് അടിയന്തര ലാന്റിംഗ് നടത്തിക്കുകയായിരുന്നു. ഏഥന്‍സില്‍ നിന്നും വില്‍നിയസിലേക്ക് പോകുകയായിരുന്ന ഫ്‌ളൈറ്റിലായിരുന്നു റോമന്‍ പ്രൊട്ടാസെവിച്ചുണ്ടായിരുന്നത്. ലുകാന്‍ഷ്‌കോ നേരിട്ടാണ് വിമാന കമ്പനിയോട് മിന്‍സ്‌കില്‍ ലാന്‍ഡ് ചെയ്യണമെന്ന് അറിയിച്ചതെന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ളൈറ്റില്‍ ബോംബുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചെന്നും അതുകൊണ്ട് തൊട്ടടുത്ത വിമാനത്താവളത്തില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ബെലാറസിന്റെ വാദം. മിന്‍സ്‌കിലെത്തിയ ഫ്‌ളെറ്റില്‍ പൊലീസെത്തി

More »

ശ്വാസകോശത്തില്‍ കയറിക്കൂടുന്ന കോവിഡ് വൈറസിനെ 99.9% തുരുത്താനുള്ള കണ്ടെത്തലുമായി ഗവേഷകര്‍
ആളുകളുടെ ശ്വാസകോശത്തില്‍ കയറികൂടി അപകടം സൃഷ്ടിക്കുന്ന കൊറോണ വൈറസുകളെ 99.9 ശതമാനം തുരുത്താനുള്ള ആന്റിവൈറല്‍ തെറാപ്പിയുമായി ഗവേഷകര്‍. 'ഹീറ്റ് സീക്കിംഗ് മിസൈല്‍' മാതൃകയില്‍ പദാര്‍ത്ഥങ്ങളെ കണ്ടെത്തി, അക്രമിക്കുന്ന അടുത്ത തലമുറ ടെക്‌നോളജിയാണ് ഓസ്‌ട്രേലിയയിലെ ഗ്രിഫിത് യൂണിവേഴ്‌സിറ്റിയിലെ മെന്‍സീസ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യൂന്‍സ്‌ലാന്‍ഡിലെ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം വികസിപ്പിച്ചിരിക്കുന്നത്. സുപ്രധാനമായ ഈ ചികിത്സ വഴി വൈറസ് ശ്വാസകോശത്തില്‍ ഇരട്ടിക്കുന്നത് തടയുന്നതായി കോ-ലീഡ് റിസേര്‍ച്ചര്‍ പ്രൊഫസര്‍ നിഗല്‍ മക്മില്ലണ്‍ പറഞ്ഞു. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ അവസാനിപ്പിക്കാനും ഇതുവഴി സാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്വാസകോശത്തില്‍ വളരുന്ന വൈറസിനെ കണ്ടെത്തി ഇല്ലാതാക്കുന്ന തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 1990-കളില്‍ ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയ മെഡിക്കല്‍

More »

ഓസ്‌ട്രേലിയയിലേക്കുള്ള ആദ്യ വിമാനത്തിലെ പകുതിയോളം പേര്‍ക്ക് കൊറോണ
ഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ ബുക്ക് ചെയ്ത പകുതിയോളം പേര്‍ക്കും കൊറോണ. ഇതോടെ ഇവരുടെ തിരിച്ച് വരവ് പ്രതിസന്ധിയിലായി. ആദ്യ വിമാനത്തില്‍ യാത്രക്ക് മുമ്പ് നടത്തിയ കോവിഡ് സ്‌ക്രീനിംഗില്‍ 70 യാത്രക്കാര്‍ പരാജയപ്പെടുകയും 40 ല്‍ അധികം പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരുടെ തിരിച്ച് വരവിന് തടസമുണ്ടായിരിക്കുന്നത്. ശേഷിക്കുന്ന 30 പേര്‍ കോവിഡ് ബാധിതരുടെ അടുത്ത കുടുംബാംഗങ്ങളോ അവരുമായി സമ്പര്‍ക്കത്തിലായവരോ ആണ് ഇവരെയും വിമാനത്തില്‍ കയറ്റാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആദ്യ വിമാനത്തില്‍ പകുതിയോളം സീറ്റുകള്‍ കാലിയാകും. ഇതിലേക്ക് തിരക്ക് പിടിച്ച് യാത്രക്കാരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ആദ്യ വിമാനം പാതി സീറ്റുകളില്‍ യാത്രക്കാരുമായായിരിക്കും ലാന്‍ഡ്

More »

വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഇനി മാസ്‌ക് ഒഴിവാക്കാം; ബൈഡന്‍
വാഷിംഗ്ടണ്‍ : വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്നും ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസ് സന്ദേശത്തിലാണ് ബൈഡന്റെ ഈ ആഹ്വാനം. 'ഇതൊരു നാഴികകല്ലാണെന്ന് എനിക്ക് തോന്നുന്നു. ഒരു മഹത്തായ ദിനം,' എന്നായിരുന്നു ബൈഡന്‍ പറഞ്ഞത്. വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ മാത്രം മാസ്‌ക് ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിച്ചാല്‍ മതിയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും ബൈഡന്‍ പറയുന്നു. ഇനിയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായി ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ഫിനിഷിംഗ് ലൈനില്‍ എത്തുന്നതുവരെ എല്ലാവരും കരുതലോടെ ഇരിക്കുക.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions