യു.കെ.വാര്‍ത്തകള്‍

യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
ട്രംപ് തുടക്കമിട്ട ഇറാന്‍ യുദ്ധം മൂലം പുതിയ ഹോം ലോണുകള്‍ എടുക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് എട്ടിന്റെ പണി! പുതിയ ഹോം ലോണുകള്‍ എടുക്കുന്നവര്‍ക്ക് 800 പൗണ്ട് അധിക തിരിച്ചടവാണ് വര്‍ഷം സഹിക്കേണ്ടി വരുന്നത്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന 'ട്രംപ്ഫ്‌ളേഷനാണ്' യുകെ മോര്‍ട്ട്‌ഗേജ് നിരക്കുകളെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് മണിഫാക്ട്‌സ് ചൂണ്ടിക്കാണിച്ചു. യുദ്ധം മൂലം പൊട്ടിപ്പുറപ്പെട്ട അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 700 മോര്‍ട്ട്‌ഗേജ് ഡീലുകള്‍ പിന്‍വലിക്കപ്പെട്ടെന്നാണ് കണക്ക്. 'ശരാശരി വാര്‍ഷിക മോര്‍ട്ട്‌ഗേജ് ബില്ലില്‍ രണ്ടാഴ്ച കൊണ്ട് 800 പൗണ്ടാണ് മിഡില്‍ ഈസ്റ്റ് യുദ്ധം മൂലം സംഭവിച്ചത്. ഒരു ഫിക്‌സഡ് റേറ്റ് ഡീല്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒട്ടും ആഗ്രഹിക്കാത്ത വാര്‍ത്തയാണ്', മണിഫാക്ട്‌സ് കണ്‍സ്യൂമര്‍ ഫിനാന്‍സ് ഹെഡ് ആഡം

More »

മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
കെന്റില്‍ പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് രോഗബാധ കൂടുതല്‍ പേരിലേക്ക്. കാന്റര്‍ബറി അക്കാദമിയിലെ ഒരു സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥിക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി അക്കാദമി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കെഴുതിയ ഈമെയിലില്‍ പറയുന്നു. യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) യുടെ നിര്‍ദ്ദേശപ്രകാരമുള്ള അറിയിപ്പാണെന്ന് പറയുന്ന സന്ദേശത്തില്‍ തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്താനായതില്‍ മരുന്നുകളോട് വിദ്യാര്‍ത്ഥി നല്ല നിലയിലാണ് പ്രതികരിക്കുന്നതെന്നും പറയുന്നുണ്ട്. നേരത്തെ ആഷ്‌ഫോര്‍ഡിലെ ഹൈവര്‍ത്ത് ഗ്രാമര്‍ സ്‌കോളും തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരാളെ മെനിഞ്ചൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയിച്ചിരുന്നു. ഡെയിന്‍ കോര്‍ട്ട് ഗ്രാമര്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയെ മെനിഞ്ചൈറ്റിസ് എന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും രോഗം

More »

എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ് വരുന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ടാസ്‌ക്‌ഫോഴ്‌സിന്റെ ചെയറാകും. സ്ത്രീകളെയും, കുഞ്ഞുങ്ങളെയും അപകടത്തിലാക്കുന്നുവെന്ന പരാതി പരാതി ഏറെ കേട്ട ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താനാണ് ഗവണ്‍മെന്റ് പുതിയ ടാസ്‌ക്‌ഫോഴ്‌സിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബ പ്രതിനിധികള്‍, സീനിയര്‍ എന്‍എച്ച്എസ് നേതാക്കള്‍, കാമ്പയിനര്‍മാര്‍, അക്കാഡമിക്കുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുന്നത്. സുരക്ഷിതമായ, ഉയര്‍ന്ന നിലവാരമുള്ള പരിചരണത്തിനൊപ്പം, ആഴത്തില്‍ നില്‍ക്കുന്ന അസമത്വങ്ങള്‍ ഒഴിവാക്കാനും പ്രവര്‍ത്തിക്കുമെന്നാണ് ടാസ്‌ക് ഫോഴ്‌സിന്റെ നിലപാട്. ഇതിന് പുറമെ ഇംഗ്ലണ്ടിലെ മറ്റേണിറ്റി, നിയോനേറ്റല്‍ സേവനങ്ങളെ കുറിച്ച് നടത്തിയ

More »

കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍
കെന്റിലെ മെനിഞ്ചൈറ്റിസ് വ്യാപനത്തില്‍ വലിയ വീഴ്ച സംഭവിച്ചതായി ആരോപണം. മാരകമായ രോഗവ്യാപനം പിടിച്ചുനിര്‍ത്താനും, രോഗികളെ കണ്ടെത്താനും ആരോഗ്യ വകുപ്പ് നെട്ടോട്ടത്തിലാണ്. ആയിരക്കണക്കിന് രോഗികളെ ഇതിനകം സൃഷ്ടിച്ചിരിക്കാമെന്ന ആശങ്കയിലാണ് വകുപ്പ്. ഇതിനകം 2 പേരുടെ മരണത്തിനും, 11 പേരെ ഗുരുതരാവസ്ഥയിലുമായിക്കിയ രോഗത്തിനെതിരെ 2000 വിദ്യാര്‍ത്ഥികള്‍ക്ക് കാന്റര്‍ബറിയില്‍ പ്രിവന്റീവ് ആന്റിബയോട്ടിക്കുകള്‍ നല്‍കി. ഒരു യൂണിവേഴ്‌സിറ്റി വിദ്യര്‍ത്ഥിയും, 18 വയസ്സുള്ള ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലര്‍ ഇന്‍ഡ്യൂസ്ഡ് കോമയിലാണ്. കാന്റര്‍ബറിക്ക് പുറത്തുള്ള രണ്ട് സ്‌കൂളുകലിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനില്‍ ഉള്‍പ്പെടെ ഒരു സ്ത്രീയിലും രോഗലക്ഷണങ്ങള്‍ കണ്ടതോടെ എത്രത്തോളം വ്യാപനം ഉണ്ടായെന്ന ആശങ്ക ശക്തമായി. അടുത്ത് ഇടപഴകുന്നതിലൂടെയാണ് മെനിഞ്ചൈറ്റിസ്

More »

വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍
എന്‍എച്ച്എസില്‍ വിദേശ ജീവനക്കാരെ കുറയ്ക്കാനുള്ള പദ്ധതിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി എംപിമാര്‍. നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മിഡ്‌വൈഫുമാര്‍, എന്നിവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തതിലൂടെ എന്‍എച്ച്എസിന് 14 ബില്ല്യണ്‍ പൗണ്ടിലേറെ ലാഭമുണ്ടായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. അതേസമയം, ആരോഗ്യ പ്രവര്‍ത്തകരെ ലഭിച്ച പല രാജ്യങ്ങളിലും ജീവനക്കാരുടെ ക്ഷാമം നിലനില്‍ക്കുന്നുണ്ട്. ഇവരെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം യുകെയ്ക്കുണ്ട്. ആവശ്യമുള്ളത് ഊറ്റുക മാത്രമല്ല ചെയ്യേണ്ടത്, ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് കണ്ടെത്തി. 2035 ആകുമ്പോള്‍ 10 ശതമാനം വിദേശ റിക്രൂട്ട്‌മെന്റ് കുറയ്ക്കാനാണ് ഗവണ്‍മെന്റ് പ്ലാന്‍. എന്നാല്‍ ഇത് അമിത പ്രതീക്ഷയാണെന്ന് അന്വേഷണം പറയുന്നു. നിലവില്‍ വിദേശ ജീവനക്കാരെ ഹെല്‍ത്ത് സര്‍വീസ് ആശ്രയിക്കുന്ന തോതാണ് ഇതിന് കാരണം. 'ആ തരത്തില്‍ എന്‍എച്ച്എസ്

More »

എന്‍എച്ച്എസിലെ കാത്തിരിപ്പ്; സ്വകാര്യ ചികിത്സയ്ക്ക് ചാകര; സാധാരണക്കാര്‍ക്ക് ചികിത്സയില്ല!
എന്‍എച്ച്എസ് ചികിത്സയ്ക്കുള്ള നീണ്ട കാത്തിരിപ്പു മൂലം കൂടുതല്‍ പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതായി റിപ്പോര്‍ട്ട്. ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 16 ശതമാനം പേരാണ് സ്വകാര്യ സെക്ടര്‍ സേവനം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പ് ഇതു 9 ശതമാനമായിരുന്നു. സമ്പന്ന വിഭാഗത്തില്‍പ്പെട്ടവരാണ് സ്വകാര്യ ചികിത്സയെ ആശ്രയിക്കുന്നത്. 80000 പൗണ്ടിലധികം വരുമാനമുള്ളവരില്‍ 35 ശതമാനം കഴിഞ്ഞ വര്‍ഷം സ്വകാര്യ സേവനം ഉപയോഗിച്ചതായി പഠനം പറയുന്നു. എന്‍എച്ച്എസില്‍ മിക്കപ്പോഴും വൈദ്യ പരിശോധനകളും സ്‌കാനിങ്ങുകളും വൈകുന്നതു മൂലമാണ് പലരും ആദ്യം സ്വകാര്യ രംഗത്ത് പോകുന്നതും പരിശോധനാഫലങ്ങള്‍ എന്‍എച്ച്എസിലേക്ക് നല്‍കി ഉടന്‍ ചികിത്സ ലഭിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. സ്വകാര്യ മേഖലയില്‍ ചില പരിശോധനകള്‍ 48 മണിക്കൂറിനകം നടത്താന്‍ സാധിക്കുന്ന സ്ഥാനത്ത്

More »

യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍
യുകെയില്‍ ബെനഫിറ്റ് കൈപ്പറ്റി ജീവിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് തലത്തിലെത്തി. ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി അവകാശപ്പെട്ട് 1.3 മില്ല്യണ്‍ പേര്‍ ഇപ്പോള്‍ പുതുതായി ബെനഫിറ്റ് ക്ലെയിം ചെയ്യുന്നു. 2024-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം സ്ഥിതി കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം 17 ശതമാനം വര്‍ധിച്ചു. 2025 നവംബറിലെ കണക്കുകള്‍ പ്രകാരം യൂണിവേഴ്സല്‍ ക്രെഡിറ്റ് ഹെല്‍ത്ത് ക്ലെയിം കൈപ്പറ്റുന്നവരില്‍ 1,344,500 പേര്‍ മാനസികവും പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. 2024 നവംബറില്‍ ഇത് 1,153,400 ആയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് & പെന്‍ഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്കണ്ഠ, വിഷാദം പോലുള്ള പ്രശ്നങ്ങളുടെ പേരില്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം

More »

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മര്‍ വിഴും!; കസേര പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍ അണിയറനീക്കം സജീവമാക്കുന്നതായി റിപ്പോര്‍ട്ട്. മേയ് മാസത്തിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ വീണാല്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് പുറത്തേക്കുള്ള വഴിതെളിയും. വിമര്‍ശകര്‍ ഇതിനായി നീക്കം തുടങ്ങിയിട്ടുണ്ട്. എഡ് മിലിബന്ദിന് ചാന്‍സലറാകാന്‍ ടിക്കറ്റ് നല്‍കി നം.10 പിടിക്കാനാണ് കൂപ്പറിന്റെ നീക്കം. ഇത് സംഭവിച്ചാല്‍ പാര്‍ട്ടിയെ ഒരുമിപ്പിക്കുന്ന നേതാവായി അവതരിക്കാനാണ് കൂപ്പറിന്റെ നീക്കം. അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ പാര്‍ട്ടി തന്നെ ആവശ്യപ്പെടുമെന്നാണ് കൂപ്പറിന്റെ അനുകൂലികള്‍ കരുതുന്നത്. മുന്‍ ലേബര്‍ നേതാവായ എഡ് മിലിബന്ദിനെ ചാന്‍സലറായി നിയോഗിക്കാനാണ് പദ്ധതി. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അടുത്ത നേതാവാകാനുള്ള പട്ടികയില്‍ മുന്നിലാണ് എനര്‍ജി സെക്രട്ടറി മിലിബന്ദ്. എന്നാല്‍ കൂപ്പര്‍ 11-ാം

More »

ഡല്‍ഹി മെട്രോ എത്ര ഭേദം; ലണ്ടനിലെ പൊതുഗതാഗതത്തിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യുവതി
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ ലണ്ടനിലെ വൃത്തിഹീനമായ പൊതുഗതാഗത സംവിധാനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ യുവതി. ഡല്‍ഹി മെട്രോയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു യുവതി വൃത്തിയില്ലാത്ത ലണ്ടനിലെ മെട്രോയെ കുറിച്ച് തുറന്നുപറഞ്ഞത്. ഡല്‍ഹി മെട്രോ വളരെയധികം വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് വ്‌ളോഗറായ മെഹര്‍മ വീഡിയോയില്‍ പറയുന്നു. വീഡിയോ വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്. ലണ്ടന്‍ നഗരത്തിലെ പൊതുയിടങ്ങളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ യുവതി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടനെ കുറിച്ചുള്ള ആളുകളുടെ ധാരണ തെറ്റാണെന്നും ലണ്ടനെ മഹത്വവല്‍ക്കരിക്കുന്നവര്‍ ഈ വീഡിയോ കാണണമെന്നും യുവതി പറയുന്നുണ്ട്. 'ഇത് ലണ്ടന്‍ ആണേ..' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കാഴ്ചക്കാരെ അലോസരപ്പെടുത്തുന്നതാണ് ഇതിലെ കാണുന്ന ദൃശ്യങ്ങള്‍. മെട്രോയില്‍ സഞ്ചരിക്കുന്ന ആളുകളും ദുര്‍ഗന്ധം കാരണം മുഖം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions