വിദേശം

അഞ്ചംഗ ഇന്ത്യന്‍ കുടുംബം താഴ്‌വരയില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് അരികില്‍ പിഞ്ചുകുഞ്ഞ്!

ഒരു മലഞ്ചെരിവിലൂടെ നന്ന് പോവുകയായിരുന്ന യുവതി പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. നാപ്കിന്‍ ധരിച്ച ഒരു പെണ്‍കുഞ്ഞ് മുട്ടിലിഴഞ്ഞു നടക്കുന്നു. ആ കുഞ്ഞിന് അടുത്തെത്തിയതോടെ നടുക്കുന്ന ആ കാഴ്ച കണ്ടു യുവതി അലറിവിളിച്ചു. കുഞ്ഞിന്റെ സമീപം അഞ്ച് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ കിടപ്പുണ്ടായിരുന്നു. ഫിജിയിലെ നൗസൗറി ഹൈലാന്‍ഡ്‌സിലായിരുന്നു ഈ ഞെട്ടിക്കുന്ന കാഴ്ച. കൊല്ലപ്പെട്ട കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ വംശജരാണെന്നതായിരുന്നു അതിലേറെ ഞെട്ടിക്കുന്ന കാര്യം.


തന്റെ ഉറ്റവര്‍ മരിച്ചുകിടക്കുന്നതായി തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞ് തണുത്ത് വിശന്നാണ് ഇഴഞ്ഞ് നടന്നത്. യുവതി ഉടനെ പോലീസില്‍ വിവരം അറിയിക്കുകയും കുട്ടിക്ക് പാല്‍ നല്‍കുകയും ചെയ്തു.

11-കാരി സന, എട്ട് വയസ്സുകാരി സമാര, അമ്മ 34-കാരി നീലേശ്‌നി കാജല്‍ ,കുട്ടികളുടെ മുത്തശ്ശനും, മുത്തശ്ശിയുമായ 63-കാരന്‍ നിര്‍മ്മല്‍ കുമാര്‍, ഭാര്യ ഉഷാ ദേവി എന്നിവരുടെ ജഡങ്ങളാണ് താഴ്വരയില്‍ കണ്ടെത്തിയത് . കുട്ടികളുടെ മൃതദേഹങ്ങള്‍ നീലേശ്‌നി കാജലിന്റെ ശരീരത്തോടൊപ്പം ആയിരുന്നു കിടന്നിരുന്നത്. ഒരു വയസ്സുകാരി സമൈറയായിരുന്നു അതിലെ മുട്ടിലിഴഞ്ഞു നടന്നിരുന്നത്. നിര്‍മ്മല്‍ കുമാറിന്റെ മറ്റൊരു പേരക്കുട്ടിയാണ് ഇത്. കുഞ്ഞിന്റെ അമ്മ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്തപ്പോഴാണ് സംഭവം. തിരിച്ചറിയപ്പെടാത്ത പദാര്‍ത്ഥം കഴിച്ചാണ് കുടുംബം മരണം വരിച്ചത്.


സംഭവത്തില്‍ ന്യൂസിലാന്‍ഡുകാരായ ഒരു മന്ത്രവാദി ഡോക്ടറും, ഭാര്യയും അറസ്റ്റിലായിട്ടുണ്ട് . ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇവര്‍ രാജ്യംവിടുന്നത് തടഞ്ഞിട്ടുണ്ട്.


മരണങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യയിലായിരുന്ന കുമാറിന്റെ സഹോദരന്‍ രാജേഷും സ്ഥലത്ത് എത്തിയിട്ടുണ്ട്. ശനിയാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ കുടുംബാംഗങ്ങള്‍ തിരിച്ചെത്തിയില്ലെന്ന് നാദി നഗരത്തിലെ ലെഗാലെഗയിലെ ഇവരുടെ അയല്‍ക്കാര്‍ പറയുന്നു. ഫോണുകള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.

സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ച് വരുകയാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions