യു.കെ.വാര്‍ത്തകള്‍

സഹാറയില്‍ നിന്ന് യുകെയിലേയ്ക്ക് പൊടിക്കാറ്റ് വരുന്നു; ഉടന്‍ ചുവപ്പ് മഴ; താപനില 18 ഡിഗ്രി വരെയാകും
കാറ്റും മഴയും വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും അനുഭവിച്ചുവരുന്ന ബ്രിട്ടനില്‍ ഇനി അടുത്തത് ചുവപ്പു മഴ. സഹാറയില്‍ നിന്ന് യുകെയിലേയ്ക്ക് ചുവപ്പു പൊടിക്കാറ്റ് എത്തുന്നതിന്റെ ഫലമായാണ് ഈ പ്രതിഭാസം. സഹാറയില്‍ നിന്നുള്ള ചുവന്ന ധൂളികള്‍ അന്തരീക്ഷത്തില്‍ എത്തുന്നതോടെയാണ് യുകെയില്‍ ഇത് സംഭവിക്കുക. കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിട്ടറിംഗ് സെര്‍വീസിലെ (കാംസ്) ശാസ്ത്രജ്ഞര്‍ ആണ് ബ്രിട്ടനില്‍ വൈകാതെ ചുവപ്പുഴയുണ്ടാവും എന്ന് അറിയിച്ചിരിക്കുന്നത്. ചുവപ്പു ധൂളികളും വഹിച്ചുള്ള വായുപ്രവാഹം ഇപ്പോള്‍ യൂറോപ്പിലൂടെ യുകെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ബ്രിട്ടനില്‍, ഇപ്പോഴും തുടരുന്ന മഴയുമായി ഈ പൊടിപടലങ്ങള്‍ കലരുമ്പോള്‍, ചുവപ്പ് നിറത്തിലുള്ള വെള്ളമായിരിക്കും നിലത്തു പതിക്കുക. രക്തമഴ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും എന്നതല്ലാതെ ഈ പ്രതിഭാസം കൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഒന്നും

More »

എപ്സ്റ്റീന്‍ ഫയല്‍സ്; മുന്‍ യുഎസ് അംബാസിഡര്‍ പീറ്റര്‍ മണ്ടേല്‍സനെ അറസ്റ്റ് ചെയ്തു
കുട്ടിപീഡകന്‍ എപ്സ്റ്റീന്‍ ബന്ധത്തിന്റെ പേരില്‍ ലോകത്തെ പല പ്രമുഖരും പുലിവാല് പിടിച്ചിരിക്കുകയാണ്. ഇപ്പോള്‍ യുകെയുടെ മുന്‍ യുഎസ് അംബാസിഡറിന്റെ അറസ്റ്റിലേയ്ക്കും വിഷയം എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം സ്‌കോട്ട്‌ലണ്ട് യാര്‍ഡ് എലൈറ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്ത പീറ്റര്‍ മണ്ടേല്‍സനെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ കുട്ടിപ്പീഡകനായ ഫിനാന്‍ഷ്യര്‍ ജെഫ്രി എപ്സ്റ്റീന് ചോര്‍ത്തിയെന്ന ആരോപണങ്ങളിലാണ് അറസ്റ്റ്. ബിസിനസ്സ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കവെയാണ് മണ്ടേല്‍സണ്‍ ചതിച്ചത്. മെട്രോപൊളിറ്റന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ടീമാണ് മണ്ടേല്‍സനെ അറസ്റ്റ് ചെയ്തത്. പൊതു ഓഫീസില്‍ വെച്ച് അച്ചടക്ക ലംഘനം നടത്തിയെന്ന ആരോപണത്തിലാണ് നടപടി. ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ലേബറിന്റെ ആര്‍ക്കിടെക്ടായി അറിയപ്പെടുന്ന മണ്ടേല്‍സനെ

More »

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ വിലക്കുമെന്ന വാഗ്ദാനവുമായി റിഫോം യുകെ
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാനുള്ള എല്ലാ അടവുകളും പയറ്റാന്‍ റിഫോം യുകെ. മറ്റ് പാര്‍ട്ടികള്‍ മാറി ചിന്തിക്കാത്ത പക്ഷം ജനം നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുമെന്നാണ് സൂചന. അധികാരം ലക്ഷ്യമിട്ടു കുടിയേറ്റ വിരുദ്ധത പറയുന്ന റിഫോം യുകെ തങ്ങളുടെ വാഗ്ദാനങ്ങള്‍ ഒരു പടി കൂടി കടന്നു പ്രഖ്യാപിക്കുന്ന തിരക്കിലാണ്. പൊതുതെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തുമെന്ന് റിഫോം യുകെ സൂചിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിര്‍ത്തലാക്കാനുള്ള പദ്ധതികളെ വ്യക്തിപരമായി പിന്തുണയ്ക്കുമെന്നാണ് റിഫോമിന്റെ ഹോം ഓഫീസ് വക്താവ് സിയാ യൂസഫ് വ്യക്തമാക്കിയത്. 'പൊതുസ്ഥലത്ത് മുഖാവരണം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഈ നിയമം നടപ്പാക്കിയാല്‍ പലവിധത്തിലുള്ള ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിന്റെ ഭാഗമായി മാറാന്‍ ഇത് സഹായിക്കും. ആളുകളെ

More »

ആന്‍ഡ്രൂവിനെതിരെ അസാധാരണ നീക്കം; പുറത്താക്കലിന് വേണം 14 രാജ്യങ്ങളുടെ അനുമതി
ബ്രിട്ടീഷ് രാജകുടുംബത്തെയും രാഷ്ട്രീയ ഭരണ സിരാകേന്ദ്രങ്ങളേയും ഒരു പോലെ ഞെട്ടിച്ചുകൊണ്ട് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സറെ രാജകീയ പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യാനുള്ള നീക്കങ്ങള്‍ ലേബര്‍ സര്‍ക്കാര്‍ ശക്തമാക്കി. മോശം പെരുമാറ്റം, ലൈംഗീക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം എന്നീ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം നേരിടവേയാണ് ആന്‍ഡ്രൂവിനെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പ്രതിരോധ മന്ത്രി ലൂക്ക് പോളാര്‍ഡ് ആണ് ഈ നിര്‍ണ്ണായക വിവരം അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ എപ്സ്റ്റീന്‍ വിവാദത്തെ തുടര്‍ന്ന് ആന്‍ഡ്രൂവിന്റെ രാജകുമാരന്‍ എന്ന പദവിയും മറ്റ് സൈനിക ബഹുമതികളും ചാള്‍സ് രാജാവ് റദ്ദാക്കിയിരുന്നു. എങ്കിലും നിലവിലെ നിയമമനുസരിച്ച് ബ്രിട്ടീഷ് സിംഹാസനത്തിലേക്കുള്ള എട്ടാമത്തെ അവകാശിയാണ് ആന്‍ഡ്രൂ. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ

More »

നോര്‍ത്താംപ്ടണില്‍ 20കാരന്‍ കുത്തേറ്റ് മരിച്ചു; 17കാരന്‍ ഗുരുതരാവസ്ഥയില്‍
നോര്‍ത്താംപ്ടണിലെ സ്‌കേറ്റ് പാര്‍ക്കില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ കുത്തേറ്റ് മരിച്ച 20കാരന്റെ പേരുവിവരങ്ങള്‍ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ഒരു കൗമാരക്കാരന്‍ അതീവ ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നോര്‍ത്താംപ്ടണിലെ ബ്രയര്‍ ഹില്‍ സ്‌കേറ്റ് പാര്‍ക്കില്‍, ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞ മൂന്നരമണിയോടെ നടന്ന ആക്രമണത്തില്‍ മേസണ്‍ മില്ലര്‍ എന്ന 20കാരനാണ് മരണമടഞ്ഞത്. സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്ക് കുത്തേറ്റു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസ് മൂന്നേമുക്കാലോടെ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. കഠിന ശ്രമം നടത്തിയിരുന്നെങ്കിലും മില്ലര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടയുകയായിരുന്നു. അന്വേഷണത്തില്‍ ഇതുമായി ബന്ധപ്പെട്ട് നോര്‍ത്താംപ്ടണ്‍ഷയറില്‍ നിന്നും ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 14നും 17നും ഇടയില്‍ പ്രായമുള്ള നാലുപേരെ കൊലപാതക കുറ്റത്തിനാണ്

More »

യുകെയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വായ്പ നിയമങ്ങള്‍ ഈ വര്‍ഷം മാറും; ട്യൂഷന്‍ ഫീസിലും തിരിച്ചടവ് വ്യവസ്ഥകളിലും മാറ്റങ്ങള്‍
യുകെയിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്റ്റുഡന്റ് ലോണ്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. നിലവിലെ വായ്പാ തിരിച്ചടവ് രീതികള്‍ നീതിയുക്തവും യുക്തിസഹവും ആണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവകാശപ്പെടുമ്പോള്‍, ഇത് ധാര്‍മ്മികമായി ശരിയല്ലെന്ന കടുത്ത വിമര്‍ശനവുമായി ധനകാര്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. 2026 മുതല്‍ ട്യൂഷന്‍ ഫീസിലും തിരിച്ചടവ് വ്യവസ്ഥകളിലും വരാനിരിക്കുന്ന മാറ്റങ്ങള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. യുകെയില്‍ സ്റ്റുഡന്റ് ലോണ്‍ പ്രധാനമായും രണ്ട് ഭാഗങ്ങളായാണ് ലഭിക്കുന്നത്. പഠിക്കുന്ന കോഴ്സിന്റെ വാര്‍ഷിക ഫീസ് അടയ്ക്കാന്‍ ട്യൂഷന്‍ ഫീ ലോണ്‍ നേരിട്ട് സര്‍വകലാശാലയ്ക്കാണ് നല്‍കുന്നത്, മെയിന്റനന്‍സ് ലോണ്‍, താമസം, ഭക്ഷണം, പുസ്തകങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക്കായി നല്‍കുന്നത് വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നത്. ഇംഗ്ലണ്ടിലും

More »

വെസ് സ്ട്രീറ്റിംഗിനെ ഒഴിവാക്കി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാന്‍ സ്റ്റാര്‍മറുടെ നീക്കം
തന്റെ കസേര ലക്ഷ്യമിട്ടവരെ വീഴ്താനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സജീവമാക്കിയതായി മാധ്യമങ്ങള്‍. നേതൃപദവി ആഗ്രഹിക്കുന്ന ലേബര്‍ മന്ത്രിമാരെയും, എംപിമാരെയും ഒതുക്കാനാണ് സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത് എന്നാണ് ആരോപണം. ഇതിന്റെ ഭാഗമായുള്ള പട്ടികയില്‍ ആദ്യത്തെ പേര് ഹെല്‍ത്ത് സെക്രട്ടറി കീര്‍ സ്റ്റാര്‍മറുടേതാണെന്നാണ് റിപ്പോര്‍ട്ട്. വെസ് സ്ട്രീറ്റിംഗിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി പദ്ധതിയിടുന്നുവെന്നാണ് ആരോപണം. ഹെല്‍ത്ത് സെക്രട്ടറിയെ പുറത്താക്കുന്നതിനൊപ്പം മുന്‍ ഉപ പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാനും സ്റ്റാര്‍മര്‍ ആലോചിക്കുന്നുവെന്നാണ് വിവരം. ഇവരും നേതൃപദവിക്കായി ശ്രമിക്കുന്നുവെന്ന വാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ നീക്കം. വ്യാഴാഴ്ച ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് അണിയറ നീക്കങ്ങള്‍ പുറത്തുവരുന്നത്. തനിക്കെതിരെ

More »

അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് നൊമ്പരമായി നഴ്സ് നിമ്മി ജോയിയുടെ വിയോഗം
ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്‌സും അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന നഴ്സ് നിമ്മി ജോയിയുടെ (34) അകാല വിയോഗത്തില്‍ മലയാളി സമൂഹം ഒന്നടങ്കം വേദനയില്‍ . സഹൃദയത്വവും സേവന മനോഭാവവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരിയായിരുന്ന നിമ്മി, ചികിത്സയിലിരിക്കെ ഇന്ത്യയില്‍ വെച്ചാണ് അന്തരിച്ചത്. ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന നിമ്മി, അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ പരിചിതയായിരുന്നു. വിവിധ സാംസ്‌കാരിക, സാമൂഹിക, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അവര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗത്തിന്റെ മുന്നണി പോരാളികൂടിയായിരുന്നു. നിമ്മിയുടെ വിയോഗം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. ഏതാനും മാസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് (ശ്വാസകോശ ഫൈബ്രോസിസ്)

More »

യുകെയിലെ ആദ്യകാല മലയാളി വൈദികന്‍ ഫാ. ജോസഫ് നരിക്കുഴി നിര്യാതനായി
യുകെയിലെ ആദ്യകാല മലയാളി വൈദികന്‍ ഫാ. ജോസഫ് നരിക്കുഴി(86) ബര്‍മിംഗ്ഹാമില്‍ നിര്യാതനായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ബര്‍മിംഗ്ഹാമിലെ വൈദിക മന്ദിരത്തില്‍ വച്ചായിരുന്നു അന്ത്യം. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും. ആദ്യകാലങ്ങളില്‍ യുകെയുടെ പല ഭാഗങ്ങളിലും മലയാളം വി. കുര്‍ബ്ബാന അര്‍പ്പിച്ചിരുന്ന അപൂര്‍വ്വം വൈദികരില്‍ ഒരാളായിരുന്നു നരിക്കുഴിയച്ചന്‍. റായ്പൂര്‍ മിഷന്‍ രൂപതാംഗമായിരുന്ന അച്ചന്‍ കോട്ടയം ജില്ലയിലെ ഏന്തയാര്‍ സ്വദേശിയാണ്. 2004 മുതല്‍ വൂസ്റ്ററിലെ പള്ളിയില്‍ സ്ഥിരമായി മലയാളം കുര്‍ബാന അര്‍പ്പിച്ചിരുന്ന ഫാ. ജോസഫ് നരിക്കുഴി 2015 മുതല്‍ മാസ് സെന്ററിന്റെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചു. സീറോ മലബാര്‍ ചര്‍ച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions