വിദേശം

നാസയുടെ ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജയും
ഗ്രഹത്തിന്റെ പൂര്‍വചരിത്രവും ജീവന്റെ തുടിപ്പുകളും തേടി നാസയുടെ പെര്‍സിവിയറന്‍സ് എന്ന ബഹിരാകാശപേടകം ചൊവ്വാഗ്രഹത്തില്‍ സുരക്ഷിതമായി ഇറങ്ങിയപ്പോള്‍ അഭിമാന താരമായി ഒരു ഇന്ത്യന്‍ വംശജയും. പേടകം ചൊവ്വയിലിറങ്ങിയ അഭിമാനനിമിഷത്തെ കുറിച്ചുള്ള ആദ്യപ്രഖ്യാപനം നടത്തിയത് ഇന്ത്യന്‍ വംശജ ഡോ. സ്വാതി മോഹനാണ്. സുപ്രധാനമായ ആറ്റിറ്റിയൂഡ് കണ്‍ട്രോളിലും, റോവറിന്റെ ലാന്‍ഡിംഗ് സിസ്റ്റം വികസിപ്പിക്കാനും നേതൃത്വം നല്‍കിയത് സ്വാതിയാണ്. 'ടച്ച്ഡൗണ്‍ സ്ഥിരീകരിച്ചു. പ്രിസേര്‍വെന്‍സ് ചൊവ്വയുടെ ഉപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങി. മുന്‍പ് ജീവന്‍ നിലനിന്നിരുന്നോയെന്ന അന്വേഷണം ഇനി തുടങ്ങും', നാസ എഞ്ചിനീയറായ ഡോ. സ്വാതി മോഹന്‍ വ്യക്തമാക്കി. ലോകം നാടകീയമായ ലാന്‍ഡിംഗ് വീക്ഷിക്കുമ്പോള്‍ ഡോ. സ്വാതി സംഘത്തിലെ മറ്റുള്ളവരുമായി ജിഎന്‍& സി സബ്‌സിസ്റ്റം വഴി കോര്‍ഡിനേഷന്‍ നടത്തുകയായിരുന്നു. ഡെവലപ്‌മെന്റ് ഘട്ടത്തില്‍ ലീഡ്

More »

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
കാന്‍ബെറ : ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ വെച്ച് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഓസ്‌ട്രേലിയയിലെ മുന്‍ രാഷ്ട്രീയ ഉപദേശകയാണ് പാര്‍ലമെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ പാര്‍ലമെന്റിനുള്ളില്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ടത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അവര്‍ പാര്‍ലമെന്റിനുള്ളില്‍ വെച്ച് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. യുവതിയുടെ പരാതി കൈകാര്യം ചെയ്ത രീതിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മാപ്പു പറഞ്ഞു. യുവതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചുവെന്നും പാര്‍ലമെന്റിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പരാതി പുതിയ അന്വേഷണ സംഘത്തെ നിയമിച്ച് പുനരന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വിഷയത്തില്‍ ഓസ്‌ട്രേലിയന്‍

More »

57-43:ഇംപീച്ച്‌മെന്റില്‍ നിന്നും ട്രംപ് രക്ഷപ്പെട്ടു, അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നില്ല
സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയാഞ്ഞതിന്റെ പേരില്‍ ഇംപീച്ച്‌മെന്റില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് രക്ഷപ്പെട്ടു. ജനുവരി ആറിലെ കാപ്പിറ്റോള്‍ കലാപത്തിന്റെ പേരില്‍ നടന്ന ഇംപീച്ച്‌മെന്റില്‍ നിന്നാണ് ട്രംപ് രക്ഷപ്പെട്ടത്. ഡെമോക്രാറ്റുകള്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ ട്രംപ് ഇനിവിചാരണ നേരിടേണ്ടി വരില്ല. ചരിത്രത്തില്‍ ആദ്യമായി രണ്ടു തവണ ഇംപിച്ച്‌മെന്റ് നേരിടേണ്ടി വന്ന പ്രസിഡന്റാണ് ട്രംപ്. ആകെ നൂറ് സീറ്റുള്ള സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 67 വോട്ട് ലഭിച്ചാലേ ഇംപീച്ച്‌മെന്റ് പാസാകുമായിരുന്നുള്ളു. നിലവില്‍ സെനറ്റില്‍ അമ്പത് റിപ്പബ്‌ളിക്കന്‍പാര്‍ട്ടിക്കാരും 48 ഡെമോക്രാറ്റുകളും രണ്ടു സ്വതന്ത്രരുമാണുള്ളത്. അതുകൊണ്ട് തന്നെ റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിനെ തള്ളിപ്പറഞ്ഞാലേ ഇംപീച്ച്‌മെന്റ് പാസാകൂ എന്ന് ഉറപ്പായിരുന്നു. ഏഴു

More »

ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന
കോവിഡ് കാലത്തു കോടതി നടപടികള്‍ ഓണ്‍ലൈന്‍ വഴിയാണ്. ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയുടെ സൗന്ദര്യത്തില്‍ മയങ്ങി പ്രതി നടത്തിയ പ്രണയാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. കവര്‍ച്ചാശ്രമത്തിന് പിടിയിലായ പ്രതി ഓണ്‍ലൈനിലൂടെയുള്ള വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി ഏവരെയും ഞെട്ടിക്കുകയായിരുന്നു. ഫ്‌ലോറിഡയില്‍ നിന്നുള്ള ഈ വിചാരണയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. കവര്‍ച്ചാശ്രമത്തിന് അറസ്റ്റ് ചെയ്ത ഡിമിത്രിയസ് ലെവിസ് എന്നയാളെ കോടതിക്ക് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് രസകരമായ സംഭവം. ബ്രോവാര്‍ജ് കൗണ്ടി ജഡ്ജായ തബിത ബ്ലാക്‌മോന്റെ മുന്നിലാണ് ഇയാളെ വിചാരണയ്ക്കായി എത്തിച്ചത്. സൂം ആപ്പ് വഴിയാണ് വിചാരണ നടത്തിയത്. ഇയാള്‍ ഒരു വീട്ടിനുള്ളില്‍ കയറി കവര്‍ച്ച നടത്താന്‍ ശ്രമിച്ചെന്നാണ് കേസ്. വാദപ്രതിവാദങ്ങളെല്ലാം കേട്ട് ജഡ്ജി തബിത വിധി പ്രസ്താവിച്ചുകൊണ്ടിരിക്കെയാണ്

More »

മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
കറാച്ചി : പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ക്രിസ്ത്യന്‍ നഴ്‌സിനെ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു. കറാച്ചിയിലെ ശോഭരാജ് മെറ്റേണിറ്റി ഹോസ്പിറ്റലിലെ 30 കാരിയായ തബിത നസീര്‍ ഗില്ലിനാണു കൊടിയ പീഡനം ഏല്‍ക്കേണ്ടിവന്നത്. തബിത മതനിന്ദ നടത്തിയെന്ന് ഒരു മുസ്ലിം സഹപ്രവര്‍ത്തക ആരോപിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം അവരെ കെട്ടിയിട്ട് പീഡിപ്പിച്ചത്. രാവിലെ മുതല്‍ മര്‍ദ്ദിച്ച ശേഷം തബിതയെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പൊലീസ് എത്തി തബിതയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നഴ്സ് കുറ്റക്കാരിയല്ലെന്ന് പൊലീസ് കണ്ടെത്തുകയും അവരെ മോചിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ യുവതിയെ കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി സ്ത്രീകള്‍ യുവതിയെ ചുറ്റും നിന്ന് മര്‍ദ്ദിക്കുന്നതാണ്

More »

മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്; ആങ് സാന്‍ സൂചി അറസ്റ്റില്‍
നയ്പിടോ : മ്യാന്‍മറില്‍ വീണ്ടും പട്ടാള അട്ടിമറി. നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ അറസ്റ്റില്‍. സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ തടവിലാണ്.ഭരണകക്ഷി നേതാക്കള്‍ക്കെതിരെ മിന്നല്‍ റെയ്ഡ് നടത്തി അവരെ അറസ്റ്റിലാക്കിക്കൊണ്ടാണ് മ്യാന്മറില്‍ അട്ടിമറി നീക്കം നടക്കുന്നത്. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവാണ് ആങ് സാന്‍ സൂചിയും നേതാക്കളും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് അറസ്റ്റ്.ആക്റ്റിവിസ്റ്റുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരും തടവിലാണ്. മ്യാന്‍മറിലെ ഔദ്യോഗിക റേഡിയോ സംപ്രേക്ഷണം നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സുചി വിജയമുറപ്പിച്ചതിന് പിന്നാലെയാണ് അസാധാരണ നടപടിയുമായി പട്ടാളം വീണ്ടും

More »

എച്ച്-1ബി വിസക്കാരുടെ പങ്കാളികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കല്‍ തടഞ്ഞു ബൈഡന്‍
വാഷിങ്ടണ്‍ : ഇന്ത്യക്കാരടങ്ങുന്ന കുടിയേറ്റ സമൂഹത്തിനു വലിയ തിരിച്ചടിയായി മാറിയ, എച്ച്- 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം ജോ ബൈഡന്‍ ഭരണകൂടം പിന്‍വലിച്ചു. വിദഗ്ധ തൊഴിലാളികള്‍ക്ക് ആറുവര്‍ഷം തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്നതാണ് എച്ച് 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും യുഎസ് കമ്പനികള്‍ പതിനായിരകണക്കിന് തൊഴിലാളികളെ ഇത്തരത്തില്‍ നിയമിക്കാറുണ്ട്. എച്ച്-1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (പങ്കാളിയും 21 വയസിന് താഴെയുള്ള മക്കളും) യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്നതാണ് എച്ച്-4 വിസ. ഇന്ത്യന്‍ ഐടി പ്രഫഷണലുകളാണ് ഇതില്‍ ഭൂരിഭാഗവും. യുഎസില്‍ തൊഴില്‍ ചെയ്യാനൊരുങ്ങി നിയമപരമായ സ്ഥിര താമസ പദവി തേടുന്നവര്‍ക്കാണ് സാധാരണയായി എച്ച് 4 വിസ നല്‍കുന്നത്. ഒബാമ ഭരണ കാലത്ത് എച്ച് 1 ബി

More »

ചൈനയില്‍ കോവിഡ് പരിശോധനയ്ക്ക് മലദ്വാരത്തില്‍ നിന്ന് സാംപിള്‍; പ്രതിഷേധം
ബെയ്ജിങ് : കോവിഡ് പരിശോധിക്കാന്‍ പുതിയ രീതി തുടങ്ങിയതിനെതിരേ ചൈനയില്‍ പ്രതിഷേധം ശക്തമാകുന്നു. ശ്വാസകോശ രോഗമായതിനാല്‍ തന്നെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ ഉള്ള സ്രവങ്ങള്‍ ശേഖരിച്ചാണ് സാധാരണഗതിയില്‍ കോവിഡ് പരിശോധന നടത്തുന്നത്. എന്നാല്‍ മലദ്വാരത്തില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയ്ക്കെടുക്കുന്ന പുതിയ രീതി നടപ്പാക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. പലരിലും കോവിഡ് വന്നുപോകുന്നത് അറിയുന്നില്ലെന്നും പരിശോധനയില്‍ അത് കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ രീതിയില്‍ സാമ്പിള്‍ ശേഖരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനെതിരെ ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'വെയ്ബോ'യില്‍ വ്യാപകമായി ക്യാംപയിനാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മുതല്‍ മൂന്ന് സെന്റിമീറ്റര്‍ വരെ മലദ്വാരത്തിലേക്ക് ഒരു ഉപ്പുവെള്ളത്തില്‍ കുതിര്‍ത്ത കോട്ടണ്‍ കടത്തിയാണ് സാംപിള്‍

More »

ട്രംപ്- കെജിബി രഹസ്യ ബന്ധം; വിവാദ കൊടുങ്കാറ്റുയര്‍ത്തി പുസ്തകം
അമേരിക്കന്‍ പ്രസിഡന്റ് പദവി നഷ്ടപ്പെട്ടതിനു പിന്നാലെ ഡോണള്‍ഡ് ട്രംപിനെ വിവാദകുരുക്കിലാക്കി പുതിയ പുസ്തകം. നാല്‍പ്പതു വര്‍ഷം മുമ്പേ ട്രംപ് സോവിയറ്റ് യൂണിയന്‍ ചാരനാണെന്ന സംശയമാണ് വിവാദ പുസ്തകം മുന്നോട്ടു വയ്ക്കുന്നത്. ട്രംപ് പ്രസിഡന്റ് പദവി നേടിയെടുത്തത് റഷ്യന്‍ പിന്തുണയോടെയാണെന്നു അക്കാലത്തു ആരോപണം ഉയര്‍ന്നിരുന്നു. 80കളിലും 90കളിലും ട്രംപ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പണമിറക്കി ട്രംപിനെ രക്ഷിച്ചത് സോവിയറ്റ് ചാരസംഘടനയായ കെജിബിയാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഹൗസ് ഓഫ് ബുഷ്, ഹൗസ് ഓഫ് സൗദ് തുടങ്ങി ആറോളം ബെസ്റ്റ് സെല്ലറുകള്‍ രചിച്ചിട്ടുള്ള ക്രെയ്ഗ് അങ്കര്‍ ആണ് തന്റെ പുതിയ പുസ്തകമായ 'അമേരിക്കന്‍ കോംപ്രോമാറ്റ്, ഹൗ കെജിബി കള്‍ട്ടിവേറ്റഡ് ട്രംപ്' എന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 1987-ല്‍ മോസ്‌കോയില്‍ ട്രംപ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions