യു.കെ.വാര്‍ത്തകള്‍

മാതാപിതാക്കളടെ ആഗ്രഹപ്രകാരം ജസിക്കയ്ക്ക് അന്ത്യനിദ്ര യുകെയില്‍
ലിറ്റിന്‍ഹാംപ്ടണില്‍ അമ്മക്കൊപ്പം ഉറങ്ങുന്നതിനിടെ വിധി തട്ടിയെടുത്ത ജെസിക്ക എന്ന മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചോമനയുടെ സംസ്‌കാരം യുകെയില്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഭിതിന് ശേഷമായിരിക്കും സംസ്‌കാര തീയതി തീരുമാനിക്കുക. ലിറ്റിന്‍ഹാംപ്ടണിലെ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ജസിക്കയ്ക്കായി കൈകോര്‍ത്തിരുന്നു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസിക്കയെന്ന മാലാഖക്കുട്ടി. അഞ്ച് മാസം മാത്രം പ്രായമുള്ള ഈ പൊന്നമോനയുടെ മാമോദീസാ ചടങ്ങുകള്‍ നാട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് തിരിച്ചു വന്നതിന് പിന്നാലെയാണ് വിധി കുരുന്നിനെ തട്ടിയെടുത്ത് പോയത്. 2022ല്‍ യുകെയിലെത്തിയ ജിതിനും റോസ് മേരിയും ഒരേ കെയര്‍ഹോമില്‍ ജോലി ചെയ്ത് വരുകയായിരുന്നു.

More »

ലണ്ടനില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റ് മരിച്ചു; ഏഴുപേര്‍ അറസ്റ്റില്‍
പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളില്‍ ഉണ്ടായ കത്തികുത്തില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. ഡോര്‍മേഴ്‌സ് വെല്‍സ് ലെയ്ന്‍ ജങ്ഷന് സമീപമുള്ള നോര്‍ത്ത് റോഡില്‍ വച്ച് കുത്തേറ്റ ഗുര്‍ഭേജ് സിങാണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തിക്കുത്ത് നടന്നതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുര്‍ഭോജ് സിങ് സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. ഒരു കടയ്ക്ക് പുറത്ത് വച്ചാണ് സിങ്ങിനു നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 20 നും 30നും ഇടയില്‍ പ്രായമുള്ള ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില് ആറു പേരെ വിട്ടയച്ചു. ഒരാള്‍ക്ക് ജാമ്യം അനുവദിച്ചു. ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകണം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളും സിസിടിവി ദൃശ്യങ്ങള്‍

More »

ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന നാലുദിവസ സമരം പിന്‍വലിച്ചു
ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന നാലുദിവസത്തെ സമരം അവസാന നിമിഷത്തില്‍ പിന്‍വലിച്ചു. 2023 മുതല്‍ നടക്കുന്ന വേതന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് 16-ാമത്തെ സമരനടപടിയായേനെ . ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശനിയാഴ്ച അറിയിച്ചതനുസരിച്ച്, സര്‍ക്കാര്‍ പുതിയൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചതിനെ തുടര്‍ന്ന് സമരം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ഓഫര്‍ ഇപ്പോള്‍ സംഘടനയുടെ അംഗങ്ങള്‍ വോട്ടെടുപ്പിനായി നല്‍കുമെന്നും ബിഎംഎ ചെയര്‍മാന്‍ ഡോ ജാക്ക് ഫ്‌ലെച്ചപര്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട് മാറിയതോടെ ഞങ്ങള്‍ സമരം നിര്‍ത്തിവയ്ക്കുകയാണ്. ഡോക്ടര്‍മാരുടെ തൊഴില്‍ സുരക്ഷയും മികച്ച വേതനവും ന്യായമായ ആവശ്യമാണ്. ഇനി പുതിയ ഓഫര്‍ മതിയോയെന്ന് പതിനായിരക്കണക്കിന് വരുന്ന ഡോക്ടര്‍മാര്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങള്‍ ഓഫര്‍ തള്ളിയാല്‍ ശക്തമായ സമര

More »

ബര്‍മിംഗ്ഹാമില്‍ പാര്‍ക്ക് ചെയ്ത നാല്‍പ്പതിലേറെ കാറുകള്‍ അടിച്ചു തകര്‍ത്ത് യുവാവ്
ബര്‍മിംഗ്ഹാമില്‍ പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന നാല്‍പ്പതിലേറെ കാറുകളുടെ ചില്ലുകള്‍ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചു തകര്‍ത്ത സംഭവത്തില്‍ 28 കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ബാല്‍സല്‍ഹീത്തിലെ മോസ്ലി റോഡിലാണ് സംഭവം നടന്നത്. ഇരുമ്പു ദണ്ഡുകൊണ്ട് ഒരാള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനങ്ങളുടെ മുന്നിലെ വിന്‍ഡ്ഷീല്‍ഡ്, പിന്‍ഗ്ലാസ്, വശങ്ങളിലെ ചില്ലുകള്‍ എന്നിവ ഇയാള്‍ തകര്‍ത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇരുമ്പു ദണ്ഡുപയോഗിച്ച് തുടര്‍ച്ചയായി കാറുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്ന പ്രതിയേയും വാഹനങ്ങളുടെ അലാറങ്ങള്‍ ഒരേ സമയം മുഴങ്ങുന്നതുമാണ് ദൃശ്യത്തിലുള്ളത്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന്

More »

തിങ്കളാഴ്ച അടുത്ത ഘട്ട സമരവുമായി ഡോക്ടര്‍മാര്‍; രോഗികള്‍ക്ക് മുന്നറിയിപ്പ്
എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കാന്‍ വീണ്ടും റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്. അഞ്ച് ദിവസം നീളുന്ന പണിമുടക്ക് തിങ്കളാഴ്ച രാവിലെ 7ന് ആരംഭിക്കും. തൊഴില്‍ തര്‍ക്കവും, ശമ്പള വര്‍ധനവും മുന്‍നിര്‍ത്തി നടക്കുന്ന സമരങ്ങള്‍ ഇതോടെ പതിനാറാം റൗണ്ടിലേക്ക് കടക്കുകയാണ്. രാജ്യത്ത് ചൂട് കൂടുന്നതിനൊപ്പം ലോകകപ്പ് മത്സരങ്ങളുടെ ചൂട് കൂടി നേരിടുമ്പോഴാണ് ഡോക്ടര്‍മാരുടെ സമരങ്ങളും എത്തുന്നത്. ഇത് സമ്മര്‍ദ സാധ്യത കൂട്ടുമെന്ന് ആരോഗ്യ വകുപ്പ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നിരുന്നാലും രോഗികള്‍ ചികിത്സ തേടാന്‍ മടിക്കേണ്ടതില്ലെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. ചൂട് കാലാവസ്ഥയായതിനാല്‍ ‍ രോഗികളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്, ഒപ്പം ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരം ബുധനാഴ്ച നടക്കാന്‍ ഇരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ വരെയാണ് റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്. മേയ് മാസത്തില്‍

More »

യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി, ഇന്ത്യന്‍ വംശജനായ യുവാവിന് 34 വര്‍ഷം ജയില്‍
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനും, ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയാക്കിയ ഇന്ത്യന്‍ വംശജന് 34 വര്‍ഷത്തെ ജയില്‍ശിക്ഷയും, നാടുകടത്തലും. സൗത്ത് ലണ്ടന്‍ വാന്‍ഡ്‌സ്‌വര്‍ത്തില്‍ നിന്നുള്ള 34-കാരന്‍ ഗഗന്‍ദീപ് സിംഗിനാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗ കുറ്റങ്ങള്‍ക്ക് പുറമെ തടങ്കലില്‍ വെയ്ക്കല്‍, ഗുരുതരമായി ശാരീരിക അതിക്രമങ്ങള്‍ നടത്തുക, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ തെളിഞ്ഞിരുന്നു. ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവിലാണ് കുറ്റങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച ഇതേ കോടതി സിംഗിന് ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷയാണ് വിധിച്ചത്. 28 വര്‍ഷം ജയില്‍ശിക്ഷയ്‌ക്കൊപ്പം, 6 വര്‍ഷത്തെ എക്സ്റ്റന്റഡ് ലൈസന്‍സ് പിരീഡും നേരിടണം. ഇന്ത്യന്‍ വംശജനായ സിംഗിന് 18 വര്‍ഷത്തിന് ശേഷം മാത്രം പരോള്‍ നല്‍കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. ലൈസന്‍സ് കാലയളവ്

More »

മെനിംജൈറ്റിസ് ബി ഭീഷണി; ബ്രിട്ടനില്‍ 10 ലക്ഷം യുവാക്കള്‍ക്ക് വാക്‌സിന്‍, പ്രത്യേക പ്രതിരോധ കാമ്പയിന്‍
ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‍ ലന്‍ഡിലും ഉള്‍പ്പെടെ പത്ത് ലക്ഷം യുവാക്കള്‍ക്ക് മെനിംജൈറ്റിസ് ബി വാക്‌സിന്‍ നല്‍കാന്‍ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. കെന്റില്‍ ഈ വര്‍ഷം പടര്‍ന്നുപിടിച്ച രാജ്യത്തെ ഏറ്റവും വലിയ മെനിംജൈറ്റിസ് ബി വ്യാപനവും ഡോര്‍സെറ്റിലെ വെയ്‌മൗത്ത്, ബെര്‍ക്ക്‍ഷെയറിലെ റീഡിംഗ് എന്നിവിടങ്ങളിലെ അസാധാരണ ക്ലസ്റ്ററുകളും ആരോഗ്യ വകുപ്പിനെ ജാഗ്രതയിലാക്കിയതോടെയാണ് ഈ നടപടി. സര്‍വകലാശാലകളിലും ഹോസ്റ്റലുകളിലും ആദ്യമായി പ്രവേശിക്കുന്ന 18 മുതല്‍ 25 വയസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വാക്‌സിന്‍ ലഭിക്കുന്നവര്‍. ലിവര്‍പൂളിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന 18 കാരന്‍ ആരോണ്‍ മില്‍സ് മെനിംജൈറ്റിസ് ബാധിച്ച് മരിച്ചതും വിഷയത്തെ കൂടുതല്‍ ഗൗരവതരമാക്കി. സാധാരണ ഫ്‌ളൂ പോലുള്ള ലക്ഷണങ്ങളോടെയായിരുന്നു അസുഖത്തിന്റെ തുടക്കം. എന്നാല്‍ പിന്നീട് ഗുരുതരാവസ്ഥയിലേക്കു മാറുകയായിരുന്നു. നിലവില്‍

More »

കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍
തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്, കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ഫണ്ട്‌റെയ്‌സിംഗ് നടത്താന്‍ ലിവര്‍പൂള്‍ മലയാളി. ലിവര്‍പൂളില്‍ നിന്നുള്ള അനീഷ് സുരേന്ദ്രന്‍ നായരാണ് ഡഞ്ചെനെസ് ബീച്ചില്‍ നിന്നും വാലസി ബീച്ചിലേക്ക് ചുവടുവെച്ചത്. കാന്‍സര്‍ റിസേര്‍ച്ച് യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ഈ മാതൃകാപരമായ നടത്തം. തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിലാണ് ഇത്തരമൊരു ദൗത്യത്തിന് അനീഷും, കുടുംബവും തുടക്കം കുറിച്ചത്. മകള്‍ക്ക് മനോഹരമായ സമ്മാനങ്ങള്‍ വാങ്ങിനല്‍കുന്നതിന് പകരം ക്ലാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററിനായി ഫണ്ട് കണ്ടെത്തി നല്‍കുകയാണ് കഴിഞ്ഞ വര്‍ഷം ചെയ്തത്. ഇത് ഒരുപടി കൂടി ഉയര്‍ത്തി ഈ വര്‍ഷം 300 മൈല്‍ നടക്കാനിറങ്ങുകയായിരുന്നു. 300 മൈല്‍ എന്ന ദൈര്‍ഘ്യമേറിയ യാത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഒരു നല്ല കാര്യത്തിനായി പണം കണ്ടെത്താനും,

More »

സിസേറിയന്‍ അടുത്തിരിക്കെ കെയററുടെ ഭര്‍ത്താവും, കുഞ്ഞും നാടുവിടണമെന്ന് ഹോം ഓഫീസ് ലെറ്റര്‍; ആശങ്കയോടെ കെയറര്‍മാര്‍
യുകെയില്‍ ഹോം ഓഫീസ് വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ കടുത്ത ആശങ്കയിലാണ് കെയര്‍ വിസയിലെത്തിയ മലയാളികളടക്കമുള്ള വിദേശ ജീവനക്കാര്‍. അഞ്ച് വയസ്സുള്ള കുട്ടിയോട് വരെ നാടുവിടാന്‍ ആവശ്യപ്പെട്ട് കത്തയച്ച ഹോം ഓഫീസ് ഇപ്പോള്‍ പൂര്‍ണ്ണഗര്‍ഭിണിയായ കെയററുടെ കുടുംബത്തിന് നാടുകടത്തല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. യുകെയില്‍ ജോലി ചെയ്യാനും, താമസിക്കാനും നിയമപരമായി അനുമതിയുള്ള കെയറര്‍ക്കാണ് ഈ ഷോക്ക് കിട്ടിയത്. ഇവരുടെ ഭര്‍ത്താവിനോടും, ആദ്യത്തെ കുട്ടിയോടുമാണ് ഉടനെ നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതയിലാണ് അമ്മ. സ്‌കോട്ട് ലന്‍ഡില്‍ താമസിക്കുന്ന സചിന്ത വര്‍ണാകുലസൂര്യയ്‌ക്കൊപ്പം ഡിപ്പന്റന്‍ഡുമാരായി ഭര്‍ത്താവ് ഇന്ദികാ കുമാരയും, ഇവരുടെ ആറ് വയസ്സുകാരി മകളും കഴിയുന്നത്. ശ്രീലങ്കയില്‍ നിന്നും ഡോക്ടറായി യോഗ്യത നേടിയിട്ടുള്ള സഞ്ചിത

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions