ആരോഗ്യം

വേദനസംഹാരികളുടെ അമിതോപയോഗം ഹൃദ്രോഗ സാധ്യത കൂട്ടും

സാധാരണയായി രോഗികള്‍ക്ക് നല്കുന്ന രണ്ട് വേദനസംഹാരികള്‍ ഹൃദ്രോഗ സാധ്യതയുണ്ടാക്കുന്നതായി പഠനഫലം. 'ഐബിയു പ്രൂഫന്‍', 'ഡൈക്ലോഫെനാക്' എന്നിവയാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനവിധേയമാക്കിയ മരുന്നുകള്‍.

സന്ധിവാതത്തിന് നിര്‍ദേശിക്കുന്ന ഈ മരുന്നുകള്‍ നീര്‍ക്കെട്ടും വേദനയും ലഘൂകരിക്കാനാണ് ഉപയോഗിക്കുന്നത്. ഇവയുടെ അധിക അളവിലുള്ള ദീര്‍ഘകാല ഉപയോഗമാണ് ഹാനികരം. മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ 1000 ല്‍ മൂന്ന് പേര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നതായി 639 മരുന്നുപരീക്ഷണങ്ങളില്‍ കണ്ടെത്തിയതായി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണഫലത്തില്‍ പറയുന്നു.

എന്നാല്‍ പാര്‍ശ്വഫലത്തിന്റെ നിരക്ക് അധികമാണെന്ന് പറയാനാവില്ലെന്നും രോഗത്തിന്റെ അവസ്ഥയനുസരിച്ച് ചിലപ്പോള്‍ രോഗികള്‍ക്ക് ഇവതിരഞ്ഞെടുക്കേണ്ടിവരുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions