Don't Miss

സിനിമാക്കാര്‍ മാത്രമല്ല; 'മീ ടു'വില്‍ കുടുങ്ങി മലയാള സാഹിത്യ നായകരും
സിനിമയില്‍ മാത്രമല്ല സാഹിത്യ ലോകത്തും ലൈംഗികാതിക്രമങ്ങള്‍ ശക്തമാണെന്ന വെളിപ്പെടുത്തലുകള്‍ വന്നു കഴിഞ്ഞു. 60 പിന്നിട്ട കൊടികെട്ടിയ സാഹിത്യ നായകര്‍ക്കെതിരെയും ആരോപണം നീളുന്നു. സിനിമയിൽ അവസരങ്ങളുടെ മറവിലാണ് പ്രലോഭനമെങ്കില്‍ ഇവിടെ സര്‍ഗ സൃഷ്ടികളുടെ പേരിലാണ് എന്ന് മാത്രം. സാഹിത്യലോകത്തെ കൂടിവരുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പ്രമുഖ എഴുത്തുകാരി ഇന്ദു മേനോന്‍ തന്നെ തുറന്നെഴുതുന്നു. തന്റെ ഫേസ് ബുക്ക് കുറിപ്പിലാണ് ഇവര്‍ മലയാള സാഹിത്യലോകത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ആഞ്ഞടിച്ചത്. മലയാള സാഹിത്യ ലോകത്തെ പ്രമുഖരായ പല എഴുത്തുകാരും സ്ത്രീകളെ ലൈംഗികമായി ദുരപയോഗം ചെയ്യുന്നതില്‍ മുമ്പിലാണെന്ന കാര്യം അവര്‍ തന്റെ പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമ്പോള്‍ അതു സ്ത്രീകളുടെ തെറ്റാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇന്ദു മേനോന്‍

More »

കേരളത്തില്‍ കോമഡി നിരോധിച്ചോ??
സംസ്ഥാന നിയമസഭയിലെ കോമഡി പ്രധാനമായ ദൃശ്യങ്ങള്‍ ഇനി വെളിച്ചം കാണില്ലേ ? തങ്ങള്‍ തിരഞ്ഞെടുത്തു വിട്ട സാമാജികര്‍ അവിടെ എന്താണ് കാണിച്ചു കൊണ്ടിരിക്കുന്നതെന്ന് ജനത്തിന് അറിയാനുള്ള അവകാശമുണ്ട്. അവരുടെ പെരുമാറ്റവും പ്രവൃത്തിയുമൊക്കെ അതില്‍ വരും. അതില്‍ പലതും വലിയ കോമഡിയായി മാറുന്നുവെന്ന് മാത്രം. എന്നാല്‍ ഇനി സഭാദൃശ്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികളില്‍ ഉപയോഗിക്കരുത് എന്ന് ബഹുമാനപ്പെട്ട സഭാനാഥനായ സ്പീക്കര്‍ എംബി രാജേഷ് റൂളിംഗ് നല്‍കിയിരിക്കുകയാണ്. അതായത് മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല; നിയമസഭാ ദൃശ്യങ്ങള്‍ സഭാ ടിവിയിലൂടെ മാത്രം കാണിക്കും. എന്നാല്‍ മാധ്യമ നിരോധനമില്ലതാനും. നിയമ സഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002-ലെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നുണ്ടത്രേ.

More »

വിജയ് ബാബുമാര്‍ വാഴുന്ന 'അമ്മ' ക്ലബ്
നടി ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ വിജയ് ബാബുവിനായി അരയും തലയും മുറുക്കി 'അമ്മ' എക്സിക്യുട്ടീവ്. 'അമ്മ' ജനറല്‍ ബോഡി യോഗത്തിലാണ് 'അമ്മ' ഒരു ക്ലബ്ബാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിശേഷിപ്പിച്ചത്. വിജയ് ബാബു കൊച്ചിയിലെ പത്തോളം ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. ഇതോടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനായി രംഗത്തിറങ്ങിയ 'അമ്മ ഭാരവാഹികളുടെ തനിനിറം ഒരിക്കല്‍ക്കൂടി പുറത്തുവന്നു. തങ്ങളുടെ സംഘടനയിലെ നടിമാരുടെ പരാതികളും ആവശ്യങ്ങളും ചവറ്റുകുട്ടയിലെറിഞ്ഞാണ് 'വിജയ് ബാബുമാര്‍ വാഴുന്ന ക്ലബ്' ആയി 'അമ്മ മാറിയിരിക്കുന്നത്. അവിടെ ഇരകളല്ല വേട്ടക്കാരാണ് ഇഷ്ടക്കാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനായി ശക്തമായി വാദിച്ച ആളായ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ വരെ വിജയ ബാബുവിന്റെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. മാത്രമല്ല ഇടവേള ബാബുവിന്റെ

More »

വിവാഹത്തിന് മുമ്പുള്ള സെക്സ് വേണ്ട, അത് യഥാര്‍ത്ഥ സ്‌നേഹമല്ല: മാര്‍പാപ്പ
വിവാഹത്തിന് മുന്‍പായുള്ള ലൈംഗിക ബന്ധം യഥാര്‍ത്ഥ സ്‌നേഹമല്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 'കാറ്റെച്ചുമെനല്‍ ഇറ്റനെറീസ് ഫോര്‍ മാരീഡ് ലൈഫ്' എന്ന 97 പേജുള്ള സര്‍ക്കുലറിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ നിന്നും പിന്തിരിയാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നതാണ് കത്തോലിക്കാ സഭയുടെ ഈ സര്‍ക്കുലര്‍. ഇത് 'ഒരു സമ്മാനവും ചുമതലയും' ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സര്‍ക്കുലറില്‍ പറയുന്നു . വിവാഹം കഴിയുന്നത് വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യുവദമ്പതികള്‍ അവരുടെ സൗഹൃദം ആഴത്തിലാക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് സഹായിക്കുന്നത് മൂല്യവത്താണ് ലൈംഗികത. വിവാഹത്തിനു മുമ്പുള്ള ചാരിത്ര്യം

More »

'മീ ടൂ എന്നൊരു ഊള വാക്കുമിട്ട് ജനത്തെ പറ്റിക്കുന്നു'; വെല്ലുവിളിച്ചു വീണ്ടും വിനായകന്‍
സമീപകാലത്തു ലോകത്തുണ്ടായ അഭിമാനകരമായ മുന്നേറ്റം ആയിരുന്നു 'മീ ടൂ' മൂവ്മെന്റ്. സിനിമാലോകത്തെയടക്കം ആളുകള്‍ തങ്ങള്‍ തൊഴിലിന്റെ പേരില്‍ അഭിമുഖീകരിക്കേണ്ടി വന്ന ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും അപമാനിക്കലുമെല്ലാം ധൈര്യപൂര്‍വം തുറന്നുപറയാന്‍ മുന്നോട്ടുവന്നത് പല പൊയ്മുഖങ്ങളും അഴിഞ്ഞുവീഴാനിടയാക്കി. ഇതിന്റെ ചുവട്പിടിച്ചു മലയാളത്തിലും മുന്നേറ്റമുണ്ടായി. 'കാസ്റ്റിംഗ് കൗച്ച്' ഒരവകാശം പോലെ ചോദിക്കുന്ന പ്രമാണിമാരെപ്പറ്റി പാര്‍വതിയാണ് ആദ്യം പറഞ്ഞത്. പിന്നീട് നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം മലയാളത്തില്‍ ഉണ്ടായ മുല്ലപ്പൂ വിപ്ലവമായിരുന്നു ഡബ്ലിയുസിസി. അതിന്റെ ശോഭ കെടുത്തുന്നതായിരുന്നു പിന്നീട് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ അടയിരിക്കല്‍. മീ ടൂ ആരോപണം നേരിട്ട വ്യക്തിയായ വിനായകന്‍ 'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂവിനെ

More »

സൈനിക സേവനത്തിന് കൗമാരക്കാരും; 'അഗ്നിപഥ്' പദ്ധതിക്ക് തുടക്കം
ഇന്ത്യയുടെ സൈനിക സേവനത്തിലേയ്‌ക്ക് യുവാക്കളെ കൂടുതലായി എത്തിക്കാനുള്ള 'അഗ്നിപഥ്' പദ്ധതിക്ക് തുടക്കം. കൗമാരക്കാര്‍ക്ക് നാലുവര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിക്കാണ് ഇന്ന് തുടക്കമായത്. ഇതിലൂടെ യുവതലമുറയ്ക്ക് സൈന്യത്തില്‍ ചേരാന്‍ കഴിയും. അഗ്നിവീര്‍ എന്നാണ് കൗമാര സേനയ്‌ക്ക് സൈന്യം പേരിട്ടിരിക്കുന്നത്.(Agneepath New Avenues For Youth In Military Recruitment) പതിനേഴര വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരെ 4 വര്‍ഷത്തേക്ക് സായുധ സേനയില്‍ കരസേന, നാവികസേന, വ്യോമസേന അഗ്‌നിവീരന്മാരായി ഉള്‍പ്പെടുത്തും. ഈ വര്‍ഷം 46,000 അഗ്‌നിവീരന്മാരെ റിക്രൂട്ട് ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 40,000 രൂപ വരെ പ്രതിമാസ ശമ്പളം നല്‍കും. ഈ കാലയളവില്‍ അവര്‍ക്ക് 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അഗ്‌നിവീരന്മാര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത സേനയിലെ സ്ഥിരം തസ്തികകളുടെ മാനദണ്ഡം തന്നെയായിരിക്കും. നിശ്ചിത

More »

വാരാണസി സ്‌ഫോടന പരമ്പര: വാലിയുള്ള ഖാന് വധശിക്ഷ
പതിനെട്ടു പേരുടെ മരണത്തിനും നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത 2006 ലെ വാരാണസി സ്‌ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. ഗാസിയാബാദ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2006 മാര്‍ച്ച് 7 ന് സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്റോന്‍മെന്റ് റെയില്‍വേ സ്റ്റേഷനിലുമുണ്ടായ സ്‌ഫോടനത്തിലാണ് ഇത്രയേറെപ്പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തത്. 16 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് വാലിയുള്ള ഖാന് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2006 മാര്‍ച്ച് 7 ന് വെകുന്നേരം 6.20 ഓടെ സങ്കട് മോചന്‍ ക്ഷേത്രത്തിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ക്ഷേത്ര ഗേറ്റിനടുത്ത് സ്ഥാപിച്ചിരുന്ന കണ്ടൈനര്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. 10 പേര്‍ തല്‍ക്ഷണം മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായതിനാല്‍ ഹനുമാന്‍ പൂജകള്‍ക്കായി ക്ഷേത്രത്തില്‍ വലിയ തിരക്കുണ്ടായിരുന്നു. പതിനഞ്ചു മിനിട്ടുകള്‍ക്ക് ശേഷം വാരണാസി കന്റോണ്‍മെന്റ്

More »

കരണം പൊട്ടിച്ചു ജനം; ക്യാപ്റ്റനും പരിവാരങ്ങളും മടങ്ങി
കൊച്ചി : തൃക്കാക്കരയില്‍ സെഞ്ചുറിയടിക്കാന്‍ വന്ന ക്യാപ്റ്റനെയും പരിവാരങ്ങളെയും ജനം കരണത്തടിച്ചു തലസ്ഥാനത്തേക്ക് മടക്കിയയച്ചു. മണ്ഡലത്തില്‍ സിപിഎമ്മോ കോണ്‍ഗ്രസോ സ്വപ്നം പോലും കാണാത്ത കാല്‍ലക്ഷത്തിന്റെ ഭൂരിപക്ഷം പ്രബുദ്ധ കേരളത്തിലെ വോട്ടര്‍മാര്‍ നല്‍കുന്ന വലിയ സന്ദേശമാണ്. കെ റെയിലെന്നും സില്‍വര്‍ലൈന്നുമൊക്കെ പറഞ്ഞു പാവങ്ങളുടെ അടുക്കളയില്‍ വരെ കല്ലിടുകയും ജനവിരുദ്ധതയുടെയും ദാര്‍ഷ്ട്യത്തിന്റെയും സ്വരവുമായി ഒരു പരിപ്പും വേവിക്കാനാവില്ലെന്നു ഒരിക്കല്‍ക്കൂടി അടിവരയിട്ടു പറഞ്ഞിരിക്കുകയാണ് കേരള ജനത. ഇത് വെറും ഉപതെരഞ്ഞെടുപ്പോ, തൃക്കാക്കരയിലെ ജനങ്ങളുടെ വൈകാരികതയോ ആയി കുറച്ചു കാണേണ്ടതില്ല. കൊച്ചി നഗരത്തെ പ്രതിനിധാനം ചെയ്യുന്ന വലിയൊരു സമൂഹത്തിന്റെ സമകാലിക ഭരണത്തോടും നയങ്ങളോടും ഉള്ള പ്രതിഷേധം കൂടിയാണിത്. ഒപ്പം പിടി തോമസ് എന്ന ജനാധിപത്യ, മതേതര വാദിയോടുള്ള സ്നേഹവും പ്രതിഫലിച്ചു.

More »

'കെകെ'യുടെ മുഖത്തും തലയിലും മുറിവുകള്‍; കേസെടുത്ത് പോലീസ്
കൊല്‍ക്കത്ത : സംഗീത പരിപാടി കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഹോട്ടലില്‍ കുഴഞ്ഞുവീണു മരിച്ച ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കെകെയുടെ മൃതദേഹം ഇന്നു പോസറ്റ്‌മോര്‍ട്ടം ചെയ്യും. കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.ഡല്‍ഹിയില്‍ പൊതുദര്‍ശനത്തിന് ശേഷമാകും സംസ്‌കാരം. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കിടെ കെകെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. കെകെ കുഴഞ്ഞുവീണ ഹോട്ടല്‍ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions