ഇമിഗ്രേഷന്‍

കുടിയേറ്റക്കാരെ കണ്ടു പഠിക്കൂ- യുകെയിലെ യുവതലമുറയോട് മന്ത്രി, പണിയില്ലാത്തവര്‍ ചായക്കടയില്‍ ജോലിയ്ക്ക് നില്ക്കാനും ഉപദേശം



ലണ്ടന്‍ : തങ്ങള്‍ക്കു ജോലിയില്ലാത്തതിന്റെ കുറ്റം കുടിയേറ്റക്കാരുടെ തലയില്‍ചാരി തൊഴില്‍ രഹിതരായി തുടരുന്ന യുകെയിലെ യുവതലമുറയ്ക്ക് തൊഴില്‍ മന്ത്രിയുടെ ഉപദേശം. ജോലിയില്ല എന്ന പരാതി അവസാനിപ്പിച്ച് ചെറിയ ജോലികള്‍ ചെയ്യാന്‍ യുവാക്കള്‍ മുന്നോട്ടു വരണമെന്ന് തൊഴില്‍ മന്ത്രി എസ്‌തെര്‍ മക്വെ നിര്‍ദ്ദേശിച്ചു. വൈറ്റ് കോളര്‍ ജോലി ലഭിക്കാത്തതിന്റെ പേരില്‍ തൊഴില്‍ ചെയ്യാന്‍ തയാറാകാതെ നില്‍ക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാരെ കണ്ടു പഠിക്കാന്‍ ഇവരോട് മന്ത്രി നിര്‍ദ്ദേശിച്ചത്. ഡെയിലി മെയിലിനു നല്കിയ അഭിമുഖത്തിലാണ് 46 കാരിയായ മന്ത്രി യുവജനതയ്ക്ക് സാരോപദേശം നല്കിയത്.


നേരിട്ട് സ്വപ്‌നജോലി നേടിയെടുക്കാമെന്ന വ്യാമോഹം മാറ്റി ചെറിയ ജോലികളില്‍ നിന്ന് ഉയര്‍ന്നു വരാനുള്ള ശ്രമങ്ങളാണ് യുവജനങ്ങള്‍ നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. അതിനായി 'പണിയില്ല' എന്ന പല്ലവി അവസാനിപ്പിച്ചു ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കോഫി ഷോപ്പുകളിലും മറ്റുമുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. യുകെയില്‍ 16നും 24നും ഇടയില്‍ പ്രായമുള്ള 941,000 പേരാണ് ഇപ്പോള്‍ ജോലി ചെയ്യാതെ പുറത്തിരിക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ 25 നു താഴെയുള്ള തൊഴില്‍രഹിതരുടെ എണ്ണം 282,000 ആയി. 1993നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അടിസ്ഥാന തൊഴിലുകളില്‍ പ്രവേശിച്ച് ഉയരാനുള്ള പരിശ്രമം നടത്തുകയാണ് വേണ്ടത്, മന്ത്രി വ്യക്തമാക്കി.



മാറുന്ന തൊഴില്‍ ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ ബ്രിട്ടീഷ് യുവത്വം തയ്യാറാകുന്നില്ലെന്ന് മന്ത്രി പരാതിപ്പെടുന്നു. അതിനായി വിദേശ കുടിയേറ്റക്കാരെ മാതൃകയാക്കണം. സമയനിഷ്ട ഉള്‍പ്പെടെയുള്ള അടിസ്ഥാന കാര്യങ്ങള്‍ രൂപപ്പെടുത്തണം. യുവാക്കള്‍ സ്വന്തം കഴിവുകള്‍ മനസ്സിലാക്കി പരിശ്രമിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. അതിനു യാഥാര്‍ത്ഥ ബോധ്യത്തോടെ നീങ്ങണമെന്നും മന്ത്രി പറഞ്ഞു.


എന്തായാലും ചെറിയ ജോലികള്‍ ചെയ്യാന്‍ യുവാക്കള്‍ തയാറാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. കാരണം കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമിലെ കോസ്റ്റ കോഫി ഷോപ്പിലെ എട്ടു ജോലിയ്ക്കായി അപേക്ഷിചിരുന്നവര്‍ 1700 പേരായിരുന്നു. അതും മണിക്കൂറില്‍ ആറ് പൗണ്ട് മുതല്‍ 10 പൗണ്ട് വരെ വേതനം കിട്ടുന്ന ജോലി.


  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions