യു.കെ.വാര്‍ത്തകള്‍

ഇറാനെ ആക്രമിക്കാന്‍ യുഎസിന് വ്യോമതാവളങ്ങള്‍ അനുവദിക്കാതെ യുകെ
ലണ്ടന്‍ : ഇറാനെതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് വ്യോമതാവളങ്ങള്‍ ഉപയോഗിക്കാനുള്ള യുഎസിന്റെ ആവശ്യം യുകെ തള്ളി. ഇറാനെതിരെയുള്ള ആക്രമണത്തിന് സര്‍വസന്നാഹങ്ങളുമായി മുന്നേറുന്ന യുഎസിന് തിരിച്ചടിയായാണ് ബ്രിട്ടന്റെ നിലപാട്. സ്വിന്‍ഡന്‍ സമീപമുള്ള ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ നിന്നുള്ള ദീര്‍ഘദൂര ബോംബാക്രമണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കെയ്ര്‍ സ്റ്റാര്‍മര്‍ ഭരണകൂടം വിസമ്മതിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന മുന്‍കരുതല്‍ ആക്രമണങ്ങളില്‍ പങ്കെടുക്കുന്നത് യുകെയ്ക്ക് അംഗീകരിക്കാനാകില്ലെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. പശ്ചിമേഷ്യയില്‍ യുഎസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും ഇറാനെതിരെ അടിയന്തര പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാര്‍ഷ്യയിലെ സംയുക്ത സൈനികത്താവളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളുമായി ഇപ്പോഴത്തെ

More »

ഏപ്രിലില്‍ എനര്‍ജി ബില്ലുകളില്‍ 200 പൗണ്ടിന്റെ കുറവ് വരും; ഓഫ്‌ജെമിന്റെ പുതിയ എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപനം ബുധനാഴ്ച
ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ എനര്‍ജി ബില്ലുകളില്‍ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏഴ് മില്ല്യണ്‍ കുടുംബങ്ങളുടെ ബില്ലുകളില്‍ നിന്നും 200 പൗണ്ട് വരെ കുറയാമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് ഈ പ്രവചനങ്ങള്‍. ശരാശരി ബില്ലുകളില്‍ നിന്നും ഏപ്രില്‍ മുതല്‍ 117 പൗണ്ട് കുറവ് പ്രതീക്ഷിക്കാമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകളില്‍ ഗ്യാസിനും, വൈദ്യുതിക്കും യൂണിറ്റിന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന നിരക്കിന്റെ പരിധിയാണ് പ്രൈസ് ക്യാപ്പ്. 19 മില്ല്യണ്‍ കുടുംബങ്ങള്‍ ഈ താരിഫിലുണ്ട്. ഗവണ്‍മെന്റിന്റെ എനര്‍ജി ബില്‍ ഡിസ്‌കൗണ്ടാണ് ഈ താഴ്ചയ്ക്ക് കാരണമാകുന്നത്. കുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ബില്ലുകളില്‍ ഒന്ന് കുറയ്ക്കാനായി അടുത്ത മൂന്ന് വര്‍ഷത്തില്‍ 6.9 ബില്ല്യണ്‍

More »

ലൈംഗികാതിക്രമ അന്വേഷണം: ലിങ്കണ്‍ ബിഷപ്പ് അറസ്റ്റില്‍
ഇംഗ്ലണ്ടിലെ ലിങ്കണ്‍ രൂപതയുടെ ബിഷപ്പായ റൈറ്റ് റവ. ക്രിസ്റ്റഫര്‍ ലോ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെ ലക്ഷ്യമിട്ട് ലൈംഗികമായി അതിക്രമം നടത്തിയെന്നാരോപിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചത്. 2005 മുതല്‍ 2015 വരെ നടന്നതായി പറയുന്ന സംഭവവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ ബിഷപ്പിനെ ജാമ്യത്തില്‍ വിട്ടതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തില്‍ പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഭയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് അദ്ദേഹം താത്കാലികമായി പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നതായും ബന്ധപ്പെട്ട എല്ലാ നടപടികളും നിയമാനുസൃതമായി തുടരുമെന്നും രൂപത അധികൃതര്‍ അറിയിച്ചു. സംഭവം

More »

വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍
വിദ്യാര്‍ത്ഥി വീസയില്‍ യുകെയിലെത്തിയ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശി ശ്രീരാജ്(26) ആണ് വിടപറഞ്ഞത്. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെക്കാനിക് എഞ്ചിനീയറിങ് പഠനത്തിനായി വിദ്യാര്‍ത്ഥി വിസയിലെത്തിയ ശ്രീരാജ് പഠനത്തോടൊപ്പം താല്‍ക്കാലിക ജീവനക്കാരനായും ജോലി ചെയ്തു വരികയായിരുന്നു. ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലിലെ ക്ലെറിക്കല്‍ വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഫോണില്‍ കിട്ടാതായതോടെ ആശങ്കയിലായ സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അപാര്‍ട്ട്‌മെന്റില്‍ എത്തി പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ ശ്രീരാജിനെ കണ്ടെത്തുകയായിരുന്നു. മൃതദേഹം നിലവില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റി.

More »

ആന്‍ഡ്രൂവിനെ 11 മണിക്കൂര്‍ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു
എപ്‌സ്റ്റിന്‍ വിവാദത്തില്‍പ്പെട്ട ആന്‍ഡ്രൂവിനെ 11മണിക്കൂര്‍ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു. രാജ കുടുംബത്തിന് തന്നെ വലിയ തിരിച്ചടിയായ സംഭവത്തില്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബവും വ്യക്തമാക്കി. ചാള്‍സ് മൂന്നാമന്‍ രാജാവ് പുറത്തിറങ്ങിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധികൃതരുടെ അന്വേഷണം നടക്കുന്നത് ശരിയായ നിലയിലാണ്. മുമ്പ് പറഞ്ഞതു പോലെ അന്വേഷണത്തിന് പൂര്‍ണ പിന്തുണയും സഹകരണവുമുണ്ട്. നിയമം അതിന്റെ വഴിക്കു പോകണമെന്നും ആന്‍ഡ്രൂവിന്റെ സഹോദരനായ ചാള്‍സ് രാജാവ് പ്രസ്താവനയിലൂടെ അറിയിച്ചു. അന്വേഷണം നടക്കവേ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. താനും കുടുംബവും തങ്ങളുടെ കര്‍ത്തവ്യവും സേവനവും തുടരുമെന്നും രാജാവ് വ്യക്തമാക്കി. ആരും നിയമത്തിന് അതീതരല്ലെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. കുപ്രസിദ്ധ ലൈംഗീക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള

More »

ഇമിഗ്രേഷന്‍ പദ്ധതികള്‍: കുടിയേറ്റക്കാരായ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യം
ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഹെല്‍ത്ത്‌കെയര്‍ മേഖല വലിയ ആശങ്കയിലാണ്. കാരണം വിദേശ കുടിയേറ്റ ജീവനക്കാരെ ആശ്രയിച്ചാണ് ആരോഗ്യ മേഖല ഇത്രയുമെങ്കിലും ചലിച്ചുകൊണ്ടിരിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും, 'ഏണ്‍ഡ് സെറ്റില്‍മെന്റ്' രീതിയിലേക്ക് ചുവടുമാറ്റം നടത്താനും ലക്ഷ്യമിട്ടാണ് ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ യുകെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അപ്പാടെ മാറ്റിമറിച്ചാല്‍ അത് രാജ്യത്തിന് തന്നെ തിരിച്ചടിയായി മാറുമെന്നാണ് സ്റ്റാര്‍മര്‍ ഗവണ്‍മെന്റിന് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സെറ്റില്‍മെന്റ് നല്‍കാന്‍ കൂടുതല്‍ കാലതാമസം സൃഷ്ടിക്കാനും, കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ യോഗ്യതകള്‍ വേണ്ടിവരുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്താനുമാണ്

More »

കോവിഡ് കാലത്തെ പഠന നഷ്ടം: 2 ലക്ഷം വിദ്യാര്‍ത്ഥികള്‍ നിയമനടപടിയുമായി മുന്നോട്ട്
കോവിഡ് മഹാമാരിക്കാലത്ത് പഠനസൗകര്യങ്ങള്‍ ലഭിച്ചില്ലെന്നാരോപിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഉള്‍പ്പെടെ ഏകദേശം രണ്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ നിയമനടപടിയുമായി മുന്നോട്ട്. 'സ്റ്റുഡന്റ് ഗ്രൂപ്പ് ക്ലെയിം' എന്ന പേരില്‍ നടക്കുന്ന ഈ കേസില്‍ ഈ ആഴ്ച മാത്രം 30,000 പേര്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി അഭിഭാഷകര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്‍ (യു.സി.എല്‍) 6,500 മുന്‍ വിദ്യാര്‍ത്ഥികളുമായി ധാരണയിലെത്തിയതോടെയാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ വിഷയത്തില്‍ കക്ഷി ചേര്‍ന്നത് . ധാരണാ വ്യവസ്ഥകള്‍ രഹസ്യമാണെങ്കിലും 21 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ യു.സി.എല്‍ സമ്മതിച്ചുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍വകലാശാല ഉത്തരവാദിത്വം സമ്മതിച്ചിട്ടില്ല. ഉപഭോക്തൃ നിയമപ്രകാരം, വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണകാല ക്ലാസ് മുറി പഠനത്തിനും ക്യാമ്പസ് സൗകര്യങ്ങള്‍ക്കും ഫീസ് നല്‍കിയിട്ടും

More »

സാന്‍ജോയുടെ വിയോഗം താങ്ങാനാകാതെ കുടുംബം; ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു!
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളി സമൂഹം ശ്രവിച്ചത്. പാലക്കാടു നിന്ന് കര്‍ണാടകയിലെ മംഗലാപുരത്തിന് സമീപം കഡബയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗവും കുട്ടൂര്‍പാഡൈ സ്വദേശിയുമായ സാന്‍ജോ സുനില്‍(31) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2025 ജനുവരി 9ന് നടന്ന വിവാഹത്തിന് ശേഷം കഴിഞ്ഞ ജനുവരി 20നാണ് സാന്‍ജോ ഡിപ്പെന്‍ഡന്‍ഡ് വിസയില്‍ അയര്‍ലന്‍ഡിലെ ഫിന്‍ഗ്ലാസില്‍ എത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് അയര്‍ലന്‍ഡിലെ സ്വകാര്യ കെയര്‍ഹോമില്‍ നഴ്‌സായി ജോലി ലഭിച്ചെത്തിയ ഭാര്യ ലിഷ്മ ഫിലിപ്പിനൊപ്പമായിരുന്നു താമസം. പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. നാട്ടില്‍ അടുത്ത് താമസിച്ചിരുന്നവരും വിമലഗിരി സെന്റ് മേരിസ് മലങ്കര സിറിയന്‍ കതോലിക്കാ ചര്‍ച്ചിലെ അംഗങ്ങളുമാണ്. ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിഷ്മ

More »

ആന്‍ഡ്രൂവിന്റെ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ പോലീസ് അന്വേഷണം
കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തില്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന്റെ റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ പോലീസ് അന്വേഷണം. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദര്‍ശിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ 'കണ്ണടച്ചെന്ന' ആരോപണത്തിലാണ് മെട്രോപോളിറ്റന്‍ പോലീസിന്റെ കണ്ണുരുട്ടല്‍. എന്നാല്‍ ആന്‍ഡ്രൂവിന്റെ 'സ്ത്രീ ഇടപാടുകള്‍' ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ലെന്ന് ഒരു മുന്‍ ഓഫീസര്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലിറ്റില്‍ സെന്റ് ജെയിംസിലെ പീഡനവങ്ങള്‍ക്ക് റോയല്‍റ്റി & സ്‌പെഷ്യലിസ്റ്റ് പ്രൊട്ടക്ഷന്‍ കമ്മാന്‍ഡിലെ ചില അംഗങ്ങള്‍ സാക്ഷികളായെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ദ്വീപിലേക്ക് ആന്‍ഡ്രൂവിന്റെ സുരക്ഷാ സംഘം രണ്ട് തവണയെങ്കിലും യാത്ര ചെയ്തിരുന്നു. എപ്സ്റ്റീന്റെ കുപ്രശസ്തമായ ലോലിതാ എക്‌സ്പ്രസിലായിരുന്നു ഇതിലൊരു യാത്ര.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions