യു.കെ.വാര്‍ത്തകള്‍

വര്‍ധന വര്‍ഷത്തില്‍ ഒരിക്കല്‍! വാടക നിയമങ്ങള്‍ മാറുന്നു
ഇംഗ്ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വാടക നിയമങ്ങള്‍ മേയ് 1 മുതല്‍ നിലവില്‍ വരും. അകാരണമായി പുറത്താക്കല്‍ നിരോധിക്കുന്നതിന് പുറമെ ഫിക്‌സഡ് കോണ്‍ട്രാക്ടുകള്‍ ഒഴിവാക്കാനും, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വാടക വര്‍ധനയ്ക്കും നിയമം അനുശാസിക്കുന്നു. മേയ് 31-നകം വാടകക്കാര്‍ക്ക് മാറ്റങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക രേഖ കൈമാറണമെന്നാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് മുന്നില്‍ വെച്ചിട്ടുള്ള നിബന്ധന. ഇതിന് തയ്യാറാകാത്തവര്‍ക്ക് ഫൈനും നല്‍കും. ഒരു മാസത്തെ വാടക മാത്രം മുന്‍കൂറായി വാങ്ങാന്‍ പാടുള്ളുവെന്ന നിബന്ധനയും നിയമത്തിന്റെ ഭാഗമാണ്. ബെനഫിറ്റുകള്‍ ലഭിക്കുന്നവര്‍ക്കും, കുട്ടികളുണ്ടെന്ന പേരിലും വിവേചനം കാണിക്കാന്‍ പാടില്ല. ഏറെ വൈകിയാണ് റെന്റല്‍ അവകാശ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് വരുന്ന വാടകക്കാരെ തേടി

More »

കൗണ്‍സില്‍ ടാക്‌സ് മുതല്‍ വെള്ളത്തിന്റെ ബില്ല് വരെ ഏപ്രില്‍ ഉയരും; മൊബൈല്‍ , ബ്രോഡ്ബാന്‍ഡ് ഭാരവും പിന്നാലെ
യുദ്ധവും വിലക്കയറ്റവും മൂലം നട്ടം തിരിയുന്ന യുകെയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏപ്രില്‍ മാസം വലിയ ഭാരത്തിന്റേതാണ്. കൗണ്‍സില്‍ ടാക്‌സ് മുതല്‍ വെള്ളത്തിന്റെ ബില്ല് വരെ ഉയരും. ബജറ്റില്‍ പ്രഖ്യാപിക്കുന്ന ബില്ലുകള്‍ മുതല്‍ പ്രാദേശിക കൗണ്‍സിലുകള്‍ വരെ ബില്ലുകള്‍ ഉയര്‍ത്തുകയും, ഫോണ്‍ കമ്പനികള്‍ തങ്ങളുടെ കോണ്‍ട്രാക്ടുകള്‍ പുതുക്കുകയും ചെയ്യുന്ന മാസം സാധാരണക്കാരനെ സംബന്ധിച്ച് സ്വാഭാവികമായി കണക്ക് തെറ്റും. കൗണ്‍സില്‍ ടാക്‌സും, വാട്ടര്‍ ബില്ലും, മൊബൈല്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് കോണ്‍ട്രാക്ടും വരെ വില വര്‍ധനവ് പട്ടികയിലുണ്ട്. ഒപ്പം പിന്റിന്റെ വിലയും ഏപ്രില്‍ മാസം കൂടും. അതേസമയം പെന്‍ഷന്‍, ബെനഫിറ്റുകള്‍ എന്നിവ ഉയരുന്നത് ഇത് നേടുന്നവര്‍ക്ക് ആശ്വാസമാകും. ഒപ്പം എനര്‍ജി ബില്ലും തല്‍ക്കാലത്തേക്ക് താഴുന്നുണ്ട്. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ വാട്ടര്‍ ബില്ലുകള്‍ ശരാശരി 33 പൗണ്ടാണ്

More »

ഫാ. ജോസഫ് നരിക്കുഴിയച്ചന് യാത്രമൊഴിയേകാനൊരുങ്ങി യുകെ മലയാളികള്‍
യുകെയിലെ ആദ്യകാല മലയാളി വൈദികരില്‍ ഒരാളായ ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ ശവസംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 24, 25 തീയതികളില്‍ നടക്കും. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊതുദര്‍ശനവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. രാത്രി 8.30ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രാപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായുള്ള പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെടും. മാര്‍ച്ച് 25 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കുര്‍ബാനയില്‍ ബിഷപ്പ് ഡേവിഡ് ഇവന്‍സ് മുഖ്യകാര്‍മികനായിരിക്കും. കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് 4.30 വരെ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും . ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹെര്‍ബര്‍ട്ട് റോഡിലെ ഡൊമിനിയന്‍ കാര്‍ പാര്‍ക്കിന്റെ താഴത്തെ നിലയില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ രാത്രി 9.30 വരെയും ബുധനാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ

More »

മെനിഞ്ചൈറ്റിസ് വ്യാപനം; കെന്റിലെ കേസുകള്‍ കുതിയ്ക്കുന്നു, വാക്‌സിന്‍ സ്വീകരിക്കാന്‍ വന്‍തിരക്ക്
കെന്റില്‍ പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് കേസുകളില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധന. ഇപ്പോള്‍ 34 കേസുകള്‍ സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. വ്യാഴാഴ്ച 29 കേസുകളില്‍ നിന്ന സ്ഥാനത്താണ് ഈ വര്‍ധന. ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് കേസുകള്‍ കൂടുതലായി കണ്ടെത്തുന്നത്. രോഗം പിടിപെടുന്നതില്‍ ആശങ്ക വര്‍ധിച്ചതോടെ ഇവിടുത്തെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കാനായി രംഗത്ത് വരുന്നുണ്ട്. വെള്ളിയാഴ്ച ഡിമാന്‍ഡ് വര്‍ധിച്ചതോടെ ചിലരെ തിരിച്ച് അയയ്‌ക്കേണ്ടി വന്നത് ആശങ്ക വര്‍ധിക്കാനാണ് സഹായിച്ചത്. കെന്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ക്ലിനിക്കില്‍ രാവിലെ മുതല്‍ തന്നെ 500-ലേറെ പേരാണ് നിരന്നത്. 8002 വാക്‌സിനുകളാണ് നല്‍കിയതെന്ന് എന്‍എച്ച്എസ് കെന്റ് & മെഡ്‌വെ പറഞ്ഞു. 12,157 ആന്റിബയോട്ടികളും നല്‍കിയിട്ടുണ്ട്. പുതിയ കേസുകള്‍ക്കെതിരെ

More »

കൈകെട്ടിയിട്ടാല്‍ രാജി; ഭീഷണിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്
കുടിയേറ്റ നിയന്ത്രണങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശന നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ രംഗത്തെത്തിയതോടെ കടുത്ത നിലപാടുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുടെ ആവശ്യമാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. എന്നാല്‍ ഇത് നടപ്പായാല്‍ ഷബാന മഹ്മൂദ് ഹോം സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്നാണ് സൂചന. നേതൃപോരാട്ടത്തിന്റെ ഭാഗമായാണ് റെയ്‌നര്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നാണ് കരുതുന്നത്. യുകെയില്‍ സ്ഥിരതാമസത്തിന് അവകാശം ലഭിക്കാനുള്ള സമയപരിധി ഇരട്ടിയാക്കാനുള്ള നീക്കത്തിന് എതിരെയാണ് റെയ്‌നര്‍ നിലയുറപ്പിക്കുന്നത്. ഇത് വിശ്വാസലംഘനമാണെന്നാണ് റെയ്‌നറുടെ നിലപാട്. ചെങ്കോട്ട സീറ്റുകളില്‍ നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടിക്ക് പിന്തുണയേറുന്നത് തടയാനാണ് മഹ്മൂദ് നയങ്ങള്‍

More »

കീമോയ്ക്കു പകരം നാരങ്ങാ വെള്ളം! ഇന്ത്യന്‍ ഡയറ്റീഷന്റെ ലൈസന്‍സ് എന്‍എച്ച്എസ് റദ്ദാക്കി
ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്ത മരുന്നുകള്‍ ഗുരുതര രോഗികള്‍ക്ക് നിര്‍ദ്ദേശിച്ച ഇന്ത്യക്കാരിയായ ഡയറ്റീഷന്റെ ലൈസന്‍സ് എന്‍എച്ച്എസ് റദ്ദാക്കി. അപര്‍ണ ശ്രീവാസ്തവയ്ക്കാണ് ജോലി നഷ്ടമായത്. 91 വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയോട് യോഗ ചെയ്യാനും എഫ് എം കേട്ട് സമ്മര്‍ദ്ദം കുറക്കാനും ഒരു ഉരുള 32 തവണ ചവിച്ച് ഇറക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈസ്റ്റ് യോര്‍ക്ക്ഷയറിലെ ഹളിലെ ആശുപത്രിയിലാണ് അപര്‍ണ ജോലി ചെയ്തിരുന്നത്. അപര്‍ണ നല്‍കിയ അശാസ്ത്രീയ രീതികള്‍ അറിഞ്ഞ് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രോഗികള്‍ ഞെട്ടിക്കുന്ന വിവരം കൈമാറിയത്. കീമോയേക്കാള്‍ ആയിരം മടങ്ങ് ഗുണം ചെയ്യും ഒരു നാരങ്ങ പിഴിഞ്ഞ് കുടിച്ചാലെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എണീറ്റ ഉടന്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സര്‍ അകറ്റുമെന്നു ഇവര്‍ ഇമെയില്‍ വഴി രോഗിയോട് പറഞ്ഞു.

More »

യുകെ കടമെടുപ്പ് ചെലവുകള്‍ 2008ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
2008-ലെ സാമ്പത്തിക പ്രതിസന്ധികാലത്തിനുശേഷം ആദ്യമായി യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തി. അന്ന് ആഗോള തലത്തില്‍ ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയത് കടമെടുപ്പ് ചെലവുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മൂന്ന് തവണയായി പലിശ നിരക്ക് വര്‍ധന ഈ വര്‍ഷം പ്രതീക്ഷിക്കാമെന്നാണ് ധനകാര്യ വിപണികള്‍ പ്രതീക്ഷിക്കുന്നത്. ഗവണ്‍മെന്റ് കടമെടുപ്പിന് ഉപയോഗിക്കുന്ന യീല്‍ഡിന്റെ പലിശ നിരക്കുകള്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്. നിക്ഷേപകര്‍ ഗവണ്‍മെന്റ് ബോണ്ടുകള്‍ ഉപേക്ഷിക്കുന്നതും തിരിച്ചടിയാണ്. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്താനാണ് തീരുമാനിച്ചത്. ഇതോടെ 2026 വര്‍ഷത്തില്‍ മൂന്ന് പലിശ നിരക്ക് വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് വിപണി പ്രവചിക്കുന്നു.

More »

സഫോക്ക് കൗണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുകെ മലയാളി ജയാ ജോര്‍ജി
സഫോക്ക് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയായ ജയാ ജോര്‍ജി. ആദ്യമായാണ് ഏഷ്യയില്‍ നിന്നുള്ള ഒരു വനിതാ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കാഞ്ഞങ്ങാട് സ്വദേശിയും അഭിഭാഷകയുമായ ജയ ജോര്‍ജിയാണ് മലയാളിക്ക് അഭിമാനമായി മാറുന്നത്. ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ജയയ്ക്ക് പാര്‍ട്ടി സുരക്ഷിതമായ സീറ്റു തന്നെയാണ് നല്‍കിയിരിക്കുന്നത്. എന്‍എച്ച്എസില്‍ ജോലി തുടരുന്നതിനൊപ്പം സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തി വരികയാണ് ജയാ ജോര്‍ജി. ലേബര്‍ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ച ജയ പ്രാദേശികവും ദേശീയവുമായ തലത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച് ശ്രദ്ധ നേടിയിരുന്നു. നിലവില്‍ കണ്‍സര്‍വേറ്റിവ് സ്വാധീനമുള്ള പ്രദേശമായതിനാല്‍ ഈ സീറ്റ് രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ളതാണ്. കേംബ്രിഡ്ജില്‍ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ ജോര്‍ജി എബ്രഹാമിന്റെ ഭാര്യയാണ് ജയ.

More »

ജൂലൈ മുതല്‍ വൈദ്യുതി-വാതക ബില്‍ കുത്തനെ ഉയരും: വാര്‍ഷിക ചെലവ് 332 പൗണ്ട് വരെ വര്‍ധിക്കാം
യുകെയില്‍ ജൂലൈ മുതല്‍ ഗൃഹോപയോഗ വൈദ്യുതി-വാതക ചെലവ് വര്‍ഷത്തില്‍ 332 പൗണ്ട് വരെ വര്‍ധിക്കാമെന്ന മുന്നറിയിപ്പുമായി കോണ്‍വാള്‍ ഇന്‍സൈറ്റ് രംഗത്തെത്തി. നിലവില്‍ 1,641 പൗണ്ട് ആയ സാധാരണ വാര്‍ഷിക ബില്‍ 1,973 പൗണ്ട് ആയി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് . അമേരിക്ക, ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ - വാതക വില ഉയര്‍ന്നതാണ് ഈ വര്‍ധനവിന് പ്രധാന കാരണം. എന്നാല്‍ അടുത്ത മാസങ്ങളില്‍ സ്ഥിതിഗതികള്‍ അനുസരിച്ച് ഈ കണക്ക് മാറാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗൃഹോപയോഗ എനര്‍ജി നിരക്കുകള്‍ക്ക് പരമാവധി പരിധി നിശ്ചയിക്കുന്ന ഓഫ്‌ജെം മേയ് 27ന് പുതിയ ‘പ്രൈസ് ക്യാപ്’ പ്രഖ്യാപിക്കും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഹോള്‍സെയില്‍ നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത്. ഗ്യാസ്, വൈദ്യുതി യൂണിറ്റുകള്‍ക്ക് പരമാവധി നിരക്ക് നിശ്ചയിക്കുന്ന ഈ സംവിധാനം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions