യു.കെ.വാര്‍ത്തകള്‍

മാനസിക പ്രശ്‌നമുള്ളവരെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നു ആരോഗ്യ പ്രവര്‍ത്തകരുടെ യൂണിയന്‍
മാനസിക ബുദ്ധിമുട്ട് മൂലം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ എന്‍എച്ച്എസ് ജീവനക്കാര്‍ തന്നെ നിയന്ത്രിച്ച്, തടങ്കലില്‍ ആക്കണമെന്ന പുതിയ പദ്ധതിക്കെതിരെ ആരോഗ്യ പ്രവര്‍ത്തകരുടെ യൂണിയന്‍. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ പൊലീസ് സെല്ലില്‍ നിന്ന് മാറ്റി എന്‍എച്ച്എസ് ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണത്തിലാക്കിയുള്ള മാറ്റങ്ങള്‍ തെരേസ മേ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ അക്രമാസക്തരാകുന്നുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്. അപകട സാധ്യത കണക്കിലെടുത്ത് പൊലീസ് സാന്നിധ്യമുണ്ടാകണമെന്നാണ് റോയല്‍ കോളജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, റോയല്‍ കോളജ് ഓഫ് നഴ്‌സിങ്, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എട്ടു സംഘടനകള്‍ ആവശ്യപ്പെടുന്നത്. പലപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന

More »

എന്‍എച്ച്എസിലെ ജോലികളില്‍ സ്വദേശി ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന ലഭ്യമാക്കാന്‍ ലേബര്‍ പദ്ധതി
എന്‍എച്ച്എസ് ജോലികളില്‍ വിദേശികളെ മറികടന്ന് ബ്രിട്ടനില്‍ പരിശീലനം നേടിയ തദ്ദേശീയ ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ലേബര്‍ പദ്ധതി. യുകെയിലെ നികുതിദായകരുടെ പണം നിക്ഷേപിച്ച് പഠിപ്പിച്ചെടുത്ത ഡോക്ടര്‍മാര്‍ക്ക് അപേക്ഷകരില്‍ മുന്‍ഗണന വേണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് താല്‍പര്യപ്പെടുന്നത്. 10 വര്‍ഷത്തെ ലേബര്‍ ഹെല്‍ത്ത് പ്ലാന്‍ ചോര്‍ന്നതില്‍ നിന്നുമാണ് എന്‍എച്ച്എസിനെ പരിഷ്‌കരിക്കുന്നതിനൊപ്പം പരിശീലനം നേടിയ ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കാനും നീക്കം നടക്കുന്നത്. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം എന്‍എച്ച്എസ് സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ജോലികള്‍ വിദേശ ഡോക്ടര്‍മാര്‍ക്ക് തുറന്ന് നല്‍കിയത് നിര്‍ത്തലാക്കാന്‍ ലേബര്‍ തയ്യാറാകുമെന്നാണ് വിവരം. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ഈ നീക്കം അനുകൂല നിലപാട് സൃഷ്ടിക്കുമെന്നാണ്

More »

60 കാരന്‍ ബോറിസിനും 37 കാരിയ്ക്കും നാലാമത്തെ കുട്ടി പിറന്നു
അടുത്തമാസം അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കാനായിരിക്കുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഭാര്യ കാരി ജോണ്‍സനും ഒരു പെണ്‍കുട്ടി പിറന്നു. ഇത് അവരുടെ നാലാമത്തെ കുട്ടിയാണ്. ദമ്പതികള്‍ പങ്കിട്ട ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ തന്റെ മകള്‍ പോപ്പി എലിസ ജോസഫിന്‍ ജോണ്‍സന്റെ ചിത്രം പങ്കുവെച്ചു. മെയ് 21 നാണ് തങ്ങള്‍ക്ക് കുഞ്ഞു ജനിച്ചതെന്നും അവളെ ലോകത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും ദമ്പതികള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 2021 മെയ് മാസത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് വില്‍ഫ്രഡ്, റോമി, ഫ്രാങ്ക് എന്നീ മൂന്ന് കുട്ടികളുണ്ട്. കോവിഡ്-19 പ്രതിസന്ധിയുടെ ആദ്യ മാസങ്ങളില്‍ 2020 ഏപ്രിലില്‍ ആണ് ദമ്പതികള്‍ക്ക് ആദ്യത്തെ കുട്ടി വില്‍ഫ്രഡ് ജനിച്ചത്. 60 കാരനായ ജോണ്‍സണിന് മുന്‍ ഭാര്യയും അഭിഭാഷകയുമായ മറീന വീലറില്‍ നാല് കുട്ടികളും, ആര്‍ട്ട് കണ്‍സള്‍ട്ടന്റായ ഹെലന്‍

More »

ലണ്ടനില്‍ വീടിന് തീപിടിച്ച് അമ്മയും മൂന്ന് മക്കളും കൊല്ലപ്പെട്ടു. 41 കാരന്‍ അറസ്റ്റില്‍
നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ സ്റ്റോണ്‍ബ്രിഡ്ജിലുള്ള ടില്ലറ്റ് ക്ലോസില്‍ വീടിനുണ്ടായ തീപിടിത്തത്തില്‍ അമ്മയും മൂന്നു മക്കളും മരിച്ചു. 43 വയസ്സുള്ള അമ്മയ്ക്കും 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയ്ക്കും എട്ടും, നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ശനിയാഴ്ച പുലര്‍ച്ചെ 1 :20 ഓടെയുണ്ടായ തീപിടുത്തത്തില്‍ വീട് കത്തിനശിക്കുകയും ചെയ്‌തു. കൊലപാതകക്കുറ്റം ചുമത്തി സംഭവസ്ഥലത്ത് നിന്ന് 41 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. 70 വയസ്സുള്ള ഒരു സ്ത്രീയെയും ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവരുടെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മറ്റ് രണ്ട് കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടില്ലറ്റ് ക്ലോസിലെ മാരകമായ തീപിടുത്തത്തില്‍ ബ്രെന്റ് ഈസ്റ്റിലെ പ്രാദേശിക എംപി ഡോണ്‍

More »

എന്‍എച്ച്എസ് സമരങ്ങള്‍ ഉറപ്പായി; ശമ്പളവര്‍ധന പോരെന്ന് ഡോക്ടര്‍മാരും ആര്‍ സിഎനും
ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് സമരങ്ങളുടെ വേലിയേറ്റമാവും ഇനി വരുക. ഡോക്ടര്‍മാരും ആര്‍ സിഎനും ചെറിയ ശമ്പള വര്‍ധനയ്ക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ഈ വര്‍ഷത്തേക്ക് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിച്ച 5.4 ശതമാനം വര്‍ധന വളരെ അപര്യാപ്തമാണെന്ന് വിധിയെഴുതിയ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഡോക്ടര്‍മാരേക്കാള്‍ ഏറെ കുറവ് ശമ്പളം ലഭിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കേവലം 3.6% വര്‍ധനവാണ് ഓഫര്‍ ചെയ്തത്. 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ തോതില്‍ ചെറിയ വര്‍ധന നല്‍കിയത് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നഴ്‌സുമാരേക്കാള്‍ കൂടുതല്‍ വര്‍ദ്ധന ഡോക്ടര്‍മാര്‍ക്ക് ഓഫര്‍ ചെയ്തതിനെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വിമര്‍ശിച്ചു. അധ്യാപകര്‍ക്ക് ഓഫര്‍ ചെയ്ത 4% വര്‍ദ്ധന പോരെന്നാണ് ടീച്ചിംഗ് യൂണിയനുകളുടെ നിലപാട്. എന്നാല്‍

More »

ടീനയുടെ പൊതുദര്‍ശനം മെയ് 28ന് സെന്റ്: ജോസഫ് ബെര്‍സലേം പള്ളിയില്‍
കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അന്തരിച്ച ടീനയുടെ പൊതുദര്‍ശനം മെയ് 28 ബുധനാഴ്ച സെന്റ് : ജോസഫ് ബെര്‍സലേം പള്ളിയില്‍. ടീന താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അവസാനമായി ഒരു നോക്കുകാണാനായി ദേവാലയത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും പൊതുദര്‍ശനത്തിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9 :30 മുതല്‍ 12 :30 വരെ ടീനക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ടീനയുടെ ആത്മശാന്തിക്കായി വിശുദ്ധകുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കുന്നു. ദേവാലയത്തിന്റെ വിലാസം St Joseph's Church, Burslem, ST6 4BB ഫ്യൂണറല്‍ ഡയറക്ടറേറ്റ് ഏറ്റെടുത്ത ടീനയുടെ മൃതദേഹം മരണ സര്‍ട്ടിഫിക്കറ്റ് കൗണ്‍സിലില്‍നിന്നും ലഭിക്കുന്നതനുസരിച്ച് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിക്കും. 2023 ഒക്ടോബറിലാണ് ടീന

More »

മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സറില്‍ സൈബര്‍ ആക്രമണം; 300 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക തിരിച്ചടി
മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ 300 മില്യണ്‍ പൗണ്ടിന്റെ സൈബര്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സൈബര്‍ ആക്രമണത്തിന് കാരണമായോ എന്ന ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി ടിസിഎസ് എം ആന്‍ഡ് എസിന് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ഹാക്കര്‍മാര്‍ മൂന്നാം കക്ഷി വഴിയാണ് തങ്ങളുടെ സിസ്റ്റത്തില്‍ കയറിയതെന്ന് എം ആന്‍ഡ് എസ് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ടിസിഎസ് ആഭ്യന്തര അന്വേഷണം എപ്പോള്‍ ആരംഭിച്ചെന്ന് വ്യക്തമല്ല. മാസാവസാനത്തോടെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ അവസാനം മുതല്‍ സൈബര്‍ ആക്രമണത്തില്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ വെബ് സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വരും

More »

12 കാരി മകളെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത അമ്മ അറസ്റ്റില്‍; കാരണം വിചിത്രം!
കേരളത്തില്‍ പിഞ്ചുമക്കളെ പുഴയിലും കടലിലും എറിഞ്ഞു കൊല്ലുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ യുകെയില്‍ 12 വയസുള്ള മകളെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത അമ്മ അറസ്റ്റില്‍. മകളെ കൊല്ലാനുള്ള പ്രേരണയാണ് വിരോധാഭാസം. 12 വയസ്സു മാത്രമുള്ള മകളെ തര്‍ക്കിക്കുന്ന പേരില്‍ കൊലപ്പെടുത്താനായിരുന്നു അമ്മ തീരുമാനിച്ചത്. അമ്മ പൊലീസ് കസ്റ്റഡിയിലാണ്. ചെല്യാബിന്‍സ്‌ക് പ്രദേശത്തെ നദിയില്‍ മകളെ മുക്കി കൊല്ലാന്‍ പരിചാരകന് 930 പൗണ്ട് ഓഫറും ചെയ്തു. അമ്മ തന്നെ കൊല്ലാന്‍ പണം വാഗ്ദാനം ചെയ്തത് കുട്ടി കേട്ടിരുന്നു. തര്‍ക്കിക്കുന്നതു മൂലം ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 46 കാരിയായ സ്വെറ്റ്‌ലാന മകളുടെ സ്വഭാവം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ് 36 കാരനായ പരിചാരകനെ ഏല്‍പ്പിക്കുകയായിരുന്നു. മകളെ പുറത്തുകൊണ്ടുപോകണമെന്നും നദിയില്‍ മുക്കി കൊല്ലണമെന്നുമായിരുന്നു നിര്‍ദ്ദേശം. കുട്ടി ഭയന്നാണ് ഇയാള്‍ക്കൊപ്പം പോയത്. ഏതായാലും മനസാക്ഷിയുള്ള

More »

സര്‍ക്കാര്‍ പദ്ധതി 43,000 ക്രിമിനലുകളെ ജയില്‍ശിക്ഷയില്‍ നിന്നും 'രക്ഷപ്പെടുത്തും'; കൊലയാളികളും, ബലാത്സംഗ പ്രതികളും പുറത്തിറങ്ങും!
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ പ്രതികളുടെ എണ്ണമേറുന്നതിന് പിന്നാലെ അവരെ നേരത്തെ പുറത്തിറക്കുന്നതിനുള്ള പദ്ധതി കൊലയാളികളും, ബലാത്സംഗ പ്രതികളും അടക്കം പുറത്തിറങ്ങാന്‍ വഴിയൊരുക്കും. ശിക്ഷാവിധികള്‍ ഇളവ് ചെയ്ത് നല്‍കാനുള്ള ലേബര്‍ ഗവണ്‍മെന്റിന്റെ പദ്ധതികള്‍ വര്‍ഷത്തില്‍ 43,000 ക്രിമിനലുകളെ ജയില്‍ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വെറും താക്കീത് മാത്രം നേടി ഇവര്‍ കോടതികളില്‍ നിന്നും സ്വതന്ത്രമായി പുറത്തുവരുമെന്നത് ഭീതിജനകമായ അവസ്ഥയാണ്. ബലാത്സംഗ കുറ്റവാളികളും, കൊലയാളികളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലുകളില്‍ നിന്നും പുറത്തുവരാനുള്ള അവസരമാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതികള്‍ വഴിവെയ്ക്കുന്നത്. സെന്റന്‍സിംഗ് റിവ്യൂ റിപ്പോര്‍ട്ട് ലഭിച്ചതോടെ മഹ്മൂദ് ഇതിലെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതായാണ് സൂചന. പുതിയ പദ്ധതികള്‍ പ്രകാരം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions