യു.കെ.വാര്‍ത്തകള്‍

ലണ്ടനിലടക്കം വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച; താപനില -12 സെല്‍ഷ്യസിലേക്ക്
യുകെയില്‍ ഈ വര്‍ഷത്തില്‍ ആദ്യത്തെ മഞ്ഞുവീഴ്ചയുണ്ടായി. രാത്രിയോടെ -12 സെല്‍ഷ്യസ് വരെ താപനില താഴുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. ലണ്ടനില്‍ മഞ്ഞുവീഴാന്‍ ഇടയില്ലെന്നായിരുന്നു മുന്‍പ് കരുതിയിരുന്നത്. കൗണ്ടി ഡുര്‍ഹാം, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ആളുകള്‍ മഞ്ഞിന് ഇടയിലൂടെ നടക്കാനുള്ള ബുദ്ധിമുട്ടും, കാറുകള്‍ ഡിഫ്രോസ്റ്റ് ചെയ്യേണ്ടി വരികയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ലേക്ക് ഡിസ്ട്രിക്ട് ഇപ്പോള്‍ വിന്റര്‍ വണ്ടര്‍ലാന്‍ായി മാറിയ അവസ്ഥയിലാണ്. നോര്‍ത്ത് യോര്‍ക്ക്ഷയറിലും മഞ്ഞുവീണതോടെ വീടുകള്‍ വെള്ളപുതച്ച നിലയിലായി. നോര്‍ത്തംബര്‍ലാന്‍ഡിലും മഞ്ഞുപുതച്ച പ്രഭാതത്തിലേക്കാണ് ജനങ്ങള്‍ ഉറക്കം ഉണര്‍ന്നത്. യുകെയിലെ വിവിധ ഭാഗങ്ങളില്‍ റോഡിലും, റെയിലിലും യാത്ര ചെയ്യാനായി യാത്രക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. കൂടുതല്‍ യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

More »

ബജറ്റിന് ദിവസങ്ങള്‍ മാത്രം, ഭവനവിലകള്‍ ഇടിഞ്ഞു; വീട് വാങ്ങാനുള്ള ഡിമാന്‍ഡിലും ഇടിവ്
ആറുദിവസത്തിനു അപ്പുറമുള്ള ബജറ്റില്‍ ചാന്‍സലര്‍ എന്തെല്ലാം ആഘാതങ്ങള്‍ കാത്തുവെയ്ക്കുമെന്ന ആശങ്കയില്‍ ഭവന വിപണി മന്ദഗതിയില്‍. വീട് വാങ്ങാനുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെ ബ്രിട്ടനില്‍ ശരാശരി ഭവനവിലകള്‍ ഇടിഞ്ഞതായി ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തിയത്. സെപ്റ്റംബറില്‍ യുകെയിലെ ശരാശരി ഭവനവില 271,531 പൗണ്ടിലാണ് എത്തിയത്. ആഗസ്റ്റ് മാസത്തിലെ നിരക്കില്‍ നിന്നും 0.6 ശതമാനമാണ് താഴ്ച രേഖപ്പെടുത്തിയതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. സെപ്റ്റംബര്‍ വരെ 12 മാസങ്ങളില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2.6 ശതമാനമാണ്. ആഗസ്റ്റിലെ 3.1 ശതമാനത്തില്‍ നിന്നുമാണ് മെല്ലെപ്പോക്കിലേക്ക് നീങ്ങിയത്. ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും വീടുകളുടെ മൂല്യം ഇടിഞ്ഞതായി ഓണ്‍ലൈന്‍ എസ്‌റ്റേറ്റ് ഏജന്റുമാരായ പര്‍പ്പിള്‍ബ്രിക്‌സ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ്, ലണ്ടന്‍, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിലാണ് ആഗസ്റ്റില്‍ നിന്നും

More »

10% കൗണ്‍സില്‍ ടാക്‌സ് ഷോക്കിന് കളമൊരുങ്ങി; ലക്ഷക്കണക്കിന് പേര്‍ക്ക് ഭാരമാകും
ലേബര്‍ സര്‍ക്കാരിന്റെ വരാനിരിക്കുന്ന ബജറ്റ് സംബന്ധിച്ച ആശ്വാസ വാര്‍ത്തകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ആശങ്കകള്‍ ധാരാളം ഉണ്ടുതാനും. ഇപ്പോള്‍ കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ 10 ശതമാനം ഉയര്‍ത്താനുള്ള നീക്കങ്ങള്‍ സജീവമാണെന്ന് ദി ഐ പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഹിതപരിശോധന കൂടാതെ കൗണ്‍സില്‍ ടാക്‌സ് കൂട്ടാനുള്ള പണിയാണ് ഇപ്പോള്‍ ഒപ്പിയ്ക്കുന്നത്. ലണ്ടനിലെ അധികൃതര്‍ക്ക് കൗണ്‍സില്‍ ടാക്‌സ് നിരക്കുകള്‍ 5 ശതമാനത്തിന് മുകളിലേക്ക് കൂട്ടാന്‍ ജനങ്ങളുടെ അനുവാദം തേടേണ്ടതില്ലാത്ത സ്ഥിതിയാണ് വരുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങള്‍ നികത്താന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. 'ഫെയര്‍ ഫണ്ടിംഗ് മോഡല്‍' എന്ന പേരിലാണ് ചാന്‍സലര്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുക. മധ്യ ലണ്ടനില്‍ താമസിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ

More »

എന്‍എച്ച്എസ് റിക്കവറി പ്ലാനെല്ലാം പേപ്പറില്‍ മാത്രം; മുന്നറിയിപ്പുമായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി
എന്‍എച്ച്എസ് റിക്കവറി പ്ലാനിന്റെ ഭാഗമായി വെയ്റ്റിംഗ് സമയം കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെടുന്നതായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുന്നറിയിപ്പ്. ബില്ല്യണ്‍ കണക്കിന് പൗണ്ട് നിക്ഷേപം നടത്തുമ്പോഴും പ്രയോജനം ഉണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലേബറിന്റെ പ്രധാനപ്പെട്ട വാഗ്ദാനം പാലിക്കുന്നത് സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഉയര്‍ത്തുന്നത്. എന്‍എച്ച്എസിനെ 'ശരിയാക്കുമെന്ന്' വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ ലേബര്‍ 2029 ആകുന്നതോടെ എല്ലാ രോഗികള്‍ക്കും 18 ആഴ്ചക്കുള്ളില്‍ ആശുപത്രി പരിചരണം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ടെസ്റ്റുകളും, ചികിത്സകളും വേഗത്തില്‍ ലഭ്യമാക്കുന്നതില്‍ മെച്ചപ്പെടല്‍ ഉണ്ടാകുന്നില്ലെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികളില്‍ പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട പിഎസി റിപ്പോര്‍ട്ട് പറയുന്നത്.

More »

എംപിമാരെയും പാര്‍ലമെന്റ് ജീവനക്കാരേയും കെണിയിലാക്കാനുള്ള ചൈനയുടെ തന്ത്രത്തിന് തടയിട്ട് രഹസ്യാന്വേഷണ ഏജന്‍സി
ബ്രിട്ടനിലെ എംപിമാരെയും പാര്‍ലമെന്റ് ജീവനക്കാരേയും കെണിയിലാക്കാനുള്ള ചൈനയുടെ തന്ത്രത്തിന് തടയിട്ട് രഹസ്യാന്വേഷണ ഏജന്‍സി. ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിനില്‍ വ്യാജ ഹെഡ് ഹണ്ടര്‍ പ്രൊഫൈലുകളുണ്ടാക്കിയാണ് ബ്രിട്ടീഷ് ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടന്റെ തന്ത്രപ്രധാനമായ സര്‍ക്കാര്‍ വിവരങ്ങളിലേക്ക് ആക്‌സസ് ഉള്ള വ്യക്തികളെ കണ്ടെത്തിയാണ് ചൈനയുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട സംശയത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാരോപിക്കപ്പെടുന്ന രണ്ട് ഓണ്‍ലൈന്‍ പ്രൊഫൈലുകള്‍ ബ്രിട്ടീഷ് ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ നീക്കം കൈയ്യോടെ കണ്ടെത്തിയ ബ്രിട്ടന്‍ ഇത്തരം നീക്കങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടിയും സ്വീകരിച്ചു. സുരക്ഷ വര്‍ദ്ധിപ്പിക്കാനായി പുതിയ

More »

യുകെയിലേക്ക് കുടിയേറിയവരുടെ എണ്ണത്തില്‍ വന്‍ കുറവ്; ബ്രിട്ടീഷ് പൗരന്മാരും രാജ്യം വിടുന്നു
യുകെയിലേക്ക് കുടിയേറിയവരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട പുതിയ കണക്കുകള്‍. നെറ്റ് മൈഗ്രേഷന്‍ 20% കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് എത്തിയവരും രാജ്യം വിട്ടുപോയവരും തമ്മിലുള്ള വ്യത്യാസം 86,000 കുറഞ്ഞ് 3,45,000 ആയി. നേരത്തെ ഇത് 4,31,000 ആയിരുന്നു. ബ്രിട്ടീഷ് പൗരന്മാര്‍ രാജ്യം വിട്ടുപോയതിന്റെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് ഈ മാറ്റത്തിന് പ്രധാന കാരണം. പുതിയ രീതി അനുസരിച്ച് 2,57,000 ബ്രിട്ടീഷ് പൗരന്മാര്‍ രാജ്യം വിട്ടുപോയപ്പോള്‍ 1,43,000 പേര്‍ തിരികെയെത്തി. അതായത്, ബ്രിട്ടീഷ് പൗരന്മാരുടെ നെറ്റ് മൈഗ്രേഷന്‍ 1,14,000 കുറവാണ്. കുടിയേറ്റ കണക്കുകള്‍ നിര്‍ണ്ണയിക്കുന്ന രീതി ഒഎന്‍എസ് പരിഷ്കരിച്ചതാണ് ഈ കണക്കിലെ മാറ്റത്തിന് പിന്നില്‍. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ ചോദ്യം ചെയ്യുന്ന പഴയ സമ്പ്രദായം

More »

ആംബര്‍ മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ഒരടി വരെ മഞ്ഞ് പെയ്യാന്‍ സാധ്യത; 'ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്' നേരത്തെ!
രാജ്യത്ത് ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. -12 സെല്‍ഷ്യസ് ആര്‍ട്ടിക് കാറ്റ് ബ്രിട്ടനിലേക്ക് വിന്റര്‍ എത്തിക്കുന്ന സാഹചര്യത്തില്‍ ഒരടി വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ രാജ്യത്ത് ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് മെറ്റ് ഓഫീസ്. രാജ്യത്തിന്റെ പല ഭാഗങ്ങളും തണുപ്പേറിയ ആര്‍ട്ടിക് കാറ്റിന്റെ കടുപ്പം അറിയുന്ന ഘട്ടത്തിലാണ് ഇത്. വ്യാഴാഴ്ച ശൈത്യകാല മഴ യാത്രാ ദുരിതം സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ 5 മുതല്‍ രാത്രി 9 വരെ മഞ്ഞ് രൂപപ്പെടും. മിഡില്‍സ്ബറോയ്ക്കും, ബ്രിഡ്‌ലിംഗ്ടണും ഇടയിലുള്ള നാഷണല്‍ പാര്‍ക്ക് നോര്‍ത്ത് യോര്‍ക്ക് മൂര്‍സ് ഉള്‍പ്പെടെ ആംബര്‍ മുന്നറിയിപ്പിലാണ്. ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാകാനും, മൊബൈല്‍ സേവനം തടസ്സപ്പെടാനും സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ ഉയരം കൂടിയ

More »

ട്രംപിന്റെ അപകീര്‍ത്തി കേസ് അടിസ്ഥാനമില്ലാത്തത്; ശക്തമായി നേരിടുമെന്ന് ബിബിസി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കാനിരിക്കുന്ന അപകീര്‍ത്തി കേസിന് അടിസ്ഥാനമില്ലെന്നും ശക്തമായി നേരിടുമെന്നും ബിബിസി ചെയര്‍മാന്‍ സമീര്‍ഷാ. ട്രംപിന്റെ പ്രസംഗത്തിലെ ഒരു ഭാഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്തതിന് യുകെ ബ്രോഡ്കാസ്റ്ററായ ബിബിസി മാപ്പ് പറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ നിര്‍ണായക നീക്കം. ബിബിസി തന്റെ അപകീര്‍ത്തി ആരോപണം തള്ളിക്കളഞ്ഞെങ്കിലും, തര്‍ക്കത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ട്രംപ് തയാറല്ലെന്നാണ് സൂചന. ട്രംപ് ആവശ്യപ്പെടുന്ന തുക ബിബിസിയുടെ വാര്‍ഷിക വരുമാനത്തിന്റെ ഏകദേശം 13 ശതമാനത്തോളം വരും. ബിബിസിയുടെ വരുമാനം പ്രധാനമായും ബ്രിട്ടീഷ് പൊതുജനങ്ങളില്‍ നിന്ന് പിരിക്കുന്ന ലൈസന്‍സ് ഫീസ് വഴിയാണ് ലഭിക്കുന്നത്. തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത പ്രസംഗം ഉള്‍പ്പെടുത്തിയതിന് ട്രംപിനോട്

More »

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍: ദമ്പതികളെ അറസ്റ്റ് ചെയ്ത പൊലീസ് 20000 പൗണ്ട് നഷ്ടപരിഹാരം നല്‍കി
വാട്‌സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണത്തെ തുടര്‍ന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി തുറന്നുസമ്മതിച്ച് ഹര്‍ട്‌ഫോര്‍ഡ്‌ഷെയര്‍ പൊലീസ്. നഷ്ടപരിഹാരമായി 20000 പൗണ്ട് ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കി. മകള്‍ പഠിക്കുന്ന സ്‌കൂളിനെ കുറിച്ച് വാട്‌സ്ആപ്പിലും മെയിലിലും ഇവര്‍ പറഞ്ഞ കാര്യങ്ങളെ ചൊല്ലിയായിരുന്നു അറസ്റ്റ്. ഇടപെടേണ്ട കാര്യമില്ലാതിരുന്നിട്ടും പൊലീസ് ഇടപെട്ടു . 11മണിക്കൂര്‍ കസ്റ്റഡിയും കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നുവയസ്സുള്ള മകന്റെ മുന്നില്‍ ആറു പൊലീസുകാരെത്തി അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കി. പൊലീസിലുള്ള വിശ്വാസം നഷ്ടമായെന്ന് കുടുംബം തുറന്നടിച്ചു. സ്‌കൂളിന്റെ ഹെഡ് ടീച്ചര്‍ നിയമന രീതികളെ കുറിച്ച് മകളുടെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ കുറിച്ചും സ്‌കൂളിന് ഇമെയിലുകള്‍ അയച്ചിരുന്നു. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions