ഇമിഗ്രേഷന്‍

രാജ്യംവിടാന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടന്റെ എസ്എംഎസ്; സന്ദേശം ലഭിച്ചവരില്‍ നിയമാനുസൃതം തങ്ങുന്ന കുടിയേറ്റക്കാരും


ലണ്ടന്‍ : നിയമവിരുദ്ധമായി തങ്ങുന്നവര്‍ ഉടന്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടന്റെ എസ്എംഎസ് പ്രളയം. ഏകദേശം 60,000 അനധികൃത കുടിയേറ്റക്കാര്‍ക്കാണ് യുകെബിഎ അധികൃതര്‍ ഇതിനോടകം എസ്എംഎസ് അയച്ചത്. ഇമെയിലുകള്‍ വഴിയും അനധികൃത കുടിയേറ്റക്കാരോട് രാജ്യം വിടാന്‍ യുകെ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോം ഓഫീസിനു വേണ്ടി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കമ്പനിയായ കാപിറ്റയാണ് മെസേജ് അയയ്ക്കുന്നത്. വിസാ കാലാവധി തീര്‍ന്നിട്ടും രാജ്യത്ത് തുടരുന്നവരെ തേടിയാണ് മെസേജ് എത്തുന്നത്.


'വിസാ കാലാവധി പൂര്‍ത്തിയായിട്ടും താങ്കള്‍ രാജ്യം വിട്ടില്ലെന്ന് ഹോം ഓഫീസ് റെക്കോഡുകള്‍ കാണിക്കുന്നു, ഉടന്‍ ബന്ധപ്പെടുക 0844 3754636' എന്ന മെസേജാണ് അയയ്ക്കുന്നത്. മെസേജിനു പുറമെ കത്തുകളും അയയ്ക്കുന്നതിന് കാപിറ്റയ്ക്ക് പണം നല്‍കുന്നുണ്ട്. ഇതിന് പുറമെ 'ഗോ ഹോം' വാനുകള്‍ വീണ്ടും രംഗത്തിറക്കുമെന്ന് ഹോം ഓഫീസ് മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ അറിയിച്ചിട്ടുണ്ട്.


ഇതേസമയം രാജ്യംവിടാനുള്ള എസ്എംഎസ് നിയമാനുസൃതമായി ബ്രിട്ടണില്‍ തങ്ങുന്ന ആളുകള്‍ക്കും ലഭിച്ചതായി പരാതിയുണ്ട്. ഇത്തരത്തില്‍ എസ്എംസ് ക്യാംപയിനെതിരെ പരാതികള്‍ ലഭിക്കുന്നുണ്ട്. നിയമാനുസൃതമായി ബ്രിട്ടണില്‍ തങ്ങുന്ന 14 പേര്‍ക്ക് തെറ്റായി എസ്എംഎസ് അയച്ചതായി ബ്രിട്ടീഷ് അധികൃതര്‍ സമ്മതിച്ചു. എസ്എംഎസ് ക്യാംപയിനിന് മേല്‍നോട്ടം വഹിച്ചിരുന്ന സ്വകാര്യ കമ്പനിക്ക് പറ്റിയ പിശകാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനിടയില്‍ നിരവധി പിശകുകളും സംഭവിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.


സര്‍ക്കാര്‍ ക്യാംപയിനെതിരെ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. സര്‍ക്കാര്‍ തട്ടിപ്പാണ് എസ്എംഎസ് ക്യാംപയിനെന്ന് കുറ്റപ്പെടുത്തിയ ലേബര്‍ പാര്‍ട്ടി ക്യാംപയിന്‍ ബ്രിട്ടീഷ് ജനതയെ അവഹേളിക്കുന്നതാണെന്നും പറഞ്ഞു.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions