യു.കെ.വാര്‍ത്തകള്‍

ചുട്ടുപൊള്ളി യുകെ: രണ്ടാം ഉഷ്ണതരംഗത്തിന് മുന്നോടിയായി ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍
യുകെയില്‍ രണ്ടാം വേനല്‍ക്കാല ഉഷ്ണതരംഗം ആരംഭിക്കുന്നതിനാല്‍, മിക്കയിടങ്ങളിലും ചൂട് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ വന്നു. ഇംഗ്ലണ്ടില്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ആംബര്‍ അലേര്‍ട്ട് ബാധകമാണ്. അതായത് വിവിധ ആരോഗ്യ സേവനങ്ങളും മുഴുവന്‍ ജനങ്ങളെയും ചൂട് ബാധിച്ചേക്കാം എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) പറയുന്നു. യോര്‍ക്ക്ഷെയറിലും ഹംബറിലും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും, ഗൗരവം കുറഞ്ഞ യെല്ലോ അലേര്‍ട്ടുകള്‍ ബാധകമാണ്, അതായത് പ്രായമായവരെയും ദുര്‍ബലരെയും ഇത് ബാധിച്ചേക്കാം. ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വാരാന്ത്യത്തില്‍ താപനില 30 ഡിഗ്രിയിലേക്ക് ഉയരുമെന്നും തിങ്കളാഴ്ച വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്ന സമയത്തു ചൂട് വര്‍ഷത്തിലെ പുതിയ ഉയരത്തിലെത്തുമെന്നും

More »

മൃതദേഹങ്ങളോട് അനാദരവ്; ഹള്ളിലെ ഫ്യൂണറല്‍ ഡയറക്ടര്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍
മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഹള്ളിലെ ഫ്യൂണറല്‍ ഡയറക്ടര്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍ ചുമത്തി. അറുപത്തി മൂന്നോളം കുറ്റങ്ങള്‍ ചാര്‍ത്തിയ ഫ്യൂണറല്‍ ഡയറക്ടര്‍ ഇന്നലെ കോടതിയില്‍ ഹാജരായി. മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. നിയമപരമായ ശവമടക്കല്‍ നിഷേധിച്ച 30 കുറ്റങ്ങളും, ഇയാളുടെ സ്ഥാപനത്തില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ചമച്ച 30 കുറ്റങ്ങളുമാണ് ഇതില്‍ പ്രധാനമായും ഉള്ളത്. ഹള്ളിലെ ലെഗസി ഇന്‍ഡിപെന്‍ഡന്റ് ഫ്യൂണറല്‍ ഡയറക്ടേഴ്സ് എന്ന സ്ഥാപനത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റോബര്‍ട്ട് ബുഷ് എന്ന 47 കാരനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നടന്നിരിക്കുന്നത് കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയിലാണ്. മനുഷ്യ

More »

ബെനഫിറ്റ് നയത്തിനെതിരെ പ്രതിഷേധം: വിമതര്‍ക്ക് മുന്നില്‍ കീഴടങ്ങി പ്രധാനമന്ത്രി
എന്തുവന്നാലും ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മനംമാറ്റം. ലേബര്‍ എംപിമാരില്‍ നിന്നും വിമതനീക്കം ശക്തമാകുകയും, പദ്ധതികള്‍ വോട്ടിനിടുമ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്ത് തോല്‍പ്പിക്കുമെന്നും ഉറപ്പായതോടെയാണ് കീര്‍ സ്റ്റാര്‍മറുടെ കീഴടങ്ങല്‍. അടുത്ത ആഴ്ച പാര്‍ലമെന്റില്‍ വിഷയം വോട്ട് ചെയ്യുമ്പോള്‍ തോല്‍വി ഉറപ്പായതോടെയാണ് പ്രധാനമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ഇതോടെ 5 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാനുള്ള നീക്കങ്ങള്‍ പാതിയിലാണ്. നേരത്തെ പ്രതീക്ഷിച്ചതിലും കുറച്ച് പണം മാത്രമാണ് ലാഭിക്കുന്നതെന്നതിനാല്‍, ഓട്ടം ബജറ്റില്‍ കൂടുതല്‍ ടാക്‌സ് റെയ്ഡിനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇളവുകള്‍ നല്‍കാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചതോടെ പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ്

More »

ഉഷ്ണതരംഗം വരുന്നു; ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി
ബ്രിട്ടനില്‍ ഉഷ്ണതരംഗത്തിന് സാധ്യത തെളിഞ്ഞതോടെ ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില 34 സെല്‍ഷ്യസ് വരെ ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കായി അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ അഞ്ച് മേഖലകള്‍ക്കായി ആംബര്‍ അലേര്‍ട്ടാണ് യുകെഎച്ച്എസ്എ പ്രഖ്യാപിച്ചിരിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ്, ലണ്ടന്‍ മേഖലകലിലാണ് ഈ സൂചന നിലവില്‍ വരിക. മഞ്ഞ ജാഗ്രത യോര്‍ക്ക്ഷയര്‍ & ഹംബര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മേഖലകളിലും നിലവിലെത്തും. വെള്ളിയാഴ്ച ഉച്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വൈകുന്നേരം 6 വരെയാണ് മുന്നറിയിപ്പിന് പ്രാബല്യം. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കാനും ഈ താപനില കാരണമാകുമെന്ന് ഗവണ്‍മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയുമായി 28

More »

ലണ്ടനില്‍ കറുത്ത വംശജയായ 15കാരിയെ വസ്ത്രം അഴിച്ചു പരിശോധിച്ച പൊലീസുകാരെ പിരിച്ചുവിട്ടു
കഞ്ചാവ് കൈവശം വച്ചതായുള്ള സംശയത്തിന്റെ പേരും പറഞ്ഞു കറുത്തവംശജയായ 15 വയസ്സുകാരിയെ വസ്ത്രമഴിച്ച് പരിശോധിച്ച രണ്ട് മെറ്റ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവരുടെ ഭാഗത്തു നിന്ന് ഗുരുതരമായ മോശം പെരുമാറ്റം ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടി. 2020 -ല്‍ ഈസ്റ്റ് ലണ്ടനിലെ ഹാക്ക്നിയിലെ ഒരു സ്കൂളില്‍ ആണ് സംഭവം നടന്നത്. കറുത്ത വര്‍ഗക്കാരിയായ പെണ്‍കുട്ടിയെ പിസിമാരായ ക്രിസ്റ്റീന ലിംഗെ, വിക്ടോറിയ വ്രേ, റാഫാല്‍ ഷ്മിഡിന്‍സ്കി എന്നിവര്‍ ആയിരുന്നു വസ്ത്രമഴിച്ച് പരിശോധിച്ചത്. 2022-ല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്, സ്കോട്ട്ലന്‍ഡ് യാര്‍ഡ് ക്ഷമാപണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണര്‍ ഡാം റേച്ചല്‍ ഡി സൂസ ഈ കേസിനെ ഞെട്ടിപ്പിക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. പെണ്‍കുട്ടി കഞ്ചാവ് കൈവശം വച്ചിട്ടുണ്ടെന്ന് പിസിമാരായ ലിംഗെ, വ്രേ, ഷ്മിഡിന്‍സ്കി എന്നിവര്‍ക്ക് വിവരം

More »

ലണ്ടനിലെ ഇന്ത്യന്‍ വംശജയായ മൂന്ന് വയസുകാരിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ജീന്‍ തെറാപ്പി
ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലായി ബ്രിട്ടനിലെ ഇന്ത്യന്‍ വംശജയായ മൂന്ന് വയസ്സുകാരി ജീന്‍ തെറാപ്പിക്ക് വിധേയയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. ജീവനു ഭീഷണിയായേക്കാവുന്ന, പരമ്പരാഗത തകരാറുകള്‍ പരിഹരിക്കുന്നതിനാണ് ഈ ചികിത്സ. പടിഞ്ഞാറന്‍ ലണ്ടനിലെ ഹായെസിലുള്ള ഗുര്‍മീത് കൗര്‍ എന്ന മൂന്ന് വയസ്സുകാരിയാണ് അരോമാറ്റിക് 1 അമിനോ ആസിഡ് ഡീകാര്‍ബോക്സിലേസ് (എ എ ഡി സി) കുറവിനുള്ള ചികിത്സയ്ക്ക് വിധേയായത്. കുട്ടികളുടെ ശാരീരികവും, മാനസികവും, പെരുമാറ്റപരവുമായ വികാസത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു അവസ്ഥയാണിത്. എ എ ഡി സി അവസ്ഥയുള്ള കുട്ടികള്‍ക്ക് ശരീരത്തിന്റെ അടിസ്ഥാന നിയന്ത്രണങ്ങള്‍ പോലും നഷ്ടമായേക്കാം. തലയുടെ ചലനം, രക്ത സമ്മര്‍ദ്ദ നിയന്ത്രണം, ഹൃദയമിടിപ്പ് നിരക്ക് എന്നിവയെയൊക്കെ ഇത് ബാധിക്കും. വെറും ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് ഗുര്‍മീതിന് ഈ അവസ്ഥയുണ്ടെന്ന് കണ്ടെത്തിയത്. ഇത് കുട്ടിയുടെ കുടുംബത്തിന് കടുത്ത

More »

14 കാരനെ സമുറായി വാളുകൊണ്ട് കൊലപ്പെടുത്തി; യുവാവിന് ജീവപര്യന്തം വിധിച്ച് യുകെ കോടതി
കഴിഞ്ഞ വര്‍ഷം ഹൈനോള്‍ട്ടില്‍ 14 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഡാനിയേല്‍ അന്‍ജോറിനെ സമുറായി വാളുകൊണ്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. 37 കാരനായ പ്രതി മാര്‍ക്കസ് മോണ്‍സോയ്‌ക്കെതിരെ കൊലപാതക ശ്രമം, പരിക്കേല്‍പ്പിക്കല്‍, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വിചാരണയ്ക്ക് പിന്നാലെ ജീവപര്യന്തം തടവു ലഭിക്കുമെന്ന് ജഡ്ജി വിധിച്ചു. 2024 ഏപ്രില്‍ 30ന് രാവിലെ 6.45ന് പ്രതി 33 വയസുള്ള കാല്‍നട യാത്രക്കാരന്റെ ഇടയിലേക്ക് വാന്‍ ഓടിച്ചുകയറ്റുകയും അയാളെ പിന്തുടര്‍ന്ന് കഴുത്തില്‍ വെട്ടിക്കൊല്ലുകയും ചെയ്തു. പിന്നീട് സ്‌കൂള്‍ പി ഇ കിറ്റും ഹെഡ് ഫോണുകളും ധരിച്ച് താന്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ സ്ട്രീറ്റിലൂടെ നടക്കുകയായിരുന്ന ഡാനിയേലിലേക്ക് പ്രതി ആക്രമണം തിരിച്ചു. ഇതിന് ശേഷം കാനിംഗ് ടൗണില്‍ പ്രതി ദമ്പതികളും അവരുടെ നാലു വയസുകാരി മകളും താമസിക്കുന്ന വീട്ടില്‍ കയറി. ഇവര്‍

More »

കൗണ്‍സില്‍ ടാക്‌സ് അടയ്ക്കാന്‍ ബുദ്ധിമുട്ടി ജനങ്ങള്‍; കുടിശ്ശിക 8.3 ബില്ല്യണ്‍ പൗണ്ട്
കൗണ്‍സിലുകള്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ച് മുന്നോട്ടു പോവുമ്പോള്‍ ഇത് ജനങ്ങള്‍ക്ക് കനത്ത ഭാരമാണ് സമ്മാനിക്കുന്നത്. ഇതിനകം തന്നെ അടയ്ക്കാത്ത കൗണ്‍സില്‍ ടാക്‌സിന്റെ വലുപ്പം 8.3 ബില്ല്യണ്‍ പൗണ്ടില്‍ എത്തിയെന്നാണ് വീടുകള്‍ക്കുള്ള മുന്നറിയിപ്പ് വരുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ കൗണ്‍സില്‍ ബില്‍ അടയ്ക്കാത്തവരുടെ എണ്ണ ലക്ഷക്കണക്കിന് വരുമെന്നാണ് ഏറ്റവും പുതിയ ഗവണ്‍മെന്റ് ഡാറ്റ വ്യക്തമാക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെ ഇംഗ്ലണ്ടിലെ കുടുംബങ്ങള്‍ വരുത്തിവെച്ചിട്ടുള്ള കടം 6.2 ബില്ല്യണ്‍ പൗണ്ടാണെന്ന് ചാരിറ്റി ഡെബ്റ്റ് ജസ്റ്റിസ് നടത്തിയ പരിശോധന വ്യക്തമാക്കുന്നു. സ്‌കോട്ടിഷ് കുടുംബങ്ങള്‍ 1.5 ബില്ല്യണ്‍ പൗണ്ടും, വെയില്‍സില്‍ 160 മില്ല്യണ്‍ പൗണ്ടും കൗണ്‍സില്‍ ടാക്‌സ് ഇനത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ കൗണ്‍സില്‍

More »

ഏഴുവയസുള്ള മലയാളി ബാലന്‍ യുകെ യില്‍ പനി ബാധിച്ചു മരിച്ചു; വേദനയോടെ മലയാളി സമൂഹം
യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി ഏഴുവയ്സുകാരന്റെ വിയോഗം. ഏഴുവയസുള്ള മലയാളി ബാലന്‍ ആണ് പനി ബാധിച്ചു മരിച്ചത്. ആലപ്പുഴ സ്വദേശികളുടെ മകനായ റൂഫസ് കുര്യന്‍ (7) ആണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞത്. ഈ മാസം 24ന് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിക്ക് പനി ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരക്ക് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ ആശുപത്രിയിലെത്തി പത്തു മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. കുര്യന്‍ വര്‍ഗീസും ഷിജി തോമസും ആണ് റൂഫ്‌സിന്റെ മാതാപിതാക്കള്‍. ഏക സഹോദരന്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫില്‍ നിന്നും ഒന്നരവര്‍ഷം മുമ്പാണ് കുര്യനും കുടുംബവും യുകെയിലെത്തിയത്. സംസ്‌കാരം പിന്നീട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions