Don't Miss

ചാര്‍ട്ടേഡ് വിമാനത്തില്‍ 160 പേരുമായി ആകാശ കല്യാണം!
മധുര : കോവിഡ് മാനദണ്ഡങ്ങള്‍ ഭൂമിയില്‍ മാത്രമാണോ ആകാശത്തില്‍ ബാധകമല്ലേ!! കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്നാട്ടിലുമടക്കം വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ അതെല്ലാം കാറ്റില്‍ പറത്തി വിമാനത്തിനുളളില്‍ ആഘോഷമായി വിവാഹം. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും അടക്കം 160 പേരുടെ സാന്നിധ്യത്തില്‍ വിവാഹിതരായത്. അതും മാസ്കുപോലും വയ്ക്കാതെ. സംഭവം വിവാദമായതോടെ വിമാനവിവാഹത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് പറഞ്ഞു വിമാനത്താവള അധികൃതര്‍ കൈകഴുകി. മധുരയില്‍ നിന്ന് ബെംഗളുരുവിലേക്കാണ് സ്പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തിരുന്നത്. വിമാനത്തില്‍ വധൂവരന്മാരെ കൂടാതെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പടെ 160 പേര്‍ ഉണ്ടായിരുന്നു.

More »

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി വരുമ്പോള്‍
ഇത്തവണ ഇടതുമുന്നണിയും സിപിഎമ്മും മിന്നുന്ന ജയം നേടിയപ്പോള്‍ പരാജയത്തിന്റെയും നാണക്കേടിന്റെയും പടുകുഴിയിലേക്കാണ് യുഡിഎഫും കോണ്‍ഗ്രസും വീണത്. അവിടെ നിന്നൊരു തിരിച്ചു കയറ്റം അത്ര എളുപ്പമല്ലെന്ന ബോധ്യം സാധാപ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് തന്നെയുണ്ടായി. എന്നാല്‍ സംസ്ഥാന നേതാക്കള്‍ക്കു അതും ഒരു പതിവ് കലാപരിപാടി പോലെയെ തോന്നിയുള്ളൂ. അതുകൊണ്ടുതന്നെ 'ചരിത്ര' പരാജയത്തെ അതിന്റെ ഗൗരവത്തില്‍ കാണാനോ ഉള്‍ക്കൊള്ളാനോ സ്വയം വിലയിരുത്തി മാറി നില്‍ക്കാനോ തലമൂത്ത നേതാക്കള്‍ തയാറായില്ല. അപ്പോഴാണ് യുവ നേതാക്കളുടെയും എംഎല്‍എമാരുടെയും ഭാഗത്തു നിന്നും ഒരു ചെറിയ തീപ്പൊരി ഉയര്‍ന്നത്. അത് പതിറ്റാണ്ടുകളായി സംസ്ഥാന കോണ്‍ഗ്രസിനെ കൈവശം വച്ച് അനുഭവിക്കുന്നവര്‍ക്കെതിരായ ഒരു കുഞ്ഞു വിപ്ലവമായി മാറിയപ്പോള്‍ അത് വിഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ഉദയത്തിനാണ് വഴിയൊരുക്കിയത്. രമേശ് ചെന്നിത്തല കഴിഞ്ഞ സര്‍ക്കാരിനെ

More »

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്; സുധാകരന്‍ കെപിസിസി അധ്യക്ഷന്‍
തിരുവനന്തപുരം : ഗ്രൂപ്പുകളിയും തമ്മില്‍ത്തല്ലും നടത്തി കേരളത്തില്‍ പരിഹാസ്യമായ കോണ്‍ഗ്രസിനു ഒടുക്കം മേജര്‍ ചികിത്സ. ഉമ്മന്‍ചാണ്ടി -ചെന്നിത്തല ദ്വയങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തിയെടുക്കാന്‍ തലമുറ മാറ്റത്തിന് വഴിയൊരുങ്ങി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. രണ്ട് ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എം.എല്‍.എമാരും കെ. സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ

More »

യുദ്ധവിമാനങ്ങള്‍ക്ക് സൗമ്യയുടെ പേര് നല്‍കി ഇസ്രയേല്‍; മൃതദേഹം 18ന് നാട്ടിലെത്തിക്കും
ജറുസലേം : ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി നഴ്സ് സൗമ്യയ്ക്ക് ആദരവുമായി ഇസ്രയേല്‍. പാലസ്തീനിനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് കൊല്ലപ്പെട്ട സൗമ്യയുടെ പേരാണ് ഇസ്രായേല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ മാസം പതിനെട്ടിന് സൗമ്യയുടെ ഭൗതികശരീരം കേരളത്തില്‍ എത്തിക്കുമെന്നും ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കുമെന്ന് ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ അറിയിച്ചിരുന്നു. 'സംഭവിച്ചതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും'- ക്ലീന്‍ വ്യക്തമാക്കി. സൗമ്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയിരുന്നു. ചൊവ്വാഴ്ചയാണ് 31-കാരിയായ

More »

കോവിഡ് ബാധിച്ച മലയാളി നഴ്‌സ് യുപിയില്‍ ചികിത്സ കിട്ടാതെ മരിച്ചു
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്നം സ്വദേശിനി രഞ്ചു (29)വാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ അരോപിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച രഞ്ചുവിന് ആശുപത്രിയില്‍ ചികിത്സ ലഭിച്ചിട്ടില്ലെന്നും ആരോഗ്യസ്ഥിതി വഷളായ ശേഷം മാത്രമാണ് മതിയായ ചികിത്സ നല്‍കിയതെന്നും രഞ്ചുവിന്റെ സഹോദരി പറഞ്ഞു. രഞ്ചു അയച്ച വാട്സാപ്പ് സന്ദേശത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നാണ് സഹോദരി പറയുന്നത്. നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടില്‍ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ യഥാര്‍ഥ് ആശുപത്രിയില്‍ ആയിരുന്നു ജോലിക്കു കയറിയത്. കോവിഡ്

More »

കള്ളപ്പണമല്ല; അക്കൗണ്ടിലുള്ളത് പച്ചക്കറി, മീന്‍ കച്ചവടത്തിലെ പണമെന്ന് ബിനീഷ്
ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഈ മാസം 19-ലേക്ക് മാറ്റി. നീണ്ട ജയില്‍വാസം ബിനീഷിന് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തേ വാദം കേട്ടിരുന്നുവെങ്കിലും ഹൈക്കോടതി അവധിക്ക് പിരിഞ്ഞതിനാല്‍ പുതിയ ജഡ്ജിയുടെ മുന്നിലാണ് ഇന്ന് അപേക്ഷ എത്തിയത്. തുടര്‍ന്നാണ് വിശദമായ വാദം കേള്‍ക്കാനായി ഹര്‍ജി 19-ലേക്ക് മാറ്റിയത്. പച്ചക്കറി, മല്‍സ്യ മൊത്ത വ്യാപാരം അടക്കം നടത്തിയിരുന്നതിനാലാണ് ബിനീഷ് കോടിയേരിയുടെ അക്കൗണ്ടില്‍ കൂടുതല്‍ പണമെത്തിയതെന്നും കള്ളപ്പണമല്ലെന്നും ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേസിലെ പ്രതിയായ അനൂപ് മുഹമ്മദില്‍ നിന്ന് ബിനീഷിന് പണം ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പിതാവും സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന് ഗുരുതര രോഗമുള്ളതിനാല്‍

More »

സ്‌കാനിംഗില്‍ കണ്ടത് 7 പേരെ; 25 കാരി പ്രസവിച്ചപ്പോള്‍ 9 കുഞ്ഞുങ്ങള്‍
പ്രതീക്ഷിച്ചതും സ്‌കാനിംഗില്‍ കണ്ടതും ഏഴു കുഞ്ഞുങ്ങളെ, എന്നാല്‍ 25 കാരി പ്രസവിച്ചപ്പോള്‍ ഒമ്പതു കുഞ്ഞുങ്ങള്‍! മാലിയില്‍ 25 കാരിയായ ഹാലിമ സിസെയ്ക്കാണ് ഒറ്റ പ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങളെ ലഭിച്ചത്. ഗര്‍ഭിണിയായിരിക്കെ, ഹാലിമ അറിഞ്ഞത് തന്റെ വയറ്റില്‍ വളരുന്നത് 7 ജീവനുകളാണ് വളരുന്നത് എന്നാണ്. പക്ഷേ ഇന്നലെ പ്രസവം നടന്നപ്പോഴാണ് ഒമ്പതു പേരാണ് തന്റെ വയറ്റിലുണ്ടായിരുന്നത് എന്ന് ഇവര്‍ അറിഞ്ഞത്. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ഹാലിമയുടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. നേരത്തെ തന്നെ ഹാലിമ സിസെയുടെ ഗര്‍ഭം പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ചര്‍ച്ചയായിരുന്നു. ഇവരുടെ വയറ്റില്‍ ഏഴ് കുഞ്ഞുങ്ങളുണ്ട് എന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. അവര്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഹാലിമയെ മൊറോക്കയിലേക്ക് അയയ്ക്കുയായിരുന്നു അധികൃതര്‍. അവിടെ വെച്ച് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ഏഴ്

More »

മണിയോട് തോറ്റ അഗസ്തി തല മൊട്ടയടിച്ചു, പാതിമീശയെടുത്തു ജോസ് വിഭാഗം നേതാവ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ എം എം മണിയോട് വാക്ക് പാലിച്ച് ഇ എം അഗസ്തി. ഉടുമ്പന്‍ചോലയില്‍ മണി ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു അഗസ്തിയുടെ ചലഞ്ച്. ഫലം വന്ന ദിവസം തന്നെ താന്‍ വാക്കുപാലിക്കുമെന്ന് അഗസ്തി വ്യക്തമാക്കിയിരുന്നു. ഉടുമ്പന്‍ചോലയില്‍ അഗസ്തിക്കെതിരെ എംഎം മണി 38,305 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2016 ല്‍ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം. എംഎം മണിയുടെ ഭൂരിപക്ഷം ഇരുപതിനായിരം പിന്നിട്ടപ്പോഴേ അഗസ്തി പരാജയം സമ്മതിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും തന്റെ അടുത്ത സുഹൃത്തായ അഗസ്തി അവിവേകം കാണിക്കരുതെന്നുമായിരുന്നു മണിയാശാന്റെ പ്രതികരണം. ഇന്നാണ് ആഗസ്തി തല മുണ്ഡനം ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കേരള കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ ജോസ്‌ കെ മാണിയുടെ പാലായിലെ പരാജയത്തിനു പിന്നാലെ

More »

രണ്ടാമൂഴത്തില്‍ മന്ത്രിസഭയില്‍ പിണറായിയുടെ വിശ്വസ്തര്‍ മാത്രം
തിരുവനന്തപുരം : തന്റെ രണ്ടാം വരവില്‍ പതിന്മടങ്ങു പ്രഹരശേഷിയുമായായിരിക്കും പിണറായി വിജയന്റെ വാഴ്ച. ഏറ്റവും വിശ്വസ്തരാവും സിപിഎം പ്രതിനിധികളായി മന്ത്രിസഭയില്‍ ഉണ്ടാവുക. കഴിഞ്ഞ മന്ത്രിസഭയിലെ സുധാകരന്‍, തോമസ് ഐസക്ക്, ഇപി ജയരാജന്‍ എന്നിവര്‍ക്ക് സീറ്റു നിഷേധിച്ചതും പി ജയരാജന് മത്സരിക്കാന്‍ കഴിയാതെ പോയതും പിണറായിയുടെ വ്യക്തമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്. തുടര്‍ഭരണം ഉറപ്പാണെന്ന പ്രതീതി വരുകയും ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടുകയും ചെയ്തതോടെ രണ്ടാം ക്യാബിനറ്റിനുള്ള പണി പിണറായി നേരത്തെ തുടങ്ങിയിരുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും സര്‍വാധികാരിയാതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. വിധേയര്‍ക്കെല്ലാം സീറ്റുകിട്ടി. തന്റെ കടുത്ത ആരാധകരായ ഷംസീര്‍, എംബി രാജേഷ്, മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് സീറ്റു കൊടുക്കാന്‍ പിണറായി ശ്രദ്ധിച്ചു. എംവി ഗോവിന്ദന്‍ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമനെന്നു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions