യു.കെ.വാര്‍ത്തകള്‍

കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി എനര്‍ജി പ്രൈസ് ഷോക്ക്; ശരാശരി ബില്ലുകള്‍ 220 പൗണ്ട് കൂടും
യുകെയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി എനര്‍ജി പ്രൈസ് ഷോക്ക് ഇന്നുമുതല്‍ . ആഗോള ഗ്യാസ് വിപണികളിലെ ഷോക്കാണ് കുടുംബ ബജറ്റിലേക്ക് കൈമാറുന്നത്. എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധന നടപ്പാകുന്നതോടെ പ്രതിവര്‍ഷം 220 പൗണ്ടാണ് ബില്ലുകള്‍ ഉയരുക. പുതുക്കിയ പ്രൈസ് ക്യാപ്പ് വഴി ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയ്ക്കായി പ്രതിവര്‍ഷം 1862 പൗണ്ടാണ് ചെലവ് കണക്കാക്കുന്നത്. ഇതോടെ ഏകദേശം 13.5 മില്ല്യണ്‍ ജനങ്ങള്‍ക്ക് വരുമാനത്തിന്റെ 10 ശതമാനത്തിലേറെ എനര്‍ജി ബില്ലിനായി നല്‍കേണ്ടി വരും. ഏപ്രില്‍ മാസത്തില്‍ 11.3 മില്ല്യണ്‍ ജനങ്ങളെ ബാധിച്ചതില്‍ നിന്നുമാണ് ഈ വര്‍ദ്ധന. നാല് വര്‍ഷത്തിനിടെ ആദ്യമായി സമ്മറില്‍ എനര്‍ജി ബില്ലുകള്‍ കുത്തനെ ഉയരുന്നത് വന്‍തോതില്‍ ജനങ്ങളെ ബാധിക്കുമെന്ന് എന്‍ഡ് ഫ്യൂവല്‍ പോവര്‍ട്ടി കൊളീഷന്‍ മുന്നറിയിപ്പ് നല്‍കി. തണുപ്പുകാലം തുടങ്ങുന്നതിന് മുന്‍പ് വരെയും എനര്‍ജി ബില്ലുകള്‍ ഉയര്‍ന്ന

More »

വാരാന്ത്യത്തില്‍ വീണ്ടും ഉഷ്ണതരംഗ ഭീഷണി; ഇംഗ്ലണ്ടില്‍ താപനില കുതിക്കുമെന്ന് മുന്നറിയിപ്പ്
യുകെയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ റെക്കോര്‍ഡ് ചൂടിന് താല്‍ക്കാലിക ശമനം ലഭിച്ചെങ്കിലും വരുന്ന വാരാന്ത്യത്തില്‍ വീണ്ടും ഉഷ്ണതരംഗ സാഹചര്യം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ താപനില സാധാരണ നിലയിലേക്ക് താഴുന്നുണ്ടെങ്കിലും അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള ന്യൂനമര്‍ദ്ദം ബ്രിട്ടനിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. ഇതോടെ അടുത്ത ആഴ്ചയുടെ തുടക്കത്തില്‍ വീണ്ടും ശക്തമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ജൂലൈ ആദ്യവാരത്തില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുമെന്നും ചില ഭാഗങ്ങളില്‍ 36 ഡിഗ്രി വരെ ഉയരാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2022-ല്‍ രേഖപ്പെടുത്തിയ 40.3 ഡിഗ്രി സെല്‍ഷ്യസ് എന്ന രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന താപനിലയെ മറികടക്കില്ലെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ

More »

പ്രസവസമയത്തെ ആരോഗ്യപ്രശ്നങ്ങള്‍ കൂടുന്നു; ഇംഗ്ലണ്ടിലെ മാതൃപരിചരണ രംഗത്ത് ആശങ്ക
ഇംഗ്ലണ്ടില്‍ പ്രസവവുമായി ബന്ധപ്പെട്ട ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകളുടെ എണ്ണം ആശങ്കപ്പെടുത്തുംവിധം വര്‍ധിക്കുന്നതായി പുതിയ എന്‍എച്ച്എസ് കണക്കുകള്‍ . പ്രസവാനന്തര അമിത രക്തസ്രാവം പോലുള്ള സങ്കീർണതകള്‍ നേരിടുന്നവരുടെ നിരക്ക് ഇപ്പോള്‍ ആയിരം പ്രസവങ്ങളില്‍ 31 എന്ന നിലയിലെത്തിയിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍ ഇതിനെ ദേശീയ പ്രതിസന്ധിയായി വിശേഷിപ്പിക്കുമ്പോള്‍ മാതൃപരിചരണ സംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ചും ഗുരുതര ചോദ്യങ്ങള്‍ ഉയരുകയാണ്. 2020 മുതല്‍ ഗുരുതര പ്രസവ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുടെ നിരക്ക് സ്ഥിരമായി ഉയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രസവ ശസ്ത്രക്രിയയിലെ പ്രശ്നങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും പ്രസവാനന്തര അമിത രക്തസ്രാവം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം പരിക്കുകള്‍ സ്ത്രീകളുടെ

More »

സ്ഥിര താമസത്തിന് അനുമതി ലഭിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ജീവിത ചെലവിന്റെ ഒരു ഭാഗം തിരിച്ചടയ്ക്കണം
യുകെയില്‍ അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി ലഭിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ നല്‍കിയ ജീവിത ചെലവിന്റെ ഒരു ഭാഗം തിരിച്ചടയ്‌ക്കേണ്ട പുതിയ നിയമം കൊണ്ടുവരാന്‍ ലേബര്‍ സര്‍ക്കാര്‍. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പരിഗണിക്കപ്പെടുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ബില്ലിലാണ് ഈ നിര്‍ദ്ദേശമുള്ളത്. പുതിയ പദ്ധതിപ്രകാരം, സാമ്പത്തികമായി കഴിവുള്ളതായി വിലയിരുത്തപ്പെടുന്ന അഭയാര്‍ത്ഥികള്‍ സര്‍ക്കാര്‍ നല്‍കിയ താമസ-ജീവിതച്ചെലവിനായി ഏകദേശം 10,000 പൗണ്ട് വരെ തിരിച്ചടയ്‌ക്കേണ്ടിവരും. ഈ തുക പൂര്‍ണമായി അടച്ച ശേഷമേ സ്ഥിരതാമസത്തിനുള്ള അര്‍ഹത ലഭിക്കൂ. എന്നാല്‍, വരുമാനവും സാമ്പത്തിക സാഹചര്യവും പരിഗണിച്ചായിരിക്കും ഈ തുക നിശ്ചയിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഈ തുക മാറ്റാനുള്ള അധികാരവും ആഭ്യന്തര സെക്രട്ടറിക്കുണ്ടാകും. പ്രതിവര്‍ഷം ഏകദേശം 4 ബില്യണ്‍ പൗണ്ട് ചെലവഴിച്ച്

More »

ഉയരുന്ന കടമെടുപ്പ് ചെലവുകളും നികുതി ഷോക്കും; യുകെ ഭവനവിപണി സ്തംഭനാവസ്ഥയില്‍
യുകെ ഭവനവിപണി കടുത്ത സ്തംഭനാവസ്ഥയില്‍. ഒരു ഭാഗത്ത് കടമെടുപ്പ് ചെലവുകള്‍ ഉയരുന്നതിന്റെ ഭീതി വര്‍ദ്ധിക്കുമ്പോള്‍ മറുഭാഗത്ത് ഇടത് നിലപാടുകളുമായി ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇത് രണ്ടും ചേര്‍ന്ന് വിപണിയില്‍ വീട് വാങ്ങാന്‍ ആളുകള്‍ക്ക് ധൈര്യമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ മാസം കേവലം 56,205 മോര്‍ട്ട്‌ഗേജുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മാസത്തിലെ 66,034 മോര്‍ട്ട്‌ഗേജുകളില്‍ നിന്നുമാണ് ഈ ഇറക്കം. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഇത്. ജനുവരി മുതല്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അഞ്ചില്‍ മൂന്ന് വീടുകളും വാങ്ങാന്‍ ആളെ കിട്ടിയിട്ടില്ലെന്നാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ലയുടെ റിസേര്‍ച്ച് വ്യക്തമാക്കുന്നത്. വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം വീടുകളുടെ വില്‍പ്പന 7 ശതമാനം താഴ്ന്നിട്ടുണ്ട്.

More »

ഓഫര്‍ സ്വീകരിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍; പണിമുടക്കുകള്‍ നിര്‍ത്തും; എന്‍എച്ച്എസിന് ബാധ്യത 1 ബില്ല്യണ്‍ പൗണ്ട്
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് സര്‍ക്കാര്‍ മുന്നോട്ട് വെച്ച പുതിയ കരാര്‍ സ്വീകരിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഇതോടെ പണിമുടക്കുകള്‍ അവസാനിപ്പിച്ചു. എന്‍എച്ച്എസിന് 1 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തിവെച്ച സമരങ്ങള്‍ക്കാണ് അവസാനമാകുന്നത്. പ്രഖ്യാപിച്ച സമരം ഈ മാസം ആദ്യമാണ് നിര്‍ത്തിവെച്ച് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഓഫര്‍ അംഗങ്ങളുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. 2016-ലെ റസിഡന്റ് ഡോക്ടര്‍ കോണ്‍ട്രാക്ട് നിബന്ധനകള്‍ പ്രാദേശികമായി നിയോഗിക്കപ്പെട്ടിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് ബാധമാക്കുകയും, ശരാശരി 6.6% ശമ്പളവര്‍ധനവുമാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. കൂടാതെ അടുത്ത മൂന്ന് വര്‍ഷക്കാലത്ത് 4500 അധിക സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് സീറ്റുകള്‍ ലഭ്യമാക്കാനും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഈ കരാര്‍ സ്വീകരിക്കപ്പെട്ടതോടെ നാല് വര്‍ഷത്തിനിടെ റസിഡന്റ് ഡോക്ടര്‍മാരുടെ ശമ്പളം 35.2%

More »

നാടുകടത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ യുകെയില്‍ തിരിച്ചെത്തുന്നു
യുകെയില്‍ നിന്നും വര്‍ഷാവര്‍ഷം നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ അധികം വൈകാതെ ഇവിടേക്ക് തിരിച്ചെത്തുന്നതായി കണ്ടെത്തല്‍. ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വീണ്ടും ഭാഗ്യപരീക്ഷണത്തിനായി രാജ്യത്ത് പ്രവേശിക്കുന്നത്. മുന്‍പ് പല സമയത്തായി നാടുകടത്തിയ ഏകദേശം 4300 പേരാണ് 2021 മുതല്‍ 2025 വരെ കാലയളവില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ നാടുകടത്തിയ 4614 പേര്‍ തിരികെ പ്രവേശിച്ചതായി ഡാറ്റ വെളിപ്പെടുത്തുന്നു. ഏകദേശം 723 കുടിയേറ്റക്കാര്‍ രണ്ടോ, അതിലേറെയോ തവണ നാടുകടത്തപ്പെട്ടവരാണെന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്. തിരികെ പ്രവേശിച്ച എത്ര പേര്‍ ഇപ്പോഴും യുകെയിലുണ്ടെന്ന് വ്യക്തതയില്ല. ഓരോ ദിവസവും രണ്ടിലേറെ കുടിയേറ്റക്കാര്‍ നാടുകടത്തിയ ശേഷം തിരികെ എത്തുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. മുന്‍ ഐഡി പരിശോധനകളുമായി മാച്ച് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇതിന്റെ

More »

രാജ്യത്തിനായി10 വര്‍ഷത്തെ ബ്ലൂപ്രിന്റ് പ്രഖ്യാപിക്കാന്‍ ബേണ്‍ഹാം; ലേബര്‍ പ്രകടനപത്രികയില്‍ നിന്നും വ്യതിചലിക്കില്ലെന്ന് വാദം
ഉദ്യോഗസ്ഥ ഭരണത്തില്‍ നിന്നും ബ്രിട്ടനെ പുറത്തുകൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങി ആന്‍ഡി ബേണ്‍ഹാം. ഉപതെരഞ്ഞെടുപ്പ് ജയിച്ച് എംപിയായ ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ നയിക്കാന്‍ താന്‍ പ്രാപ്തനാണെന്ന് അറിയിക്കാനായി പത്ത് വര്‍ഷത്തെ ബ്ലൂപ്രിന്റാണ് ഇതിനായി അവതരിപ്പിക്കുന്നത്. 'ബ്രിട്ടന്‍ ഭരിക്കുന്നവര്‍ മാത്രം മാറിയാല്‍ പോരാ, ബ്രിട്ടനെ ഭരിക്കുന്ന രീതിയും മാറണമെന്നാണ്' തന്റെ ആദ്യ നേതൃപ്രസംഗത്തില്‍ ബേണ്‍ഹാം വാദിക്കുക. മാഞ്ചസ്റ്ററിലെ പീപ്പിള്‍സ് ഹിസ്റ്ററി മ്യൂസിയത്തില്‍ സംസാരിക്കുന്ന അദ്ദേഹം ഒരു പുതിയ 'നം.10 നോര്‍ത്താകും' സമ്മാനിക്കുകയെന്നും വ്യക്തമാക്കും. വ്യവസായവത്കരണം പുനരാരംഭിക്കാനും, വീടുകള്‍ പണിയാനും, ഇന്‍ഫ്രാസ്ട്രക്ചറും, അവശ്യ സംവിധാനങ്ങളും കെട്ടിപ്പടുത്തും രാജ്യത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതികളാണ് പത്ത് വര്‍ഷത്തെ

More »

അപ്രന്റിസ് ഷിപ്പ് പദ്ധതികള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് നിര്‍ദ്ദേശം
യുകെയില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് നികുതി ഇളവ് നല്‍കുന്നതിന് പകരം അപ്രന്റിസ്ഷിപ്പ് പദ്ധതികള്‍ക്കും തൊഴില്‍ പിന്തുണാ ഗ്രാന്റുകള്‍ക്കും കൂടുതല്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് പ്രമുഖ ചിന്താകേന്ദ്രമായ റെസൊലൂഷന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവന വര്‍ധന പിന്‍വലിക്കുകയോ 21 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള കുറഞ്ഞ വേതനം കുറയ്ക്കുകയോ ചെയ്താല്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കുമെന്ന ബിസിനസ് സംഘടനകളുടെ വാദം പഠനം തള്ളിക്കളയുന്നു. പകരം, യുവാക്കളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യമിട്ടുള്ള വേതന സബ്‌സിഡികളാണ് കൂടുതല്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് തൊഴിലും വിദ്യാഭ്യാസവും പരിശീലനവും ഇല്ലാത്ത 16 മുതല്‍ 24 വയസ്സ് വരെയുള്ള യുവാക്കളുടെ എണ്ണം ഈ വര്‍ഷം 10 ലക്ഷം കടന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions