ബിസിനസ്‌

രൂപക്കെതിരെ പൗണ്ടിന് നേട്ടം; ഡോളറിനും യൂറോക്കുമെതിരെ ക്ഷീണം തുടരുന്നു

ലണ്ടന്‍ : ക്രിസ്മസിന് മുമ്പായി രൂപക്കെതിരെ ഇടിഞ്ഞ പൗണ്ട് പുതുവര്‍ഷത്തില്‍ നില മെച്ചപ്പെടുത്തി. രണ്ടു പോയിന്റോളം കൂടി 84 പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. അതേസമയം ഡോളറിനും യൂറോക്കുമെതിരെ പൗണ്ടിന് ക്ഷീണം തുടരുകയാണ്. ഡോളറിനെതിരെ 1.23 എന്ന നിലയിലാണ് മൂല്യം. 1.26 എന്ന നിലയില്‍ നിന്നും ക്രിസ്മസ് കാലത്തുണ്ടായ വീഴ്ചയായിരുന്നു. യൂറോക്കെതിരെ ഒരു പോയിന്റ് കുറഞ്ഞു 1.16 ആയിട്ടുണ്ട്.

രൂപക്കെതിരെ 82 ലേക്ക് വീണശേഷം ആണ് ഇപ്പോഴത്തെ കയറ്റം. ഇന്ത്യയിലെ നോട്ടു പ്രതിസന്ധി പൗണ്ടിന് സഹായകമായി എന്ന് വേണം കരുതാല്‍. കൂടാതെ ബ്രിക്സ്റ്റ് വിഷയത്തില്‍ തുടരുന്ന ആശയക്കുഴപ്പവും പൗണ്ടിന് താങ്ങാവുന്നുണ്ട്. രൂപക്കും പൗണ്ടിന് എതിരെയാണ് ക്ഷീണം. ഡോളറിനെതിരെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.


ക്രിസ്മസ് സമയത്ത് 80 -81 ആയിരുന്നു രൂപക്കെതിരെ പൗണ്ട് മൂല്യം. ഇത് ക്രിസ്മസിന് നാട്ടിലേക്ക് പണമയക്കുന്ന മലയാളികള്‍ക്ക് തിരിച്ചടിയായിരുന്നു. ക്രിസ്മസ് സീസണില്‍ രൂപക്കെതിരെ പൗണ്ട് മൂല്യം 90 ലെത്തും എന്ന വിലയിരുത്തലുണ്ടായിരുന്നു. അതിനാല്‍ നാട്ടിലേക്ക് പണമയക്കല്‍ വൈകിപ്പിച്ചവരുണ്ടായിരുന്നു.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions