യു.കെ.വാര്‍ത്തകള്‍

ഡെര്‍ബി വാഹനാപകടം; പ്രതിയെ 29ന് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു
യുകെയിലെ ഡെര്‍ബിയില്‍ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ കാല്‍നടക്കാരായ ഏഴു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ മലയാളി സന്ധു പൊന്നച്ചനെ കോടതിയില്‍ ഹാജരാക്കി. സൗത്ത് ഡര്‍ബിഷയര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഗുരുതര കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനാല്‍ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി റിമാന്‍ഡില്‍ വിട്ടു. ജില്ലാ ജഡ്ജി ജോനാഥന്‍ ടാഫ് പ്രതിയോട് നേരിട്ട് സംസാരിച്ച ശേഷം ഏപ്രില്‍ 29ന്ക്രൗണ്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു. അഞ്ചു മിനിറ്റോളം നീണ്ട കോടതി നടപടിയില്‍ പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല. 36 കാരനായ സന്ദു പൊന്നച്ചന്‍ മേല്‍വിലാസം സ്ഥിരീകരിക്കുകയല്ലാതെ വിചാരണയില്‍ മറ്റൊന്നും സംസാരിച്ചില്ല. ഗുരുതര പരിക്ക് മനപൂര്‍വ്വം വരുത്തിയതിന് ആറു കുറ്റങ്ങളും പരുക്കേല്‍പ്പിക്കാനുള്ള ശ്രമത്തിന് ഒരു കുറ്റവും ചുമത്തിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗ് ,

More »

ചെലവ് വര്‍ധന: യുകെ ഹോസ്പിറ്റാലിറ്റി മേഖല തകര്‍ച്ചയില്‍; മലയാളികളടക്കം നിരവധിപേര്‍ക്ക് ജോലി നഷ്ടമാകും
ചെലവിലുണ്ടായ വലിയ വര്‍ധന മൂലം യുകെയിലെ ഹോട്ടല്‍, പബ്, റെസ്റ്റോറന്റ് മേഖലകള്‍ വലിയ പ്രതിസന്ധിയിലേക്ക്. സര്‍ക്കാരിന്റെ നികുതി വര്‍ധനയും കുറഞ്ഞ വേതന വര്‍ധനയും കാരണം ചെലവുകള്‍ കുത്തനെ ഉയര്‍ന്നതോടെ, 64% സ്ഥാപനങ്ങള്‍ ജീവനക്കാരെ കുറയ്ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് . കൂടാതെ 42% സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം കുറയ്ക്കാനും, ഏഴില്‍ ഒരു സ്ഥാപനം പൂര്‍ണമായും അടയ്ക്കേണ്ടി വരുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത് . ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ബിസിനസ് റേറ്റുകളും ഉയര്‍ന്ന വേതന ചെലവുകളും പ്രാബല്യത്തില്‍ വന്നതോടെ മേഖലയ്ക്ക് വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നത്. നീങ്ങുന്നതായുള്ള പുതിയ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു. നിരവധി യുകെ മലയാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിലെ സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ പ്രതികരണത്തില്‍, ഈ മേഖലയിലെ നികുതി

More »

കുടുംബങ്ങള്‍ക്ക് ഷോക്കായി എനര്‍ജി ബില്ലുകള്‍ സമ്മറില്‍ 440 പൗണ്ട് വര്‍ദ്ധിക്കാന്‍ സാധ്യത
യുഎസും, ഇസ്രയേലും ഇറാനില്‍ നടത്തുന്ന യുദ്ധത്തിന്റെ അന്തരഫലം ബ്രിട്ടനിലെ അടുക്കളകളിലേക്കും വന്നെത്തുകയാണ്, എനര്‍ജി ബില്ലുകളുടെ രൂപത്തില്‍. ഇറാന്‍ യുദ്ധം മൂലം ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുങ്ങുന്നുവെന്ന് മുന്നറിയിപ്പുകള്‍ക്കിടെ എനര്‍ജി ബില്ലുകള്‍ സമ്മറില്‍ 440 പൗണ്ട് വര്‍ദ്ധിക്കാന്‍ സാധ്യത തെളിയുന്നു. ജൂലൈയില്‍ ശരാശരി ബില്ലുകള്‍ 2100 പൗണ്ടിലേക്ക് വര്‍ദ്ധിക്കുന്ന ആഘാതം നേരിടാന്‍ കുടുംബങ്ങള്‍ തയ്യാറായിരിക്കണമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ മുന്നറിയിപ്പ്. യുദ്ധം മൂലം എനര്‍ജി വിതരണത്തെ ബാധിക്കുന്നത് തുടര്‍ന്നാല്‍ ഈ സ്ഥിതി സംജാതമാകും. യുദ്ധത്തിന് പരിസമാപ്തി കുറിക്കാന്‍ തയ്യാറായാല്‍ എണ്ണ, ഗ്യാസ് വിതരണം സാധാരണ നിലയിലേക്ക് മടങ്ങാം. ഇത് സംഭവിച്ചാല്‍ പോലും പ്രൈസ് ക്യാപ്പ് ചുരുങ്ങിയത് 130 പൗണ്ടെങ്കിലും വര്‍ദ്ധിക്കുമെന്നും റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. 'ജീവിതച്ചെലവ്

More »

യുദ്ധത്തില്‍ പങ്കാളിയാകാനില്ല, ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ
ലണ്ടന്‍ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തില്‍ പങ്കാളിയാകാനില്ലെന്ന് ആവ‍ര്‍ത്തിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഹോര്‍മുസ് അടച്ചിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതു പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തും. ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി 35 രാജ്യങ്ങളുടെ യോഗം ഈയാഴ്ച അവസാനത്തോടെ വിളിച്ചു ചേര്‍ക്കുമെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു. യു.കെയുടെ വിദേശകാര്യ സെക്രട്ടറി ചര്‍ച്ചകള്‍ക്ക് അദ്ധ്യക്ഷത വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്റ്റാര്‍മര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

More »

മിഡില്‍ ഈസ്റ്റിലേക്ക് ബ്രിട്ടീഷ് സൈനികരേയും പ്രതിരോധ സംവിധാനങ്ങളേയും വിന്യസിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടെ പ്രതിരോധ നടപടികളുമായി ബ്രിട്ടീഷ് സൈനികരേയും പ്രതിരോധ സംവിധാനത്തേയും വിന്യസിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി അറിയിച്ചു. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് അധിക യുദ്ധ സംവിധാനങ്ങള്‍ അയയ്ക്കും. സൗദി, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് അധിക യുദ്ധ സംവിധാനങ്ങള്‍ അയയ്ക്കും. ഖത്തറിലെ ടൈഫൂണ്‍ യുദ്ധ വിമാനങ്ങളുടെ വിന്യാസവും കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഗള്‍ഫ് മേഖലയിലും സൈപ്രസിലും പ്രവര്‍ത്തിക്കുന്ന യുകെ സൈനികരുടെ എണ്ണം ആയിരമായി ഉയരും. ഇറാന്‍ ആക്രമണ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് ഹീലി വ്യക്തമാക്കി. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന നിലപാട് യുകെ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതു നമ്മുടെ യുദ്ധമല്ലെന്ന് കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചിരുന്നു. യുകെ മിനിസ്ട്രി ഓഫ് ഡിഫൈന്‍സ് വിവിധ രാജ്യങ്ങളിലേക്ക്

More »

നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 50 പെന്‍സ് ഉയരും; ശരാശരി വരുമാനം പ്രതിവര്‍ഷം 26,437 പൗണ്ടിലേക്ക്
ഏപ്രില്‍ ഒന്നിന് സകല ബില്ലുകളും കൂടുന്നതിനിടെ നേരിയ ആശ്വാസമായി മിനിമം വേജ് വര്‍ദ്ധന. ഏപ്രില്‍ 1 മുതല്‍ നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 50 പെന്‍സാണ് വര്‍ദ്ധിക്കുന്നത്. ഇതോടെ 21 വയസിന് മുകളിലുള്ളവരുടെ ശമ്പളം 12.71 പൗണ്ട് ആകും. ഇതുവഴി ജോലിക്കാരുടെ ശരാശരി വരുമാനം പ്രതിവര്‍ഷം 25,397 പൗണ്ടില്‍ നിന്നും 26,437 പൗണ്ടിലേക്ക് ഉയരും. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുമെന്ന അനുപാതത്തില്‍ 1040 പൗണ്ടാണ് വര്‍ദ്ധന കിട്ടുക. 18 മുതല്‍ 20 വയസ്സ് വരെയുള്ളവരുടെ വര്‍ദ്ധന 8.5 ശതമാനമാണ്. മണിക്കൂറിന് 10 പൗണ്ടെന്നത് 10.85 പൗണ്ടിലേക്കാണ് വര്‍ദ്ധന. 16 മുതല്‍ 17 വയസ്സ് വരെയുള്ളവരുടെയും, അപ്രന്റീസുകളുടെയും നാഷണല്‍ മിനിമം വേജ് 6 ശതമാനമാണ് ഉയരുക. മണിക്കൂറിന് 7.55 ശതമാനത്തില്‍ നിന്നും 8 പൗണ്ടിലേക്കാണ് വര്‍ദ്ധനവ്. 2.7 മില്ല്യണ്‍ ജോലിക്കാരെ ബാധിക്കുന്ന നീക്കം ട്രഷറി നവംബറില്‍ തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ മിനിമം വേജും, ഉയര്‍ന്ന നാഷണല്‍ ഇന്‍ഷുറന്‍സ്

More »

വിലക്കയറ്റ ഭീഷണി; സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരുമായി ചര്‍ച്ച നടത്താന്‍ റേച്ചല്‍ റീവ്‌സ്
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ, ഇന്ധന, ചെലവുകള്‍ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍, യുകെയില്‍ ഭക്ഷ്യവില ഉയരാനും അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ആശങ്ക ഉയരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ടെസ്‌കോ ,സാനിസ്ബറി, മൊറിസണ്‍ എന്നിവയുടെ മേധാവികളുമായി ചര്‍ച്ച നടത്താന്‍ ചാന്‍സലര്‍ .റേച്ചല്‍ റീവ്‌സ് ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. വിലക്കയറ്റവും ജീവിതച്ചെലവിലെ വര്‍ധനവും സംബന്ധിച്ച ആശങ്കകള്‍ ഉയരുന്നതിനാല്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഭാവിയില്‍ ഉണ്ടാകാവുന്ന ആഘാതങ്ങളും വിലയിരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 'സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള തുറന്ന ചര്‍ച്ചയാണ് ഇത്,' ട്രഷറി വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ ദീര്‍ഘകാല കരാറുകളും സംഭരണങ്ങളും കാരണം ഉടന്‍ വില ഉയരില്ലെങ്കിലും, വേനല്‍ക്കാലത്തോടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ്

More »

ഡെര്‍ബിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി 7 പേര്‍ക്ക് പരിക്കേറ്റ സംഭവം; പ്രതി ഇടുക്കി സ്വദേശിയെന്ന് സൂചന
യുകെയിലെ ഡെര്‍ബിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി 7 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ പേര് പുറത്തുവിട്ട് പൊലീസ്. മലയാളിയായ സന്ധു പൊന്നച്ചനാണ് അപകടമുണ്ടാക്കിയ ഡ്രൈവറെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന ശനിയാഴ്ച രാത്രി കറുത്ത സുസുക്കി സ്വിഫ്റ്റ് ഓടിച്ചിരുന്ന പ്രതി അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്തു നിന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കൊലപാതക ശ്രമം, അപകടകരമായ ഡ്രൈവിങ് ,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടാതെ ആയുധം കൈവശം വച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ സൗത്തേണ്‍ ഡര്‍ബിഷയര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഡെര്‍ബിയയിലെ അല്‍വാസ്റ്റണ്‍ ചാരിയറ്റ് ക്ലോസിലാണ് പ്രതി താമസിക്കുന്നത്. 36 കാരനായ ഇയാള്‍

More »

കണ്‍സള്‍ട്ടന്റുമാര്‍ മുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെവരെ സമരത്തിനിറക്കാന്‍ ബിഎംഎ
ഗവണ്‍മെന്റിന് തലവേദന സൃഷ്ടിക്കാന്‍ ഡോക്ടര്‍മാരുടെ സമരം കടുപ്പിക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. ശമ്പളത്തര്‍ക്കത്തില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പുറമെ കണ്‍സള്‍ട്ടന്റുമാര്‍ മുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍ വരെ സമരത്തിന് ഇറക്കാനാണ് നീക്കം. ഇത് രോഗികള്‍ക്കും, മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. കണ്‍സള്‍ട്ടന്റുമാര്‍, സ്‌പെഷ്യലിസ്റ്റ്, അസോസിയേറ്റ് സ്‌പെഷ്യലിസ്റ്റ്, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കിടയിലാണ് സമരം നടത്താന്‍ ബിഎംഎ മേയ് 11 മുതല്‍ ബാലറ്റിംഗ് നടത്തുന്നത്. റസിഡന്റ് ഡോക്ടര്‍മാര്‍ ഏപ്രില്‍ 7 മുതല്‍ 13 വരെ ആറ് ദിവസം പണിമുടക്കാന്‍ ഒരുങ്ങുമ്പോഴാണ് യൂണിയന്‍ കളിമാറ്റി കളിക്കുന്നത്. ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്ക് തൊട്ടുപിന്നാലെ സമരം തുടങ്ങുന്നതിനാല്‍ രോഗികള്‍ നല്ല രീതിയില്‍ വിഷമിക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം ഗവണ്‍മെന്റ് മുന്നോട്ട്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions