യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ആംബുലന്‍സുകള്‍ക്ക് നേരെയുള്ള തീവയ്പ്പ്; മലയാളികള്‍ക്കും ആശങ്ക
ലണ്ടനിലെ നോര്‍ത്ത് വെസ്റ്റ് മേഖലയിലെ ആംബുലന്‍സുകള്‍ക്ക് നേരെയുണ്ടായ ആസൂത്രിത തീവയ്പ്പ് മലയാളി സമൂഹത്തിലും ആശങ്ക പരത്തി. നിരവധി മലയാളികള്‍ താമസിക്കുന്ന പ്രദേശത്താണ് തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നത്. ജൂത സന്നദ്ധസംഘടനയായ 'ഹത്‍സോള'യുടെ നാല് ആംബുലന്‍സുകള്‍ക്കാണ് ആക്രമികള്‍ തീയിട്ടത്. ഇത് വിദ്വേഷ കുറ്റകൃത്യമാണെന്നാണ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ വിലയിരുത്തല്‍. പുലര്‍ച്ചെ 1 :40ഓടെയാണ് സംഭവം നടന്നത്. ലണ്ടന്‍ എയര്‍ ഫോഴ്സിന്റെ ആറ് ഫയര്‍ എന്‍ജിനുകളും ഏകദേശം 40 അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് 3.06ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് നിരവധി താമസക്കാരെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുകയും ഏകദേശം 30 പേരെ പ്രാദേശിക അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മുന്‍കരുതലായി സമീപ പ്രദേശങ്ങള്‍ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു.

More »

ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മലയാളി വിദ്യാര്‍ത്ഥി
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളിക്ക് ജയം. കൊല്ലം വാളകം സ്വദേശി അഭിഷേക് റോയ് ആണ് സ്റ്റുഡന്റ് ഓഫിസറായി തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ ഇതേ യൂണിയനില്‍ എഡ്യൂക്കേഷന്‍ ഓഫിസറായി വിജയിച്ചിരുന്നു. അഭിഷേകിനെ കൂടാതെ സ്റ്റുഡന്റസ് ഓഫിസറായി നിഖിത, ഹാരിഷ്, ആയിഷ, കറേജ് എന്നിവരാണ് വിജയിച്ചത്. യൂണിവേഴ്സിറ്റിയുടെ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹിയായി വിജയിക്കുന്നവരുടെ കാലാവധി ഒരു വര്‍ഷമാണ്. സ്ട്രാറ്റ്ഫോഡ്, ഡോക്ക്ലാന്‍ഡ്സ് എന്നിവിടങ്ങളിലായി മൂന്ന് കാമ്പസുകളുള്ള യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ 1898 ലാണ് സ്ഥാപിതമായത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25000–ലധികം വിദ്യാര്‍ഥികളാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ പഠിക്കുന്നത്. ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളം ഉള്‍പ്പടെ മികച്ച അനുകൂല്യങ്ങളാണ് യൂണിവേഴ്സിറ്റി നല്‍കുന്നത്. വിദ്യാര്‍ഥി വീസയില്‍

More »

2019ന് ശേഷം ആദ്യമായി എന്‍എച്ച്എസില്‍ നാട്ടുകാര്‍ക്ക് സംതൃപ്തി കൂടി
എന്‍എച്ച്എസിന് മേലുള്ള പൊതുജനങ്ങളുടെ സംതൃപ്തി 2019-ന് ശേഷം ആദ്യമായി വര്‍ധിച്ചു. എന്‍എച്ച്എസ് നടത്തിപ്പില്‍ ബ്രിട്ടനിലെ വോട്ടര്‍മാര്‍ പുലര്‍ത്തുന്ന സംതൃപ്തി കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് താഴ്ചയായ 21 ശതമാനത്തില്‍ നിന്നും 26 ശതമാനത്തിലേക്കാണ് കരകയറിയത്. കൂടാതെ ഹെല്‍ത്ത് സര്‍വ്വീസിലുള്ള അസംതൃപ്തിയില്‍ 8% കുറവും വന്നിട്ടും. 51% അസംതൃപ്തിയുമായി ഇപ്പോഴും റെക്കോര്‍ഡ് തോതിലാണെങ്കിലും എണ്ണത്തില്‍ കുറവ് വരുന്നത് ആശ്വാസമാണ്. പുതിയ കണ്ടെത്തലുകള്‍ എന്‍എച്ച്എസ് കൈവരിക്കുന്ന പുരോഗതിയുടെ തെളിവുകളായി ഉയര്‍ത്തിക്കാണിക്കുകയാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. 2024-ല്‍ ലേബര്‍ അധികാരത്തിലെത്തുമ്പോള്‍ തകര്‍ന്ന് കിടന്ന എന്‍എച്ച്എസ് ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്‍എച്ച്എസില്‍ മോശം രീതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളെ ശരിയാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍

More »

ബ്രിട്ടനില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍
വാഹന ഉടമകള്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവിലയിലൂടെ ആഘാതം ഏറ്റുവാങ്ങുകയാണ്. കൂടാതെ ഏപ്രില്‍ മാസത്തില്‍ ചാന്‍സലര്‍ പ്രഖ്യപിച്ച കാര്‍ ടാക്‌സ് വര്‍ധനവുകള്‍ കൂടി വഹിക്കേണ്ട ഗതികേട് നേരിടുന്നുമുണ്ട്. അതിനിടെ മോട്ടോറിസ്റ്റുകള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത വരുന്നു. കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ കാര്യത്തിലാണ് ആ ആശ്വാസം. രാജ്യത്തു ഇന്‍ഷുറന്‍സ് പ്രീമിയം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശരാശരി വാര്‍ഷിക പ്രീമിയം ഇപ്പോള്‍ 711 പൗണ്ടിലേക്കാണ് എത്തിയത്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കില്‍ നിന്നും 66 പൗണ്ടാണ് കുറവ് വന്നിരിക്കുന്നതെന്ന് ആറ് മില്ല്യണ്‍ ക്വട്ടേഷനുകള്‍ അടിസ്ഥാനമാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ എല്ലാ ഡ്രൈവര്‍മാര്‍ക്കും വിഷയത്തില്‍ ആശ്വാസത്തിന് വകയില്ല. പ്രായമേറിയ ഡ്രൈവര്‍മാര്‍ക്ക് പ്രീമിയം

More »

യുകെയില്‍ ഹാലിഫാക്‌സ് ബാങ്കിന്റെ 28 ശാഖകള്‍ കൂടി അടച്ചുപൂട്ടുന്നു
ലണ്ടന്‍ : യുകെയിലെ പ്രമുഖ ബാങ്കിങ് ശൃംഖലയായ ലോയ്ഡ്സ് ഗ്രൂപ്പ്, കീഴിലുള്ള ഹാലിഫാക്‌സ് ബാങ്കിന്റെ 28 ശാഖകള്‍ മേയ്, ജൂണ്‍ മാസങ്ങളിലായി അടച്ചുപൂട്ടും. ലണ്ടന്‍, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ ശാഖകളും ഇതില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ ബാങ്കിങ് വ്യാപകമായതും നേരിട്ടുള്ള ഇടപാടുകള്‍ കുറഞ്ഞതുമാണ് പ്രധാന കാരണം. ലോയ്ഡ്സ് ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. 2026-ലും 2027-ലുമായി ഹാലിഫാക്‌സിന്റെ 46 ശാഖകള്‍ കൂടി പൂട്ടാനാണ് തീരുമാനം. ലോയ്ഡ്സ്, ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡ്, ഹാലിഫാക്‌സ് എന്നിവയുള്‍പ്പെടുന്ന ഗ്രൂപ്പ് ആകെ 168 ശാഖകളാണ് വരും വര്‍ഷങ്ങളില്‍ നിര്‍ത്തലാക്കുന്നത്. 'ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ബാങ്കിങ് നടത്താനുള്ള സ്വാതന്ത്ര്യം വേണം. മുമ്പത്തേക്കാള്‍ കൂടുതല്‍ ഓപ്ഷനുകള്‍ ഇന്ന് ലഭ്യമാണ്.'-ബാങ്ക് വക്താവ് വ്യക്തമാക്കി : എന്നാല്‍ ഹൈസ്ട്രീറ്റുകളില്‍ നിന്ന്

More »

ലണ്ടനിലെ യഹൂദ സമുഹത്തിന്റെ ആംബുലന്‍സ് സേവനത്തിന് നേരെ ആക്രമണം; അന്വേഷണം ഏറ്റെടുത്ത് കൗണ്ടര്‍ ടെറര്‍
ലണ്ടനിലെ ഗോള്‍ഡേഴ്‌സ് ഗ്രീന്‍ പ്രദേശത്ത് യഹൂദ സമുദായത്തിന്റെ ആംബുലന്‍സ് സേവനത്തിന് നേരെ നടന്ന ആക്രമണത്തിന്റെ അന്വേഷണം കൗണ്ടര്‍ ടെറര്‍ പൊലീസ് ഏറ്റെടുത്തു. ഇത് യഹൂദ വിരുദ്ധ വിദ്വേഷ കുറ്റമാണെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ നാല് ആംബുലന്‍സുകള്‍ക്കാണ് അക്രമികള്‍ തീയിട്ടത്. വാഹനങ്ങളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ സ്‌ഫോടനമുണ്ടായി. സമീപ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. കറുത്ത വേഷം ധരിച്ചെത്തിയ മൂന്നുപേര്‍ തീവച്ച ശേഷം രക്ഷപ്പെടുന്ന ദൃശ്യം പുറത്തുവന്നു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രണ്ടു മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. ആളപായമില്ലെങ്കിലും കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. നശിപ്പിക്കപ്പെട്ട ആംബുലന്‍സുകള്‍ പുനസ്ഥാപിക്കാന്‍ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര സേവനം തടസ്സമാകാതിരിക്കാനുള്ള

More »

നേഷന്‍വൈഡ് അടക്കം മൂന്ന് ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി
മൂന്ന് പ്രധാന ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ യുകെയിലെ ഭവനഉടമകള്‍ക്ക് ആഘാതം. നേഷന്‍വൈഡ് തങ്ങളുടെ ഫിക്‌സ്ഡ്, ട്രാക്കര്‍ റേറ്റുകളിലുള്ള ഡീലുകള്‍ക്ക് 0.3 ശതമാനം പോയിന്റ് വര്‍ധനവാണ് ഏര്‍പ്പെടുത്തുന്നത്. ഹാലിഫാക്‌സും വിവിധ ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകളുടെ നിരക്കുകള്‍ ഇന്ന് മുതല്‍ കൂട്ടിയിട്ടു ണ്ട്. പുതിയ വര്‍ധനവോടെ നേഷന്‍വൈഡിന്റെ ഏറ്റവും കുറഞ്ഞ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് 4.2 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് ഉയരും. ഇതോടൊപ്പം 1499 പൗണ്ട് ഫീസും ഉള്‍പ്പെടും. അഞ്ച് വര്‍ഷത്തെ ഫിക്‌സഡില്‍ 4.45 ശതമാനത്തില്‍ ലഭിച്ച ഡീലുകള്‍ ഇനി 4.65 ശതമാനത്തിലാണ് ലഭിക്കുക. ഇതിനും 1499 പൗണ്ട് ഫീസ് ഉള്‍പ്പെടുന്നു. 25 വര്‍ഷക്കാലത്തെ തിരിച്ചടവുള്ള 200,000 പൗണ്ട് മോര്‍ട്ട്‌ഗേജില്‍ പ്രതിമാസം 1106 പൗണ്ടില്‍ നിന്നും 1129 പൗണ്ടിലേക്കാണ് വര്‍ധന. നേരത്തെ എച്ച്എസ്ബിസിയും

More »

ഈ വര്‍ഷം കുടുംബങ്ങളെ കാത്തിരിക്കുന്നത് ഡബിള്‍ വിലവര്‍ദ്ധന; പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്
യുകെയിലെ കുടുംബങ്ങളെ ഈ വര്‍ഷം കാത്തിരിക്കുന്നത് ഡബിള്‍ നിരക്കിലുള്ള വിലക്കയറ്റ ഭീഷണി. പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലേക്ക് വര്‍ഷത്തിന്റെ പകുതിയോടെ തന്നെ കടക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പില്‍ പറയുന്നു. 2023 നവംബറിന് ശേഷം ആദ്യമായാകും ഈ തോതില്‍ പണപ്പെരുപ്പം ഉയരുക. സിപിഐ പണപ്പെരുപ്പം 2026-ന്റെ പകുതിയില്‍ 4 ശതമാനത്തിന് മുകളിലേക്ക് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് സീനിയര്‍ ഇക്കണോമിസ്റ്റ് എഡ്വാര്‍ഡ് അലെന്‍ബൈ പറഞ്ഞു. എനര്‍ജി ബില്ലുകളിലെയും, ഫ്യൂവല്‍ ചെലവുകളുടെയും ഡബിള്‍ ആഘാതമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം ബ്രിട്ടന്റെ അടുക്കളകളെ ബാധിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. പെട്രോള്‍ വില കുത്തനെ ഉയരാനും, ഹോള്‍സെയില്‍ ഗ്യാസ് വില 19 ശതമാനമെങ്കിലും ഉയരാനും വഴിയുണ്ടെന്നാണ് അലെന്‍ബെയുടെ കണക്കുകൂട്ടല്‍. ജൂലൈയില്‍

More »

ക്രിമിനലുകളെയും പരാജയപ്പെട്ട അഭയാര്‍ത്ഥി അപേക്ഷകരെയും ഇന്ത്യയടക്കം സുരക്ഷിത നാടുകളിലേക്ക് നാടുകടത്തും
യുകെയില്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടുന്ന വിദേശികളെയും, അപേക്ഷകള്‍ പരാജയപ്പെട്ട അഭയാര്‍ത്ഥികളെയും വേഗത്തില്‍ നാടുകടത്താനുള്ള പദ്ധതിയുമായി ഹോം സെക്രട്ടറി. മനുഷ്യാവകാശ നിയമങ്ങള്‍ ഉപയോഗപ്പെടുത്തി നാടുകടത്തല്‍ തടയുന്നത് ഒഴിവാക്കാനായി അപ്പീല്‍ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ ഈ നാടുകടത്തല്‍ പൂര്‍ത്തിയാക്കാനാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ നീക്കം. അഭയാര്‍ത്ഥി അപേക്ഷകള്‍ തള്ളിയാല്‍ ഇവരെ നീക്കം ചെയ്യുകയും, സ്വന്തം നാട്ടില്‍ എത്തിയ ശേഷം മാത്രം അപ്പീല്‍ നല്‍കാനുമുള്ള പദ്ധതിയാണ് ഹോം സെക്രട്ടറി തയ്യാറാക്കുന്നത്. അപേക്ഷ തള്ളിയ അഭയാര്‍ത്ഥികളുടെ അപ്പീല്‍ ബാക്ക്‌ലോഗ് 100,000 കടന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് പദ്ധതികള്‍ കടുപ്പമാക്കുന്നത്. ഇവരില്‍ പലരെയും നികുതിദായകരുടെ ചെലവില്‍ ഹോട്ടലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അഭയാര്‍ത്ഥിത്വം പരാജയപ്പെട്ടാല്‍ ഇന്ത്യ ഉള്‍പ്പെടെ സുരക്ഷിത

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions