യു.കെ.വാര്‍ത്തകള്‍

ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
യുകെയിലെ ഗ്ലോസ്റ്റര്‍ഷെയറിലെ സ്ട്രൗഡില്‍ ബോക്സിംഗ് ഡേയില്‍ പുലര്‍ച്ചെ വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ അമ്മയും ഏഴ് വയസ്സുള്ള മകളും നാല് വയസ്സുള്ള മകനും ദാരുണമായി മരിച്ചു. പുലര്‍ച്ചെ മൂന്നോടെയാണ് ബ്രിംസ്കോംബ് ഹില്ലിലെ മിഡ്-ടെറസ് വീടിന് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കുട്ടികളും അമ്മയും വീടിനുള്ളില്‍ കുടുങ്ങുകയായിരുന്നു. അമ്മയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയെങ്കിലും ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ തുടരുകയാണ്. കുടുംബത്തിലെ പിതാവ് ഗ്ലോസ്റ്റര്‍ഷെയര്‍ കോണ്‍സ്റ്റാബുലറിയിലെ പൊലീസ് ഓഫീസറാണ്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബാത്ത്റൂം ജനല്‍ തകര്‍ത്തു പുറത്തുകടന്ന അദ്ദേഹം കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തീയുടെ ചൂടും വ്യാപനവും കാരണം അകത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാര്‍ജ്

More »

ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
യുകെയിലെ പ്രോപ്പര്‍ട്ടി വിപണി സ്ഥിരതയില്‍ മുന്നോട്ട് പോകുകയാണ്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുന്നതിന്റെ ഗുണം പ്രയോജനപ്പെടുത്തി വീട് വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവ് വരുന്നുണ്ട്. എന്നാല്‍ യുകെയിലെ മൂന്ന് പട്ടണങ്ങളില്‍ താമസിക്കുന്ന ഭവനഉടമകളാണ് ഈ വര്‍ഷം പ്രോപ്പര്‍ട്ടി ജാക്ക്‌പോട്ട് അടിച്ചിരിക്കുന്നത്. ഇവിടെ ഭവനവില ഇരട്ട അക്കത്തിലാണ് കുതിക്കുന്നത്. ഭൂരിഭാഗം മേഖലകളിലും കുടുംബങ്ങള്‍ ബജറ്റ് ചുരുക്കാന്‍ നിര്‍ബന്ധിതമാകുമ്പോഴാണ് ഏതാനും ചില ഭാഗങ്ങളില്‍ ഭവനവില സന്തോഷത്തിനു വക നല്‍കുന്നത്. ലണ്ടനിലെ വില സ്തംഭനാവസ്ഥയിലാണെന്ന് ലോയ്ഡ്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പറയുമ്പോള്‍ മിഡ്‌ലാന്‍ഡ്‌സിലും, കോസ്റ്റല്‍ മേഖലകളിലുമാണ് പണമുണ്ടാക്കുന്നതെന്നാണ് വ്യക്തമാകുന്നത്. പോര്‍ട്ട് സിറ്റിയായ പ്ലൈമൗത്താണ് പട്ടികയില്‍ ഒന്നാമത്. 2025-ല്‍ യുകെയിലെ ഒന്നാം നമ്പര്‍ പ്രോപ്പര്‍ട്ടി

More »

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
യുകെയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകാലും മരുന്നുകളും സാമൂഹിക മാധ്യമങ്ങളിലൂടെയോ അനധികൃത മാര്‍ഗങ്ങളിലൂടെയോ വാങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കി. വേഗോവി, മൗണ്‍ജാരോ തുടങ്ങിയ വെയിറ്റ് ലോസ് ജാബുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെങ്കിലും എന്‍എച്ച്എസില്‍ ലഭ്യത കുറവായതും ഉയര്‍ന്ന വിലയും കാരണം അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം മരുന്നുകള്‍ തേടി പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് എംഎച്ച്ആര്‍എ (MHRA) അറിയിച്ചു. ഈ മരുന്നുകള്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ഫാര്‍മസികളിലൂടെയോ നിയമാനുസൃത റീറ്റെയ്‌ലര്‍മാരിലൂടെയോ മാത്രമേ വാങ്ങാവൂ എന്നും ആരോഗ്യവിദഗ്ധരുമായി നിര്‍ബന്ധമായും കൂടിയാലോചിക്കണമെന്നും ഏജന്‍സി നിര്‍ദേശിച്ചു. അനധികൃത വ്യാപാരവും വാങ്ങലും കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒക്ടോബറില്‍ നോര്‍ത്ത്‌ഹാംപ്റ്റണിലെ

More »

തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
അയര്‍ലന്‍ഡില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലൂടെ ഇംഗ്ലണ്ടിലേയ്ക്കും മലയാളികളെ ലക്ഷ്യമിട്ടുള്ള വംശീയ ആക്രമണം വ്യാപിക്കുന്നു. മുമ്പൊക്കെ നാവുകൊണ്ടായിരുന്നു ആക്രമണമെങ്കില്‍ ഇപ്പോഴത് ആയുധത്തിലൂടെയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലണ്ടനില്‍ ജോലി സ്ഥലത്തേയ്ക്ക് പോയ മൂന്ന് മലയാളി യുവതികള്‍ക്ക് നേരെ ഉണ്ടായ വംശീയ ആക്രമണം. തദ്ദേശ വാസിയായ വെള്ളക്കാരി കത്തിയുമായെത്തി 'ഇന്ത്യന്‍സ്' എന്ന് വിളിച്ചായിരുന്നു ആക്രമണം. നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളില്‍ സോബി , പത്തനംതിട്ട സ്വദേശി ഡെയ്‌സി, പുനലൂര്‍ സ്വദേശി അഷിത എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കയറിയ ബസില്‍ സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. അഷിതയുടെ വയറിനു ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിക്കുമ്പോഴാണ് വയറിനു ചവിട്ടേറ്റത്‌. തുടര്‍ന്ന് കത്തിയുമായി മറ്റുള്ളവര്‍ക്ക് നേരെ തിരിയുകയായിരുന്നു. പോലീസ് എത്തിയാണ്

More »

അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
എച്ച്എസ് ട്രസ്റ്റില്‍ നിന്ന് അന്യായമായി പിരിച്ചുവിട്ടെന്ന പരാതിയില്‍ തൊഴില്‍ ട്രൈബ്യൂണല്‍ 85000 പൗണ്ട് നഷ്ടപരിഹാരം അനുവദിച്ചു. കൗണ്ടി ഡര്‍ഹാം ആന്‍ഡ് ഡാര്‍ലിങ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഡോ ഫൈസല്‍ ഖുറേഷിക്കാണ് അനുകൂല വിധി സമ്പാദിക്കാനായത്. 2021 ജനുവരിയില്‍ ന്യൂകാസിലില്‍ നിന്നുള്ള ഖുറേഷി ട്രസ്റ്റിന്റെ ബാങ്ക് ഷിഫ്റ്റ് സംവിധാനത്തിലൂടെ ജോലി ചെയ്തുവരികയായിരുന്നു. സ്ഥിരമായി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നതിനാല്‍ ജീവനക്കാരനായി കണ്ട് ആനുകൂല്യവും അവകാശങ്ങളും നല്‍കണമെന്ന് ഡോ ഖുറേഷ് ആവശ്യപ്പെട്ടു. എന്നാല്‍ പരാതി ഉയര്‍ന്നതോടെ ഇനി ഷിഫ്റ്റുകള്‍ നല്‍കില്ലെന്നും ബാങ്ക് ഷിഫ്റ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും ട്രസ്റ്റ് അറിയിച്ചു. ഇതാണ് അന്യായ പിരിച്ചുവിടലിലേക്ക് നയിച്ചതെന്നും സിക്ക് പേ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ട്രൈബ്യൂണലില്‍ ചൂണ്ടിക്കാട്ടി.

More »

ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള കാത്തിരിപ്പ് റെക്കോര്‍ഡ് തോതില്‍ വര്‍ദ്ധിച്ചു. ഓട്ടം സീസണില്‍ ഒരു മാസത്തിലേറെ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ കാത്തിരുന്നത് 300,000-ലേറെ ജനങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നാല് ആഴ്ചയിലേറെ കാത്തിരിപ്പ് വേണ്ടിവന്നത് 7.6 മില്ല്യണ്‍ രോഗികള്‍ക്കാണ്. 2024-ല്‍ സമാനമായ മാസങ്ങളിലെ കണക്കുകളില്‍ നിന്നും 312,112 പേരുടെ വര്‍ധനയാണ് ഇത്. സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന ലേബര്‍ ഗവണ്‍മെന്റ് വാഗ്ദാനം പരാജയപ്പെടുന്നതിന്റെ കണക്കുകളാണ് ഇവയെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ പരിശോധിച്ച ലിബറല്‍ ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. സ്ഥിതി പ്രതിസന്ധിയാണെന്നും, ഒരു ജിപി 'രക്ഷാപാക്കേജ്' നടപ്പാക്കി രോഗികള്‍ ഏഴ് ദിവസത്തിനുള്ളിലോ, അത്യാവശ്യ ഘട്ടങ്ങളില്‍ 24 മണിക്കൂറിലോ ജിപിയെ കാണുന്നുവെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

More »

യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
യുകെയില്‍ 2026ന്റെ ആരംഭം തണുത്ത് വിറച്ചുകൊണ്ടായിരിക്കും. ആര്‍ക്ടിക്കില്‍ നിന്നുള്ള ശീത വായു പ്രവാഹത്തില്‍ നിന്നും ഒരു ദയയും പ്രതീക്ഷിക്കരുതെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.പ്ലീമൗത്തില്‍ നിന്നും കുര്‍ക്ക്വെല്‍ വരെ 792 മൈലുകളോളം വിസ്തൃതിയില്‍ രാജ്യത്തെ ഏതാണ്ട് മുഴുവനായിത്തന്നെ മഞ്ഞ് പൊതിയും. അതുകൊണ്ട് തന്നെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍, തങ്ങളുടെ സ്‌നോ ബൂട്ടും കോട്ടും ഹാറ്റുമൊക്കെ തയ്യാറാക്കി വയ്ക്കുന്നത് നല്ലതാണ്. ജനുവരി എട്ടിന് പാതിരാത്രിയോടെയായിരിക്കും ആര്‍ക്ടിക് പ്രവാഹം ബ്രിട്ടനെ പുണരുന്നത്. ഏകദേശം 72 മണിക്കൂറോളം അതിന്റെ പ്രഭാവം നിലനില്‍ക്കും എന്നാണ് പ്രവചനം. മിഡ്‌ലാന്‍ഡ്‌സും വടക്കന്‍ ഇംഗ്ലണ്ടും സ്‌കോട്ട്‌ലാന്‍ഡും ഏതാണ്ട് പൂണ്ണമായി തന്നെ മഞ്ഞില്‍ മൂടും. വെയ്ല്‍സില്‍ പലയിടങ്ങളിലും മൂന്നു സെ. മീ കനത്തില്‍ വരെ മഞ്ഞ് വീഴുമെന്നും കാലാവസ്ഥാ

More »

ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
ലണ്ടനില്‍ ജോലി സ്ഥലത്തേയ്ക്ക് പോയ രണ്ടു പത്തനംതിട്ട സ്വദേശിനികള്‍ ഉള്‍പ്പെടെ മൂന്ന് മലയാളി യുവതികള്‍ക്ക് നേരെ വംശീയ ആക്രമണം. യുകെ പൗരയായ ഒരു സ്ത്രീ കത്തിയുമായെത്തി 'ഇന്ത്യന്‍സ്' എന്ന് വിളിച്ചായിരുന്നു ആക്രമണം. നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളില്‍ സോബി , പത്തനംതിട്ട സ്വദേശി ഡെയ്‌സി, പുനലൂര്‍ സ്വദേശി അഷിത എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കയറിയ ബസില്‍ വെള്ളക്കാരിയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. അഷിതയുടെ വയറിനു ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിക്കുമ്പോഴാണ് വയറിനു ചവിട്ടേറ്റത്‌. തുടര്‍ന്ന് കത്തിയുമായി മറ്റുള്ളവര്‍ക്ക് നേരെ തിരിയുകയായിരുന്നു. പോലീസ് എത്തിയാണ് മൂന്നു പേരെയും ആശുപത്രിയിലാക്കിയത്. യുകെ സമയം ഞായര്‍ രാവിലെ ഏഴരയോടെ യൂവതികള്‍ ക്രോയിഡോണില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആക്രമണം നടക്കുന്ന സമയം സോബി നാട്ടിലുള്ള

More »

യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
ലണ്ടന്‍ : ബ്രിട്ടനിലുടനീളമുള്ള കാര്‍ മോഷണം തടയുന്നതിനായി പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വര്‍ഷം മുക്കാല്‍ ഭാഗത്തിലധികം കേസുകള്‍ പരിഹരിക്കപ്പെടാതെ പോയതായി പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറിയുടെ വിശകലനപ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 1,21,825 മോട്ടോര്‍ വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇതില്‍ ഏകദേശം 92,958 കേസുകള്‍ പ്രതിയെ തിരിച്ചറിയാതെ അവസാനിപ്പിക്കപ്പെട്ടു. പരിഹരിക്കപ്പെടാത്ത കേസുകളുടെ ഏറ്റവും ഉയര്‍ന്ന അനുപാതം മെട്രോപൊളിറ്റന്‍ പോലീസിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലണ്ടനില്‍ നടന്ന കാര്‍ മോഷണങ്ങളില്‍ 88.5 ശതമാനവും പരിഹരിക്കപ്പെടാതെ പോയി. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് (84.4%), സൗത്ത് യോര്‍ക്ക്ഷയര്‍ (82.6%), ലണ്ടന്‍ സിറ്റി (81.5%), സസെക്‌സ് (81.1%), വാര്‍വിക്ഷയര്‍ (80.7%) എന്നിവിടങ്ങളിലും ഉയര്‍ന്ന നിരക്കിലാണ് കേസുകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions