യു.കെ.വാര്‍ത്തകള്‍

ബൈബിള്‍ വില്‍പ്പനയില്‍ കുതിച്ചുചാട്ടം; ആത്മീയതയിലേക്കുള്ള മടക്കമോ?
ബ്രിട്ടനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചുപൂട്ടുന്നതും വില്‍പ്പനയ്ക്ക് വെയ്ക്കുന്നതും . ആരാധനകളില്‍ പങ്കെടുക്കാന്‍ വിശ്വാസികളില്ലാതെ വരുന്നതുമൊക്കെ സമീപകാലത്തു വലിയ വാര്‍ത്തയായിരുന്നു. ഇങ്ങനെയുള്ള ആശങ്കകള്‍ക്കിടെ ആശ്വാസമായി ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ബൈബിള്‍ വില്‍പ്പന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ കുതിച്ചുചാട്ടമാണ് ഏവരെയും അതിശയിപ്പിക്കുന്നത്. ജനറേഷന്‍ Z-ല്‍ പെട്ട ആളുകള്‍ ആത്മീയതയിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019 മുതല്‍ 2024 വരെ വര്‍ഷങ്ങളില്‍ ബൈബിള്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 2.6 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 5 മില്ല്യണ്‍ പൗണ്ടിലേറെയായാണ് ഉയര്‍ന്നത്. 1997 മുതല്‍ 2012 വരെ ജനിച്ച ആളുകളാണ് ഈ വര്‍ദ്ധനവിന് കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 'ക്രിസ്തീയതയെ കൈവിട്ട അറുപതുകളിലെ ബേബി ബൂമര്‍മാര്‍ക്ക് ശേഷം ജനറേഷന്‍ Z ഈ കുറവ് പരിഹരിക്കുകയാണ്',

More »

മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും
സ്‌കോട്‌ലന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും. സ്റ്റിര്‍ലിങ് യൂണിവേഴ്‌സിറ്റിയിലെ എബല്‍ തറയില്‍ (24) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കോഴിക്കോട് സ്ഥിര താമസമാക്കിയ തൃശൂര്‍ സ്വദേശികളാണഅ എബലിന്റെ കുടുംബം. ബുധനാഴ്ച രാത്രി 9.30നാണ് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വീസിനും റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്. സ്റ്റിര്‍ലിങിനും അലോവയ്ക്കുമിടയിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി അന്വേഷണ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. എബലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പൊലീസും വിശദമായ അന്വേഷണം നടത്തിവരികയാണ്.

More »

ദയാവധം നടപ്പാക്കുന്നതിലെ എതിര്‍പ്പ് പിന്‍വലിച്ച് യുകെ ഡോക്ടര്‍മാര്‍; ബില്‍ നിയമമാകാന്‍ സാധ്യതയേറി
ദയാവധം നടപ്പാക്കുന്നതിലെ എതിര്‍പ്പ് പിന്‍വലിച്ച് യുകെ ഡോക്ടര്‍മാര്‍. 20 വര്‍ഷമായി നിയമത്തെ എതിര്‍ത്ത ജിപിമാര്‍ ആണ് നിലപാട് തിരുത്തിയത്. ഇതോടെ ബില്‍ നിയമമാകാന്‍ സാധ്യതയേറി. ദയാവധം നിയമപരമായ അവകാശമാക്കി മാറ്റാനുള്ള വിവാദമായ വിഷയത്തില്‍ ന്യൂട്രല്‍ നിലപാടിലേക്കാണ് ജിപിമാര്‍ മാറിയിരിക്കുന്നത്. 2005 മുതല്‍ ദയാവധത്തെ എതിര്‍ക്കുന്ന നിലപാടാണ് മുന്‍പ് റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷനേഴ്‌സ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയ്ക്ക് ശേഷമാണ് ദയാവധം നിയമപരമാക്കാനുള്ള നിയമത്തെ അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യേണ്ടതില്ലെന്ന് കോളേജ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് (എന്‍ഡ് ഓഫ് ലൈഫ്) ബില്‍ ഇപ്പോള്‍ 23 എംപിമാരുടെ കമ്മിറ്റി ഇറകീഴി പരിശോധന നടത്തിവരികയാണ്. ഏപ്രില്‍ അവസാനത്തോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ കോമണ്‍സില്‍ എത്തും.

More »

എന്‍എച്ച്എസിനെ 'നേരെയാക്കാനുള്ള' ലേബര്‍ സര്‍ക്കാര്‍ പദ്ധതിയില്‍ 30,000 ജോലികള്‍ ഭീഷണിയില്‍!
എന്‍എച്ച്എസിനെ പരിഷ്‌കരിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതിയില്‍ അപകടാവസ്ഥയിലാകുന്നത് പ്രതീക്ഷിച്ചതിലേറെ തൊഴിലുകള്‍. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ നിര്‍ത്തലാക്കുമ്പോള്‍ 10,000 ജോലിക്കാര്‍ പിരിച്ചുവിടല്‍ നേരിടുമെന്നായിരുന്നു മുന്‍പ് വന്ന കണക്ക്. എന്നാല്‍ യഥാര്‍ത്ഥ തോത് ഇതിലേറെയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ അധികാര വൃന്ദത്തെ ഒഴിവാക്കാനുള്ള ഗവണ്‍മെന്റ് നടപടിയുടെ യഥാര്‍ത്ഥ തൊഴില്‍ നഷ്ടം 20,000 മുതല്‍ 30,000 വരെ എത്തുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസിന്റെ 42 ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജോലിക്കാരും ഇതില്‍ പെടും. പ്രാദേശിക ഹെല്‍ത്ത് സര്‍വ്വീസ് സംഘങ്ങളായ ഐസിബികളില്‍ 25,000 പേരാണ് ജോലി ചെയ്യുന്ന്. ഐസിബികള്‍ അവരുടെ ചെലവുകള്‍ വര്‍ഷത്തിന്റെ അവസാനത്തോടെ 50 ശതമാനം കുറയ്ക്കണമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ്

More »

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിക്കുന്നു
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ ഒഴിവുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സമീപകാലത്തു നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം , ശമ്പള കുറവ്, ജോലിയിലെ പ്രതിസന്ധികളെല്ലാം അധ്യാപകരുടെ എണ്ണം കുറയാന്‍ കാരണമാണ്. കോവിഡ് പ്രതിസന്ധി മൂലം നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിച്ചു. സ്‌കൂളുകളില്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം തന്നെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു. 2020 ല്‍ കോവിഡിന് മുമ്പ് രേഖപ്പെടുത്തിയ ഒഴിവുകളുടെ നിരക്കിന്റെ ഇരട്ടിയാണിത്. വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണ് ഇത്. അധ്യാപക നിയമനം കൃത്യമായി നടന്നില്ലെങ്കില്‍ അതു വലിയ ഭവിഷത്താണ് സൃഷ്ടിക്കുക.

More »

ഭക്ഷ്യ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ യുകെ; കൃത്രിമ മാംസം, പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര എന്നിവ മാര്‍ക്കറ്റുകളിലേക്ക്
ഭക്ഷ്യ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍, ലാബില്‍ തയ്യാറാക്കുന്ന മാംസം, പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര എന്നിവ യുകെയിലെ മാര്‍ക്കറ്റുകളിലേക്ക്. മുന്‍പ് കരുതിയതിനേക്കാള്‍ വേഗത്തില്‍ ആണ് ഇവ മനുഷ്യ ഉപഭോഗത്തിനായി വില്‍പ്പനയ്‌ക്കെത്തുന്നത്. യുകെയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റുകളില്‍ ഇവ ലഭ്യമാകും. ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എ) ഇപ്പോള്‍ ഇത്തരത്തില്‍ ലാബില്‍ ഉണ്ടാകുന്ന ഭക്ഷണ ഉല്‍പന്നങ്ങള്‍ക്കുള്ള അംഗീകാര പ്രക്രിയ വേഗത്തിലാക്കാനുള്ള പ്രയത്നത്തിലാണിപ്പോള്‍. ചെറിയ കെമിക്കല്‍ പ്ലാന്റ് കളിലെ കോശങ്ങളില്‍ നിന്നാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. യുകെ കമ്പനികള്‍ ഈ ശാസ്ത്ര മുന്നേറ്റത്തില്‍ മുന്‍പന്തിയിലാണെങ്കിലും, കര്‍ശനമായ നിയന്ത്രണങ്ങള്‍ അവരുടെ പുരോഗതിയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക വിദഗ്ദ്ധര്‍ പങ്കുവച്ചു. ലാബില്‍ നിന്ന് തയാറാക്കിയ

More »

നഴ്സുമാര്‍ക്കു യുകെയിലേക്ക് പോകാന്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ പ്രശംസിച്ച് ഗാര്‍ഡിയന്‍ വാര്‍ത്ത
ലണ്ടന്‍ : ചൂഷണങ്ങള്‍ക്ക് ഇരയാകാതെ, വിദേശങ്ങളില്‍ ജോലിക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളെ പുകഴ്ത്തി ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന ഇക്കാലത്ത്, സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം എങ്ങനെ സാധ്യമാക്കാം എന്നതിനെ കുറിച്ചുള്ള കേരള സര്‍ക്കാരിന്റെ കൊച്ചിയില്‍ നടത്തിയ പരിശീലന ക്യാമ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഏറ്റവും ഉചിതമായ ഒരു സമയത്താണ് കേരള സര്‍ക്കാര്‍ ഇത്തരത്തിലൊരു ക്യാമ്പ് സംഘടിപ്പിച്ചത് എന്നാണ് ഗാര്‍ഡിയന്‍ പത്രം എഴുതിയിരിക്കുന്നത്. 104 അനധികൃത കുടിയേറ്റക്കാരുമായി ആദ്യ അമേരിക്കന്‍ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയ ഫെബ്രുവരി അഞ്ചിന് ആയിരുന്നു ഇത്തരമൊരു പരിശീലന കളരി സംഘടിപ്പിച്ചത് എന്നത് തികച്ചും യാദൃശ്ചികമാകാം. പിന്നീട് ഫെബ്രുവരി 16നും 17നും മറ്റ് രണ്ട് വിമാനങ്ങളും

More »

ടെഡി ബിയറിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന 18 കാരന് 23 വര്‍ഷം ജയില്‍
ടെഡി ബിയറിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ കൊലയാളിക്ക് കുറഞ്ഞത് 23 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. 18 കാരനായ പ്രതി ഹസന്‍ സെന്റാമുവാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എലിയാന്‍ ആന്‍ഡമിനെ ആക്രമിക്കുകയും അടുക്കള കത്തി ഉപയോഗിച്ച് കഴുത്തില്‍ മാരകമായി കുത്തി കൊലപ്പെടുത്തുകയും ചെയ്തത്. സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലുള്ള വിറ്റ്ഗിഫ്റ്റ് സെന്ററിന് പുറത്താണ് ആക്രമണം നടന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പ്രതി വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പിന്നീട് പ്രതി കത്തി ഉപേക്ഷിച്ച് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതി കൊല ചെയ്തതായി സമ്മതിച്ചു. കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും ജൂറി ഹസന്‍ സെന്റാമുവിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഓട്ടിസം പ്രശ്‌നമുണ്ടാക്കുന്നുവെന്ന പ്രതിയുടെ വാദം കോടതി തള്ളി. രോഗാവസ്ഥ ഉണ്ടെങ്കിലും ബോധപൂര്‍വം നടത്തുന്ന

More »

പോലീസ് കണ്ണടക്കുന്നു; യുകെയിലെ ഷോപ്പുകളില്‍ ദിവസേന 55,000 മോഷണങ്ങള്‍!
യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങളും അതിക്രമങ്ങളും കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷം കടകളില്‍ മോഷണങ്ങള്‍ക്ക് സാക്ഷികളായെന്ന് കാല്‍ശതമാനത്തോളം ജനങ്ങളാണ് രേഖപ്പെടുത്തിയത്. ക്രിമിനലുകള്‍ കൂടുതല്‍ അക്രമകാരികളായി മാറിയതോടെ ഷോപ്പ് ജീവനക്കാര്‍ക്ക് നേരെ ശാരീരികമായ അക്രമവും നേരിടേണ്ടി വരുന്നതായി പൊതുജനം വ്യക്തമാക്കുന്നു. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം നടത്തിയ സര്‍വ്വെയിലാണ് നോട്ടിംഗ്ഹാം റീട്ടെയില്‍ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമായി മാറിയെന്ന് തിരിച്ചറിഞ്ഞത്. ഇവിടെ 32% താമസക്കാരാണ് ഷോപ്പിലെ മോഷണങ്ങള്‍ കണ്ടതായി വ്യക്തമാക്കുന്നത്. 29% പേര്‍ ലണ്ടനിലും മോഷണങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. സൗത്താംപ്ടണ്‍, ലീഡ്‌സ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലും ദേശീയ ശരാശരിക്ക് മുകളിലാണ് മോഷണങ്ങള്‍. അതേസമയം മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ലിവര്‍പൂള്‍, ബ്രൈറ്റണ്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളില്‍ ഷോപ്പ് മോഷമങ്ങള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions