വിദേശം

ട്രംപിനെതിരെ ഡെമോക്രാറ്റുകള്‍ ഇംപീച്ച്മെന്റ് നടപടി തുടങ്ങി


ന്യൂയോര്‍ക്ക്: പ്രസിഡന്റ് അധികാരം ദുരുപയോഗം ചെയ്തെന്ന പേരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റിനൊരുങ്ങി പ്രതിപക്ഷമായ ഡൊമോക്രാറ്റ് പാര്‍ട്ടി. ഉക്രൈന്‍ പ്രസിഡന്റായ വ്ലാദിമര്‍ സെലന്‍സികെയെ മുന്‍ വൈസ് പ്രസിഡന്റായ ജോ. ബിഡനെയും മകനെയും അഴിമതിക്കേസില്‍ കുടുക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തി എന്നതാണ് ട്രംപിനെതിരെയുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നടത്തിയ ഫോണ്‍കോള്‍ വിവരങ്ങള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. മുന്‍ വൈസ് പ്രസിഡന്റിനെതിരെ അന്വേഷണം നടത്തിയില്ലെങ്കില്‍ സൈനികസഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണപ്പെടുത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഡെമോക്രാറ്റ് നേതാവായ നാന്‍സി പെലോസി ഇംപീച്ച്മെന്റ് നടപടിക്കായി പാര്‍ലമെന്റിനെ സമീപിക്കുന്നത്. ഭരണഘടനാ ലംഘനമാണ് പ്രസിഡന്റ് നടത്തിയതെന്നാണ് നാന്‍സി പെലോസി പറയുന്നത്.

തന്റെ യു.എന്‍ സന്ദര്‍ശനം താറുമാറാക്കാനുള്ള കുതന്ത്രമാണ് ഡെമോക്രാറ്റുകളുടെ ഈ നീക്കം എന്നാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. താനും സെലന്‍സ്‌കിയുമായി നടത്തിയത് സൗഹൃദസംഭാഷണമാണെന്നും ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണ രൂപം ഉടന്‍ പുറത്തുവിടുമെന്നും ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഇംപീച്ച്മെന്റിനുള്ള ഹര്‍ജി പരിഗണിക്കപ്പെട്ടാല്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റ് ബില്‍ പാസാകും. എന്നാല്‍ അവിടെ നിന്നും ട്രംപിന്റെ റിപബ്ലിക്കന്‍സിന് പ്രാതിനിധ്യം ഉള്ള സെനറ്റില്‍ ബില്‍ പാസാകുമോ എന്ന് സംശയമാണ്.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions