Don't Miss

എക്‌സിറ്റ് പോള്‍ ഫലം: പഞ്ചാബില്‍ എഎപി; യുപിയില്‍ ബിജെപി
ന്യൂഡല്‍ഹി : ഡല്‍ഹിക്കു പിന്നാലെ പഞ്ചാബിലും എഎപി ഭരണം പിടിക്കുമെന്നു എക്‌സിറ്റ് പോള്‍. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ഭരിക്കുന്ന കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിലെ അടിയാണ് അവര്‍ക്കു അവിടെ ഭരണം നഷ്ടപ്പെടുത്തുന്നത്. അതേസമയം, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ

More »

10 ലക്ഷം പേരുടെ പലായനം കൈയുംകെട്ടി ലോകം
ലോകത്തെ വെല്ലുവിളിച്ചു യുക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമം പത്തു ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം അയല്‍രാജ്യങ്ങളിലേയ്ക്ക് ഓടിപ്പോയത് പത്തുലക്ഷം പേരാണ്. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആറിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സമ്പാദ്യവും വീടും നാടും ഉപേക്ഷിച്ചുള്ള ഈ മഹാ പലായനം പക്ഷെ ലോകം കണ്ടില്ലെന്നു നടിക്കുകയാണ്. ഐക്യരാഷ്ട്ര സഭ വെറും നോക്കുകുത്തിയായി മാറുന്ന കാഴ്ച. നാറ്റോ നേതൃത്വത്തിന്റെ വാചകമടി ഒഴിച്ചാല്‍ അവര്‍ മാളത്തിലേക്ക് ഒന്നുകൂടി തലവലിച്ചുകയറ്റി. റഷ്യയെ പ്രതിരോധിക്കാന്‍ യുക്രൈന്‍ ജനത മാത്രം. ആയിരങ്ങള്‍ മരിക്കുകയും എല്ലാം തച്ചുതകര്‍ക്കുകയും ചെയ്തിട്ടും റഷ്യയെ പിന്തിരിപ്പിക്കാന്‍ കാര്യമായ ഒരു ഇടപെടലും നടക്കുന്നില്ല എന്നതാണ് സത്യം. യുക്രൈനിലെ യുദ്ധമുഖത്ത്

More »

സോഷ്യല്‍ മീഡിയയിലൂടെ യുക്രൈന്‍ പ്രഥമവനിതയുടെ പോരാട്ടം
റഷ്യ- യുക്രൈന്‍ യുദ്ധം ഒരാഴ്ച പിന്നിട്ടപ്പോള്‍ വ്ലാദിമിര്‍ പുടിന്‍ കൊടും വില്ലനും വ്ലാദിമിര്‍ സെലന്‍സ്കി വീരനായകനുമായി മാറുകയാണ്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന അവസ്ഥയിലും സെലന്‍സ്കിയും കുടുംബവും കീവിലെ തങ്ങളുടെ വസതിയില്‍ തുടര്‍ന്ന് കൊണ്ട് യുക്രൈന്‍ പ്രതിരോധത്തിന് കരുത്തുപകരുകയാണ്. വ്ലാദിമിര്‍ സെലന്‍സ്കി മാത്രമല്ല പ്രഥമവനിത ഒലീന സെലന്‍സ്കിയും യുക്രൈന്‍ ജനതയ്ക്കു ആത്മവിശ്വാസവും കരുത്തും പകര്‍ന്നുകൊണ്ട് കൂടെയുണ്ട്. ശത്രു അതി ശക്തനായിട്ടും, അവര്‍ തൊട്ടടുത്തെത്തിയിട്ടും ഒളിച്ചോടാതെ പോരാട്ടം നയിക്കുകയാണ് ഇവര്‍. യുക്രൈന്‍ പ്രതിരോധത്തിന്റെ 'മുഖം' ആയ 'സ്ത്രീകളെ ഒലീന സോഷ്യല്‍മീഡിയയിലൂടെ പ്രശംസിക്കുകയും ആദരവ് അര്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല, സോഷ്യല്‍ മീഡിയ വഴി ജനത്തിന് ആത്മവിശ്വാസം നല്‍കുകയാണ് ഒലീന. ഒപ്പം ആഗോള പിന്തുണ നേടാനും അവര്‍ വിശ്രമില്ലാതെ പ്രവര്‍ത്തനത്തിലാണ്.

More »

പുടിന്റെ ആണവഭീഷണി തള്ളി ബോറിസ്; യുക്രൈന് 40 മില്ല്യണ്‍ പൗണ്ട് ധനസഹായം
ആണവായുധ ഭീഷണി മുഴക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ വാക്കുകള്‍ തള്ളി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ .യുക്രൈയിനില്‍ നടക്കുന്ന സംഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്ന് ബോറിസ് ചൂണ്ടിക്കാണിച്ചു. ക്രെംലിന്‍ പ്രതീക്ഷിച്ചതിലും ശക്തമായ രീതിയില്‍ പ്രതിരോധിക്കാന്‍ തയാറായ യുക്രൈയിന്‍ ജനതയെ ബോറിസ് പ്രശംസിച്ചു. യുക്രൈയിന് ആവശ്യമായ എല്ലാ സാമ്പത്തിക, സൈനിക പിന്തുണയും ഉറപ്പാക്കുമെന്ന് ബോറിസ് മേയ്‌ഫെയറിലെ ഹോളി ഫാമിലി കത്തീഡ്രലില്‍ യുക്രൈയിന്‍ സമൂഹത്തോട് പറഞ്ഞു. യുക്രൈയിന്‍ അഭയാര്‍ത്ഥികളെ വരവേല്‍ക്കാന്‍ തയാറായേക്കുമെന്നും സൂചനയും പ്രധാനമന്ത്രി നല്‍കി. ആവശ്യമുള്ള സമയത്ത് യുകെ പുറംതിരിഞ്ഞ് നില്‍ക്കില്ലെന്നും ബോറിസ് വ്യക്തമാക്കി. യുക്രൈയിന് 40 മില്ല്യണ്‍ പൗണ്ട് സഹായധനം ബ്രിട്ടന്‍ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍

More »

മെരുങ്ങാതെ പുടിന്‍; മൂന്നാം ലോകയുദ്ധം ആസന്നം!
ഇനിയൊരു ലോക യുദ്ധം താങ്ങാന്‍ കഴിയില്ലെന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഐക്യരാഷ്ട്ര സഭ നിലവില്‍ വന്നത്. പിന്നീട് പല രാജ്യങ്ങളും തമ്മില്‍ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വിനാശകരമായ ലോക യുദ്ധമായി പരിണമിച്ചിട്ടില്ല . ശീതയുദ്ധ കാലത്തു അമേരിക്കയുടെ പാശ്ചാത്യ ചേരിയും സോവിയറ്റ് ചേരിയും ശക്തി സംഭരണം നടത്തിയിട്ടും വലിയ ഭീഷണിയിലേയ്ക്ക് കാര്യങ്ങള്‍ പോയില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവകരമാണ്. റഷ്യയും അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോയും യുക്രൈനിന്റെ പേരില്‍ നടത്തുന്ന ബലാബലം ലോകത്തെ വിനാശകരമായ ഒരു യുദ്ധത്തിലെത്തിക്കുമോ എന്ന ആശങ്കയാണ് എങ്ങും. അത് ആണവായുദ്ധത്തിലേയ്ക്ക് പോലും നീങ്ങാം. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനെ നിരായുധീകരിക്കുന്നതിനും പാശ്ചാത്യ ചേരിയുമായി അകറ്റുന്നതിനും വേണ്ടി വര്‍ഷങ്ങളായി റഷ്യ നടത്തുന്ന നീക്കങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ

More »

നാലംഗ കുടുംബത്തിന്റെ കൂട്ട മരണം; ഗുരുതര ആരോപണവുമായി ബന്ധു
തൃശൂര്‍ : കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ വീടിനുള്ളില്‍ നാലംഗകുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥന്റെ സഹോദരങ്ങള്‍ക്കെതിരേ ആരോപണം. മരിച്ച ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമാണ് കുടുംബത്തെ മരണത്തില്‍ എത്തിച്ചതെന്ന് ആഷിഫിന്റെ ഭാര്യാസഹോദരന്‍ ആദില്‍ പറഞ്ഞു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആഷിഫ് ആത്മഹത്യ ചെയ്തതാകുമെന്നും ആഷിഫിന്റെ സഹോദരങ്ങള്‍ക്കെതിരേ പരാതി നല്‍കുമെന്നും ഭാര്യാസഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവിലെ കാടാംപറമ്പത്ത് ഉബൈദിന്റെ മകന്‍ ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (7) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ച് നാലുപേരും മരിച്ചെന്നാണ് പോലീസിന്റെ നിഗമനം. കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ആഷിഫ്‌ ആത്മഹത്യക്കുള്ള രാസവസ്‌തുക്കള്‍

More »

കോവിഡിന് മുമ്പുള്ള ദിനങ്ങളിലേയ്ക്ക് ഇംഗ്ലണ്ട്; പ്രഖ്യാപനം തിങ്കളാഴ്ച
അവശേഷിച്ച എല്ലാ കോവിഡ് നിയന്ത്രണങ്ങളും റദ്ദാക്കി കോവിഡിന് മുമ്പുള്ള ദിനങ്ങളിലേയ്ക്ക് ഇംഗ്ലണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ജീവിതങ്ങളെ നിയന്ത്രിച്ച് നിര്‍ത്തിയിരുന്ന ബാക്കിയുള്ള നിയന്ത്രണങ്ങളാണ് നീക്കുന്നതെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി തന്റെ 'കോവിഡിനൊപ്പം ജീവിക്കാനുള്ള' പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഒമിക്രോണ്‍ കേസുകള്‍ താഴേക്ക് പോകുന്നതിനിടെയാണ് എല്ലാ നിബന്ധനകളും പ്രതീക്ഷിച്ചതിലും ഒരു മാസം മുന്‍പ് അവസാനിപ്പിക്കാന്‍ ബോറിസ് തയാറാകുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായി അടുത്ത വ്യാഴാഴ്ച മുതല്‍ ഇംഗ്ലണ്ടില്‍ യാതൊരു നിയന്ത്രണവുമില്ലാതെ, സാധാരണ നിലയിലേക്ക് മടങ്ങാം. വൈറസ് പിടിപെടുന്നവര്‍ക്കുള്ള സെല്‍ഫ് ഐസൊലേഷന്‍ നിബന്ധന റദ്ദാക്കുന്നതാണ് പ്രധാന പ്രഖ്യാപനം. ഐസൊലേഷനുമായി

More »

സിപിഎം സംസ്ഥാന സമ്മേളനത്തിനായി കോവിഡിന് താല്‍ക്കാലിക ബ്രേക്ക്!
തിരുവനന്തപുരം : ആദ്യ രണ്ടു കോവിഡ് തരംഗങ്ങളിലും മികച്ച പ്രതിരോധവുമായി മാതൃകയായ കേരളം ഒമിക്രോണും ഡെല്‍റ്റായും ഒന്നിച്ചു വന്ന മുന്നാമത്തെ തരംഗത്തില്‍ മുങ്ങിപ്പോയിരുന്നു. പരിശോധിക്കുന്ന രണ്ടിലൊരാള്‍ കോവിഡ് പോസിറ്റിവാകുന്ന അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോയത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമായിരുന്നു. യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്തിയ പാര്‍ട്ടി സമ്മേളനങ്ങളും മെഗാ തിരുവാതിരയുമൊക്കെ കോവിഡിന്റെ വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കോവിഡ് പിടിവിട്ടു ടിപിആര്‍ പിന്നിട്ടു രാജ്യത്തു ഒന്നാമതെത്തുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമ്മേളനങ്ങള്‍ നടത്തിയതിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ കോടതി വിധി കൂടി വന്നതോടെ ആലപ്പുഴ ജില്ലാ സമ്മേളനം നീട്ടിവെക്കുകയായിരുന്നു. 500 പേരെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് തിരുവാതിര നടത്തിയത് വന്‍

More »

എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കും. ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ ഇതിനുള്ള അപേക്ഷ കോടതിയില്‍ നല്‍കാനിരുന്നതാണ്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരുന്നതിനാലാണ് വൈകിയത്. ഇന്നോ, അടുത്ത ദിവസമോ തന്നെ കോടതിയില്‍ ഇത് നല്‍കുമെന്നും രാമന്‍ പിള്ള പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കുന്നതിനു വേണ്ടി മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ കെട്ടിച്ചമച്ച കഥയാണ് ഗൂഢാലോചനക്കേസ്. എഫ്‌ഐആറില്‍ ആരോപിച്ച ഒന്നും നിലനില്‍ക്കുന്നതല്ല എന്നു ബോധ്യപ്പെട്ടതിനാലാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു ദിലീപിന് ജാമ്യമനുവദിച്ചുള്ള വിധി പറഞ്ഞത്. നിലവിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions