യു.കെ.വാര്‍ത്തകള്‍

മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അപകടകാരി! വേഗത്തില്‍ പകരുന്ന നിലയിലേക്ക് രൂപമാറ്റം സംഭവിച്ചതായി മുന്നറിയിപ്പ്
കെന്റില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ മാരകമായ മെനിഞ്ചൈറ്റിസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗം അതിവേഗം പടരുന്ന തരത്തില്‍ സ്‌ട്രെയിന് രൂപമാറ്റം വന്നതായുള്ള ആശങ്കകളാണ് ഇതിലേക്ക് നയിക്കുന്നത്. ഇപ്പോള്‍ പടരുന്ന മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അതിവേഗം ആളുകള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുന്ന തരത്തില്‍ രൂപമാറ്റം വന്നിട്ടുണ്ടോയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നത്. രോഗം രാജ്യത്ത് നിലയുറപ്പിച്ച് നില്‍ക്കുമെന്ന ആശങ്കയാണ് ഇതോടെ പടരുന്നത്. ഇതിനകം 27 കേസുകളാണ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുള്ളത്. 15 സ്ഥിരീകരിച്ച കേസുകളില്‍ ഒന്‍പതും മെനിഞ്ചൈറ്റിസ് ബി'യുമായി ബന്ധപ്പെട്ടുള്ളതാണ്. മുന്‍പത്തെ അപേക്ഷിച്ച് വേഗത്തില്‍ രോഗം പടരാന്‍ ഇടയാക്കുന്ന വിധത്തില്‍ സ്‌ട്രെയിന്‍ രൂപം മാറിയിട്ടുണ്ടോയെന്നാണ് ശാസ്ത്രജ്ഞര്‍

More »

സുനകിന്റെ റുവാണ്ട പദ്ധതി പരാജയപ്പെട്ടതോടെ വന്‍ നഷ്ടപരിഹാരം തേടി രംഗത്ത്
അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ബ്രിട്ടന്റെ വിവാദമായ 'റുവാണ്ട പദ്ധതി' പരാജയപ്പെട്ടതിനെ തുടര്‍ന്ന്, 100 ദശലക്ഷം പൗണ്ടിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ട് റുവാണ്ട രംഗത്ത്. മുന്‍ പ്രധാനമന്ത്രി റിഷി സുനകിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് പിന്നീട് റദ്ദാക്കപ്പെട്ടത്. 2024ല്‍ അധികാരത്തിലെത്തിയ കീര്‍ സ്റ്റര്‍മര്‍ ലേബര്‍ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കിയതോടെ, കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഹേഗില്‍ റുവാണ്ട ബ്രിട്ടനെതിരെ പരാതി നല്‍കി. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി പ്രത്യേക കോടതികളും താമസ സൗകര്യങ്ങളും ഒരുക്കാന്‍ വന്‍ തുക ചെലവഴിച്ചതായി റുവാണ്ടന്‍ ജസ്റ്റിസ് മന്ത്രി ഇമ്മാന്യുവല്‍ കോടതിയെ അറിയിച്ചു. പദ്ധതി റദ്ദാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും റുവാണ്ട ആരോപിച്ചു. അതേസമയം, നഷ്ടപരിഹാരം

More »

ലണ്ടനില്‍ പൊതുസ്ഥലത്ത് പാന്‍മസാല ചവച്ച്തുപ്പിയ 2 ഇന്ത്യക്കാര്‍ക്ക് 1.72 ലക്ഷം രൂപ പിഴ
ലണ്ടന്‍ : പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് ലണ്ടനിലെ ബ്രെന്റില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. എഡ്ജ്വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാര്‍ ഭദ്രേ പട്ടേല്‍, റുയിസ്ലിപിലെ ഹിതേഷ് പട്ടേല്‍ എന്നിവര്‍ക്ക് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്. ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും നൂറുപൗണ്ട് വീതം (ഏകദേശം 12,371 രൂപ) പിഴ ചുമത്തിയിരുന്നെങ്കിലും, അവര്‍ അത് അടച്ചില്ല. ഇതോടെയാണ് പിഴത്തുക കൂട്ടിയത്. എഡ്ജ്വെയറിലെ കിങ്സ്ബറി റോഡിലെ മെട്രോ സ്റ്റേഷനു സമീപം പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് പട്ടേലിന് 2025 ജൂണില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മജിസ്ട്രേറ്റ് കോടതി നൂറുപൗണ്ട് പിഴ ചുമത്തിയത്. എന്നാല്‍, അദ്ദേഹം കോടതിയില്‍ ഹാജരാകുകയോ പിഴ അടയ്ക്കുകയോ ചെയ്തില്ല. വെംബ്ലി ഹില്‍ റോഡില്‍ പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് ഹിതേഷ് പട്ടേലിനും സമാനമായ പിഴ ചുമത്തിയത്. ബ്രെന്റ്

More »

പണപ്പെരുപ്പം കുതിക്കുന്നു; ഈ വര്‍ഷം പലിശ ഉയരും; മോര്‍ട്ട്‌ഗേജ് കാരെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി
ലണ്ടന്‍ : ഇറാന്‍-ഇസ്രയേല്‍, അമേരിക്ക യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമ്പോള്‍ യുകെയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താനൊരുങ്ങുന്നതോടെ മോര്‍ട്ട്ഗേജ് വായ്പയെടുത്തവര്‍ കനത്ത തിരിച്ചടി നേരിടും. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് തവണയെങ്കിലും പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെ ശരാശരി ഒരു കുടുംബത്തിന് മാസം തോറും വന്‍തുക അധികമായി കണ്ടെത്തേണ്ടി വരും. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എണ്ണ, വാതക വിലകള്‍ കുതിച്ചുയരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജൂലൈ മാസത്തോടെ ഊര്‍ജ്ജ നിരക്കുകള്‍ അഞ്ചിലൊന്ന് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് എത്തിച്ചേക്കാന്‍ കാരണമാകും. വരും മാസങ്ങളില്‍ വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ 22

More »

മെനിഞ്ചൈറ്റിസ് കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലേക്കും പടര്‍ന്നു; കാന്റര്‍ബറിയില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍
യുകെയില്‍ രണ്ട് പേരുടെ ജീവനെടുത്ത് പടര്‍ന്ന് പിടിക്കുന്ന മെനിഞ്ചൈറ്റിസ് പകര്‍ച്ചവ്യാധി കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലും സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റി വെളിപ്പെടുത്തി. ഈ വ്യക്തിക്ക് വളരെ കുറച്ച് പേരുമായാണ് ബന്ധമുണ്ടായിരുന്നതെന്നും, ഇവര്‍ക്ക് ജാഗ്രതയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കാമെന്നും യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ചു. കാന്റര്‍ബറിയിലെ ക്ലബ് കെമിസ്ട്രി തന്നെയാണ് പുതിയ കേസുകളുടെയും ഉത്ഭവകേന്ദ്രം. മാര്‍ച്ച് 5, 6, 7 തീയതികളില്‍ ഇവിടെ എത്തിയവര്‍ക്കാണ് രോഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. കെന്റ് യൂമിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും, ഫേവര്‍ഷാം ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് രോഗത്തെ തുടര്‍ന്ന്

More »

അടുത്ത ആഴ്ച നിശ്ചയിച്ചിരുന്ന രണ്ട് 24 മണിക്കൂര്‍ ട്യൂബ് പണിമുടക്കുകള്‍ പിന്‍വലിച്ചു
ജോലി സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ഡ്രൈവര്‍മാര്‍ അടുത്ത ആഴ്ച നടത്താനിരുന്ന രണ്ട് 24 മണിക്കൂര്‍ പണിമുടക്കുകള്‍ പിന്‍വലിച്ചതായി ആര്‍എം‌ടി യൂണിയന്‍ പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍ വാക്ക്‌ഔട്ടുകള്‍ തുടരും, ഇത് യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കും. മാര്‍ച്ച് 24, 26 തീയതികളില്‍ ഉച്ചയ്ക്ക് യൂണിയന്‍ അംഗങ്ങള്‍ പണിമുടക്കാന്‍ തീരുമാനിച്ചിരുന്നു. ഏപ്രില്‍ 21, 23 തീയതികളിലും മെയ് 19, 21 തീയതികളിലും മറ്റ് ആസൂത്രിത പണിമുടക്കുകള്‍ നടക്കാനിരിക്കുകയാണ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പണിമുടക്ക് പിന്‍വലിച്ചതിനെ 'ലണ്ടന്‍ നിവാസികള്‍ക്കും ബിസിനസുകള്‍ക്കും സന്ദര്‍ശകര്‍ക്കും നല്ല വാര്‍ത്ത' എന്ന് വിശേഷിപ്പിച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു : 'ചര്‍ച്ചകള്‍ ക്രിയാത്മകമായി നടന്നതിലും ഇരുപക്ഷവും ഒരു പരിഹാരത്തിനായി തുടര്‍ന്നും

More »

യുകെയില്‍ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് അപേക്ഷയുടെ ചെലവ് 100 പൗണ്ട്‌ കടക്കും
യുകെയില്‍ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷാ ഫീസ് ആദ്യമായി 100 പൗണ്ട്‌ കടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, യുകെയിലെ മുതിര്‍ന്നവരുടെ ചാര്‍ജ് 94.50 പൗണ്ടില്‍ നിന്ന് 102 പൗണ്ടായും കുട്ടികള്‍ക്ക് 61.50 പൗണ്ട് എന്നത് 66.50 പൗണ്ടായും ഉയരും. 8% വര്‍ധനവ് 'ഉപയോഗിക്കുന്നവരിലൂടെ അതിന്റെ ചെലവുകള്‍ നിറവേറ്റുന്ന ഒരു സംവിധാനത്തിലേക്ക് നീങ്ങാന്‍' സഹായിക്കുമെന്നും നികുതിദായകരെ കുറച്ചുമാത്രം ആശ്രയിക്കുമെന്നും ഹോം ഓഫീസ് അറിയിച്ചു. പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വിധേയമായി ഏപ്രില്‍ 8 ന് പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്കുകളില്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതികള്‍ പ്രകാരം, യുകെയില്‍ തപാല്‍ വഴി അപേക്ഷിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഫീസ് 107 പൗണ്ടില്‍ നിന്ന് 115.50 പൗണ്ട് ആയും കുട്ടികള്‍ക്ക് 74 പൗണ്ട് മുതല്‍ 80 പൗണ്ട് ആയും ഉയരാം. ഒരു ദിവസത്തെ പ്രീമിയം സേവന രീതിക്ക്, വില

More »

കന്നുകാലികളെ നായ ആക്രമിച്ചാല്‍ ഉടമകള്‍ക്ക് പരിധിയില്ലാത്ത പിഴ; ഇംഗ്ലണ്ടിലും വെയില്‍സിലും കര്‍ശന നിയമം
ഇംഗ്ലണ്ടിലും വെയില്‍സിലും കന്നുകാലികളെ ആക്രമിക്കുന്ന നായകളുടെ ഉടമസ്ഥര്‍ക്ക് ഇനി കര്‍ശന ശിക്ഷ . പുതുക്കിയ നിയമപ്രകാരം ഇത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ നായ ഉടമകള്‍ക്ക് പരിധിയില്ലാത്ത പരമാവധി പിഴ ശിക്ഷ ലഭിക്കാം. കൂടാതെ അപകടകാരികളായ നായകളെ പോലീസ് പിടിച്ചെടുക്കാനും, ഡി.എന്‍.എ പരിശോധനകള്‍ നടത്താനും അധികാരം നല്‍കുന്നുണ്ട്. പഴയ ലൈവ്‌സ്റ്റോക്ക് നിയമത്തില്‍ ഉണ്ടായിരുന്ന പരിമിതികള്‍ മാറ്റിയാണ് ഈ നിയമം നടപ്പിലാക്കുന്നത്. 2025-ല്‍ ഏകദേശം 2 മില്യണ്‍ പൗണ്ട് മൂല്യമുള്ള കന്നുകാലികള്‍ നായ ആക്രമണത്തില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഒരൊറ്റ സംഭവത്തില്‍ 35-ഓളം ആടുകളും കുഞ്ഞാടുകളും നഷ്ടപ്പെട്ടതായി സോമര്‍സെറ്റിലെ ഒരു കര്‍ഷകനായ ജോഷ്വ ഗേ പറഞ്ഞു. പുതിയ നിയമപ്രകാരം റോഡുകളിലും പൊതുപാതകളിലും സംഭവിക്കുന്ന ഇത്തരം ആക്രമണങ്ങളുടെ പേരില്‍

More »

ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
ദയാവധം നിയമവിധേയമാക്കുന്ന 'അസിസ്റ്റഡ് ഡൈയിംഗ് ഫോര്‍ ടെര്‍മിനലി ഇല്‍ അഡള്‍ട്ട്‌സ് (സ്‌കോട്ട്‌ലാന്‍ഡ്) ബില്‍ 57 ന് എതിരെ 69 വോട്ടുകള്‍ക്ക് സ്‌കോട്ടിഷ് പാര്‍ലമെന്റ് തള്ളി. താന്‍ വോട്ടിംഗില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി നീല്‍ ഗ്രേ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലിന്മേല്‍ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ എം പിമാര്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഔദ്യോഗിക നിലപാട് എടുത്തിരുന്നില്ല. ഇത് മൂന്നാം തവണയാണ് ദയാവധ നില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പരാജയപ്പെടുന്നത്. നേരത്തേ മരണമടഞ്ഞ മാര്‍ഗോ മാക്‌ഡൊണാള്‍ഡും സ്‌കോട്ടിഷ് ഗ്രീന്‍ പാര്‍ട്ടിയുടെ സഹനേതാവ് പാട്രിക്ക് ഹാര്‍വിയും ഈ ബില്‍ അവതരിപ്പിച്ചപ്പോഴും അത് തള്ളിക്കളഞ്ഞിരുന്നു. ലിബറല്‍ ഡെമോക്രാറ്റ് എം പി ജെറെമി പുര്‍വിസ് 2004 ല്‍ ഈ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions