യു.കെ.വാര്‍ത്തകള്‍

ഓണ്‍ലൈന്‍ വഴി 1000 പൗണ്ടില്‍ കൂടുതല്‍ അഡീഷണല്‍ വരുമാനം ഉണ്ടായാല്‍ പിടിവീഴും!
ഓണ്‍ലൈന്‍ വഴി അഡീഷണല്‍ വരുമാനം ഉണ്ടായാലും ഇനി പിടിവീഴും. നിങ്ങളുണ്ടാക്കിയ ഏതെങ്കിലും വസ്തുക്കളോ മറ്റോ ഓണ്‍ലൈന്‍ വഴി വിറ്റാല്‍, നികുതി വകുപ്പ് തേടിയെത്താം. ഇത്തരത്തിലുള്ള വില്‍പ്പനയുമായി ബന്ധപ്പെട്ട കണക്കുകള്‍ ശരിയാക്കി വെച്ചില്ലെങ്കില്‍, അപ്രതീക്ഷിതമായ നികുതി ബില്ലുകളും പിഴ അടയ്ക്കുവാനുള്ള നോട്ടീസുകളും ഏത് സമയത്തും പ്രതീക്ഷിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഓണ്‍ലൈന്‍ വേദികളായ വിന്റഡ്, ഈബേ, എയര്‍ബി എന്‍ ബി എന്നിവരോട് അവരുടെ ഉപയോക്താക്കളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എച്ച് എം ആര്‍ സി. 2024 ജനുവരി മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ ഈ നിയമപ്രകാരമുള്ള ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എച്ച് എം ആര്‍ സിക്ക് സമര്‍പ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട

More »

വാടകക്കാരോട് കൂടുതല്‍ അഡ്വാന്‍സ് ചോദിക്കരുത്; ലാന്‍ഡ്‌ലോര്‍ഡ്‌സിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും
ലാന്‍ഡ്‌ലോര്‍ഡ്‌സിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍. ഒരു മാസത്തെ വാടക തുകയില്‍ കൂടുതല്‍ അഡ്വാന്‍സായി ചോദിക്കുന്നതിന് ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക് വരും. ലാന്‍ഡ്‌ലോര്‍ഡ്‌സിനും, ലെറ്റിംഗ് ഏജന്‍സികള്‍ക്കും വാടകക്കാര്‍ക്കിടയില്‍ അലിഖിത 'ലേലം' നടത്തുന്ന രീതിക്കും അവസാനം വരും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആറ്, ഒന്‍പത്, ചിലപ്പോള്‍ 12 മാസം വരെ വാടക അഡ്വാന്‍സായി ചോദിക്കുന്ന രീതി നടക്കുന്നുണ്ടെന്ന് ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് എംപിമാരോട് പറഞ്ഞു. ഇത് വാടകക്കാരുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുന്ന നിലയിലേക്കാണ് വര്‍ദ്ധിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഇവര്‍ക്ക് താമസിക്കാന്‍ വീട് തെരഞ്ഞെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. വാടകക്കാരോട് വന്‍ തുക മുന്‍കൂറായി ആവശ്യപ്പെട്ടാല്‍ 5000 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് ലാന്‍ഡ്‌ലോര്‍ഡ്‌സിനും, ലെറ്റിംഗ്

More »

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാകുന്നു; വളര്‍ച്ച മുരടിക്കുമെന്ന് മുന്നറിയിപ്പുമായി ബിസിനസുകള്‍
രാജ്യവും ജനങ്ങളും കടുത്ത സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ രാജിയ്ക്കായി മുറവിളി ശക്തമാകുന്നു. പാര്‍ലമെന്റില്‍ ടോറികള്‍ ഉള്‍പ്പെടെയുള്ളവര്‍ റീവ്‌സിന്റെ ബജറ്റ് ടാക്‌സ് വേട്ടയെ കുറ്റപ്പെടുത്തുന്നു. ബജറ്റ് പ്രഖ്യാപനങ്ങളാണ് വിപണിയെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുമ്പോഴാഴും ഇതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് ചാന്‍സലര്‍. റീവ്‌സിനെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം രൂക്ഷമാണ്. ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ റെക്കോര്‍ഡ് വര്‍ദ്ധന നേരിട്ടതോടെ സ്വന്തം സാമ്പത്തിക നയങ്ങള്‍ വിഴുങ്ങാനുള്ള തയ്യാറെടുപ്പിലാണ് ചാന്‍സലര്‍. പാര്‍ലമെന്റിന്റെ അവസാനം വരെ ചാന്‍സലര്‍ റീവ്‌സ് തന്നെയായിരിക്കുമെന്ന് സ്റ്റാര്‍മര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ രണ്ട് പോംവഴികള്‍

More »

രണ്ട് ആകസ്മിക മരണവാര്‍ത്തകളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം
യുകെ മലയാളികളെ വേദനയിലാഴ്ത്തി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു മരണവാര്‍ത്തകള്‍. ലൂട്ടനില്‍ മലയാളിയായ വിവിയന്‍ ജേക്കബിന്റെ മരണവര്‍ത്തയും പോര്‍ട്സ്മൗത്തിലെ ജിജിമോന്‍ ചെറിയന്റെ വിയോഗവും ഒരേദിവസമാണ് പുറത്തുവന്നത്. വിവിയന്‍ ജേക്കബിന്റെ മരണം ന്യുമോണിയ മൂലമാണ്. രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകള്‍ കെയ്നും മരണത്തിനൊപ്പം പോയത് ഇതേ സാഹചര്യത്തില്‍ തന്നെയാണ്. പനിയും തുടര്‍ന്നെത്തിയ ന്യുമോണിയയും ചേര്‍ന്നപ്പോളാണ് വിദ്യാര്‍ത്ഥിനിയായ കെയ്നെ കുടുംബത്തിന് നഷ്ടമായത്. വിവിയന്റെ സംസ്‌കാരം യുകെയില്‍ തന്നെ ആയിരിക്കും. തൊടുപുഴയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച വിവിയന്‍ നന്നേ ചെറുപ്രായത്തില്‍ യുകെയിലെത്തിയതാണ്. പിന്നീട് ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ചെയ്ത ശേഷം ഏറെനാള്‍ നാട്ടിലേക്ക് മാറി നിന്ന ഇദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുകെയില്‍ മടങ്ങി എത്തിയത്.

More »

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഹീത്രു എയര്‍പോര്‍ട്ട്
ലണ്ടന്‍ : യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ഹീത്രൂ എയര്‍പോര്‍ട്ട്. 2024 ല്‍ 83.9 ദശലക്ഷം യാത്രക്കാരാണ് ഹീത്രൂവിലൂടെ യാത്ര ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.7 ദശലക്ഷം അധികമാണിത്. ഈ വര്‍ഷം 84.2 ദശലക്ഷം യാത്രക്കാരെയാണ് ഹീത്രൂ പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ബില്യന്‍ പൗണ്ടിന്റെ വികസന പദ്ധതികളാണ് വിമാനത്താവള അധികൃതര്‍ ആലോചിക്കുന്നത്. മികച്ച പ്രവര്‍ത്തനവും സേവനവും നല്‍കുന്നതിന് സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഹീത്രൂ ചീഫ് എക്‌സിക്യൂട്ടീവ് തോമസ് വോള്‍ബൈ നന്ദി പറഞ്ഞു. ദിവസേന 650 വിമാന സര്‍വീസുകളാണ് ഹീത്രൂവില്‍ നിന്നുള്ളത്. അത്രതന്നെ അറൈവല്‍ സര്‍വീസുകളുമുണ്ട്. ലോകത്തെ 82 വിമാനക്കമ്പനികള്‍ 218 സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 10.50 വരെ മാത്രമാണ് ഡിപ്പാര്‍ച്ചര്‍

More »

എ&ഇയില്‍ കുടുങ്ങി കിടന്ന് ആംബുലന്‍സുകള്‍; 999 കോളുകള്‍ എടുക്കാന്‍ കഴിയാതെ ജീവനക്കാര്‍
ഇംഗ്ലണ്ടില്‍ എ&ഇയില്‍ കുടുങ്ങി കിടന്ന് ആംബുലന്‍സുകള്‍. ഓരോ മാസവും 100,000 അടിയന്തര 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെ പാരാമെഡിക്കുകള്‍ ബുദ്ധിമുട്ടുന്നു. രോഗികളെ കൈമാറാന്‍ ആശുപത്രികള്‍ക്ക് പുറത്ത് കാത്തുകിടക്കുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്രയേറെ കോളുകളോട് പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത് ആയിരക്കണക്കിന് ജീവനുകളാണ് അപകടത്തിലാക്കുന്നത്. എന്‍എച്ച്എസിനെ ചൂഴ്ന്ന പ്രതിസന്ധി ഇപ്പോള്‍ കൂടുതല്‍ വഷളാകുകയാണ്. എ&ഇയ്ക്ക് പുറത്ത് കാത്തുകെട്ടി കിടക്കുന്ന സമയത്ത് സഹായത്തിനായി 999-ല്‍ വിളിച്ച രോഗികള്‍ക്ക് സമീപം എത്തിച്ചേരാന്‍ കഴിയാതെ പോകുന്ന 3500-ലേറെ സംഭവങ്ങളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. ആംബുലന്‍സുകള്‍ക്ക് രോഗികളെ കൈമാറാന്‍ കഴിയാത്തത് മൂലം കഴിഞ്ഞ വര്‍ഷം 1,313,218 ജോബ് സൈക്കിളുകളാണ് നഷ്ടമായത്. ഗാര്‍ഡിയനും, അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ്

More »

യുകെയില്‍ ലൈംഗിക കുറ്റകൃത്യ കേസുകളില്‍ 89% അന്വേഷണവും പാതി വഴിയില്‍ ; കുറ്റവാളികള്‍ മുഖം മറച്ചു പൊതുജനമധ്യത്തില്‍
യുകെയില്‍ വലിയൊരു ഭാഗം ലൈംഗിക അതിക്രമ കേസുകളിലും പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പോകുന്നുണ്ടെന്ന് കണക്കുകള്‍. 2024 ജൂണ്‍ വരെയുള്ള കണക്കില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 1.9 ദശലക്ഷത്തോളം അക്രമമോ ലൈംഗീകപരമായ കുറ്റകൃത്യത്തിലോ ഏര്‍പ്പെടുന്ന പ്രതികളെ തിരിച്ചറിയാതെ പോകുന്ന കേസുകളുണ്ട്. കേസുകളിലെ 89 ശതമാനവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്നു. ഇരകള്‍ കടുത്ത നിരാശയിലാണ്. ഒപ്പം സമൂഹവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ക്രൂരത ചെയ്ത ശേഷം സാധാരണ ജീവിതം നയിച്ചു കുറ്റവാളികള്‍ പൊതുജനമധ്യത്തില്‍ കഴിയുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ആശങ്കപ്പെടുത്തുന്നതാണ്. ആകെ കേസുകളില്‍ ലങ്കാഷെയറില്‍ 19.2 ശതമാനവും കുംബ്രിയയില്‍ 18 ശതമാനവും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 6.9 ശതമാനം കേസുകളും മെട്രോ പൊളിറ്റന്‍ പൊലീസിന് കീഴില്‍ ഏഴു ശതമാനവും കേസുകളാണ് പരിഹാരം കണ്ടത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും മെഴ്‌സിഡൈസിലും പത്തു കേസില്‍ ഒന്നില്‍ മാത്രമാണ്

More »

എന്‍എച്ച്എസിലെ വംശവെറി നഴ്‌സ് മാനേജര്‍ പുറത്ത്; നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും നീക്കി
എന്‍എച്ച്എസിലെ ചില ജീവനക്കാര്‍ വംശവെറി മനസ്സില്‍ സൂക്ഷിക്കുന്നവരും അത് സഹപ്രവര്‍ത്തകര്‍ക്ക് നേരെ ചൊരിയുന്നവരുമാണ്. ഇപ്പോഴിതാ വനിതാ സൈക്യാട്രിക് യൂണിറ്റിന്റെ ചാര്‍ജ് ഉണ്ടായിരുന്ന എന്‍എച്ച്എസ് നഴ്‌സിനു വംശവെറി നിറഞ്ഞ വാക്കുകള്‍ പ്രയോഗിച്ചതിന് ഇപ്പോള്‍ വിലക്ക് നേരിടുകയാണ്. കറുത്ത സഹജീവനക്കാരിയെ വംശവെറി നിറഞ്ഞ വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്ത ജേഡന്‍ റേച്ചല്‍ ഡയോസ് ഹോള്‍, ലീവെടുത്ത ജീവനക്കാരിക്ക് ഏത് ' മന്ത്രവാദിയാണ്' സിക്ക് നോട്ട് നല്‍കുകയെന്നും, മറ്റൊരു ജീവനക്കാരനോട് പ്ലാന്റേഷനില്‍ നിന്നും വന്നതാണോയെന്നും ചോദിച്ചതായാണ് പരാതി. 2017 മുതല്‍ 2020 വരെ നടത്തിയ പരാമര്‍ശങ്ങള്‍ ഇവരെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ അച്ചടക്ക സമിതി മുന്‍പാകെ എത്തിക്കുകയായിരുന്നു. സസെക്‌സ് പാര്‍ട്ണര്‍ഷിപ്പ് എല്‍ജിബിടി സ്റ്റാഫ് നെറ്റ്‌വര്‍ക്കിലെ കോ-ചെയറായിരുന്നു ഹോള്‍. ചിചെസ്റ്ററിലെ വനിതാ മെന്റല്‍

More »

ലേബറിന്റെ തൊട്ടുപിന്നിലെത്തി റിഫോം യുകെ; വ്യത്യാസം 1 പോയിന്റ് മാത്രം; കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇടിത്തീ
അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ലേബര്‍ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ നിഗല്‍ ഫരാഗിനും, അദ്ദേഹത്തിന്റെ റിഫോം യുകെ പാര്‍ട്ടിക്കും ടെസ്ല മേധാവി എലണ്‍ മസ്‌ക് പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ലേബറിനു തൊട്ടുപിന്നില്‍ കേവലം 1 പോയിന്റ് വ്യത്യാസത്തില്‍ റിഫോം യുകെ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ സര്‍വ്വെ. സ്‌കൈ ന്യൂസ് യുഗോവ് വഴി നടത്തിയ സര്‍വ്വെയിലാണ് റിഫോം യുകെയ്ക്ക് 24 ശതമാനവും, ലേബറിന് 25 ശതമാനവും പിന്തുണയുള്ളതായി കണ്ടെത്തിയത്. 2024 യുകെ തെരഞ്ഞെടുപ്പ് വിജയിക്കുമ്പോള്‍ ഉണ്ടായിരുന്ന പോയിന്റില്‍ നിന്നും ലേബര്‍ 9 ശതമാനം താഴേക്ക് പോയിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ 22 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ത്രികക്ഷി പാര്‍ട്ടികളുടെ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. 2024 മാര്‍ച്ചില്‍ 14 ശതമാനത്തില്‍ എത്തിയതായിരുന്നു റിഫോം യുകെയുടെ ഇതിന് മുന്‍പുള്ള ഉയര്‍ന്ന ജനപ്രീതി. ഏതായാലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions