യു.കെ.വാര്‍ത്തകള്‍

ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
ജീവിതച്ചെലവ് വര്‍ധിക്കുന്നതും, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വാങ്ങാനുള്ള ബുദ്ധിമുട്ടും ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ അബോര്‍ഷന്‍ നിരക്ക് 11% കൂടിയെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയിരം പേരില്‍ 23.0 എന്ന തോതിലാണ് സ്ത്രീകളിലെ അബോര്‍ഷന്‍ നിരക്ക്. 1967-ല്‍ അബോര്‍ഷന്‍ ആക്ട് നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. 'ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമായ സമയത്തെ അബോര്‍ഷന്‍ രീതിയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. അബോര്‍ഷന്‍ നിരക്ക് എന്ത് കൊണ്ട് വര്‍ധിക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം', രാജ്യത്തെ ഏറ്റവും വലിയ അബോര്‍ഷന്‍ സേവനദാതാക്കളായ ബിപിഎഎസിലെ ചീഫ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ കാറ്റി സാക്‌സണ്‍ പറഞ്ഞു. സാമ്പത്തിക കാരണങ്ങള്‍ മൂലം ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍

More »

ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
ചികിത്സയില്‍ ഗുരുതരമായ പിഴവു കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം ജോലിയില്‍ നിന്ന് സസ്‌പെന്‍ഷന്‍. നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിലാണ് നഴ്‌സിനെതിരെ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയത്. തൊഴിലിന്റെ വിശ്വാസ്യതയെ ബാധിക്കും വിധത്തിലുള്ള വീഴ്ചകളാണ് നഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. രോഗികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ പരാജയപ്പെട്ടത് പ്രൊഫഷണല്‍ മിസ്‌കണ്ടക്ടായി കോടതി കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതും രോഗികളുടെ പരിചരണത്തില്‍ അശ്രദ്ധ കാണിച്ചതുമാണ് നടപടിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചികിത്സാ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടപടിയിലേക്കെത്തിയത്. രോഗികള്‍ക്ക് നല്‍കേണ്ട മരുന്നിന്റെ അളവില്‍ തെറ്റുപറ്റിയതായും കൃത്യസമയം മരുന്നു നല്‍കുന്നതില്‍ പരാജയപ്പെട്ടതായും

More »

വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
വീണ്ടും യുകെയില്‍ മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ നല്‍കിയ മുന്നറിയിപ്പില്‍ നിരവധി പ്രദേശങ്ങളില്‍ മഞ്ഞു വീഴുന്നത് ശക്തമാകുമെന്ന് വ്യക്തമാക്കി. കനത്ത മൂടല്‍ മഞ്ഞില്‍ കാഴ്ച പരിധി കുറയുമെന്നതിനാല്‍ യാത്ര തിരിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജനുവരി 20 ഓടെ തണുപ്പു ശക്തമാകും. 29 വരെ മഞ്ഞു വീഴ്ച തുടരുമെന്നും മുന്നറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയും കിഴക്കന്‍ മേഖലയില്‍ വരണ്ട കാലാവസ്ഥയുമാകും. താപനില വളരെ താഴുന്നതോടെ മഞ്ഞുവീഴ്ച ഉയരും. ജനുവരി 27, 28 തിയതികളില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് പ്രവചിക്കുന്നത്. ബര്‍മിംഗ്ഹാമിലും മാഞ്ചസ്റ്ററിലും ഗ്ലാസ്‌ഗോയിലും എഡിന്‍ബര്‍ഗിലും ജനുവരി 26ന് ശേഷം മഞ്ഞുവീഴ്ച ശക്തമാകും. ഗതാഗത പ്രതിസന്ധിയും ഫ്ലൂ ഉള്‍പ്പെടെ ആരോഗ്യ പ്രതിസന്ധിയും രൂക്ഷമാകുമെന്നും ജാഗ്രത തുടരണമെന്നുമാണ്

More »

നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് നാടകീയമായി ചാടാനൊരുങ്ങിയ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി ടോറി ലീഡര്‍ കെമി ബാഡെനോക്. കൂട്ടത്തില്‍ നിന്ന് മറുഭാഗത്ത് സഹായം നല്‍കിവന്ന ജെന്റിക്കിനെ സ്വയം തയ്യാറാക്കിയ രാജിവെയ്ക്കല്‍ പ്രസംഗമാണ് കുടുക്കിയത്. രാജി പ്രസംഗത്തിന് ഒരുക്കിയ പേപ്പറില്‍ ഒരു ഭാഗം താഴെ വീഴുകയും, ജെന്റിക്ക് ടീമിന്റെ സഹായി ഇത് കണ്ട് കണ്‍സര്‍വേറ്റീവ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. ഇതോടെ റിഫോമിലേക്ക് മറുകണ്ടം ചാടാന്‍ കാത്തിരിക്കുന്ന ജെന്റിക്കിനെ ടോറി നേതാവ് കെമി ബാഡെനോക് കൈയോടെ പിടികൂടി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പാര്‍ട്ടി നടപടി വന്നതോടെ നീട്ടിവെച്ചിരുന്ന നടപടി 12 മണിക്കൂറിനുള്ളില്‍ നടപ്പാക്കി ജെന്റിക്ക് റിഫോം പാര്‍ട്ടിയില്‍ എത്തി. നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയിലേക്ക് നടന്നിട്ടുള്ള ഏറ്റവും വലിയ ചുവടുമാറ്റമെന്നാണ് ഇതിനെ

More »

ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് അടിയന്തര സഹായമായി പണം ലഭ്യമാക്കാന്‍ പുതിയ ഫണ്ടിംഗ് പദ്ധതിയുമായി സര്‍ക്കാര്‍. ഏപ്രില്‍ തുടക്കത്തില്‍ ആരംഭിക്കുന്ന ക്രൈസിസ് ആന്‍ഡ് റെസിലിയന്‍സ് ഫണ്ട് അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1 ബില്യണ്‍ പൗണ്ട് നല്‍കും. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചാലും ഇല്ലെങ്കിലും ആളുകള്‍ക്ക് അവരുടെ പ്രാദേശിക കൗണ്‍സില്‍ വഴി അടിയന്തര ഫണ്ടുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയും. ബോയിലര്‍ പൊട്ടിയതുപോലെ, ജോലി നഷ്ടപ്പെടുന്നത് പോലെ, 'പെട്ടെന്നുള്ള, അപ്രതീക്ഷിത ചെലവോ വരുമാന ഇടിവോ' ഉണ്ടാകുന്ന സാമ്പത്തിക ഞെട്ടലിലുള്ള ആളുകള്‍ക്ക് കൗണ്‍സിലുകള്‍ക്ക് പണം നല്‍കാന്‍ കഴിയുമെന്ന് പുതിയ നിയമങ്ങള്‍ പറയുന്നു. 2021-ല്‍ സ്ഥാപിതമായതിനുശേഷം തുടര്‍ച്ചയായി നീട്ടിക്കൊണ്ടിരുന്ന താല്‍ക്കാലിക ഗാര്‍ഹിക സഹായ ഫണ്ടിന് പകരമാണിത്, എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകേണ്ടതായിരുന്നു.

More »

വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
യുകെയില്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. കുറഞ്ഞ വിലയില്‍ വീട് വാങ്ങാന്‍ ഒരു സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ശരാശരി എസ്‌റ്റേറ്റ് ഏജന്റിന് 32 വീടുകള്‍ വില്‍ക്കാനായി കൈയിലുണ്ടെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റില്‍ സൂപ്ല പറയുന്നു. 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ലണ്ടനില്‍ വില്‍ക്കാനുള്ള വീടുകളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് പ്രധാന കാരണം. ഇവിടെ പ്രോപ്പര്‍ട്ടി വിപണി അല്‍പ്പം ബുദ്ധിമുട്ട് നേരിടുന്ന നിലയിലാണ്. 2025 അവസാനത്തില്‍ പ്രോപ്പര്‍ട്ടി വിപണി അല്‍പ്പം മെല്ലെപ്പോക്കിലേക്ക് നീങ്ങിയിരുന്നു. ബജറ്റില്‍ പുതിയ പ്രോപ്പര്‍ട്ടി നികുതികള്‍ വരുമെന്ന ആശങ്കയിലായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം വീടുകള്‍ മാറാനുള്ള ആഗ്രഹം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സൂപ്ല പറയുന്നു. വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണമേറിയതോടെ

More »

നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
തന്റെ രണ്ട് ബജറ്റുകള്‍ കൊണ്ട് തന്നെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ജനരോഷം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ നികുതി വര്‍ധനവുകള്‍ ഉപയോഗിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ല. അതുകൊണ്ടു ഇപ്പോള്‍ വീണ്ടും നികുതി വര്‍ധനയ്ക്ക് കളമൊരുങ്ങുന്നുവെന്ന മുന്നറിയിപ്പ് ശക്തമാണ്. നവംബറിലെ ബജറ്റില്‍ നടത്തിയ നികുതി വേട്ടയില്‍ ലഭിച്ച പണമെല്ലാം ഖജനാവില്‍ നിന്നും പുറത്തേക്ക് ഒഴുകിയതോടെയാണ് ഈ ടാക്‌സ് റെഡ് അലേര്‍ട്ട്. തന്റെ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്താനാണ് നികുതി വര്‍ദ്ധനവെന്ന് റീവ്‌സ് വാദിച്ചിരുന്നു. എന്നാല്‍ ബ്ലൂംബര്‍ഗിന്റെ അനാലിസിസ് അനുസരിച്ച് 22 ബില്ല്യണ്‍ പൗണ്ടില്‍ മൂന്നില്‍ രണ്ട് ഭാഗവും അപ്രത്യക്ഷമായി കഴിഞ്ഞെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പല ഗവണ്‍മെന്റ് പദ്ധതികളും ഉപേക്ഷിച്ചതും, കുറഞ്ഞ ജിഡിപി വളര്‍ച്ചയും, ഡിഫന്‍സ് ഫണ്ടിംഗിലെ കുറവും എല്ലാം ചേര്‍ന്നാണ് ഇത്. ബജറ്റിന് ശേഷം

More »

ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍
ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതിഷേധവുമായി സിഖുകാര്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി സിഖുകാര്‍. 200 ലേറെ സിഖുകാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. 30കളിലുള്ള യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാള്‍ ഉള്‍പ്പെടുന്ന പാക്കിസ്ഥാന്‍ വംശജരുടെ സംഘത്തിലെ ആറു പേര്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായിട്ടാണ് വിവരം. പ്രതിഷേധത്തെ തുടര്‍ന്ന് പീഡനം നടത്തിയ പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രതിയെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് 13 വയസുള്ളപ്പോഴാണ് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പെണ്‍കുട്ടിക്ക് 16 വയസായതോടെ കുട്ടിയെ വീട്ടില്‍ നിന്ന്

More »

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനെത്തിയ സ്റ്റീവനേജ് മലയാളി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു
സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ മെമ്പറും, ഹോന്‍സ്ലോ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയംഗവും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനുമായിരുന്ന ജേക്കബ് ജോര്‍ജ്ജ് നാട്ടില്‍ നിര്യാതനായി. പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവന്‍ കുടുംബാംഗമായിരുന്ന ജേക്കബ്, ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാര്‍ഷീകത്തില്‍ പങ്കുചേരുന്നതിനായി നാട്ടിലെത്തിയപ്പോളായിരുന്നു മരണം സംഭവിച്ചത്. ഒന്നാം ചരമ വാര്‍ഷീക പ്രാര്‍ത്ഥനകളും ശുശ്രുഷകളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മകളില്‍ സദാ പുഞ്ചിരിതൂകി എല്ലാവരെയും നേരില്‍ക്കണ്ട് ഹസ്തദാനം ചെയ്ത്, നര്‍മ്മസംഭാഷണങ്ങള്‍ നടത്തിയും,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions