ആരോഗ്യം

സിസേറിയന്‍ കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയ്ക്ക് കൂടുതല്‍ സാധ്യത

ലണ്ടന്‍ : സിസേറിയന്‍ അമ്മയുടെ മാത്രമല്ല കുട്ടിയുടെ ആരോഗ്യത്തിനും നല്ലതല്ലെന്ന് പുതിയ പഠനം. സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെക്കാളും അലര്‍ജി ഉണ്ടാകാന്‍ അഞ്ചിരട്ടി സാധ്യത കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ബെര്‍ത്ത്‌ കനാലിലൂടെയുള്ള വരവ് ഒഴിവാകുന്നതുമൂലം മാതാവിന്റെ ബാക്ടീരിയ ബാധിക്കാന്‍ ഇടവരുത്തുന്നു. ഇതാണ് അലര്‍ജിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വൃത്തിയായ സാഹചര്യങ്ങളും കുട്ടിക്കാലത്തെ അലര്‍ജിയും തമ്മില്‍ ബന്ധമുണ്ടെന്ന വാദത്തിന് ശക്തിപകരുന്നതാണ് ഡെട്രോയിറ്റിലെ ഹെന്‍ട്രി ഫോര്‍ഡ് ഹോസ്പിറ്റലിലെ ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ ഈ കണ്ടെത്തല്‍.

കുട്ടിയുടെ പ്രതിരോധ സംവിധാനത്തിലെ വികസനവുമായും അലര്‍ജികളുടെ ഉല്‍ഭവവുമായും കുട്ടിക്കാലത്തെ മൈക്രോ ഓര്‍ഗാനിസത്തിന് ബന്ധമുണ്ടെന്ന് ഡോ. ക്രിസ്റ്റീന്‍ ചൂണ്ടിക്കാട്ടി. 1,258 നവജാതശിശുക്കളില്‍ പഠനം നടത്തിയശേഷമായിരുന്നു ഈ കണ്ടെത്തല്‍. സിസേറിയന്‍ വഴി ജനിക്കുന്ന കുഞ്ഞിന് രണ്ടു വയസാകുമ്പോഴേക്കും മറ്റു കുട്ടികള്‍ക്കുണ്ടാകുന്നതിലും കൂടുതല്‍ അലര്‍ജി സാധ്യതയുള്ളതായാണ് ഇതില്‍നിന്ന് തെളിഞ്ഞത്.

യു കെയിലെ പകുതിയോളം കുട്ടികള്‍ക്കും പതിനെട്ടാമത്തെ ജന്മദിനത്തിനുമുമ്പ് ഏതെങ്കിലും അലര്‍ജി ഉണ്ടാകുന്നതായാണ് കണക്ക്. ഓരോ വര്‍ഷവും ഇത് അഞ്ചു ശതമാനം വീതം വര്‍ധിച്ചുവരികയാണ്. ഇതില്‍ പകുതിപേരും കുട്ടികളാണ്. രാജ്യത്തെ 21 ദശലക്ഷം പ്രായപൂര്‍ത്തിയാവര്‍ക്ക് ഒരു അലര്‍ജിയെങ്കിലും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

പഠനത്തിലെ കണ്ടെത്തല്‍ ടെക്സാസിലെ സാന്‍ അന്റോണിയോ അമേരിക്കന്‍ അക്കാഡമി ഓഫ് അലര്‍ജി, ആസ്ത്മ ആന്റ് ഇമ്യൂനോളാജി മീറ്റിങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. ബെര്‍ത്ത്‌ കനാലുമായുള്ള ബന്ധം പെട്ടെന്ന് വേര്‍പെടുന്നതാണ് അലര്‍ജിയ്ക്ക് കാരണമാകുന്ന സാധ്യതയിലെയ്ക്ക് നീങ്ങുന്നത്‌.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions