Don't Miss

ചിപ്പുകളുള്ള ഇ-പാസ്‌പ്പോര്‍ട്ടുകള്‍ ഉടന്‍: ഇനി ഇമിഗ്രേഷന്‍ വേഗത്തില്‍
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രോണിക്ക് ചിപ്പുകള്‍ അടങ്ങിയ ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ പാസ്‌പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനും ഇ പാസ്‌പോര്‍ട്ട് സഹായിക്കും. പൗരന്‍മാരുടെ വ്യക്തി വിവരങ്ങള്‍ പാസ്‌പോര്‍ട്ടുകളിലെ ചിപ്പുകളില്‍ ഡിജിറ്റലായി സ്‌റ്റോര്‍ ചെയ്യും. ഇത് പാസ്‌പോര്‍ട്ട് ലെറ്റുമായും ബന്ധിപ്പിച്ചിരിക്കും. ഈ വിവരങ്ങളില്‍ എന്തെങ്കിലും കൃത്രിമം കാണിക്കാന്‍ ശ്രമിച്ചാല്‍ പാസ്‌പോര്‍ട്ട് പരിശോധനകളില്‍ ഇത് പിടിക്കപ്പെടുകയും ചെയ്യും. ഇത് പാസ്‌പോര്‍ട്ട് തട്ടിപ്പിന് തടയിടുകയും പരിശോധനകള്‍ കൂടുതല്‍ ആധികാരികവും വേഗത്തിലുമാക്കാനും സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള വിദേശകാര്യ

More »

പിണറായി 'കിംഗ്', സതീശന്‍ അടുത്ത ആള്‍; ലജ്ജ വേണം; തുറന്ന പോരുമായി ഗവര്‍ണര്‍
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വി.ഡി സതീശന്‍ സര്‍ക്കാരിന്റെ അടുത്ത ആളാണെന്നും പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കാനുള്ള തീരുമാനാത്തില്‍ തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ മലയാളത്തില്‍ മറുപടിയുമായാണ് ഗവര്‍ണര്‍ രംഗത്തുവന്നത്. സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം എഴുതി തയാറാക്കി വച്ചിരുന്ന മലയാളത്തില്‍ വ്യക്തമാക്കി. എനിക്ക് അധികാരം തരാനല്ല, അധികാരം എന്നില്‍ നിന്ന് എടുത്ത് മാറ്റനാണ് പറയുന്നത്. എല്ലാത്തിനും ഒരു മര്യാദ വേണം. ചട്ടവും നിയമവും അറിയാത്തവരല്ല ഇവരൊക്കെ. എന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. എനിക്ക് പലതും പറയാനുണ്ട്. എന്നാല്‍, ഭരണഘടനസ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാല്‍

More »

5 വര്‍ഷത്തിനിടെ സര്‍ക്കാരിന് ലഭിച്ച മദ്യ നികുതി അര ലക്ഷം കോടിയോളം
കൊച്ചി : മദ്യ വര്‍ജ്ജനമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞു ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു പൂട്ടിയ ബാറുകളെല്ലാം തുറന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ മദ്യ ഷോപ്പുകള്‍ കൂടുതല്‍ വ്യാപിക്കാന്‍ ഒരുങ്ങുന്നു. 'മദ്യ വിരുദ്ധത അറബിക്കടലില്‍, നമുക്ക് കിട്ടണം പണം'. ലോക് ഡൗണ്‍ കാലത്തുപോലും അവശ്യ സര്‍വീസായി മദ്യ വിതരണം നടത്തേണ്ടിവന്നത് സര്‍ക്കാരിന്റെ ഗതികേടുകൊണ്ടാണ്. കേരളം ഓരോ ദിവസവും തള്ളി നീക്കുന്നത് മദ്യപരുടെ പോക്കറ്റടിച്ചാണ്. നികുതി അടിക്കടി കൂട്ടി അത് നിര്‍ബാധം തുടരുന്നു. ഇപ്പോഴിതാ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലയാളികള്‍ മദ്യ നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയ തുക കേട്ടാല്‍ ആരും ഞെട്ടും. 5 വര്‍ഷത്തിനിടെ സര്‍ക്കാരിന് ലഭിച്ച മദ്യ നികുതി അര ലക്ഷം കോടിയോളം ആണ്. കൃത്യമായി പറഞ്ഞാല്‍ 46,546.13 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ടാക്‌സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന

More »

ജനുവരി 1 മുതല്‍ വീട്, വാഹന ഇന്‍ഷുറന്‍സ് നിരക്ക് മാറും
ലണ്ടന്‍ : രാജ്യത്തു ജനുവരി 1 മുതല്‍ വീട്, വാഹന ഇന്‍ഷുറന്‍സ് നിരക്കില്‍ മാറ്റം ഉണ്ടാവും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇനി പോളിസി പുതുക്കുന്നവര്‍ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (എഫ്സിഎ) നിയന്ത്രണങ്ങള്‍ പ്രകാരം അധിക പണം നല്‍കേണ്ടി വരില്ല. അതായത് സ്ഥിരമായി പോളിസി മാറുന്നവര്‍ക്ക് നിരക്ക് കൂടും. അതേസമയം ദീര്‍ഘകാല ഉപഭോക്താക്കള്‍ക്ക് തുക കുറവായിരിക്കും. പുതിയ നിയമം പ്രകാരം, വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ 4.2 ബില്യണ്‍ പൗണ്ട് ലാഭമുണ്ടാകുമെന്ന് എഫ്സിഎ പറയുന്നു. ഒരു ഉപഭോക്താവില്‍ നിന്ന് വര്‍ഷാവര്‍ഷം കൂടുതല്‍ നിരക്ക് ഈടാക്കുന്നത് തടയുവാനായാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഉദാഹരണമായി, ഹോം ഇന്‍ഷുറന്‍സിനായി ഒരു പുതിയ ഉപഭോക്താവ് സാധാരണയായി ഒരു വര്‍ഷത്തേക്ക് 130 പൗണ്ട് ആണ് അടയ്ക്കേണ്ടി വരികയെന്ന് എഫ്സിഎ

More »

17 വര്‍ഷം മുന്‍പ് നടന്ന ഇടപ്പള്ളിയിലെ ഇരട്ടക്കൊല: പ്രതി റിപ്പര്‍ ജയാനന്ദന്‍
കൊച്ചി : പതിനേഴ് വര്‍ഷം മുന്‍പ് നടന്ന ഇടപ്പള്ളി പോണേക്കര ഇരട്ടക്കൊലക്കേസില്‍ പ്രതി റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍. 2004 മേയ് 30 ന് പോണേക്കരയില്‍ എഴുപത്തിനാലുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ബലാത്സംഗം ചെയ്യുകയും അവരുടെ സഹോദരിയുടെ മകനെ കൊല്ലുകയും ചെയ്ത കേസിലാണ് അറസ്റ്റ്. നിലവില്‍ മറ്റ് ആറ് കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ജയാനന്ദന്‍ സഹതടവുകാരനോട് കൊലപാതകത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിന് വഴിവച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അതീവസുരക്ഷാസെല്ലില്‍ ജീവപര്യന്തം ശിക്ഷയില്‍ കഴിയവെയാണ് റിപ്പര്‍ ജയാനന്ദന്‍ സഹതടവുകാരനോട് താന്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജയാനന്ദന്റെ ആക്രമണത്തിന് ഇരയായിട്ടുളളവര്‍ പ്രായമായ ആളുകളാണ്. കൊലപാതകത്തിന് പിന്നാലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കവര്‍ച്ച നടത്തുക എന്നതടക്കമാണ് ജയാനന്ദന്റെ രീതി. അതുകൊണ്ട് തന്നെ പോണേക്കര

More »

ലുധിയാന കോടതിയില്‍ സ്‌ഫോടനം; രണ്ട് മരണം
ചണ്ഡീഗഢ് : പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോടതി നടപടികള്‍ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. സ്ഫോടനമുണ്ടായ മുറിയുടെ ജനല്‍ച്ചില്ലുകളും ഭിത്തിയും തകര്‍ന്നു കോടതി സമുച്ചയത്തിനുള്ളില്‍ നിന്നും പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തിയതായി വിവരമുണ്ട്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി കോടതി പരിസരത്തുനിന്നും എല്ലാവരേയും ഒഴിപ്പിച്ചു. സ്ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സ്ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു.

More »

'രോഗവും വേദനയും ഉള്ളിലൊതുക്കി പിറന്നാള്‍ ദിനത്തില്‍ ഫോട്ടോയ്ക്ക് ചിരിച്ചു'; പി ടിയെ അനുസ്മരിച്ചു ഡോ. എസ്എസ് ലാല്‍
വിടപറഞ്ഞ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസിനെ അനുസ്മരിച്ച് ഡോ എസ് എസ് ലാല്‍. പത്ത് ദിവസം മുമ്പ് പിടിയുടെ ജന്‍മദിനത്തില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് എസ്എസ് ലാലിന്റെ കുറിപ്പ്. മനസ്സിനെ തൊട്ടറിയുന്ന നേതാവ്, ജേഷ്ഠ സഹോദരന്‍, സുഹൃത്ത്, തികഞ്ഞ നിസ്വാര്‍ത്ഥന്‍ തുടങ്ങി എല്ലാ നിലകളിലും പിടി തനിക്ക് പ്രിയപ്പെട്ടവനായിരുന്നെന്ന് എസ്എസ് ലാല്‍ പറയുന്നു. 'എടാ എന്ന് വിളിക്കുന്ന ഒരു നേതാവിന്റെ, ജ്യേഷ്ഠന്റെ, വിടവ് എന്നെയും തുറിച്ചു നോക്കുന്നുണ്ട്. പി.ടി യുടെ ഓര്‍മ്മകളും നിലപാടുകളും മരിക്കില്ല,' ഡോ എസ്എസ് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം, ഒരേയൊരു പി.ടി. പി.ടി യുടെ പത്ത് ദിവസം മുമ്പുള്ള ചിത്രമാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു അന്ന്. വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും ജന്മദിനം ഓര്‍മ്മിക്കാനുള്ള മകന്‍ വിവേകിന്റെ ആവശ്യത്തിന് അദ്ദേഹം വഴങ്ങി.

More »

കേരളത്തില്‍ ഒമിക്രോണ്‍ രോഗി മാളിലും റസ്റ്റോറന്റിലും കറങ്ങി നടന്നു; എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ചയെന്ന കണ്ടെത്തല്‍. കോംഗോയില്‍ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും കറങ്ങിനടന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക അതിവിപുലമാണെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സാംപിള്‍ ടെസ്റ്റ് റിപ്പോര്‍ട്ട് വന്ന് ഇയാള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് സമ്പര്‍ക്ക പട്ടിക തയ്യാറെടുക്കുന്ന അവസരത്തിലാണ് പട്ടിക വളരെ വിപുലമാണെന്ന് അധികൃതര്‍ മനസിലാക്കുന്നത്. ഒമിക്രോണ്‍ വൈറസിന് മറ്റ് കൊവിഡ് വൈറസുകളെ അപേക്ഷിച്ച്‌ വ്യാപന ശേഷി കൂടുതലായതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുക എന്നത് ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച ഒരു വെല്ലുവിളിയാണ്. എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര

More »

ദുരൂഹതയുടെ നാല് വര്‍ഷങ്ങള്‍: ഉത്തരം ലഭിക്കാതെ ആ കാറും ദമ്പതികളും
കോട്ടയം : ദുരൂഹതയുടെ നാല് വര്‍ഷങ്ങള്‍ അടുക്കവേ കോട്ടയത്തെ ദമ്പതിമാര്‍ക്കും അവരുടെ കാറിനും എന്ത് സംഭവിച്ചെന്ന ചോദ്യത്തിന് ഉത്തരമായില്ല. അറുപറയില്‍ നിന്ന് 2017-ല്‍ കാണാതായ ദമ്പതിമാര്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നാട്ടകം മറിയപ്പള്ളിക്ക് സമീപത്തെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. 2017 ഏപ്രില്‍ ആറിന് ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42) ഭാര്യ ഹബീബ (37) എന്നിവരെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കോട്ടയം നഗരത്തില്‍ നിന്ന് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞാണ് ദമ്പതിമാര്‍ വീട്ടില്‍നിന്നിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ രജിസ്റ്റര്‍ ചെയ്യാത്ത കാറിലായിരുന്നു യാത്ര. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചെത്തിയില്ല. ആ പുതിയ കാറും ആരും കണ്ടില്ല. മൊബൈല്‍ ഫോണ്‍,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions