യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അക്രമം നേരിട്ടതായി സര്‍വേ
ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ അക്രമണങ്ങള്‍ക്കും, അപമാനത്തിനും ഇരയാകുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ വ്യാപകമായി അക്രമത്തിന് ഇരയാകുകയും, അപമാനങ്ങളും, ബുള്ളിയിംഗും, വംശവെറിയും നേരിടുന്നതായാണ് പുതിയ എന്‍എച്ച്എസ് റിപ്പോര്‍ട്ട്. ഹെല്‍ത്ത് സര്‍വീസിന്റെ 2025 സ്റ്റാഫ് സര്‍വേയിലാണ് ഏഴിലൊന്ന് ജീവനക്കാര്‍ രോഗികളുടെയോ, പൊതുജനങ്ങളുടെയോ അതിക്രമങ്ങള്‍ നേരിട്ടതായി കണ്ടെത്തിയത്. കാല്‍ശതമാനം ജീവനക്കാര്‍ അപമാനങ്ങളും, ബുള്ളിയിംഗും, ചൂഷണവും നേരിട്ടതായി വ്യക്തമാക്കി. ഇത് മൂന്ന് വര്‍ഷത്തിനിടെ ഉയര്‍ന്ന തോതിലാണ്. എന്‍എച്ച്എസില്‍ 1.5 മില്ല്യണ്‍ ജോലിക്കാരാണുള്ളത്. ഇത് പ്രകാരം 2025-ല്‍ മാത്രം 217,000 പേര്‍ അക്രമത്തിനും, 380,000 അപമാനങ്ങളും, ബുള്ളിയിംഗും റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് വ്യക്തമാകുന്നത്. ലൈംഗിക പീഡനങ്ങള്‍ റെക്കോര്‍ഡ് തോതില്‍ എത്തിയെന്നും കണക്കുകള്‍ പറയുന്നു. പത്തിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍,

More »

യുകെയില്‍ പെട്രോള്‍ വില 18 മാസത്തെ ഉയര്‍ച്ചയില്‍; വാറ്റ് ഇനത്തില്‍ ഖജനാവിലേക്ക് ഒഴുകുക 1 ബില്ല്യണ്‍ പൗണ്ട്
ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെ പെട്രോള്‍ പമ്പുകളില്‍ വിലകള്‍ കുതിച്ചുയരുകയാണ്. പെട്രോള്‍ വില 18 മാസത്തെ ഉയര്‍ന്ന നിരക്കിലാണ് എത്തിയത്. പമ്പുകളിലെ വില വര്‍ധിപ്പിക്കുന്നതിനെതിരെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റീട്ടെയിലര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധന കമ്പനി മേധാവികളുമായി ചാന്‍സലര്‍ ചര്‍ച്ച നടത്തി. വില വര്‍ധന ആവശ്യത്തിനുള്ളത് മാത്രമായിരിക്കണമെന്ന് റീവ്‌സ് കമ്പനി മേധാവികളോട് പറഞ്ഞു. മര്യാദയില്ലാത്ത നിരക്ക് വര്‍ധനവുകള്‍ അംഗീകരിക്കില്ലെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദും പറഞ്ഞു. അതേസമയം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ധിക്കുന്നത് ട്രഷറിയെ സംബന്ധിച്ച് സന്തോഷമുള്ള കാര്യം കൂടിയാണ്. നിരക്ക് വര്‍ധനവുകളുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തില്‍ 1 ബില്ല്യണ്‍ പൗണ്ട് അധികം ലഭിക്കാന്‍ ഇത് വഴിയൊരുക്കും.

More »

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റ ഭീഷണി; യുദ്ധം നീണ്ടാല്‍ പ്രതിസന്ധികളേറെ
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുകെയിലും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റ ഭീഷണിയും മുന്നിലുണ്ട്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിക്കുകയും ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ഒന്നടകം ലക്ഷ്യമിടുകയും ഹോര്‍മുസ് കടലിടുക്ക് അടക്കുകയും ചെയ്തതോടെ ഗ്യാസ്- ചരക്കു നീക്കം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.വിലക്കയറ്റം വന്‍ തോതില്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. പാചകവാതക പ്രതിസന്ധിയും രൂക്ഷമാണ്. സാധാരണ കപ്പല്‍ ചാലുകള്‍ക്ക് പകരമായി ആഫ്രിക്കയിലെ ഗുഡ്‌ഹോപ് മുനമ്പ് വഴി 6000 കിലോമീറ്റര്‍ അധിക യാത്ര ചെയ്താണ് വിതരണക്കാര്‍ രാജ്യത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ഗതാഗത നിരക്കു കൂട്ടുന്നതും സാധനങ്ങളെത്തിക്കാന്‍ രണ്ടാഴ്ച വരെ കാലതാമസം നേരിടുകയും ചെയ്യും. ചെലവ്

More »

രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തറയിലിടിച്ചു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം
പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ തന്റെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തറയിലിടിച്ചു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ്. 31കാരിയായ സാറ അര്‍സലന്‍ ആണ് തന്റെ രണ്ട് മാസം മാത്രം പ്രായമുള്ള ഹര്‍ലീന്‍ ബെയ്ന്‍സ് എന്ന മകളെ ശക്തമായി കുലുക്കുകയും തല തുടര്‍ച്ചയായി മേശയില്‍ അടിക്കുകയുമായിരുന്നു. 2020 ജൂലൈ 23ന് അവരുടേ ബ്ലാക്ക് കണ്‍ട്രിയിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന ആക്രമണത്തില്‍ ഹര്‍ലീന് തലയോട്ടിയിലും മസ്തിഷ്‌കത്തിലും ഗുരുതരമായ പരിക്കേറ്റിരുന്നു. എന്നിട്ടും, തന്റെ മകളുടെ മരണം ഒരു അപകട മരണമാണെന്ന് അന്വേഷണോദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ അര്‍സലന്‍ ശ്രമിച്ചു. ഇന്നലെ, കവന്‍ട്രി ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ അവര്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. ചുരുങ്ങിയത് 19 വര്‍ഷമെങ്കിലും തടവ് അനുഭവിച്ചാല്‍ മാത്രമെ പരോള്‍

More »

ബ്രിട്ടനില്‍ ശക്തമായ കാറ്റിന് സാധ്യത; ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും
യുകെയിലെ വടക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കാറ്റിനെ തുടര്‍ന്ന് ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. സ്കോട്ട് ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് മിഡ്‌ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ‘യെല്ലോ’ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വരെ വേഗതയുള്ള കാറ്റും ചിലപ്പോള്‍ 70 മൈല്‍ വരെ എത്തുന്ന ശക്തമായ കാറ്റും ഉണ്ടാകാമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയോടുകൂടിയ തണുത്ത കാറ്റ് ദക്ഷിണ ഭാഗത്തേയ്ക്ക് നീങ്ങുന്നതടോയാണ് ഈ സാഹചര്യം ഉടലെടുക്കുന്നത് . സ്കോട്ട് ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും രാവിലെയാണ് ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെടുക. ഇതോടെ ഫെറി സര്‍വീസുകള്‍ ഉള്‍പ്പെടെ ചില ഗതാഗത സംവിധാനങ്ങളില്‍ മാറ്റങ്ങളും റദ്ദാക്കലുകളും ഉണ്ടാകാമെന്നാണ്

More »

യുകെയിലെ മൂന്ന് പ്രമുഖ ബാങ്കുകളുടെ ആപ്പുകളില്‍ സാങ്കേതിക തകരാര്‍; മറ്റുള്ളവരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
യുകെയിലെ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ചില ഉപഭോക്താക്കള്‍ക്ക് മറ്റ് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണാനായതായി റിപ്പോര്‍ട്ട്. ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പിന്റെ കീഴിലുള്ള ലോയ്ഡ്‌സ് ബാങ്ക്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട് ലന്‍ഡ് എന്നീ ബാങ്കുകളുടെ ആപ്പുകളിലാണ് വ്യാഴാഴ്ച രാവിലെ ഈ പ്രശ്നം ഉണ്ടായത്. ആപ്പില്‍ ലോഗിന്‍ ചെയ്തപ്പോള്‍ ചിലര്‍ക്ക് സ്വന്തം അക്കൗണ്ടിന് പകരം മറ്റു ഉപഭോക്താക്കളുടെ പേരുകളും ഇടപാട് വിവരങ്ങളും കാണാന്‍ കഴിഞ്ഞതായി ആണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് സ്കോട്ട് ലന്‍ഡ് ആപ്പില്‍ ലോഗിന്‍ ചെയ്തപ്പോള്‍ ഏകദേശം 20 മിനിറ്റ് സമയത്തിനിടെ ആറു വ്യത്യസ്ത ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ തനിക്ക് കാണാനായെന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞത്. ചിലരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പറുകളും ഇടപാട് വിവരങ്ങളും അവിടെ

More »

അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്
അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് സ്വമേധയാ രാജ്യം വിടാന്‍ 40000 പൗണ്ട് വരെ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുതിയ പദ്ധതിയില്‍ എത്ര കുടുംബം അപേക്ഷ നല്‍കിയെന്ന വിവരം പുറത്തുവിടാന്‍ ഹോം ഓഫീസ് തയാറായിട്ടില്ല. അഭയാര്‍ത്ഥികള്‍ രാത്രം വിടാന്‍ ഓരോ വ്യക്തിയ്ക്കും പതിനായിരം പൗണ്ട് വീതം നാലു പേര്‍ക്ക് നാല്‍പതിനായിരം പൗണ്ട് വരെ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ 150 കുടുംബങ്ങളോട് ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഈ ഓഫര്‍ സ്വീകരിക്കാന്‍ ഏഴ് ദിവസത്തെ സമയം നല്‍കിയിരുന്നു. ആദ്യം നിശ്ചയിച്ചിരുന്ന അവസാന തീയതി ഇന്നലെ അര്‍ധരാത്രിയായിരുന്നു. എന്നാല്‍ പിന്നീട് അപേക്ഷിക്കാനുള്ള സമയപരിധി വ്യാഴാഴ്ച വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ഇതിനിടെ, വൈകിട്ട് ആറുമണിവരെ എത്ര കുടുംബങ്ങള്‍ ഈ ഓഫര്‍ സ്വീകരിച്ചുവെന്ന വിവരം

More »

കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍
13 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍ വരുന്നു. ശക്തമായ പ്രായ പരിശോധനാ സംവിധാനം കൊണ്ടുവരണമെന്ന് ടെക് കമ്പനികളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക് ടോക്, യൂട്യൂബ് റോബ്ലോക്‌സ്, എക്‌സ് എന്നിങ്ങനെ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നിര്‍ദ്ദേശം. സ്വയം പറയുന്ന പ്രായ വിവരത്തെ പരിഗണിക്കാത്ത രീതിയില്‍ നടപടിയാണ് ആലോചിക്കുന്നത്. പല സോഷ്യല്‍മീഡിയ സേവനങ്ങള്‍ക്കും കുറഞ്ഞ പ്രായ പരിധി 13 ആയിരിക്കുമ്പോഴും യുകെയില്‍ 10നും 12നുമിടയില്‍ 86 ശതമാനം പേര്‍ക്കും സ്വന്തം സോഷ്യല്‍മീഡിയ പ്രൊഫൈലുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. പ്രായ പരിശോധന ശക്തമാക്കും. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ഐഒസി വ്യക്തമാക്കുന്നു. സുരക്ഷാ പരിശോധന ശക്തമാണെന്ന് ടെക് കമ്പനികള്‍ പറയുന്നു. യൂട്യൂബ് നടപടികള്‍ എടുത്തു കഴിഞ്ഞതായി

More »

വീട് വാങ്ങിയവര്‍ക്കും മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കും ഇരുട്ടടി; മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ 5 ശതമാനം കടന്ന് മുന്നോട്ട്
മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ലോകം മുഴുവന്‍ പണപ്പെരുപ്പത്തിന് കാരണമാകുന്ന സാഹചര്യത്തില്‍, ആഗസ്റ്റിന് ശേഷം ഇതാദ്യമായി ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ അഞ്ചു ശതമാനത്തിനു മുകളില്‍ എത്തി. ഇത് പല വീട്ടുടമകള്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ബ്രിട്ടനിലെ 25 ല്‍ അധികം വായ്പാദാതാക്കള്‍ അവരുടെ ഫിക്‌സ്ഡ് ഹോം ലോണുകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു. ഈ വര്‍ധിച്ച നിരക്ക് ദീര്‍ഘകാലം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മോര്‍ട്ട്‌ഗേജ് കുറയുന്ന പ്രവണതയായിരുന്നു ദൃശ്യമായിരുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി ഈ പ്രവണത വിപരീത ദിശയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം 500 ഓളം മോര്‍ട്ട്‌ഗേജ് ഓഫറുകളാണ് വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടതെന്ന് മണിഫാക്റ്റ്‌സ് പറയുന്നു. ഈ വര്‍ഷം, നിരക്ക് കുറഞ്ഞ ഫിക്‌സ്ഡ് റേറ്റ് ഡീലുകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions