യു.കെ.വാര്‍ത്തകള്‍

ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
ജോലിയിലെ വീഴ്ചയെന്ന പേരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ എന്‍എച്ച്എസ് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വിവിധ വിഭാഗങ്ങളിലായി നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍, അഡ്മിനിസ്‌ട്രേറ്റിങ് സ്റ്റാഫ് എന്നിവരുള്‍പ്പെടെയാണ് നടപടി നേരിട്ടത്. കര്‍ശന നടപടികള്‍ തുടരുമെന്ന നിലപാടിലാണ് എന്‍എച്ച്എസ്. തുടര്‍ച്ചയായ പരാതികള്‍, ജോലി ചെയ്യുന്നതിലെ പിഴവുകള്‍, പരിശീലന സമയത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്, രോഗികളോടുള്ള പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയാണ് പുറത്താക്കലിന് കാരണം. ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി പിന്നാലെയാണ് നടപടിയെടുത്തതെന്നാണ് എന്‍എച്ച്എസ് വിശദീകരണം. എന്നാല്‍ ജീവനക്കാര്‍ കുറവായതിനാല്‍ ജോലി ഭാരവും സമ്മര്‍ദ്ദവുമാണ് ജീവനക്കാരുടെ വീഴ്ചയ്ക്ക് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്നും യൂണിയനുകള്‍

More »

കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
കുടിയേറ്റ വിരുദ്ധ നിലപാടില്‍ കടുത്ത നിരാശയിലും ആശങ്കയിലുമാണ് എന്‍എച്ച്എസിലെ ഡോക്ടര്‍മാരും നഴ്‌സുമാരും. വംശീയതയും തൊഴിലിടത്തെ പ്രതിസന്ധികളും മൂലം വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും കൂടുതലായി രാജിവയ്ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ കുടിയേറ്റ നയവും ജോലിയിടത്തെ വംശീയതയും പലരിലും നിരാശയുണ്ടാക്കുകയാണ്. യുകെയെ വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യമുണ്ടാകുന്നുവെന്നാണ് അക്കാദമി ഓഫ് മെഡിക്കല്‍ റോയല്‍ കോളജസിന്റെ നേതൃത്വം പറയുന്നത്. വിദേശ മെഡിക്കല്‍ ജീവനക്കാരുടെ വരവ് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ കാര്യമായ കുറവാണ് കാണുന്നത്. നിലവില്‍ യുകെയിലെ ഡോക്ടര്‍മാരുടെ 42 ശതമാനവും വിദേശ യോഗ്യതയുള്ളവരാണ്. ഇവരുടെ സേവനവും അനിവാര്യമാണ്. രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തുന്ന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

More »

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി ജിജിമോന്‍ കെ സ്റ്റീഫന്റെ(55) സംസ്‌കാരം 30ന് (ചൊവ്വാഴ്ച) നടക്കും. രാവിലെ എട്ടു മണിയ്ക്ക് സെന്റ് ജോസഫ്‌സ് കാത്തലിക് ചര്‍ച്ചിലാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. രാവിലെ എട്ടു മണിയ്ക്ക് കുര്‍ബ്ബാനയും 9.30യ്ക്ക് പൊതുദര്‍ശനവും നടക്കും. 11 മണിയ്ക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്ക് അവസാന നോക്കു കാണാനുള്ള സമയവും ആയിരിക്കും. 12 മണിയോടെ പള്ളിയില്‍ നിന്നും സെമിത്തേരിയിലേക്ക് കൊണ്ടുപോകും. സ്‌റ്റോക്ക് സെമിത്തേരിയില്‍ അവസാന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സംസ്‌കരിക്കും. അവിടെ പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. പള്ളിയുടെ വിലാസം St Joseph’s Catholic Church, Hall Street, Bur-slem, Stoke-on-Trent, ST6 4BB സെമിത്തേരിയുടെ വിലാസം Stoke (Hartshill) Cemetery, Queens Road, Hartshill, Stoke-on-Trent, ST4 7LH ഇവിടെയുള്ള മലയാളികള്‍ സ്‌നേഹത്തോടെ ജിജിമോന്‍ ചേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം പ്രാദേശിക

More »

ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
ക്രിസ്തുമസ് ദിനത്തില്‍ ഷെഫീല്‍ഡില്‍ ഉണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ 20 കാരന്‍ അത്യന്തം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. രാത്രി പതിനൊന്നരയോടെ ഉണ്ടായ സംഭവത്തില്‍ ഇയാള്‍ക്ക് നെഞ്ചിലാണ് വെടിയേറ്റത്. z ഷെഫീല്‍ഡിലെ ഡാര്‍നല്‍ പ്രദേശത്ത് വില്‍ഫ്രെഡ് ഡ്രൈവില്‍ നടന്ന സംഭവം അറിഞ്ഞയുടന്‍ തന്നെ എമര്‍ജന്‍സി വിഭാഗമെത്തി കുത്തേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമ കുറ്റത്തിന് പ്രായം ഇരുപതുകളിലുള്ള നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. സംഭവം നടന്ന സ്ഥലം പോലീസ് വേലി കെട്ടിത്തിരിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടി

More »

ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
ബ്രിട്ടനിലെ ബോക്‌സിംഗ് ഡേ ഷോപ്പിംഗ് അനുഭവമൊക്കെ ഗതകാല പ്രൗഡിയായി മാറുകയാണ്. ഓണ്‍ലൈന്‍ കച്ചവടം പിടിമുറുക്കിയതോടെ ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗ് ഈ വര്‍ഷവും തിരിച്ചടി നേരിടുകയാണ്. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നതിനായി ഷോപ്പുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുന്നത് തുടര്‍ന്നു. ട്രാഫിക് ബ്ലോക്കും ഇതിനു പ്രേരകമാവുന്നുണ്ട്. 2024-നെ അപേക്ഷിച്ച് ഉച്ചകഴിഞ്ഞ് 3 മണിയോടെ, യുകെയിലെ ഹൈ സ്ട്രീറ്റുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ 1.5% കുറഞ്ഞു, അതേസമയം ഷോപ്പിംഗ് സെന്ററുകളില്‍ 0.6% കുറവുണ്ടായതായി എംആര്‍ഐ സോഫ്റ്റ്‌വെയറിന്റെ ഡാറ്റ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റീട്ടെയില്‍ പാര്‍ക്കുകളില്‍ 6.7% കൂടുതല്‍ ആളുകള്‍ സന്ദര്‍ശനം നടത്തിയതായി എംആര്‍ഐയുടെ തിരക്ക് ഡാറ്റ കാണിക്കുന്നു, എന്നാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മൊത്തത്തിലുള്ളതോ കാര്യമായതോ ആയ വര്‍ദ്ധനവ് കാണാന്‍ ഈ വര്‍ധന ഇതുവരെ

More »

ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
യുകെയില്‍ എത്തിയ മലയാളി നഴ്സിന്റെ രണ്ടാം പ്രസവം ആഘോഷമാക്കി ബെല്‍ഫാസ്റ്റിലെ ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആദ്യത്തെ ക്രിസ്മസ് ദിന ശിശു പിറവിയെടുത്തു സമയം 12 :24 ആയപ്പോഴാണ്. ജന്മം നല്‍കിയത് ജെസ്ന ആന്റണി എന്ന മലയാളി നഴ്‌സും. ബെല്‍ഫാസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള അള്‍സ്റ്റര്‍ ഹോസ്പിറ്റലിലായിരുന്നു മിറ മിറിയം മനുവിന്റെ ജനനം. മലയാളികളായ മനു മാത്യുവിന്റെയും ജെസ്ന ആന്റണിയുടെയും രണ്ടാമത്തെ കുഞ്ഞ് ആണിത്. പ്രതീക്ഷിച്ചതിലും അല്‍പം മുന്‍പെയായിരുന്നു പ്രസവം എങ്കിലും ക്രിസ്മസ് രാവിലെ ജനനം ആശുപത്രിയിലാകെ ക്രിസ്തുമസ് ദിനാഹ്ലാദം ഇരട്ടിയാക്കി. ഈ മാസം 29ന് പ്രസവം നടക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വേദന സഹിക്കാനായതോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് ഉടന്‍ സിസേറിയന്‍ വേണ്ടിവരുമെന്നാണ്.

More »

യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിനെക്കാള്‍ വേഗം കുറയും. രാജ്യത്തു ഇലക്ട്രിക് കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍ ആയതാണ് കാരണം. കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ 2025ല്‍ ഗണ്യമായി മന്ദഗതിയിലായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കു ആളുകളുടെ താല്പര്യം കൂടാത്തതും നിക്ഷേപകരിലെ ആശങ്കകളും ചാര്‍ജര്‍ സ്ഥാപിക്കല്ലിന്റെ വേഗം കുറയാന്‍ കാരണമായതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാപ്മാപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നവംബര്‍ അവസാനം യുകെയില്‍ മൊത്തം 87,200 ചാര്‍ജിങ് പോയിന്റുകളാണുള്ളത്. 2024 അവസാനം അപേക്ഷിച്ച് 13,500 പുതിയ ചാര്‍ജറുകള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത് ‘ ഇത് 2022ന് ശേഷം ഏറ്റവും കുറഞ്ഞ വര്‍ധനവായാണ് വിലയിരുത്തപ്പെടുന്നത്. ഇത് ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തില്‍ താഴെയാക്കുമെന്നും,

More »

'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
എന്‍എച്ച്എസില്‍ കാര്യക്ഷമത കുറഞ്ഞ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ റെക്കോര്‍ഡ് വേഗത്തില്‍ മുന്നോട്ട്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പ്രഖ്യാപിച്ച 'സീറോ ടോളറന്‍സ്' നയത്തിന്റെ ഭാഗമായി കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയാണ് ഇത്. 2024-25 കാലയളവില്‍ മാത്രം ഏഴായിരത്തോളം ജീവനക്കാരെയാണ് എന്‍എച്ച്എസില്‍ നിന്ന് പിരിച്ചുവിട്ടത്. രണ്ടു വര്‍ഷം മുമ്പ് ഇത് 4,000 ആയിരുന്നു. 2011ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പിരിച്ചുവിടപ്പെട്ടവരില്‍ പകുതിയിലധികം പേരും 'ജോലി ചെയ്യാനുള്ള പ്രാപ്തിയില്ലായ്മ്മ ' മൂലമാണ് പുറത്തായത്. നിശ്ചിത നിലവാരം പുലര്‍ത്താത്തവര്‍ക്കും ജോലി കൃത്യമായി പൂര്‍ത്തിയാക്കാത്തവര്‍ക്കുമെതിരെയാണ് കര്‍ശന നടപടി. 'മോശം പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ഇനി സ്ഥാനക്കയറ്റമോ പാരിതോഷികങ്ങളോ നല്‍കില്ല; പരാജയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല' - ഹെല്‍ത്ത്

More »

കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
ക്രിസ്മസ് ദിനം മുന്നിലെത്തിയപ്പോള്‍ രാജകുടുംബത്തിന് മാനക്കേടായി ആന്‍ഡ്രൂവിന്റെ പേരില്‍ വീണ്ടും വിവാദം. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍, ജെഫ്രി എപ്സ്റ്റീന്റെ ഇടനിലക്കാരി ജിസെലിന്‍ മാക്‌സ്‌വെല്ലിനോട് കുറച്ച് 'മോശം സുഹൃത്തുക്കളെ' ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെട്ട രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആന്‍ഡ്രൂവിനായി സൗഹൃദം പുലര്‍ത്തുന്ന രസകരമായ പെണ്‍കുട്ടികളെ തേടാന്‍ മാക്‌സ്‌വെല്ലിനോട് പറഞ്ഞുവെന്ന തരത്തിലാണ് എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവന്നതോടെ സംശയം ഉയരുന്നത്. വിവാദത്തെ തുടര്‍ന്ന് രാജകുടുംബം ആന്‍ഡ്രൂവിനെ എല്ലാ രാജകീയ പദവിയില്‍ നിന്നും പുറത്താക്കി സ്ഥാനപ്പേരും പിന്‍വലിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിട്ടതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പുതിയ ചോദ്യങ്ങള്‍ നേരിടുകയാണ്. മുന്‍പ് പറഞ്ഞതിലും കൂടുതല്‍ തവണ (എട്ടു തവണ)

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions