ഇന്റര്‍വ്യൂ

മലയാളസിനിമയില്‍ കോമഡിക്ക് യാതൊരു വിലയുമില്ല- കല്‍പ്പന

മലയാളത്തില്‍ കോമഡി താരങ്ങളെ അവാഡിനായി പരിഗണിക്കാറില്ലെന്നും കോമേഡിയനായതിന്റെ പേരില്‍ അവാര്‍ഡുകള്‍ നഷ്ടമായ ആളാണ് ജഗതി ശ്രീകുമാറെന്നും നടി കല്‍പ്പന. മലയാളസിനിമയില്‍ കോമഡിക്ക് യാതൊരു വിലയും ഇല്ലാത്ത അവസ്ഥയാണെന്നും കല്‍പ്പന പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബില്‍ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മികച്ച സഹ നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും സ്വീകരിച്ചു തിരിച്ചെത്തിയ അവര്‍.

"ചാര്‍ളി ചാപ്ലിന്‍ കോമഡിയുടെ പേരില്‍ ലോകസിനിമയില്‍ അറിയപ്പെട്ടുവെങ്കില്‍ ജഗതി ശ്രീകുമാറിന് എന്താണ് കിട്ടിയത്? ഭരത് അവാര്‍ഡിന് ജഗതിക്ക് യോഗ്യതയില്ലേ? ഹാസ്യം ആസ്വദിക്കുക, ചിരിച്ചുതള്ളുക അത്രമാത്രം. അവാര്‍ഡ് വരുമ്പോള്‍ അത് മമ്മൂട്ടിക്കോ, മോഹന്‍ലാലിനോ- ഇതാണ് നടക്കുന്നത്.
അത് ശരിയാണെന്ന് എനിയ്ക്ക് തോന്നുന്നില്ല. എന്നുകരുതി പ്രായം കൂടിയതുകൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മറ്റു ഭാഷകളില്‍ ഇവരുടെ അച്ഛനാകാന്‍ പ്രായമുള്ളവര്‍ നായകരായി അഭിനയിക്കുന്നുണ്ട്. നാഗേശ്വരറാവു 84ാം വയസ്സില്‍ 19 കാരിയായ ശ്രീദേവിക്കൊപ്പം ഡാന്‍സുചെയ്തു. രജനീകാന്തിന് എത്രവയസ്സായി. കഥാപാത്രങ്ങള്‍ക്ക് ഈ താരങ്ങള്‍ യോജിക്കുന്നുണ്ടോ എന്നുനോക്കിയാല്‍ മതി"-കല്‍പ്പന പറഞ്ഞു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുംകൊണ്ട് പ്രയോജനമുള്ളതുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ അവരെ വച്ച് പടമെടുക്കുന്നത്.

"ദേശീയ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ ഒരുചാനലിന്റെ പോലും അവാര്‍ഡ് തന്നിട്ടില്ല. കോമഡി ചെയ്യാന്‍ പ്രയാസമാണെന്ന് എല്ലാവരും പറയും. പക്ഷേ കൊമേഡിയന് ഇവിടെ ഒരു വിലയുമില്ല" കല്‍പ്പന പറഞ്ഞു.

"ന്യൂ ജനറേഷന്‍ സിനിമ തീയലിന്റെ ചേരുവയുള്ള സാമ്പാറാണ്. ന്യൂ ജനറേഷന്‍ സിനിമകളിലെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും മറ്റും ശരിയല്ല. ഇതൊക്കെ മുളയിലേനുള്ളണം. ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിച്ചത് തെറ്റാണെന്ന് കല്പന പറഞ്ഞു. സിനിമയില്‍ വരുമ്പോള്‍ അത് മറയോടുകൂടിയേ കാണിക്കൂ എന്നാണ് പ്രതീക്ഷ. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിനു കാരണമാകുന്നതെന്ന അഭിപ്രായം ശരിയല്ലെന്നും കല്‍പ്പന പറഞ്ഞു.

ചെയ്യാന്‍ ആഗ്രഹിക്കുന്ന റോളിനെപ്പറ്റി ചോദിച്ചപ്പോള്‍ തീവ്രവാദിയുടെ വേഷം ഇഷ്ടമുണ്ടെന്നായിരുന്നു മറുപടി. എങ്കില്‍പ്പിന്നെ തീവ്രവാദികളെ കാണുമ്പോള്‍ ആളുകള്‍ ചിരിച്ചുതുടങ്ങുമെന്നായി സദസ്സ്. 'കണ്ടോ, ഈ സമീപനമാണ് മാറേണ്ടത്' കല്പന ചിരിച്ചുകൊണ്ട് പരിഭവിച്ചു

മലയാളസിനിമ നായകകേന്ദ്രീകൃതം തന്നെയാണ്. പുരുഷന് മേല്‍ക്കൈ ലഭിക്കുന്നതാണ് പ്രേക്ഷകന് ഇഷ്ടം. സ്ത്രീകളുടെയും താത്പര്യം അതുതന്നെ. ടി.വി. സീരിയലുകളില്‍ പക്ഷേ മറിച്ചാണ്. പുരുഷന്മാര്‍ എല്ലാം 'പഴ'മാണ്. അമ്മയുംകുഞ്ഞും, മരുമകളെ പീഡിപ്പിക്കുന്ന അമ്മായിയമ്മ എന്നിങ്ങനെയാണ് എല്ലാ കഥകളിലെയും കേന്ദ്രകഥാപാത്രങ്ങള്‍. സിനിമകളിലും സീരിയലുകളിലും അനാവശ്യ പ്രവണതകള്‍ വര്‍ധിച്ചുവരികയാണെന്നും കല്‍പ്പന പറഞ്ഞു.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions