Don't Miss

സയനൈഡ് കൊല വീണ്ടും ഓസ്‌ട്രേലിയയില്‍ ചര്‍ച്ച; സോഫിയയ്‌ക്ക്‌ ശിക്ഷായിളവില്ല


മെല്‍ബണ്‍ ഓസ്‌ട്രേലിയയിലെ മലയാളി കുടുംബത്തില്‍ നടന്ന സയനൈഡ് കൊല വീണ്ടും വാര്‍ത്തകളില്‍ . സാം ഏബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ കിട്ടിയ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും അപ്പീലുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ അരുണ്‍ കമലാസനന്റെ ശിക്ഷയില്‍ മൂന്നു വര്‍ഷത്തെ മാത്രം ഇളവ് ആണ് കോടതി അനുവദിച്ചത് അതായത് 27 വര്‍ഷത്തെ തടവുശിക്ഷ 24 വര്‍ഷമായി കുറച്ചു. അതിനാല്‍ 23 വര്‍ഷത്തിനു ശേഷമെ പരോള്‍ നല്‍കാവൂ എന്ന വിധി 20 വര്‍ഷം ആക്കി വിക്ടോറിയ സുപ്രീം കോടതിയുടെ മൂന്നംഗ അപ്പീല്‍ ബഞ്ച് മാറ്റിയിട്ടുണ്ട്.


കുറ്റക്കാരനല്ലെന്ന അരുണ്‍ കമലാസനന്റെ വാദം കോടതി തള്ളി. സാം ഏബ്രഹാം ആത്മഹത്യ ചെയ്തതാകാമെന്ന അരുണിന്റെവാദങ്ങളാണ് കോടതി തള്ളിയത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുണ്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നെന്നും സയനൈഡ് നല്‍കിയാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ പറയുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു സാം ഏബ്രഹാമിന്റെ ഭാര്യ സോഫിയ നല്‍കിയ അപ്പീല്‍ കോടതി തള്ളി. 22 വര്‍ഷത്തെ തടവാണ് കേസില്‍ സോഫിയയ്ക്ക് വിധിച്ചിരിക്കുന്നത്. ഇതിനു മാറ്റമില്ല. 18 വര്‍ഷത്തിനു ശേഷമെ പരോള്‍ അനുവദിക്കാവൂ എന്നും വ്യവ്യസ്ഥയുണ്ട്. അരുണിനും സോഫിയയ്ക്കും കുറ്റകൃത്യത്തില്‍ ഏകദേശം തുല്യ പങ്കാളിത്തമാണമെന്നും അതുകൊണ്ടു തന്നെ അരുണിനു കൂടൂതല്‍ ശിക്ഷ നല്‍കുന്നത് നീതിയല്ലെന്നു അപ്പീല്‍ കോടതി നിരീക്ഷിച്ചു. ഇരുവരുടെയും ജീവിത രീതികളും സാഹചര്യങ്ങളുമെല്ലാം സമാനമാണ്. ഇതാണ് അരുണിന് മൂന്നു വര്‍ഷത്തെ ശിക്ഷയിളവ് ലഭിക്കാന്‍ കാരണം .

ഇതോടെ സാം വധക്കേസില്‍ സോഫിയ കുറ്റക്കാരിയാണെന്ന ജൂറി വിധി കോടതി ശരിവച്ചിരിക്കുകയാണ്. അതിനാല്‍ അന്തിമ വിധിയില്‍ കോടതി വിധിച്ച ശിക്ഷ സോഫിയ പൂര്‍ത്തിയാക്കണം. വിധി കേള്‍ക്കാന്‍ അരുണ്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ സോഫിയ കോടതിയില്‍ എത്തിയില്ല.

ഈ കോടതി വിധിക്കെതിരെ പ്രതികള്‍ക്ക് ഇനി ഹൈ കോടതിയില്‍ അപ്പീല്‍ നല്‍കാം. എന്നാല്‍ ഇതുമായി ഇവര്‍ മുന്‍പോട്ടുപോകുമോ എന്ന് വ്യക്തമല്ല.

2015 ഒക്ടോബര്‍ 14നായിരുന്നു കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും കുടുക്കിയത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു; പെണ്‍കുട്ടി മരിച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions