യു.കെ.വാര്‍ത്തകള്‍

ജീവിത ചെലവും ഇന്ധന വിലയും ഉയരും; വിലക്കയറ്റം പലിശ നിരക്കിനെ ബാധിക്കും
അമേരിക്ക- ഇറാന്‍ യുദ്ധം തുടരവേ യുകെയില്‍ വിലക്കയറ്റം തുടരാന്‍ സാധ്യതയെന്ന് തുറന്നു സമ്മതിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. യുദ്ധം അവസാനിച്ചില്ലെങ്കില്‍ പ്രതിസന്ധി തുടരും. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും വിധം വിലക്കയറ്റമുണ്ടാകും. ജീവിത ചെലവ് ഉയരുമെന്ന് ചാന്‍സലര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ക്രൂഡ് ഓയില്‍ വില ഒരു ഘട്ടത്തില്‍ ബാരലിന് 119.50 ഡോളര്‍ വരെ ഉയര്‍ന്നു. പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യുദ്ധം ഉടന്‍ അവസാനിക്കാമെന്ന സൂചന നല്‍കിയതിനെ തുടര്‍ന്ന് 90 ഡോളറിന് താഴെയെത്തി. എന്നാല്‍ ഹോര്‍മുസ് അടച്ചതോടെ ബ്രിട്ടന്റെ ഊര്‍ജ്ജ വിതരണത്തിന് തിരിച്ചടിയാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം നീണ്ടാല്‍ എല്ലാവരുടേയും ജീവിതത്തെ ബാധിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ചില പ്രദേശങ്ങളില്‍ എണ്ണവില നൂറു ശതമാനമായി ഉയര്‍ന്നതായി എംപിമാര്‍ ചൂണ്ടിക്കാട്ടി. കമ്പനികള്‍

More »

എനര്‍ജി മേഖല പ്രതിസന്ധിയില്‍; ചൂഷണം വേണ്ടെന്ന് സപ്ലൈയേഴ്‌സിന് മുന്നറിയിപ്പ്
പത്തുദിവസത്തെ മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ ഫലമായി യുകെയിലെ എനര്‍ജി മേഖല കടുത്ത പ്രതിസന്ധിയില്‍. ഈ ദിവസങ്ങള്‍ക്കിടെ ഫികസ്ഡ് എനര്‍ജി ഡീലുകളില്‍ 100 പൗണ്ട് വരെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്യാസ് നിരക്കുകള്‍ വീണ്ടും ഉയരുന്നുവെന്നാണ് സൂചന. യുദ്ധത്തിനൊപ്പം യുകെ ഗ്യാസ് വിലകള്‍ ഇരട്ടിക്കുകയാണ് ചെയ്തത്. ഒരു തെര്‍മിന് കേവലം 77.93 പെന്‍സായിരുന്ന നിരക്ക് ഇപ്പോള്‍ 155 പെന്‍സിലാണ്. അതേസമയം പ്രൈസ് ക്യാപ്പും, ഫിക്‌സഡ് ഡീല്‍ താരിഫുമുള്ളതിനാല്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും വില വര്‍ദ്ധനവിന്റെ ആഘാതം പെട്ടെന്ന് അറിയില്ല. പ്രൈസ് ക്യാപ്പ് ഏപ്രിലില്‍ 1758 പൗണ്ടില്‍ നിന്നും 1641 പൗണ്ടായി താഴുമെന്നായിരുന്നു പ്രതീക്ഷയും. എന്നാല്‍ നിലവിലെ അവസ്ഥയില്‍ നിരക്കുകള്‍ വീണ്ടും ഉയരാനാണ് സാധ്യത. ജൂലൈയിലെ റിവ്യൂവില്‍ 1800 പൗണ്ട് വരെ നിരക്ക് വര്‍ദ്ധിക്കാം. ഫിക്‌സഡ് പ്രൈസ് താരിഫുകളുടെ കാലാവധി കഴിയുമ്പോഴാണ് കുടുംബങ്ങളെ സംബന്ധിച്ച്

More »

ഇറാന്‍ യുദ്ധം: യുകെ വിദേശകാര്യ വകുപ്പ് പ്രത്യേക ബുക്കിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം തുടരുന്നതിനിടെ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. ദുബായില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് പ്രത്യേക ബുക്കിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് മേഖലയിലെ വിവിധ നഗരങ്ങളില്‍ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരാണ് കുടുങ്ങിയിരിക്കുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാണ് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. അവശരായവര്‍ക്കും പ്രായമായവര്‍ക്കും ചാര്‍ട്ടര്‍ വിമാനങ്ങളിലെ ബുക്കിംഗില്‍ മുന്‍ഗണന നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലുണ്ടെന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രിട്ടീഷ് പൗരന്മാരുമായി നേരിട്ട് ബന്ധപ്പെടുകയും

More »

ഇറാന്‍ സംഘര്‍ഷം: യുകെയില്‍ ഗ്യാസ് ശേഖരം രണ്ടു ദിവസത്തേന് മാത്രം
ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ക്കിടെ യുകെയില്‍ ഊര്‍ജ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്നു. രാജ്യത്തു പ്രകൃതി വാതകം രണ്ടു ദിവസത്തേക്ക് മാത്രമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നാഷണല്‍ ഗ്യാസ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ശനിയാഴ്ച ബ്രിട്ടനില്‍ 6999 ഗിഗാ വാട്ട് മണിക്കൂര്‍ ഫോസില്‍ ഗ്യാസ് മാത്രമാണ് സംഭരണത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 9105 ഗിഗാ വാട്ട് മണിക്കൂര്‍ ആയിരുന്നു. പരമാവധി സംഭരണ ശേഷി 21 ദിവസമാണെങ്കിലും നിലവില്‍ രണ്ടുദിവസത്തില്‍ താഴെയെന്നത് ആശങ്കയാകുകയാണ്. യൂറോപ്പിലേക്ക് പോകുന്ന ചില പ്രകൃതി വാതക കപ്പലുകള്‍ വഴി മാറി ഏഷ്യയിലേക്ക് തിരിഞ്ഞത് സാഹചര്യം പ്രതിസന്ധിയിലാക്കുന്നു. യുദ്ധ സാഹചര്യത്തില്‍ ഫോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഗ്യാസ് ഗതാഗതം തടസ്സപ്പെട്ടതാണ് കാരണം. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉത്പാദന കേന്ദ്രമായ ഖത്തര്‍ ആക്രമണത്തെ തുടര്‍ന്ന് ഉത്പാദനം

More »

ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
ലണ്ടന്‍ : ഇംഗ്ലണ്ടിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ നയങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചില നിര്‍ബന്ധിത വിദ്യാഭ്യാസ നയങ്ങള്‍ പുനഃപരിശോധിച്ച് അവയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ നിര്‍ബന്ധിതമായി നടപ്പാക്കിയ ചില പാഠ്യവിഷയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വീണ്ടും വിലയിരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ പാഠ്യവിഷയങ്ങള്‍ അവതരിപ്പിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. ചില സ്കൂളുകളിലും മാതാപിതാക്കളിലും ഉയര്‍ന്ന ആശങ്കകളെ തുടര്‍ന്ന് വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം

More »

ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
ഇറാനുമായുള്ള യുദ്ധത്തില്‍ സഹരിക്കാതിരുന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെ കുത്തി ഡൊണാള്‍ഡ് ട്രംപ്. ഒരിക്കല്‍ അടുത്ത സഖ്യകക്ഷിയായിരുന്ന ബ്രിട്ടന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ കാണിക്കുന്ന പിന്തുണയിലെ കുറവ് 'ഓര്‍മ്മിക്കുമെന്ന്' ട്രംപ് മുന്നറിയിപ്പ് നല്‍കി. റോയല്‍ നേവിയുടെ യുദ്ധവാഹിനി കപ്പലുകള്‍ തനിക്ക് ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കിയതോടെയാണ് ബന്ധം വഷളാകുന്നുവെന്ന് ഉറപ്പായത്. യുദ്ധം ജയിച്ച് കൊണ്ടിരിക്കുമ്പോള്‍ അതില്‍ പങ്കു ചേരാനുള്ള ശ്രമം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കുത്താനും ട്രംപ് മറന്നില്ല. ഇറാനെതിരായ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുമ്പോഴാണ് മിഡില്‍ ഈസ്റ്റില്‍ രണ്ട് വിമാനവാഹിനി കപ്പലുകളെ നിയോഗിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. എന്നാല്‍ യുദ്ധം ജയിക്കാന്‍ തങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. രണ്ട് സൈനിക സഖ്യകക്ഷികള്‍ തമ്മിലുള്ള സവിശേഷ ബന്ധം

More »

യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം മൂര്‍ച്ഛിക്കുന്നതിനിടയില്‍ യുകെയിലെ ഡീസല്‍ വില കഴിഞ്ഞ 16 മാസക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. ആര്‍ എ സിയുടെ ഫ്യുവല്‍ വാച്ചില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. ഡീസലിന്റെ വില ലിറ്ററിന് ആറു പെന്‍സ് വര്‍ദ്ധിച്ചു എന്നാണ്. ഇപ്പോള്‍ ശരാശരി 148.35 പെന്‍സാണ് ഡീസലിന്റെ വില. പെട്രോള്‍ വാഹന ഉടമകള്‍ക്കും വില വര്‍ദ്ധനവ് ബാധകമാണ്. ലിറ്ററിന് നാലു പെന്‍സ് വര്‍ദ്ധിച്ച് 136.53 പെന്‍സില്‍ എത്തി നില്‍ക്കുകയാണ് ശരാശരി പെട്രോള്‍ വില. സാധാരണ 55 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു ഫാമിലി കാറില്‍ ഫുള്‍ടാങ്ക് ഇന്ധനമടിക്കുമ്പോള്‍ ഡീസല്‍ ആണെങ്കില്‍ 3.30 പൗണ്ടും, പെട്രോള്‍ ആണെങ്കില്‍ രണ്ടു പൗണ്ടും ഇനി അധികമായി നല്‍കേണ്ടിവരും. ആഗോള എണ്ണ വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍, സാഹചര്യം ഇനിയും ഗുരുതരമായേക്കും എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കഴിഞ്ഞ

More »

പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
യുകെ കുടിയേറ്റം ഇനി ഒട്ടും എളുപ്പമാകില്ല. കുടിയേറിയവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സ് സ്റ്റാറ്റസ് കിട്ടിയാലും കാലങ്ങളോളം ഇവിടെ തുടരാമെന്ന് കരുതാനാകില്ല. കുടിയേറ്റ നിയമം കര്‍ശനമാക്കുമെന്നു ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി. തൊഴിലിനായും പഠനത്തിനായും വരുന്നവര്‍ പിന്നീട് പെര്‍മനന്റ് റെസിഡന്‍സി ലഭിച്ച് യുകെയില്‍ സ്ഥിര ജീവിതം തുടരുന്നവരുണ്ട്. പിആര്‍ ലഭിക്കാന്‍ കാലയളവ് കൂട്ടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പത്തുവര്‍ഷം പിആറിനായി കാത്തിരിക്കണമെന്നും ഇംഗ്ലീഷ് ഭാഷയില്‍ ഉയര്‍ന്ന പ്രാവീണ്യം തെളിയിക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വൈദഗ്ധ്യമുള്ളവര്‍ യുകെയിലേക്ക് ആവശ്യമുള്ളെന്നും കൂടുതല്‍ വിദേശികള്‍ തൊഴിലിടങ്ങള്‍ കൈയ്യടക്കുന്നത് അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പിആര്‍ സ്റ്റാറ്റസ് കാലാ കാലങ്ങളായി പുന പരിശോധിക്കും. പുനപരിശോധനാ ഫലത്തെ ആശ്രയിച്ച്

More »

ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
മിഡില്‍ഈസ്റ്റ് യുദ്ധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമം ആരംഭിച്ചതായി വിമാന കമ്പനികള്‍. എമിറേറ്റ്‌സ് ഉള്‍പ്പെടെ വിമാന കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദുബായില്‍ നിന്ന് യുകെയിലേക്കുള്ള ചില സര്‍വീസുകള്‍ വീണ്ടും ആരംഭിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തില്‍ ലണ്ടനിലേക്കുള്ള സര്‍വീസുകള്‍ മാത്രമാകുമുണ്ടാകുക. ഹീത്രൂവിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന സൂചനയാണുള്ളത്. പിന്നീട് ഗാറ്റ്വിക് എയര്‍പോര്‍ട്ട്, മാഞ്ചസ്റ്റര്‍, ബര്‍മ്മിങ്ഹാം എയര്‍പോര്‍ട്ട് സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കും. യാത്രക്കാരുടെ സുരക്ഷയും മറ്റും വിലയിരുത്തിയ ശേഷമാണ് സര്‍വീസുകള്‍ ആരംഭിക്കുക. അതിനിടെ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളിലും മാറ്റമുണ്ടാകുമെന്ന ആശങ്കയുണ്ട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions